Tuesday, June 12, 2012

പിന്നാമ്പുറം

പിന്നാമ്പുറം

126 comments:

  1. " സര്‍വ്വ മംഗള മംഗല്യേ,
    ശിവേ
    സര്‍വ്വാര്‍ത്ഥ സാധികേ
    ശരണ്യേ, ത്രയംബികേ, ഗൌരീ...
    നാരായണീ
    നമോസ്തുതേ... "

    ReplyDelete
  2. നിലവിളക്കു കൊളുത്തേണ്ട വിധം

    ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ കിഴക്കോട്ടും പടിഞ്ഞാട്ടുമായി ഈരണ്ടു തിരികള്‍ വീതമിടണം. നമസ്തേ പറയുമ്പോള്‍ നാം കൈകള്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ തിരികള്‍ ചേര്‍ത്തു വച്ചാണ് വിളക്കില്‍ ഇടേണ്ടത്. തിരികള്‍ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു വേണം വിളക്കിലിടാന്‍. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട് അതില്‍നിന്നെ നിലവിളക്കിലേക്ക് ദീപം പകരാവു.

    വറുത്ത ശേഷമുള്ള എണ്ണ, വെള്ളം കലര്‍ന്ന എണ്ണ, മൃഗക്കൊഴുപ്പുകളില്‍നിന്നെടുത്ത എണ്ണ, റിഫൈഡു ഓയിലുകള്‍ ഇവയൊന്നും നിലവിളക്കില്‍ ഉപയോഗിക്കരുത്. പ്രാണികളും മറ്റും ചാത്തുകിടന്നും മുടിയിഴകള്‍ കെട്ടുപിണഞ്ഞുകിടന്നും അശുദ്ധമായ എണ്ണയും വര്‍ജിക്കണം. എള്ളെണ്ണയാണ് ഗൃഹത്തിലേക്ക് ഉത്തമം.

    വിളക്കുകൊളുത്തുമ്പോള്‍ അഗ്നിജ്വലനമന്ത്രം ജപിക്കുന്നത്‌ ശ്രേയസ്കരമാണ്.

    "ചിത് പിംഗല ഹന ഹന ദഹ ദഹ
    പച പച സര്‍വജ്ഞാ ജ്ഞാപയ സ്വാഹാ."
    എന്നതാണ് അഗ്നിജ്വലനമന്ത്രം

    സന്ധ്യാദീപം കണ്ടാലുടന്‍ എഴുന്നേറ്റുനിന്ന് തൊഴുതുപിടിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുക.

    "ശിവം ഭവതു കല്യാണം ആയുരാരോഗ്യവര്‍ധനം
    നമ ശത്രുവിനാശായ സന്ധ്യാദീപം നമോ നമ".

    തെക്കുകിഴക്കു ഭാഗങ്ങളില്‍ നിന്നുവേണം സന്ധ്യാദീപം ദര്‍ശിക്കാന്‍.

    സന്ധ്യ കഴിഞ്ഞാല്‍ വിളക്കണയ്ക്കാം. വസ്ത്രം ഉപയോഗിച്ചു വീശിക്കെടുത്തുകയാണ് ഉത്തമം.ഊതിക്കെടുത്തുകയോ തിരികള്‍ എണ്ണയിലേക്കു തള്ളിയിട്ട് അഗ്നിയെ മുക്കിക്കെടുത്തുകയോ ചെയ്യരുത്. എണ്ണ വറ്റി വിളക്ക് കരിന്തിരി (പടുതിരി) കത്തരുത്.

    മംഗളാവസരങ്ങളില്‍ മാത്രം അഞ്ചു അല്ലെങ്കില്‍ ഏഴ് തിരികളിട്ട് വിളക്കു കത്തിക്കാം. അങ്ങനെ കൊളുത്തുമ്പോള്‍ ആദ്യം കിഴക്കോട്ടുള്ള തിരി കത്തിച്ച് തുടര്‍ന്നു പ്രദക്ഷിണമായി മറ്റു തിരികള്‍ കത്തിക്കണം. തെക്കുകിഴക്ക്‌, തെക്കുപടിഞ്ഞാറ് ഇങ്ങനെയാണ് പ്രദക്ഷിണമായി കത്തിക്കേണ്ടത്. നേര്‍തെക്ക് തിരിയിടരുത്.

    "ഏകവര്‍ത്തില്‍ മഹാവ്യാധിര്‍
    ദ്വിവര്‍ത്തിര്‍ മഹദ്ധനം
    ത്രിവര്‍ത്തിര്‍ മോഹമാലസ്യം
    ചതുര്‍വര്‍ത്തിര്‍ദ്ദരിദ്രതാ
    പഞ്ചവര്‍ത്തിസ്തു ഭദ്രം സ്യാ-
    ദ്വിവര്‍ത്തിസ്തു സുശോഭനം".

    അതായത് ഒരു തിരിയിട്ടു വിളക്കുകത്തിച്ചാല്‍ കുടുംബത്തില്‍ രോഗങ്ങള്‍ ഉണ്ടാകും. രണ്ടു തിരിയിട്ടു വിളക്കു കത്തിച്ചാല്‍ ധനമുണ്ടാകും, മൂന്നുതിരിയിട്ടു കത്തിച്ചാല്‍ കുടുംബത്തില്‍ മ്ലാനത, അലസത എന്നിവ ഉണ്ടാകും, നാല് തിരിയിട്ടു കത്തിച്ചാല്‍ ദാരിദ്ര്യം ഉണ്ടാകും, അഞ്ചുതിരിയിട്ട് കത്തിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകും, ഏഴോ അതിന്ടെ ഗുണിതങ്ങളോ ആയി തിരിയിട്ട് വിളക്കു കത്തിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധിയും ഐശ്വര്യവും സര്‍വ്വ മംഗളങ്ങളും ഉണ്ടാകും.

    തുടച്ചു വൃത്തിയാക്കിയ വിളക്കേ സന്ധ്യക്കു കത്തിക്കാവു. അടുത്ത പ്രഭാതത്തില്‍ തലേന്നു കത്തിച്ച വിളക്കു തന്നെ കത്തിക്കാം.

    ReplyDelete
    Replies
    1. തിരി നീട്ടിയതിനു ശേഷം കയ്യില്‍ പുരളുന്ന എണ്ണ തലയില്‍ തേക്കരുത് , അത് ദാരിദ്ര്യ സൂചകം

      Delete
  3. ഭസ്മധാരണം
    ഭസ്മധാരണത്തെ നിസാരമായി കാണരുത്. ഭസ്മധാരണം മഹേശ്വരവ്രതമാണ്. സര്‍വപാപനാശഹരവുമാണ്. ആചാരപരമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ പലരും കാണുന്നത്. എന്നാല്‍ ശരീരശാസ്ത്രപരമായി ഭസ്മധാരണത്തിനു വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. വിധിയാംവണ്ണം യഥാസ്ഥാനങ്ങളില്‍ നിര്‍ദിഷ്ടസമയം ഭസ്മം ധരിക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും പുഷ്ടിവര്‍ധനയുണ്ടാകുന്നതാണ്.

    പ്രഭാതസ്നാനം കഴിഞ്ഞാലുടന്‍ പുരുഷന്മാര്‍ ഭസ്മം കുഴച്ചു തൊടണം. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകരംകൊണ്ടടച്ചുപിടിച്ചു ഭസ്മധാരണമന്ത്രമോ, പഞ്ചാക്ഷരീമന്ത്രമോ ജപിച്ച് വെള്ളമൊഴിച്ചു കുഴച്ച് ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവകൊണ്ട് ഭസ്മധാരണം നടത്തുക. ഭസ്മധാരണഫലശ്രുതിയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. - ശിരോമദ്ധ്യത്തിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും കൈകളിലും മാറിടത്തിലും ധരിച്ചാല്‍ പാപവിമുക്തി കിട്ടും. ശിശ്നജകല്മഷമകറ്റാന്‍ നാഭിയിലും അന്യാശ്ലേഷകല്മഷം മാറികിട്ടാന്‍ പാര്‍ശ്വങ്ങളിലും ഭസ്മമണിയണം. സര്‍വാംഗ ഭസ്മധാരണംകൊണ്ട് നൂറു ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കും.

    പ്രഭാതസ്നാനശേഷം മാത്രമേ ഭസ്മം കുഴച്ചുതൊടുവാന്‍ പാടുള്ളൂ. സ്ത്രീകള്‍ ഭസ്മം കുഴച്ചുതോടുകയേ പാടില്ല.

    ശിരസ്സില്‍, കാതുകളില്‍, നെറ്റിയില്‍, പിന്‍കഴുത്തില്‍, മുന്‍കഴുത്തില്‍, നെഞ്ചില്‍, നാഭിയില്‍, ഉരസ്സുകളില്‍, തോളുകളില്‍, ഇടതുകൈമുകളില്‍, ഇടതുകൈമദ്ധ്യം, വലതുകൈത്തലം, സര്‍വാംഗം എന്നീ ശരീരഭാഗങ്ങളിലാണ് ഭസ്മധാരണം നടത്തേണ്ടത്.

    കാലുകളില്‍ ഭസ്മം ധരിക്കുന്നത് കൈകളിലേതുപോലെതന്നെ വേണം.

    ReplyDelete
  4. ശയനവിധി
    നല്ലതുപോലെ ഉറക്കം വന്നതിനുശേഷമേ കിടക്കാവു. "കിടന്നുറങ്ങരുത്" എന്ന ചൊല്ലിനര്‍ത്ഥം, ഉറക്കം വരുംമുന്‍പ് കിടന്നു ഏറെ സമയം കഴിഞ്ഞ് ഉറക്കമാകരുത് എന്നാണ്. ഉറക്കം വരുംമുന്‍പ് കിടന്നാല്‍ മനസ്സിലേക്ക് പലവിധ വിചാരങ്ങള്‍ കടന്നുവന്ന് മനസ്സിന്ടെ ശാന്തിയെ കെടുത്തും. അത് അസ്വസ്ഥതക്കും വിക്ഷോഭത്തിനുമിടയാക്കുകയും സുഖസുഷുപ്തിക്ക് ഭംഗമുണ്ടാക്കുകയും ആരോഗ്യഹാനിക്കു കാരണമാകയും ചെയ്യും. കിടക്കുന്നതിനു മുന്‍പ് കാല്‍ കഴുകണം.

    കിടക്കാനുപയോഗിക്കുന്ന പായ, കിടക്ക, വിരിപ്പ് മുതലായവ കൈകള്‍കൊണ്ട് നല്ലതുപോലെ തട്ടിക്കുടഞ്ഞുവേണം വിരിച്ചുകിടക്കാന്‍. സുഖസുഷുപ്തിക്കായി പ്രാര്‍ഥിക്കുകയും ഉണര്‍ന്നെഴുന്നേല്‍ക്കും വരെ തന്ടെ രക്ഷ ഈശ്വരങ്കല്‍ സമര്‍പ്പിക്കയും വേണം. തന്ടെ അന്നത്തെ എല്ലാ കര്‍മങ്ങളും അവയുടെ ഫലങ്ങളും ഒപ്പം സമര്‍പ്പിക്കണം. അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ ചെയ്തുപോയിട്ടുണ്ടെങ്കില്‍ ഈശ്വരനോടു മാപ്പുചോദിക്കുകയും വേണം. അന്യന് ഹിതമല്ലാത്തതൊന്നും ആവര്‍ത്തിക്കുകയില്ലെന്നും പ്രതിജ്ഞയെടുക്കുകയും നേര്‍വഴികാട്ടാന്‍ പ്രാര്‍ഥിക്കുകയും വേണം.

    ഉറങ്ങാന്‍ കിടന്നു കഴിഞ്ഞാല്‍ ഈശ്വരചിന്തയല്ലാതെ മറ്റൊരുചിന്തയും മനസ്സിലുണ്ടാവരുത്.

    പുരുഷന്മാര്‍ നീണ്ടുനിവര്‍ന്ന് മലര്‍ന്നുകിടന്നുറങ്ങണം. സ്ത്രീകള്‍ മലര്‍ന്നുകിടന്നുറങ്ങാതെ ഇടതുവശം ചരിഞ്ഞുകിടന്നുറങ്ങണം.

    കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം.കിഴക്കിന്ടെ അധിപതികള്‍ ദേവന്മാരാണ്. പടിഞ്ഞാറിന്ടെത് ഋഷിമാരും. കിഴക്കോട്ട് തലയും പടിഞ്ഞാട്ട് കാലുകളുമാക്കി കിടക്കുമ്പോള്‍ കിഴക്കിന്ടെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാര്‍ സന്തുഷ്ടരാകുകയും ചെയ്യുന്നു. തെക്ക് ദിശ പിതൃക്കളുടെതാണ്. വടക്കുദിക്ക് ആര്‍ക്കും അധീനമല്ല. അത് മനുഷ്യരാശിയായാണ് കല്‍പ്പിച്ചിരിക്കുന്നത്. തെക്കോട്ട്‌ തലയും വടക്കോട്ട്‌ കാലുകളുമായി കിടന്നാല്‍ പിതൃക്കളുടെ പ്രീതി ലഭിക്കും. പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്. ശയനവിധിയിലെ ഈ നിഷ്ഠകള്‍ പാലിക്കുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കില്‍ അതിന് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന്‍ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുണ്ട്.

    ReplyDelete
  5. വഴിപാടുകള്‍
    വഴിപാടുകളില്‍ മുഖ്യമായത് കാണിക്കയാണ്. കൊടിമരമുള്ള ക്ഷേത്രങ്ങളില്‍ കൊടിമരച്ചുവട്ടിലാണ് കാണിക്കയര്‍പ്പിക്കേണ്ടത്. കൊടിമരമില്ലാത്ത ക്ഷേത്രത്തില്‍, ക്ഷേത്രത്തിനുള്ളില്ലേക്കുകടക്കുന്ന വാതിലിന്ടെ പടിയില്‍ കാണിക്കയര്‍പ്പിക്കണം.കാണിക്കയര്‍പ്പിക്കുന്നതിലൂടെ ഭക്തന്‍ ഭൌതികജീവിതമോഹം വെടിയുകയും അതിലൂടെ ദേവദര്‍ശനത്തിന് അനുമതി നേടുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. കാണിക്ക കഴിഞ്ഞാല്‍ വിളക്ക് (എണ്ണ നല്‍കല്‍), മാല, പുഷ്പാഞ്ജലി (അര്‍ച്ചന), അഭിഷേകം, പായസം എന്നിവയാണ് പൊതുവേയുള്ള വഴിപാടുകള്‍.

    എന്നാല്‍ ശിവന് പുറകില്‍ വിളക്കും ഭസ്മം, ജലം, ക്ഷീരം എന്നിവകൊണ്ടുള്ള ധാരയും പ്രത്യേക വഴിപാടുകളാണ്. ഗണപതിക്ക്‌ ഒറ്റയപ്പവും മോദകവും മഹാവിഷ്ണുവിനും ശ്രീകൃഷ്ണനും പാല്‍പ്പായസവും വിശിഷ്ട വഴിപാടുകളാണ്. ദേവിക്ക് കൂട്ടുപായസവും സുബ്രഹ്മണ്യന് പഞ്ചാമൃതവും വിശേഷാല്‍ വഴിപാടുകളാണ്. ശാസ്താവിന് നീരാജനം പ്രത്യേക വഴിപാടായി കഴിക്കുന്നു. മഹാവിഷ്ണുവിന് കളഭം, പാല് ഇവകൊണ്ടും മുരുകന് പഞ്ചാമൃതം, പനിനീര്‍ ഇവകൊണ്ടുമുള്ള ധാരയും വിശേഷമാണ് .

    വഴിപാടുകള്‍ കഴിക്കുന്നത്‌ ദേവപ്രീതിക്കും അതുവഴി ആയുരാരോഗ്യവര്‍ധനയ്ക്കും ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കും അതുപോലെയുള്ള മറ്റു ഫലങ്ങള്‍ക്കുമാണ്.

    യഥാശക്തി വഴിപാട് എന്നാണു പ്രമാണം. അത് കാണിക്ക, വിളക്ക്, മാല തുടങ്ങിയവായില്‍ ഒതുങ്ങുന്നു. എന്നാല്‍ കാലദോഷമകറ്റുന്നതിനും മറ്റുമായി ജ്യോതിഷപണ്ഡിതന്മാര്‍ വിശേഷാല്‍ വഴിപാടുകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. അവ അതതുകാലങ്ങളില്‍ മാത്രം കഴിച്ചാല്‍ മതിയാകും.

    ReplyDelete
  6. സാഷ്ടാംഗനമസ്കാരവും പഞ്ചാംഗനമസ്കാരവും
    പുരുഷന്മാര്‍ സാഷ്ടാംഗനമസ്കാരവും സ്ത്രീകള്‍ പഞ്ചാംഗനമസ്കാരവും ചെയ്യണം. മാറിടം, നെറ്റി, വാക്ക് മനസ്സ്, അഞ്ജലി, കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ ഈ എട്ട് അംഗങ്ങള്‍ ചേര്‍ത്തുള്ള നമസ്കാരമാണ് സാഷ്ടാംഗനമസ്കാരം.

    പുരുഷന്മാര്‍ക്ക് ദണ്‍ഡനമസ്കാരവും ആകാം. ദണ്‍ഡാകാരമായി വീണുചെയ്യുന്ന നമസ്കാരമാണ് ദണ്‍ഡനമസ്ക്കാരം.

    സ്ത്രീകള്‍ സാഷ്ടാംഗനമസ്കാരവും ദണ്‍ഡനമസ്കാരവും ചെയ്യരുത്. കാല്‍മുട്ടുകളില്‍ കുന്തിച്ചിരുന്നുകൊണ്ടുള്ള നമസ്കാരം അതായത് പഞ്ചാംഗനമസ്കാരമാണ് സ്ത്രീകള്‍ക്ക് വിധിച്ചിട്ടുള്ളത്. ശരീരശാസ്ത്രമാനുസരിച്ചുള്ളതാണ് ഈ വിധി. മാറിടത്തിന്ടെ അസ്വാധീനതയെന്ന് പുറമേ പറയുന്നതെങ്കിലും അവരുടെ ഗര്‍ഭപാത്ര സുരക്ഷിതത്വമാണ് ഇതിനടിസ്ഥാനം.

    സ്ത്രീകള്‍ക്ക് അനുവദനീയമല്ലാത്ത മറ്റൊന്നാണ് ശയന പ്രദക്ഷിണം. ഇതും സ്ത്രീകളുടെ ആന്തരാവയവങ്ങളുടെ സുരക്ഷിതത്വം അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ളതാണ്. ശയനപ്രദക്ഷിണത്തിനു പകരമായി പാദങ്ങള്‍ മുട്ടിച്ചുള്ള പ്രദക്ഷിണമാകം. മുന്‍പോട്ടു വച്ച വലതുകാലിന്ടെ പെരുവിരല്‍ (തള്ളവിരലില്‍) മുട്ടിച്ച് ഇടതുകാല്‍ വച്ചശേഷം വലതുകാല്‍ ഇടതുകാലിന്ടെ പെരുവിരലില്‍ മുട്ടിച്ചുവച്ച് അടിവച്ചുള്ള പ്രദക്ഷിണമാണിത്

    ReplyDelete
  7. ദേവദര്‍ശനം


    ആല്‍പ്രദക്ഷിണവും ക്ഷേത്രത്തിനു പുറത്തുകൂടിയുള്ള പ്രദക്ഷിണവും കഴിഞ്ഞേ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാവു. ഒരു ക്ഷേത്രത്തിലും തിരുനടയില്‍ നേരെ നിന്ന് തൊഴരുത്. ഒരു വശം ചേര്‍ന്നുനിന്നെ തൊഴാന്‍ പാടുള്ളൂ. തൊഴുമ്പോള്‍ ഇരുകൈകളിലെയും വിരലറ്റങ്ങള്‍ പരസ്പരം ചേര്‍ന്നിരിക്കണം. പുരുഷന്മാര്‍ തൊഴുതുപിടിച്ച കൈകള്‍ ഇടതുനെഞ്ചിനു നേരെയും സ്ത്രീകള്‍ കഴുത്തിനു നേര്‍ക്ക്‌ താടിയെല്ലുകള്‍ക്ക് താഴെയും ചേര്‍ത്തുപിടിക്കണം. പുരുഷന്മാര്‍ക്ക് ശിരസ്സിനു മുകളില്‍ പന്ത്രണ്ട് അംഗുലം ഉയര്‍ത്തി കൈകള്‍ തോഴുതുപിടിക്കുകയും ആവാം. ദര്‍ശന സമയത്ത് പുരുഷന്മാര്‍ മേല്‍വസ്ത്രം കൈത്തണ്ടയില്‍ തൂക്കിയിടുകയോ അരയില്‍ കെട്ടുകയോ കക്ഷത്തില്‍ ഇറുകിപ്പിടിക്കുകയോ വേണം. മേല്‍മുണ്ടു പുതച്ച് ദേവദര്‍ശനം പാടില്ല.

    ദേവദര്‍ശനവും പ്രദക്ഷിണവും നമസ്കാരവും കഴിഞ്ഞ ശേഷമേ തീര്‍ഥവും പ്രസാദവും വാങ്ങാവും.

    മന്ത്രപൂര്‍വം ദേവബിംബം അഭിഷേകം ചെയ്തു കിട്ടുന്ന ഔഷധഗുണമുള്ള പുണ്യജലമാണ് തീര്‍ഥം. വലതു കൈവിരലുകള്‍ മടക്കി കുബിള്‍പോലെ പിടിച്ച് ഉള്ളംകൈയില്‍ വേണം തീര്‍ഥം സ്വീകരിക്കാന്‍. അപ്പോള്‍ ഇടതുകൈ വലതുകൈമുട്ടില്‍ താങ്ങിപ്പിടിചിരിക്കണം. കിഴക്കോട്ടു തിരിഞ്ഞുനിന്ന് മുഖം മുകളിലേക്കുയര്‍ത്തി തീര്‍ഥം താഴെ വീഴാതെയും ചുണ്ടില്‍ തട്ടാതെയും വയ്ക്കുള്ളിലെക്ക് ഒഴിച്ചു സേവിക്കുക. തീര്‍ഥം സേവിക്കും മുന്‍പ് മറ്റു യാതൊന്നും കഴിക്കരുത്. തീര്‍ഥം സേവിച്ച ശേഷം കൈകളില്‍ ശേഷിക്കുന്നത് ശിരസ്സിലണിയണം.

    ഇരുകൈകളും ഒരുമുച്ചു നീട്ടി വേണം പ്രസാദം വാങ്ങാന്‍. ക്ഷേത്രത്തിനുള്ളില്‍വച്ച് പ്രസാദം ശരീരത്തില്‍ലണിയരുത്. ക്ഷേത്രത്തിനു പുറത്തുവന്നശേഷമേ പ്രസാദം അണിയാവു. അര്‍ച്ചനാപുഷ്പങ്ങള്‍ എടുത്ത് കണ്ണിലണച്ചശേഷം ശിരസിലണിയുക. പുരുഷന്മാര്‍ ചെവിക്കിടയിലും സ്ത്രീകള്‍ മുടിത്തുബിലും പുഷ്പങ്ങള്‍ ചൂടുന്നു. ശരീരത്തിലണിയും മുന്‍പ് പ്രസാദവസ്തുക്കള്‍ നിലത്തുവീഴരുത്. ഔഷദഗുണങ്ങളുള്ള പൂക്കളും മലരുമാണ് തീര്‍ഥത്തില്‍ ഉള്ളത്. ധൂപവും ദീപവും ഇരുകൈകളാലും ഭക്തിപൂര്‍വ്വം ഏറ്റുവാങ്ങി കണ്ണിലണച്ച് താഴേക്ക് ഉഴിയണം.

    ReplyDelete
  8. പ്രസാദം

    അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം.

    മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.

    ReplyDelete
    Replies
    1. തീര്‍ത്ഥം സ്വീകരിക്കുമ്പോള്‍ വലത്തെ കൈ ജ്ഞാന മുദ്രയില്‍ ( തള്ള വിരലും ചൂണ്ടു വിരലും ചേര്‍ത്തു പിടിക്കുന്നതാണ് ജ്ഞാനമുദ്ര ) , മൂന്നു തുള്ളി എടുത്തു ചുണ്ടില്‍ തൊടാതെ നാവില്‍ ഇട്ടുക ,പിന്നീട് രണ്ടു വിരലുകളും മൂക്കില്‍ ചേര്‍ത്ത് ശ്വാസം എടുക്കുക. ( തീര്‍ത്ഥം കൈ നിറയെ എടുക്കുകയോ ,തലയില്‍ ഒഴിക്കുകയോ ചെയ്യരുത് )

      Delete
  9. ഗൃഹം

    ഓരോ ഹൈന്ദവഗൃഹവും വാസ്തുവിദ്യയനുസരിച്ചു പണിയേണ്ടതാണ്. ഇതിനായി ഒരു വാസ്തു വിദ്യാനിപുണന്‍ടെ സഹായം തേടണം, വീടു വയ്ക്കാന്നുദ്ദേശിക്കുന്ന ഭൂമിയില്‍ ആ സ്ഥലത്തിന് അനുയോജ്യമായ വീടാണു നിര്‍മിക്കേണ്ടത്. വീടുപണി ആരംഭിക്കുന്നത്തിനു മുന്‍പ് ഭൂമിപൂജ നടത്തണം. ഗൃഹപ്രവേശനത്തിനു മുന്‍പ് ഗണപതിഹോമം, ഭാഗവത്സേവ തുടങ്ങി യഥാവിധിയുള്ള പൂജകള്‍ കഴിക്കണം. ഗൃഹപ്രവേശനത്തിന് നല്ല ദിവസവും നല്ല സമയവും നോക്കുകയും വേണം.

    ReplyDelete
  10. ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം
    ഒരു ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്.

    1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. ലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം.

    2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്ക്കരുത്.

    3. വീടിന്ടെ കിഴക്കുവശത്ത്‌ ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. അത് ഗൃഹത്തിനുള്ളിലേക്ക് വരത്തക്കവിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത് . തുളസിപ്പുവ് പറിച്ച് നേരെ ചൂടരുത്. മഹാവിഷ്ണുവിന് സമര്‍പ്പിച്ച പൂവേ അണിയാവു. തുളസിത്തറ പണിയും മുന്‍പ് അതിന്ടെ സ്ഥാനവും വലിപ്പവും നിശ്ചയിക്കാന്‍ വാസ്തു വിദ്യാ വിദഗ്ദ്ധന്ടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്

    4. രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്‍ഥങ്ങള്‍ നിശ്ചയമായും ഉണ്ടായിരിക്കണം. ഗ്രന്ഥം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യമണേന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.

    5. വീടിന്ടെ ഉമ്മറത്ത് ഇഷ്ടദേവതയുടെ ഒരു ചിത്രം അലങ്കരിച്ചുവയ്ക്കണം.

    6. ക്ഷേത്രദര്‍ശനത്തിനു സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക.

    7. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ.

    8. ഒരു ആവണപ്പലക.

    9. തടിയില്‍ നിര്‍മ്മിച്ച പിച്ചളകൊണ്ട് കെട്ടിയ ഒരു പറ.
    10. വിളക്കില്‍ കത്തിക്കുന്നതിന് അലക്കി ശുദ്ധമാക്കിയ തുണി.

    11.ഇഷ്ടദേവതകളെ മനസ്സില്‍ ധ്യാനിച്ച്‌ ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.

    12.കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇരിപ്പിടം.

    കുറഞ്ഞത്‌ ഇത്രയുമെങ്കിലും ഒരു ഹിന്ദുഗൃഹത്തില്‍ ഉണ്ടായിരിക്കണം.

    ReplyDelete
  11. ആല്‍ പ്രദക്ഷിണം


    ക്ഷേത്രത്തില്‍ പ്രവേശിക്കും മുന്‍പ് ആല്‍ പ്രദക്ഷിണം കഴിക്കണം. ആലിന് ഏഴു പ്രദക്ഷിണമാണ് വിധി. ആല്‍ പ്രദക്ഷിണ സമയത്ത് ആലിന്‍ ചുവട്ടില്‍ ബ്രഹ്മാവിനെയും ആല്‍മദ്ധ്യത്തില്‍ മഹാവിഷ്ണുവിനെയും ആലിന്ടെ അഗ്രത്തില്‍ പരമശിവനെയും സങ്കല്പിച്ച് ധ്യാനിക്കണം.

    "മൂലതോ ബ്രഹ്മരൂപായ
    മദ്ധ്യതോ വിഷ്ണുരൂപിണേ
    അഗ്രത ശിവരൂപായ
    വൃക്ഷരാജായ തേ നമ"

    ReplyDelete
  12. ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

    മറ്റ് ക്ഷേത്രങ്ങളിലെതില്‍നിന്നു വ്യത്യസ്തമാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. തിരുനടയില്‍ വശം ചേര്‍ന്നുനിന്ന് ദേവനെ തൊഴുതശേഷം ബലികല്ലുകള്‍ക്ക് പുറത്തുകൂടി പ്രദിക്ഷിണമായി വന്ന് ഓവിങ്കലെത്തുക. അവിടെ നിന്നുകൊണ്ട് ശ്രീകോവിലിനു മുകളിലെ താഴികക്കുടം ദര്‍ശിച്ച് ഏഴു പ്രാവിശ്യം കൈകള്‍കൂട്ടി കൊട്ടിയശേഷം തൊഴുത് ബലികല്ല് ചുറ്റി ബലിക്കലുകള്‍ക്കുള്ളില്‍ കൂടി മടങ്ങിവന്നു ദേവനെ തൊഴുത്‌ മറുവശത്തുകൂടി വന്ന്‍ ഓവിങ്കലെത്തി മുന്‍പ് പറഞ്ഞപോലെ തൊഴുത്‌ മടങ്ങി തിരുനടയിലെത്തി വശം ചേര്‍ന്നുനിന്ന് തൊഴണം.

    ReplyDelete
  13. നിറപറ


    മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്. ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്. നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലര്‍ കഴിച്ചുവരുന്നു. ഹിന്ദുക്കള്‍ കതിര്‍മണ്ഡപത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ നിറപറയും, പറയുടെ മദ്ധ്യത്തില്‍ തെങ്ങിന്‍പൂക്കുലയും വയ്ക്കുന്നു. തൂശനില അഥവാ നാക്കിലയില്‍ വേണം പറ വയ്ക്കാന്‍. പറയുടെ പാലം കിഴക്കുപടിഞ്ഞാറായി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു. വാലുള്ള കുട്ടയില്‍ നെല്ല് എടുത്തു വച്ച് അതില്‍നിന്നു ഭക്തിപൂര്‍വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്ടെ വാലില്‍കൂടി നെല്ല് പറയില്‍ ഇടുക. പറനിറഞ്ഞു ഇലയില്‍ വിതറിവീഴുന്നതുവരെ നെല്ല് ഇടണം.


    നിറപറ ഗുണങ്ങള്‍


    1. ദേവസന്നിധിയില്‍ നെല്‍പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    കുടുംബഐശ്വര്യം, യശസ്സ്

    2. ദേവസന്നിധിയില്‍ അവില്‍പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    ദാരിദ്ര്യ ശമനം

    3. ദേവസന്നിധിയില്‍ മലര്‍പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    രോഗശാന്തി

    4. ദേവസന്നിധിയില്‍ ശര്‍ക്കരപറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    ശത്രു ദോഷം നീങ്ങും.

    5. ദേവസന്നിധിയില്‍ നാളികേര പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    കാര്യതടസ്സം നീങ്ങും.

    6. ദേവസന്നിധിയില്‍ പുഷ്പം പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    മാനസിക ദുരിതങ്ങള്‍ നീങ്ങും.

    7. ദേവസന്നിധിയില്‍ പഴം പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    കാര്‍ഷിക അഭിവൃദ്ധി ലഭ്യമാകും.

    8. ദേവസന്നിധിയില്‍ മഞ്ഞള്‍ പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    മംഗല്യഭാഗ്യം

    9. ദേവസന്നിധിയില്‍ എള്ള് പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
    രാഹുദോഷം നീങ്ങും, ശാശ്വത സുഖം.

    10. ദേവസന്നിധിയില്‍ നാണയ പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം
    ധനസമൃദ്ധി.

    ReplyDelete
  14. രുദ്രാക്ഷ ധാരണാഗുണങ്ങള്‍


    ഒറ്റ മുഖ രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
    സംസാരദുഃഖത്തില്‍ നിന്നും മോചനം, മനസ്സിന്ടെ ദൃഡത, ബ്രഹ്മഹത്യ പാപം നശിക്കും.

    രണ്ടു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
    ഗ്രഹസ്ഥ ജീവിതം സുഖമമായിത്തീരും.

    മൂന്നുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
    അഭീഷ്ടസിദ്ധി, അഗ്നിഭയം അകലുന്നു, സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കുന്നു.

    നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
    ബുദ്ധിശക്തി വര്‍ദ്ധിക്കുന്നു, ചിത്തഭ്രമം അകലുന്നു, നരഹത്യാ പാപത്തെ ഇല്ലാതാക്കുന്നു.

    അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
    മുക്തിദായകം, നെഞ്ചുസംബന്ധമായ വേദനകള്‍ക്ക് ആശ്വാസം.

    ആറുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
    ഓര്‍മ്മശക്തിവര്‍ദ്ധിക്കും, പാപമുക്തി ഭവിക്കും.

    ഏഴുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?
    സര്‍പ്പഭയം ഇല്ലാതാകുന്നു, ദീര്‍ഘായുസ്സ്.

    ReplyDelete
  15. ദശാവതാരങ്ങങ്ങളിലെ ആരാധനാ ഫലശ്രുതി


    1. മത്സ്യാവതാരത്തിലെ ആരാധനാ ഫലം ?
    വിദ്യാലബ്ധി, കാര്യസാദ്ധ്യം.

    2. കൂര്‍മ്മാവതാരത്തിലെ ആരാധനാ ഫലം ?
    വിഘ്നനിവാരണം, ഗൃഹലാഭം.

    3. വരാഹാവതാരത്തിലെ ആരാധനാ ഫലം ?
    ഭൂമിലാഭം,വ്യവസായപുരോഗതി.

    4. നരസിംഹാവതാരത്തിലെ ആരാധനാ ഫലം ?
    ശത്രുനാശം, ആരോഗ്യലബ്ധി.

    5. വാമനാവതാരത്തിലെ ആരാധനാ ഫലം ?
    പാപനാശം, മോക്ഷലബ്ധി.

    6. പരശുരാമാവതാരത്തിലെ ആരാധനാ ഫലം ?
    കാര്യസാദ്ധ്യം, ശത്രുനാശം.

    7. ശ്രീരാമാവതാരത്തിലെ ആരാധനാ ഫലം ?
    ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.

    8. ബലരാമാവതാരത്തിലെ ആരാധനാ ഫലം ?
    കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.

    9. ശ്രീകൃഷ്ണാവതാരത്തിലെ ആരാധനാ ഫലം ?
    വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.

    10. കല്‍ക്കിയവതാരത്തിലെ ആരാധനാ ഫലം ?
    വിജയം, മനസുഖം, മോക്ഷം.

    ReplyDelete
  16. ജ്ഞാനം


    ജ്ഞാനം അറിവാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ പ്രാഗത്ഭ്യം നേടിയാല്‍ ഒരാള്‍ക്ക്‌ അതിന്‍റെ അറിവുമാത്രമേ ലഭിയ്ക്കുകയുള്ളൂ. ജ്ഞാനം വേണമെങ്കില്‍ അഞ്ചു കാര്യങ്ങള്‍ അത്യാവശ്യമാണ്. അതാണ്‌ അറിവ്, വിദ്യ, വിവേകം, വിജ്ഞാനം, ജ്ഞാനം ഇങ്ങനെയുള്ള അഞ്ചു പടികള്‍ കടക്കേണ്ടതുണ്ട്. ഈശ്വരന്‍ എന്താണെന്നും എവിടെയാണെന്നും മനസ്സിലാക്കി ജീവിയ്ക്കുവാന്‍ ഭാഗ്യമുണ്ടാകുന്നയാള്‍ ജ്ഞാനിയായിത്തീരുന്നു. അങ്ങനെയൊരാള്‍ അറിവിന്‍റെ പൂര്‍ണ്ണതയിലെത്തുന്നതാണ്.

    ഏതെങ്കിലും വിഷയത്തില്‍ അതിലെ കാര്യങ്ങളെ മാത്രം മനസ്സിലാക്കുന്നയാള്‍ക്ക് വെറും അറിവ് മാത്രമേ ലഭിയ്ക്കുന്നുള്ളു. അയാള്‍ ജ്ഞാനിയാകുന്നില്ല. ഈശ്വരനെ അറിയുന്നയാള്‍ ജ്ഞാനിയാകും. അറിവിലൂടെ വിദ്യയും വിദ്യയിലൂടെ വിവേകവും വിവേകത്തിലൂടെ വിജ്ഞാനവും നേടിയെടുക്കാം. വിജ്ഞാനിയ്ക്ക് ജ്ഞാനത്തിലേയ്ക്ക് പ്രവേശിക്കാനാകുന്നു. അതിന് നല്ല ഗുരുവിന്‍റെ ഉപദേശം കൂടി അത്യാവശ്യമാണ് എന്നറിയണം.

    ആചാര്യാത്പാദമാദത്തേ
    പാദം ശിഷ്യസ്വമേധയാ
    പാദം സബ്രഹ്മചാരിഭ്യഃ
    പാദം കാലക്രമേണ തു.

    സാരം :-
    ഒരു ശിഷ്യന്‍ നാലിലൊന്ന് അറിവ് ഗുരുവില്‍ (ആചാര്യനില്‍) നിന്ന്, നാലിലൊന്ന് ശിഷ്യന്‍ സ്വയമായും നാലിലൊന്ന് സഹപാഠികളില്‍ നിന്നും ബാക്കി നാലിലൊന്ന് കലക്രമേണയും നേടുന്നു.

    ReplyDelete
  17. ഭൂമിയില്‍ ജനിക്കുന്നവര്‍ക്ക് അഞ്ചു ഭാവങ്ങള്‍

    ഭൂമിയില്‍ ജനിച്ചുപോയാല്‍ അഞ്ചുഭാവങ്ങള്‍ ഉള്ളവരാകുന്നതാണ്. പിശാചം, രാക്ഷസം, ആസുരം ഇവ തമോ ഗുണങ്ങളാകുന്നു. ദുഷ്കര്‍മ്മങ്ങളെ ഈഭാവങ്ങള്‍ ചെയ്യിക്കുന്നു. അടുത്തത് ഭൗതികവും ആത്മീയവും ആകുന്നു. മനുഷ്യന് ഭൗതിക ഗുണങ്ങളാണ് പ്രധാനമായി കാണുന്നത്. മനുഷ്യന്‍ ആത്മീയതയിലെത്തി ഈശ്വരനെ മനസ്സിലാക്കുമ്പോള്‍ ആദ്യത്തെ മൂന്ന് രാക്ഷസ ഗുണങ്ങള്‍ മനുഷ്യനില്‍നിന്നു നശിയ്ക്കുന്നു.

    തനിയ്ക്കും ജീവിയ്ക്കണം മറ്റുള്ളവര്‍ക്കും ജീവിയ്ക്കണം എന്ന തിരിച്ചറിവ് തമോഗുണങ്ങള്‍ നശിയ്ക്കുമ്പോള്‍ മനുഷ്യനുണ്ടാകും. അതിന് ഈശ്വരചിന്തയിലൂടെ ലോകത്തെ നയിയ്ക്കുന്ന മഹാശക്തിയെ മനസ്സിലാക്കുകയാണ് വേണ്ടത്.

    ReplyDelete
  18. മന്ത്ര പ്രയോഗങ്ങള്‍

    സിദ്ധിപ്രദങ്ങളായ മന്ത്രങ്ങള്‍
    സാധാരണ ചെയ്യുന്ന ഹോമങ്ങള്‍
    ഷള്‍ക്കര്‍മ്മങ്ങള്‍ (ഷട്കര്‍മ്മങ്ങള്‍)
    ശാന്തികര്‍മ്മം
    വശ്യം
    സ്തംഭനം
    വിദ്വേഷണം
    ഉച്ചാടനം
    മാരണം
    സാധകന്റെ ഭക്ഷണവിധി
    തര്‍പ്പണവിധികള്‍
    അഥര്‍വ്വം
    ഹോമദ്രവ്യങ്ങള്‍
    ആഭിചാരഹോമത്തിന്
    ഹോമകുണ്ഡ നിര്‍മ്മാണവിധി
    മന്ത്രവ്യത്യാസങ്ങള്‍
    മന്ത്രങ്ങളിലെ ലിംഗഭേദങ്ങള്‍
    കലിയുഗത്തിലെ സിദ്ധിമന്ത്രങ്ങള്‍
    ഹോമവ്യത്യാസങ്ങള്‍
    യന്ത്രശുദ്ധി വരുത്തുന്നതിന് (ഏലസ്സ്)
    യന്ത്ര ധാരണോദ്ദേശ്യം
    യന്ത്രം ഭൂമിയില്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
    മന്ത്രങ്ങളുടെ ദോഷപരിഹാരം
    മന്ത്രങ്ങളിലെ മനുഷ്യാദിഗണനക്ഷത്രങ്ങള്‍
    ആഭിചാരം എന്നാലെന്ത്?

    ReplyDelete
  19. സിദ്ധിപ്രദങ്ങളായ മന്ത്രങ്ങള്‍

    മൂന്നക്ഷരങ്ങളുള്ളവ, ഒരക്ഷരം മാത്രമുള്ളവ, നരസിംഹമന്ത്രങ്ങള്‍, കാര്‍ത്തവീര്യാര്‍ജ്ജുനമന്ത്രം, ഗണപതിമന്ത്രങ്ങള്‍, ചേടകാ യക്ഷിണി മന്ത്രങ്ങള്‍, മാതംഗീമന്ത്രങ്ങള്‍, ത്രിപുരസുന്ദരീ മന്ത്രം, ശ്യാമാമന്ത്രങ്ങള്‍, കാളീമന്ത്രങ്ങള്‍, സരസ്വതീമന്ത്രങ്ങള്‍ എന്നിവ ഇന്നത്തെയുഗത്തില്‍ ആര്‍ക്കും ജപിക്കാവുന്ന മന്ത്രങ്ങളാണ്.

    ReplyDelete
    Replies
    1. പ്രണാമം...ചിന്നമസ്തികാ മൂലമന്ത്രം കിട്ടിയാല്‍ ഉപകാരം ആയിരുന്നു... പലയിടത്തും പലതാണ് പറയുന്നത്..ഭൂതശുദ്ധി വന്നതാണ്..അതിന് ശേഷം ജപിക്കാനാണ്.. കുറച്ചു മാസത്തിനുള്ളില്‍ കൌലാന്തകനാഥന്റെ അടുത്തു നിന്ന് ശക്തിപധ് ചെയ്തു ഉപദേശം വാങ്ങാനിരിക്കുന്നു...

      Delete
  20. സാധാരണ ചെയ്യുന്ന ഹോമങ്ങള്‍

    ഫലങ്ങള്‍ ഉപയോഗിച്ചുള്ള ഹോമങ്ങള്‍ ദേവപ്രീതിക്കും പ്ലാശിന്‍ചമതകൊണ്ടുള്ള ഹോമം അഭീഷ്ടകാര്യം സാധിക്കുന്നതിനും ഉത്തമമാണ്. കരവീരപുഷ്പം ഉപയോഗിച്ചുള്ള ഹോമം സ്ത്രീകളെ വശീകരിക്കുന്നതിനും ചിറ്റമൃത് ഉപയോഗിച്ചുള്ള ഹോമ രോഗശമനത്തിനും കറുകഹോമം ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതിനും ശര്‍ക്കര ഉപയോഗിച്ചുള്ള ഹോമം ജനങ്ങള്‍ വശീകരിക്കപ്പെടുന്നതിനും നാല്പാമരം ഉപയോഗിച്ച് തെളിച്ച ഹോമകുണ്ഡത്തില്‍ നെല്ല്, യവം മുതലായവ ഹോമിക്കുന്നത് ഐശ്വര്യസിദ്ധിക്കും ഉത്തമമാണ്. മുരിക്കിന്‍പൂവ് ബ്രാഹ്മണരെ വശത്താക്കാനും പടലോവള്ളി ക്ഷത്രിയരെ വശത്താക്കാനും കൊന്നച്ചമത വൈശ്യരെ വശത്താക്കാനും പുന്നച്ചമത ശൂദ്രരെ വശത്താക്കാനും ഉപയോഗിക്കുന്നു. വരക്, ഉഴുന്ന്, പരുത്തിക്കുരു തുടങ്ങിയവ ശത്രുക്കളെ നേരിടുന്നതിനും നശിപ്പിക്കുന്നതിനുമായി ഹോമത്തിന് ഉപയോഗിച്ചുവരുന്ന വസ്തുക്കളാണ്. ഇതില്‍ വരക് ഉപയോഗിച്ച് ഹോമിച്ചാല്‍ ശത്രുവിന് വ്യാധി (രോഗം) പിടിപെടും. താന്നിച്ചമത ശത്രുവിനെ മാനസ്സികരോഗിയാക്കിമാറ്റും. പരുത്തിക്കുരു, ശത്രുവിന്റെ പ്രവര്‍ത്തനങ്ങളെ അപ്പാടെ സ്തംഭിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ഉഴുന്ന് ശത്രുവിന്റെ സംസാരശേഷിതന്നെ നശിപ്പിച്ചുകളയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

    ReplyDelete
  21. നാരായണി സ്തുതി


    സർവ്വസ്യ ബുദ്ധിരൂപേണ ജനസ്യ ഹൃദി സംസ്ഥിതേ
    സ്വർഗ്ഗാപവർഗ്ഗതേ ദേവി നാരായണി നമോസ്തുതേ
    കലാകാഷ്ടാദി രൂപേണ പരിണാമപ്രദായിനീ
    വിശ്വസ്യോപരതൗ ശക്തേ നാരായണി നമോസ്തുതേ
    സർവ്വ മംഗള മാംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ
    സൃഷ്ടി സ്ഥിതി വിനാശാനാം ശക്തിഭൂതേ സനാതനേ
    ഗുണാശ്രയേ ഗുണമയേ നാരായണി നമോസ്തുതേ
    ശരണാഗത ദീനാർത്ഥ പരിത്രാണ പരായണേ
    സർവ്വസ്യാർത്ഥി ഹരേ ദേവി നാരായണി നമോസ്തുതേ
    ഹംസയുക്ത വിമാനസ്തേ ബ്രഹ്മാണിരൂപധാരിണി
    കൗശാംബഹക്ഷരികേ ദേവി നാരായണി നമോസ്തുതേ
    തൃശൂലചന്ദ്രാഹിധരേ മഹാവൃഷഭവാഹിനി
    മാഹേശ്വരീസ്വരൂപേണ നാരയണി നമോസ്തുതേ
    മയൂരകുക്കുടവൃധേ മഹാശക്തിധരേ അനഘേ
    കൗമാരീരൂപസംസ്താനേ നാരായണി നമോസ്തുതേ
    ശംഖചക്രഗദാശാർങ്ഖ്യ ഗൃഹീത പരമായുധേ
    പ്രസീത വൈഷ്ണവീരൂപേ നാരായണി നമോസ്തുതേ
    ഗൃഹീതോഗ്രമഹാചക്രേ ദ്രംഷ്ട്രോദ്യുത വസുന്ധരേ
    വരാഹരൂപിണി ശിവേ നാരായണി നമോസ്തുതേ
    നൃസിംഹരൂപേണോഗ്രേണ ഹം‌തുദൈത്യാൻ കൃതോദ്യമേ
    ത്രൈലോക്യത്രാണസഹിതേ നാരായണി നമോസ്തുതേ
    കിരീടിനി മഹാവജ്രേ സഹസ്രനയനോജ്ജ്വലേ
    വൃത്രപ്രാണഹരേ ഛൈന്ദ്രേ നാരായണി നമോസ്തുതേ
    ശിവധൂതിസ്വരൂപേണ ഹതദൈത്യമഹാബലേ
    ഘോരരൂപേ മഹാരാവേ നാരായണി നമോസ്തുതേ
    ദ്രംഷ്ട്രാകരാളവദനേ ശിരോമാലാവിഭൂഷണേ
    ചാമുണ്ഡേ മുണ്ഡമധനേ നാരായണി നമോസ്തുതേ
    ലക്ഷ്മി ലജ്ജേ മഹാവിദ്യേ ശ്രദ്ധേപുഷ്ടി സ്വ്രധേധ്രുവേ
    മഹാരാത്രി മഹാവിദ്യേ നാരായണി നമോസ്തുതേ
    മേധേ സരസ്വതി വരേ ഭൂതിബാഭ്രവിതാമസേ
    നിയതേ ത്വം പ്രസീതേശേ നാരായണി നമോസ്തുതേ

    ReplyDelete
  22. മഹാലക്ഷ്‌മ്യാഷ്ടകം
    നമസ്തേ തു മഹാമായേ
    ശ്രീപീഠേ സുരപൂജിതേ
    ശംഖ ചക്ര ഗദാ ഹസ്തേ
    മഹാലക്ഷ്മി നമോസ്തുതേ

    നമസ്തേ ഗരുഢാരൂഢേ
    കോലാസുര ഭയം കരീ
    സർവ്വപാപഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ

    സർവ്വജ്ഞേ സർവ്വ വരദേ
    സർവ്വദുഷ്ട ഭയം കരീ
    സർവ്വദുഃഖഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ

    സിദ്ധി ബുദ്ധി പ്രദേ ദേവി
    ഭുക്തി മുക്തി പ്രദായനീ
    മന്ത്രമൂർത്തേ സദാ ദേവി
    മഹാലക്ഷ്മി നമോസ്തുതേ

    ആദ്യന്തരഹിതേ ദേവി
    ആദി ശക്തി മഹേശ്വരി
    യോഗജേ യോഗസംഭൂതേ
    മഹാലക്ഷ്മി നമോസ്തുതേ

    സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
    മഹാശക്തി മാഹോധരേ
    മഹാപാപഹരേ ദേവി
    മഹാലക്ഷ്മി നമോസ്തുതേ

    പത്മാസനസ്ഥിതേ ദേവി
    പരബ്രഹ്മസ്വരൂപിണി
    പരമേശി ജഗന്മാതേ
    മഹാലക്ഷ്മി നമോസ്തുതേ

    ശ്വേതാം‌ബരധരേ ദേവി
    നാനലങ്കാരഭൂഷിതേ
    ജഗത്‌സ്ഥിതേ ജഗന്മാതേ
    മഹാലക്ഷ്മി നമോസ്തുതേ

    മഹാദേവ്യൈ ച വിദ്‌മഹേ
    വിഷ്ണുപത്നി ച ധീ മഹീ
    തന്നോ ലക്ഷ്മി പ്രചോദയാത്


    (ഫലശ്രുതി)
    മഹാലക്ഷ്‌മ്യാഷ്ടകം സ്തോത്രം
    യത് പഠേത് ഭക്തിമാൻ നരഃ
    സർവ്വസിദ്ധിമവാപ്നോതി
    രാജ്യം പ്രാപ്‌നോതി സർവ്വദാ

    ഏകകാലേ പഠേൻ നിത്യം സർവ്വപാപ വിനാശനം
    ദ്വികാലേ പഠേൻ നിത്യം ധന ധാന്യ സമന്വിതാ
    ത്രികാലേ പഠേൻ നിത്യം മഹാശത്രു വിനാശനം
    മഹാലക്ഷ്മിർ ഭവേൻ നിത്യം പ്രസന്ന വരദ ശുഭ

    ReplyDelete
  23. അന്നപൂർണ്ണ സ്തോത്രം


    നിത്യാനന്ദകരി വരാഭയകരി സൗന്ദര്യരത്നാകരി
    നിർദ്ദൂതാഖിലഘോരപാവനകരി പ്രത്യക്ഷ മാഹേശ്വരി
    പ്രാലേയാചലവംശപാവനകരി കാശിപുരാധീശ്വരി
    ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂർണ്ണേശ്വരി

    നാനാരത്നവിചിത്രഭുഷണകരി ഹേമാംബരാഡംബരി
    മുക്താഹാരവിലംബമാന വിലാസത് വക്ഷോജകുംഭാന്തരി
    കാശ്മീരാഗരുവാസിതാരുചികരീ കാശിപുരാധീശ്വരീ
    ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂർണ്ണേശ്വരി

    യോഗാനന്ദകരി രിപുക്ഷയകരി ധർമ്മാർത്ഥനിഷ്ഠാകരി
    ചന്ദ്രാർക്കാനലഭാസമാന ലഹരി ത്ര്യൈലോക്യരക്ഷാകരി
    സർവ്വൈശ്വര്യ സമസ്തവാഞ്ചിതകരി കശിപുരാധീശ്വരി
    ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂർണ്ണേശ്വരി

    കൈലാസാചലകന്ദരാലയകരി ഗൗരി ഉമാശങ്കരി
    കൗമാരി നിഗമാർത്ഥഗോചരകരി ഓംകാരബീജാക്ഷരി
    മോക്ഷദ്വാരകവാടപാടനകരി കാശിപുരാധീശ്വരി
    ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂർണ്ണേശ്വരി

    ദൃശ്യാദൃശ്യ വിഭൂതിവാഹനകരി ബ്രഹ്മാണ്ഡഭാണ്ഡോദരി
    ലീലാനാടകസൂത്രകേലനകരി വിജ്ഞാനദീപാങ്കുരി
    ശ്രീവിശ്വേശമനപ്രസാദനകരി കാശിപുരാധീശ്വരി
    ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂർണ്ണേശ്വരി

    ഊർവീ സർവ്വജനേശ്വരി ഭഗവതി മാതാന്നപൂര്‍‌ണ്ണേശ്വരി
    വേണിനീലസമാനകുന്തലധരി നിത്യാന്നദാനേശ്വരി
    സാക്ഷാൻമോക്ഷകരി സദാ ശുഭകരി കാശിപുരാധീശ്വരി
    ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

    ആദിക്ഷാന്തസമസ്തവര്‍ണ്ണനകരി ശംഭോസ്‌ത്രിഭാവാകരി
    കാശ്മീരാ ത്രിജലേശ്വരി ത്രിലഹരി നിത്യാങ്കുരാ ശർവ്വരി
    സ്വർഗ്ഗദ്വാരകവാടപാടനകരി കാശിപുരാധീശ്വരി
    ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

    ദേവി സർവ്വവിചിത്രരത്നരചിത ദാക്ഷയണി സുന്ദരീ
    വാമേസ്വാദുപയോധര പ്രിയകരി സൗഭാഗ്യ മാഹേശ്വരി
    ഭക്താഭീഷ്ടകരി സദാശുഭകരി കാശിപുരാധീശ്വരി
    ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

    ചന്ദ്രാര്‍‌ക്കാനലകോടികോടിസദൃശീ ചന്ദ്രാംശുബിംബാധരി
    ചന്ദ്രാര്‍ക്കാഗ്നിസമാനകുണ്ഡലധരി ചന്ദ്രാര്‍ക്കവര്‍‌ണ്ണേശ്വരി
    മാലപുസ്തകപാസശാങ്കുശധരി കാശീപുരാധീശ്വരീ
    ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

    ക്ഷത്രത്രാണകരി മഹാഭയഹരി മാതാ കൃപാസാഗരി
    സർവ്വാനന്ദകരി സദാ ശിവകരി വിശ്വേശ്വരി ശ്രീധരീ
    ദക്ഷാക്രന്ദകരി നിരാമയകരി കാശിപുരാധീശ്വരി
    ഭിക്ഷാംദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

    അന്നപൂര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ ശങ്കരപ്രാണവല്ലഭേ
    ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവ്വതി
    മാതാ ച പാർവ്വതി ദേവി പിതാ ദേവോ മഹേശ്വരഃ
    ബാന്ധവഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം:

    ReplyDelete
  24. പല ആചാരങ്ങളും നമുക്ക് ശീലങ്ങളാണ്..പണ്ട് മുതലേ ചെയ്തു പോകുന്നത് കൊണ്ട് നമ്മളും പാലിക്കുന്നു എന്ന്‍ മാത്രം..അല്ലാതെ അത് എന്തിനു അല്ലെങ്കില്‍ എന്ത് കൊണ്ട് എന്ന് ചിന്തിക്കാറില്ല..! കാലങ്ങളായി പിന്തുടര്‍ന്ന് പോകുന്നത് കൊണ്ട് നമ്മളും പാലിച്ചു പോരുന്നു എന്ന് മാത്രം ! എന്ത് കൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന്‍ വല്ലപ്പോഴും ആലോചിട്ടിട്ടുണ്ടോ? ചില ഹൈന്ദവ ആചാരങ്ങള്‍ അന്യ മതസ്ഥര്‍ക്കും ശീലങ്ങളാണ്‌..പക്ഷെ ആ ആചാരങ്ങളുടെ അര്‍ത്ഥമെന്ത് എന്നും അതിന്റെ അടിസ്ഥാനം എന്ത് എന്നും വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ?
    അങ്ങനെയുള്ള ഒരു ചോദ്യത്തിന്റെ, അന്വേഷണത്തിന്റെ ഭാഗമായി ഞാന്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍......പലതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും ആണ്....തെറ്റ് പറ്റാം..കൂടുതല്‍ അറിവുള്ളവര്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ...

    വലതു കാല്‍ വെച്ചു തന്നെ തുടങ്ങാം അല്ലേ?
    ഒന്ന്‌:വലതു കാല്‍ വെച്ചു കയറുക:
    എന്ത് കൊണ്ടാണ് വലത് കാല്‍ വെച്ചു കയറണം എന്ന്‍ പറയുന്നത്? ഹൈന്ദവ ആചാര പ്രകാരം അതിന്നുള്ള പ്രാധാന്യം എന്താണ്? എങ്ങനെയാണ് നമ്മള്‍ പാദം ഊന്നേണ്ടത്?
    പല നല്ല കാര്യങ്ങളും നമ്മള്‍ തുടങ്ങുന്നത് വലതുകാല്‍ വെച്ചാണ്! കാര്യ വിജയതിന്നും ഐശ്വര്യത്തിനും അത് കാരണമായി തീരുമെന്ന് പറയുന്നു..പക്ഷെ ,എങ്ങനെയാണു വലതു കാല്‍ വെക്കേണ്ടത് എന്ന് അറിയാമോ? വിവാഹിതയായ ഒരു സ്ത്രീ വലതുകാല്‍ വെച്ചാണ് ആദ്യ മായി ഭതൃഗൃഹത്തിലേക്ക് പ്രവേശിക്കേണ്ടത് എന്ന് പറയാറുണ്ട്‌..എന്നാല്‍ സത്യത്തില്‍ അങ്ങനെയാണോ വേണ്ടത്?
    ശരീര ശാസ്ത്ര പ്രകാരം പുരുഷന് വലത് ഭാഗവും സ്ത്രീക്ക് ഇടതു ഭാഗവുമാണ് പ്രാധാന്യം.. പുരുഷന്റെ വലതു വശത്തെ നാഡിയാണ് 'പിംഗള' .സ്ത്രീയുടേതു ഇടതു വശത്തെ നാഡിയായ 'ഇഡയും". ''പിംഗള" പ്രവര്‍ത്തനത്തിന് പ്രാമുഖ്യം ഉള്ളതും "ഇഡ' ആഗ്രഹത്തിന് പ്രാധാന്യം ഉള്ളതും ആണത്രേ..തന്മൂലം സ്ത്രീ എപ്പോഴും ആഗ്രഹങ്ങള്‍ കൂടുതല്‍ ഉള്ളവളും പുരുഷന്‍ കൂടുതല്‍ പ്രവര്‍ത്ത നോന്മുഖനും ആയിരിക്കുമത്രേ! ചുരുക്കത്തില്‍ പ്രകൃതിയുടെ ,അല്ലെങ്കില്‍ മഹാ ശക്തിയുടെ രണ്ട് വശങ്ങളെ ഉള്‍ക്കൊള്ളുന്നു പുരുഷന്റെ വലത് ഭാഗവും സ്ത്രീയുടെ ഇടതു ഭാഗവും..ശരീര ശാസ്ത്ര പ്രകാരം പുരുഷന് വലതു വശത്തിനും സ്ത്രീക്ക് ഇടതു വശത്തിനും പ്രാമുഖ്യം ഉണ്ടത്രേ!പുരുഷന്‍ ആദ്യം മുന്നോട്ടു വെക്കുന്നത് വലത് കാലും സ്ത്രീ ഇടതു കാലും ആണ്!!
    ആദി ശക്തിയായ ദേവിയുടെ അല്ലെങ്കില്‍ പരാശക്തിയുടെ രണ്ട് വശങ്ങളാണ് പുരുഷനും സ്ത്രീയും..അല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ രണ്ട് വശങ്ങള്‍!! അതായതു ക്രിയാശക്തിയും ഇച്ചാശക്തിയും ! അപ്പോള്‍ പുരുഷന്‍ ഇടതു പാദം പടിക്കെട്ടില്‍ ഊന്നി വലതു കാല്‍ അകത്തേക്ക് വെക്കണമെന്നും സ്ത്രീ വലത്പാദം ഊന്നി ഇടതുകാല്‍ അകത്തേക്ക് വെക്കണമെന്നും ആണ് നിയമം..
    അപ്പോള്‍ പുരുഷനിലൂടെ ക്രിയയും സ്ത്രീയിലൂടെ ആഗ്രഹം അഥവാ ഇച്ചാശക്തി യും അകത്തേക്ക് ഗമിക്കുന്നു...അത് ദേവി സ്വരൂപമായ ആദി പരാ ശക്തിയാണെന്നും തന്മൂലം ഐശ്വര്യതിന്നും സമ്രുദ്ധിക്കും ഇത് കാരണമാകുന്നു എന്നും പറയപ്പെടുന്നു!!
    പക്ഷെ,പലപ്പോഴും നേരെ വിപരീതമാണ് നമ്മള്‍ ശീലിചിട്ടുള്ളതും പാലിക്കുന്നതും!! മാത്രമല്ല ഹൈന്ദവര്‍ അല്ലാത്ത അന്യ മതസ്ഥര്‍ ഇത് പാലിക്കുന്നുമുണ്ട്‌ ..അതൊരു പൊതു ആചാരം ആയിരിക്കുന്നു

    ReplyDelete
  25. ആചാരം




    പൊതുതാത്പര്യത്തിനനുരോധമായി വ്യക്തികളുടെ പെരുമാറ്റം നിര്‍ണയിക്കുവാന്‍ സമൂഹം ഏര്‍​പ്പെടുത്തുന്ന നടപടിക്രമത്തെ ആചാരമെന്നു പറയാം. ആചാരങ്ങള്‍ കര്‍ക്കശമായ നിയന്ത്രണം ചെലുത്തുന്നവയാണെങ്കിലും അവ സ്വീകരിക്കാനും നിരാകരിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വൈയക്തികശീലത്തിന്റെ പരിധി വിട്ടുപോകാന്‍ വിസമ്മതിക്കുന്ന സ്വാതന്ത്ര്യബോധത്തെ സമൂഹത്തിന്റെ പൊതുവായ ഉത്കര്‍ഷത്തിലേക്കു വികസിപ്പിക്കുവാന്‍ ആചാരങ്ങള്‍ സഹായിക്കുന്നു. ആചാരങ്ങളില്‍ മാനവരാശിയുടെ രൂഢമൂലമായ ശീലങ്ങള്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ട്. ജന്‍മവാസന വ്യക്തിയുടെ സ്വഭാവപരമായ പെരുമാറ്റത്തെ നിര്‍ണയിക്കുന്നു. അതിന് പിന്നീട് യാന്ത്രികസ്വഭാവം ഉണ്ടാകുന്നു. എന്നാല്‍ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവപരമായ പെരുമാറ്റമാണ് ആചാരം. ഇതു വ്യക്തികള്‍ അനുവര്‍ത്തിക്കണമെന്നു സമൂഹം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ അനുസരിക്കുകയെന്നത് വ്യക്തികളെ സംബന്ധിച്ചിടത്തോളം അനിവാര്യമല്ല. ആചാരങ്ങള്‍ക്കു ധാര്‍മികനിയമങ്ങളെപ്പോലെ വ്യക്തിനിഷ്ഠതയോ, ഭരണകൂടനിയമങ്ങളെപ്പോലെ വസ്തുനിഷ്ഠതയോ ഇല്ല.

    അനുഷ്ഠാനം വ്യക്തിയുടെ ഹിതാഹിതങ്ങളെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ, ആചാരമെന്നത് വ്യക്തികള്‍ക്കു തന്നിഷ്ടപ്രകാരം കൊള്ളാനും തള്ളാനും പറ്റുന്നതല്ല. ധാര്‍മികമായ ഒരു നിയന്ത്രണം ആചാരങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ആചാരലംഘനം വ്യക്തിക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കും. അയാള്‍ സമൂഹത്തിന്റെ അപ്രീതിക്കിരയാവുകയും ചെയ്യും. വ്യക്തിയുടെ ശീലമാകട്ടെ സ്വന്തം ഹിതാഹിതങ്ങളാല്‍ നിര്‍ണീതമാണ്; അത് സമൂഹത്തിന്റെ വിശാലതരമായ വ്യവഹാരശൈലിയുമായി പൊരുത്തപ്പെടാത്തതാകരുതെന്നേയുള്ളു. അനുഷ്ഠാനങ്ങള്‍ക്ക് അല്പംകൂടി ആജ്ഞാപനസ്വഭാവമുണ്ട്. അത് അനുസരിക്കാന്‍ വ്യക്തി നിര്‍ബന്ധിതനാണ്. ഈ നിര്‍ബന്ധാവസ്ഥയെ പെരുമാറ്റത്തെ നിയന്ത്രിക്കാന്‍പോന്ന ഒരു നിയമമെന്ന പദവിയിലേക്ക് ഉയര്‍ത്തുന്നത് ആചാരമാണ്.

    ReplyDelete
  26. ദേശീയസ്വഭാവം.

    മറുവശത്ത് ആചാരമെന്നത് അതിന്റെ സാമൂഹികാടിസ്ഥാനത്തില്‍ വ്യക്തിയുടെ ശീലമായിത്തീരുന്നു. ഈ ശീലം വ്യത്യസ്തമായ ആചാരങ്ങളുടെ നടുവില്‍ വ്യക്തിക്ക് അലോസരമുണ്ടാക്കിയെന്നുവരാം. അങ്ങനെ വരുമ്പോള്‍ ശീലവും ആചാരവും തമ്മില്‍ പൊരുത്തപ്പെടാത്തതാകുന്നു. എന്നാല്‍ ആചാരം ശീലമായി മാറുകയും പ്രസ്തുത ശീലം വ്യക്തിയില്‍ പ്രബലമായി വര്‍ത്തിക്കുകയും ചെയ്താല്‍, അത് മറ്റു വ്യക്തികളിലേക്കു സംക്രമിക്കുകയും ആത്യന്തികമായി മൗലികാചാരത്തെ പുതിയൊരു രൂപത്തില്‍ പരിഷ്കരിക്കുകയും ചെയ്യും. ആചാരങ്ങള്‍ക്ക് ഇങ്ങനെ രൂപപരിണാമം സംഭവിക്കുക അത്ര എളുപ്പമല്ല. അങ്ങനെ സംഭവിക്കുന്നപക്ഷം അതു മുഴുവന്‍ സമൂഹത്തിന്റെയോ ഏതെങ്കിലുമൊരു വിഭാഗത്തിന്റെയോ യഥാര്‍ഥമായ ഒരു ആവശ്യം, ഒരു പക്ഷേ, അത്തരമൊരാവശ്യം അതുവരെ ബോധ്യപ്പെട്ടിട്ടില്ലെങ്കിലും, നിര്‍വഹിക്കാന്‍ പോന്നതാവണം. അല്ലാത്തപക്ഷം അതിന് ആചാരമെന്ന പേരിന് അര്‍ഹതയുണ്ടാവില്ല. അതു വെറും പരിഷ്കാരമായി തരംതാണുപോകും. അങ്ങനെ ആചാരം സമൂഹത്തിന്റെ സ്ഥിരമായ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുനില്ക്കുന്നു. ജീവിതസാഹചര്യങ്ങളും ഉപജീവനസിദ്ധാന്തങ്ങളും മാറുന്നതോടെ ആചാരങ്ങളും മാറുന്നു. മാറ്റങ്ങള്‍ ആചാരങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, അവ സമൂഹം എത്തിച്ചേര്‍ന്ന ധാര്‍മികപ്രബുദ്ധതയുടെ സത്യസന്ധമായ ചിത്രം കാഴ്ചവയ്ക്കുന്നു. ഒരു മനുഷ്യന്റെ ശീലങ്ങള്‍ അയാളുടെ വ്യക്തിപരമായ സ്വഭാവം പ്രകടമാക്കുന്നതുപോലെയാണിത്. ശീലങ്ങള്‍ പുതുതായി രൂപപ്പെടുത്താം. പുതിയ പുതിയ വ്യക്തികള്‍ സ്വന്തം ശീലങ്ങളുമായി കടന്നുവരുന്നു. എന്നാല്‍ ആചാരം ഒരു ദേശീയസ്വഭാവമാണ്. രാഷ്ട്രം നിലനില്ക്കുന്നിടത്തോളം ആചാരവും നിലനില്ക്കുന്നു.

    അങ്ങനെ ആചാരവും ശീലവും പരസ്പരം പ്രതിപ്രവര്‍ത്തനം നടത്തുന്നു എന്ന് വ്യക്തമാകുന്നു. പ്രാകൃതജനങ്ങള്‍ക്കിടയില്‍​പ്പോലും ആചാരം ശക്തമായ ഒരു സാമൂഹികഘടകമാണ്. എന്നാല്‍ ആചാരങ്ങള്‍ക്കു സ്വാധീനത ചെലുത്താന്‍ കഴിയാതിരുന്ന കാലവുമുണ്ടായിരുന്നുവെന്ന് ചിലര്‍ കരുതുന്നു; സംഘടിതസമൂഹം നിലവില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന കാലഘട്ടം. അന്ന് അംഗസംഖ്യ കുറവായിരുന്നതിനാല്‍ ജനങ്ങള്‍ പലയിടത്തായി ചിതറിക്കിടന്നിരുന്നു. സ്വാഭാവികമായും അന്ന് വ്യക്തിപരത ഇന്നത്തെക്കാള്‍ ഏറെ മുന്തിനിന്നിരുന്നു. അതിനാല്‍ അക്കാലത്ത് ആചാരത്തെക്കാള്‍ ശീലമായിരുന്നു പ്രധാനഘടകം. ക്രമേണ വ്യക്തിശീലങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും പരസ്പരം സ്വാധീനിക്കുകയും, തത്ഫലമായി ശീലം ആചാരമായിത്തീരുകയും ചെയ്തു.

    ReplyDelete
  27. ഗതാനുഗതികത്വം.

    ആചാരങ്ങള്‍ എങ്ങനെ ഉണ്ടായി എന്നത് പ്രാകൃതമനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. ഒരു പ്രത്യേക ആചാരം നിലനില്ക്കുന്നു എന്ന വസ്തുതകൊണ്ടുമാത്രം അവന്‍ സംതൃപ്തനാണ്; നിലവിലുണ്ട് എന്നതിനാല്‍ അതിനെ അനുസരിക്കുകയും ചെയ്യുന്നു. ഗതാനുഗതികത്വം എന്നതാണ് ഇവിടെ മുന്തിനില്ക്കുന്ന സ്വഭാവഘടകം; യുക്തിചിന്തയ്ക്ക് ഇവിടെ സ്ഥാനമില്ല. എന്നിരുന്നാലും ഒരു വസ്തുത ശ്രദ്ധേയമാണ്; പ്രാകൃതസമൂഹത്തിലെ മനുഷ്യരുടെ മാനസികവും ധാര്‍മികവുമായ പ്രവര്‍ത്തനങ്ങളുടെ സമസ്തമേഖലകളിലും ആചാരങ്ങള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിപ്പോന്നു. ആധുനികകാലത്തെ ഏറ്റവും പരിഷ്കൃതരെന്നു പറയപ്പെടുന്ന ജനവിഭാഗങ്ങളിലും ആചാരങ്ങള്‍ ശക്തമായിത്തന്നെ നിലനില്ക്കുന്നു. മതത്തിന്റെ മണ്ഡലത്തില്‍ അവ അനുഷ്ഠാനങ്ങളെ സ്വാധീനിക്കുകയും ഐതിഹ്യങ്ങളുടെ ഉദ്ഭവത്തിനു ഭാഗികമായ കാരണമായിത്തീരുകയും ചെയ്തിട്ടുണ്ട്. ആചാരത്തില്‍നിന്നാണ് പ്രാകൃതമനുഷ്യന്റെ ജീവിതത്തെ നിയന്ത്രിച്ചിരുന്ന നിയമങ്ങള്‍ ഉരുത്തിരിഞ്ഞത്. ഈ നിയമങ്ങളാകട്ടെ മതവുമായി അഭേദ്യമാംവിധം ബന്ധപ്പെടുകയും ചെയ്തു. ഇന്നത്തെ ഏറ്റവും പരിഷ്കൃതമായ സമൂഹത്തിലും ആചാരമാണ് മുഖ്യമായും വ്യക്തികളുടെ ജീവിതശൈലി രൂപപ്പെടുത്തുന്നത്. ജീവിതത്തെ മുഴുവന്‍, ജനനം മുതല്‍ മരണംവരെ, ആചാരങ്ങള്‍ സ്വാധീനിക്കുന്നു. ഏറ്റവും സാഹസികമായ വിപ്ലവവാദത്തിനും, ഏറ്റവും കടുത്ത വ്യക്തിപരതാവാദത്തിനും അതാതിന്റേതായ ആചാരങ്ങളുണ്ട്. ആചാരങ്ങള്‍ കൂടാതെ യാതൊരുവിധമായ മാനുഷികചിന്തയോ പ്രവൃത്തിയോ സാധ്യമല്ല.

    ReplyDelete
  28. നിയമത്തിന്റെ ഉറവിടം.

    വസ്തുത ഇതായിരിക്കെ, പരിഷ്കാരത്തിന്റെ ആദ്യഘട്ടത്തില്‍ ആചാരങ്ങള്‍ക്കു ദൈവികമായ പരിവേഷം ചാര്‍ത്തപ്പെട്ടിരുന്നു എന്നത് സ്വാഭാവികമാണ്. അതിനാല്‍ ആചാരലംഘനം പാപവും കുറ്റകൃത്യവുമായി കരുതപ്പെട്ടിരുന്നു. അതിനു കടുത്ത ശിക്ഷ ലഭിക്കുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു.

    സമൂഹജീവിതസംബന്ധിയായ നിയമങ്ങളുടെ ഒരു പ്രധാന ഉറവിടം ആചാരങ്ങളാണ്. സമൂഹത്തില്‍ ചിരകാലപ്രതിഷ്ഠ നേടിയ ആചാരങ്ങള്‍ നിയമങ്ങളായി മാറുന്നു. ആചാരനിഷേധിയായ നിയമങ്ങള്‍ക്കു അംഗീകാരം ലഭിക്കുകയുമില്ല. ഹിന്ദുനിയമവ്യവസ്ഥതന്നെ ഏറ്റവും പറ്റിയ ഉദാഹരണമാണ്. ഇവിടെ നിയമങ്ങള്‍ ആചാരങ്ങള്‍ക്കു കീഴ്പ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ നിയമങ്ങള്‍ ആചാരങ്ങളെക്കാള്‍ യാഥാസ്ഥിതികമാണെന്നു വരാം. അത്തരം സന്ദര്‍ഭങ്ങളില്‍ നിയമങ്ങള്‍ തിരുത്തിക്കുറിക്കേണ്ടിവരും. അല്ലാത്തപക്ഷം അവ പരാജയപ്പെട്ടുപോകും. പൊതുവേ പറഞ്ഞാല്‍ ഒരു നിയമവും നിലവിലുള്ള ആചാരങ്ങള്‍ക്കെതിരായി പ്രയോഗിക്കാന്‍ പറ്റുകയില്ല. അങ്ങനെ ചെയ്യാന്‍ പ്രാകൃതസമൂഹങ്ങളിലെ സ്വേച്ഛാധിപതികള്‍ക്കുപോലും കഴിഞ്ഞിരുന്നില്ല. ചരിത്രത്തിന്റെ ഏതൊരു ഘട്ടത്തിലും ഇത് ഒരു സത്യമായിരുന്നിട്ടുണ്ട്.

    നിയമങ്ങളെപ്പോലെതന്നെ ആചാരവും മാറ്റത്തിനു വിധേയമാണ്. ഉദ്ദേശ്യലക്ഷ്യങ്ങളിലും ബാഹ്യരൂപത്തിലും മാറ്റംവരാം. വ്യക്തികളുടെ മൂല്യബോധമാണ് ഈ മാറ്റത്തിനു കാരണമാകുന്നത്. ധാര്‍മികമൂല്യങ്ങള്‍ ആപേക്ഷികമാണ്. സാമൂഹികവികാസത്തിന്റെ ഓരോ ഘട്ടത്തിലും അതു വിഭിന്നമായിരിക്കും. വ്യക്തികളുടെയോ സമൂഹത്തിന്റെയോ ധാര്‍മികമൂല്യനിര്‍ണയനം അവരുടെ പ്രവൃത്തികളുടെയോ ചിത്തവൃത്തികളുടെയോ കേവലമൂല്യത്തെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്; അത് പ്രവൃത്തികള്‍ക്ക് ധാര്‍മിക പരിണാമദശയുമായുള്ള ബന്ധത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു.

    ReplyDelete
  29. ആജ്ഞാപനസ്വഭാവം.

    കാമ്യമെന്നു കരുതപ്പെടുന്ന ഏതെങ്കിലും സാമൂഹികലക്ഷ്യം നിര്‍വഹിക്കുന്നതിനുവേണ്ടിയല്ലാതെ യാതൊരു ആചാരവും ഉടലെടുക്കുന്നില്ല. ഒരു സമൂഹം ഉത്തമമെന്നു കരുതുന്ന ലക്ഷ്യം മറ്റൊരു സമൂഹത്തിന് ബുദ്ധിശൂന്യമെന്നോ അധാര്‍മികമെന്നോ തോന്നാം. ഒരു പ്രത്യേകസമൂഹത്തിന്റെ ആചാരങ്ങള്‍ അതിനെ സംബന്ധിച്ചിടത്തോളം യുക്തിസഹമാണ്, ധാര്‍മികമാണ്. എന്നാല്‍ ഇതേ സമൂഹംതന്നെ ഒരു ഘട്ടത്തില്‍നിന്ന് ഉന്നതതരമായ മറ്റൊരു ഘട്ടത്തിലേക്കു വികസിച്ചു കടക്കുമ്പോള്‍, മുമ്പ് അംഗീകൃതമായിരുന്ന ആചാരങ്ങള്‍ക്കു നീതീകരണം കിട്ടിയില്ലെന്നുവരാം. കാരണം സദാചാരമൂല്യങ്ങളില്‍ വരുന്ന മാറ്റംതന്നെ. നീതീകരണം നഷ്ടപ്പെട്ട ആചാരങ്ങള്‍ പിന്നെയും നിലനില്ക്കുന്നുവെങ്കില്‍ അതിനു കാരണം ബലപ്രയോഗം മാത്രമായിരിക്കും. ഒരു പ്രത്യേക സമൂഹത്തില്‍ പൊതുവേ ധാര്‍മികമെന്നു കരുതപ്പെടുന്ന ഒരേ ആചാരത്തെ അതിലെ കുറെ അംഗങ്ങള്‍ എതിര്‍ത്തു എന്നുവരാം. ഇവിടെ ആചാരങ്ങളുടെ സഹജമായ ഒരു സവിശേഷത പ്രകടമാകുന്നു. ആചാരങ്ങള്‍ ബാഹ്യമായ പെരുമാറ്റത്തെ മാത്രമേ നിയന്ത്രിക്കുന്നുള്ളു. മാത്രമല്ല, സകലവിധ അഭിപ്രായഗതികളോടും, അവ പൂര്‍ണമായി പ്രകടിപ്പിക്കാത്തവയാണെങ്കില്‍​പ്പോലും, അത് സഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്നു. മതവിശ്വാസത്തെ അനുകൂലിക്കുന്ന ആചാരം അവിശ്വാസത്തെ അധിക്ഷേപിക്കുന്നില്ല; അവിശ്വാസപ്രചാരപരമായ പ്രവൃത്തികളെ മാത്രമേ എതിര്‍ക്കുന്നുള്ളു. നിര്‍ദിഷ്ടമായ സാഹചര്യങ്ങളില്‍ ഇന്നതു ചെയ്യണമെന്നും ഇന്നതു ചെയ്യരുതെന്നും അനുശാസിക്കുക മാത്രമാണ് ആചാരത്തിന്റെ ധര്‍മം. എന്നാല്‍ ആചാരത്തിന്റെ ആജ്ഞാപനസ്വഭാവത്തെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങളുമുണ്ട്. ആചാരം നിഷ്ഠൂരയായ ഒരു ഹെഡ്മിസ്ട്രസ്സിനെപ്പോലെയാണെന്ന് മൊണ്ടേയിന്‍ അഭിപ്രായപ്പെടുന്നു. ജീവിതത്തിലെ മുഖ്യ ന്യായാധിപനെപ്പോലെയാണ് ആചാരം ഫ്രാന്‍സിമ്പ് ബേക്കന്റെ ദൃഷ്ടിയില്‍.

    ReplyDelete
  30. നമ്മുടെ പൂര്‍വിക ആചാര്യന്മാര്‍ വിഭാവനം ചെയ്തിട്ടുള്ള ആചാരങ്ങള്‍ അതിപുരാതനവും, അതി നൂതനവുമാണ്. ഒന്ന് പരിശോധിച്ചാല്‍, അവയില്‍ മിക്കവയും നമ്മുടെ മനസ്സിനും, ശരീരത്തിനും, കുടുംബത്തിനും, സമൂഹത്തിനും, രാഷ്ട്രത്തിനും വളരെ യോജിച്ചവയും, ചിലത് അത്യന്താവശ്യവുമാണ് എന്നും മനസ്സിലാക്കുവാന്‍ സാധിക്കും. അതുകൊണ്ട് തന്നെയാണ്, മറ്റുള്ള പുരാതന സംസ്കാരങ്ങള്‍ മുഴുവന്‍ നശിച്ചുപോയിട്ടും, നമ്മുടെ സംസ്കാരം എന്നെന്നും നിലനില്‍ക്കുന്നതും.

    എടുത്തുപറയേണ്ട ഒരു കാര്യം, നമ്മുടെ സംസ്കാരങ്ങള്‍ എന്നും കാലോചിതമായ മാറ്റത്തിന് വിധേയമായിരുന്നു എന്നുള്ളതാണ്. നാടോടുമ്പോള്‍ നടുവേ ഓടണം എന്ന ചൊല്ലിനെ സ്വാധീകരിച്ചുകൊണ്ടാണ് നമ്മള്‍ പ്രവര്‍ത്തിച്ചതും. അതുകൊണ്ടാണ് നമ്മുടെ സംസ്കാരവും ആചാരങ്ങളും ഇന്നും ഒരു കേടും കൂടാതെ നിലനില്‍ക്കുന്നത്. ഇതിനെല്ലാം ഉപരിയായി, അത്യന്തം ശാസ്ത്രീയമായതുകൊണ്ട്, ഈ ആചാരങ്ങള്‍ അനുഷ്ടിക്കുന്നത് മൂലം നമ്മുടെ മനസ്സിനും ശരീരത്തിനും ഗുണകരമായ പലതും ലഭിക്കുന്നുമുണ്ട്.

    ആചാരങ്ങളെ കാലത്തിനനുസരിച്ച് പൊതുവേ മൂന്നായി തരാം തിരിക്കാം. സദാചാരങ്ങള്‍ (നല്ല ഉദ്ദേശത്തോടു കൂടിയതും അത് മനുഷ്യനും പ്രകൃതിക്കും പ്രയോജനമാകുകയും ചെയ്യുക), അനാചാരങ്ങള്‍ (ഇപ്പോഴത്തെ പരിതസ്ഥിതിക്ക് യോജിക്കാത്തതും, അത് അനുഷ്ടിക്കുന്നതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് ഗുണങ്ങള്‍ ഇല്ലാത്തതും), ദുരാചാരങ്ങള്‍ (ഇത് അനുഷ്ടിക്കുന്നതുകൊണ്ട് യാതൊരുവിധ ഗുണങ്ങള്‍ ഇല്ലാതിരിക്കുകയും, മറിച്ച് മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഉപദ്രവങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു). സദാചാരങ്ങള്‍ സ്ഥിരമായി അനുഷ്ടിക്കുകയും, നമ്മുടെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് അതിന്റെ നല്ല വശങ്ങള്‍ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നതോടൊപ്പം, അനാചാരങ്ങളും ദുരാചാരങ്ങളും സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റപ്പെടുകയും വേണം.

    ഇന്ന് പലരും പിന്തുടര്‍ന്ന് വരുന്ന രീതി, കണ്ണുമടച്ചു പാശ്ചാത്യ സംസ്കാരം സമൂഹത്തില്‍ പകര്‍ത്തുകയാണ്. മറിച്ച് നമുക്ക്, നമ്മെയും, നമ്മുടെ സംസ്കാരത്തെയും തിരിച്ചറിയുന്നതിനും, ഉപകാരപ്രദമായ ഒരു ചുറ്റുപാട് വളര്‍ത്തിക്കൊണ്ടു വരികയുമാണ് വേണ്ടത്. അതിനുവേണ്ടി എല്ലാവരും പ്രയത്നിക്കുകയും, മറ്റുള്ളവര്‍ക്ക് എത്തിക്കാനുള്ള വഴികള്‍ ആലോചിക്കുകയും വേണം.

    ReplyDelete
  31. ശുചൌ ദേശേ പ്രതിഷ്ടാപ്യ സ്ഥിരമാസനമാത്മന :
    നത്യുച്ച്ശ്രിതം നാതിനീചം ചൈലാജിനകുശോത്തരം
    തത്രൈകാഗ്രം മന: കൃത്വാ യഥാചിത്തേന്ദ്രിയക്രിയ
    ഉപവിശ്യാസനേ യുഞ്ജ്യാദ്യോഗമാത്മവിശുദ്ധയേ


    ശുജിത്വമുള്ളിടത്ത് അധികം ഉയര്‍ച്ചയോ അധികം താഴ്ച്ചയോ ഇല്ലാത്തതും ദര്‍ഭപുല്ല് , കൃഷ്ണമൃഗത്തിന്റെ തോള്‍ ഇവ മേല്‍ക്കുമേല്‍ വിരിച്ചതുമായ തന്റെ ഇരിപ്പിടം സ്ഥിരമായി അതിലിരുന്നു മനസ്സ് ഏകാഗ്രമാക്കി മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരങ്ങളെ നിരോദിച് ആത്മശുദ്ധിക്ക് വേണ്ടി യോഗം അഭ്യസിക്കണം

    ReplyDelete
  32. അഷ്ടമംഗല്യം

    എട്ടു മംഗലവസ്തുക്കൾ ചേർന്നത്: കുരവ, കണ്ണാടി, ദീപം, പൂർണകുംഭം, വസ്ത്രം, നിറനാഴി, മംഗലസ്ത്രീ, സ്വർണം എന്നിവയാണ് അവ. വിവാഹാദിമംഗളാവസരങ്ങളിൽ താലത്തിൽ വച്ചുകൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്ന അരി, നെല്ല്, കുരുത്തോല, അമ്പ്, കണ്ണാടി, വസ്ത്രം, കത്തുന്ന കൈവിളക്ക്, ചെപ്പ് എന്നിവയ്ക്കും അഷ്ടമംഗല്യം എന്നു പറയാറുണ്ട്. ദൈവസങ്കല്പത്തോടെ പ്രത്യേക തളികയിൽ ഒരുക്കുന്ന എട്ടുകൂട്ടം വസ്തുക്കളെയാണ് അഷ്ടമംഗല്യം എന്ന് പറയുന്നത്. മംഗളകരമായ ചടങ്ങുകൾക്കും അനുഷ്ഠാനങ്ങൾക്കും അഷ്ടമംഗല്യത്തിന് പ്രഥമ സ്ഥാനം തന്നെ ഉണ്ട്. താഴെ പറയുന്നവ ഉൾക്കൊള്ളുന്ന തളികയാണു് സാധാരണ അഷ്ടമംഗല്യം എന്ന് പറയാറ്.

    നെല്ല്
    അരി
    വസ്ത്രം
    വിളക്ക്
    അമ്പ്
    വാൽകണ്ണാടി
    ചൊട്ട
    ചെപ്പ് (കളഭം അല്ലെങ്കിൽ കുങ്കുമം)

    എട്ടു പ്രകാരത്തിലുള്ള മംഗലദ്രവ്യങ്ങൾ ഏതെല്ലാം എന്നതിനെക്കുറിച്ച് ബൃഹന്നന്ദികേശ്വര പുരാണത്തിലെ ദുർഗോത്സവ പദ്ധതിയിൽ പ്രസ്താവിക്കുന്നുണ്ട്. ഇതനുസരിച്ചു സിംഹം, കാള, ആന, കലശം, വ്യജനം, കൊടി, ഭേരി, ദീപം എന്നിവയാണ് അവ. എന്നാൽ ശുദ്ധിതത്ത്വത്തിൽ പറയുന്നതനുസരിച്ച് ബ്രാഹ്മണൻ, പശു, അഗ്നി, സ്വർണം, നെയ്യ്, സൂര്യൻ, ജലം, രാജാവ് എന്നിവയാണ് എട്ടു മംഗള വസ്തുക്കൾ. തന്ത്രവിഷയകമായ ക്രിയാദീപികയിൽ ശാസ്താവ്, ഗണപതി, ദുർഗ, വിഷ്ണു, ശങ്കരനാരായണൻ, ശിവൻ, സ്കന്ദൻ എന്നീ ദേവതകളെ സംബന്ധിക്കുന്ന മംഗല്യവസ്തുക്കൾ വേറെ വേറെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനെ ആസ്പദിച്ചും ദേവതകളെ ആസ്പദിച്ചും മംഗലകരങ്ങളായ വസ്തുക്കളെ രണ്ടു വകുപ്പുകളായി കല്പന ചെയ്തിരിക്കുന്നതു കാണാം. കണ്ണിനും കരളിനും സുഖമണയ്ക്കുന്ന ഈ വിശിഷ്ടവസ്തുക്കളെ പ്രത്യേകം തിരഞ്ഞെടുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ള പൗരാണിക സങ്കല്പങ്ങൾ എന്തെല്ലാമാണെന്നു വ്യക്തമല്ല.


    ഹൈന്ദവ വിവാഹങ്ങളിൽ വരനെയും വധുവിനെയും കതിർമണ്ഡപത്തിലേയ്ക്ക് ആനയിക്കുന്ന സമയത്ത് ഉപയോഗിച്ചു കാണുന്നു. വിധവകളല്ലാത്ത സ്ത്രീകളാണ്‌ അഷ്ടമംഗല്യം ഏന്തുന്നത്.

    ReplyDelete
  33. ഐശ്വര്യത്തിന്‍റെ അഷ്ടമംഗല്യം

    ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രഥമ സ്ഥാനം നല്‍കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്. അതുകൊണ്ടു തന്നെ നമ്മുടെ ചിട്ടവട്ടങ്ങളിലെല്ലാം അത് പ്രതിഫലിച്ചു കാണാവുന്നതാണ്. മംഗളകരമായ ചടങ്ങുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അഷ്ടമംഗല്യത്തിന് പ്രഥമ സ്ഥാനം തന്നെ ഉണ്ടായിരുന്നു.

    ദൈവസങ്കല്പത്തോടെ പ്രത്യേക തളികയില്‍ ഒരുക്കുന്ന എട്ടുകൂട്ടം വസ്തുക്കളെയാണ് അഷ്ടമംഗല്യം എന്ന് പറയുന്നത്. എന്നാല്‍ ദേശഭേദമനുസരിച്ച് അഷ്ടമംഗല്യ സങ്കല്പത്തിലും വ്യത്യാസങ്ങളുണ്ട്. ദേശാചാരവും സമുദായാചാരവും അനുസരിച്ച് അവ സ്വീകരിക്കാം. ശിവാഷ്ടമംഗലം, ശങ്കര നാരായണാഷ്ഠമംഗലം, ദുര്‍ഗാഷ്ടമംഗലം എന്നിങ്ങനെ പലതരത്തില്‍ അവയെ വേര്‍തിരിക്കാം.

    താംബൂലം, ചെപ്പ്, വാല്‍ക്കണ്ണാടി, സ്വര്‍ണം, പുഷ്പം, അക്ഷതം, ഫലം, ഗ്രന്ഥം ഇവയടങ്ങുന്ന അഷ്ടമംഗല്യത്തിന് ചിലയിടങ്ങളില്‍ പ്രചാരമുണ്ട്.

    നിറ, നാഴി, കണ്ണാടി, പൂര്‍ണകുംഭം, ദീപം, വസ്ത്രം, മംഗലസ്ത്രീ, സ്വര്‍ണം തുടങ്ങിയവയും അഷ്ടമംഗല്യ സങ്കല്പത്തോടെ കേരളീയര്‍ കണക്കാക്കാറുണ്ട്.

    ReplyDelete
  34. വൈക്കത്തഷ്ടമി

    കോട്ടയം ജില്ലയിലെ (കേരളം, ഇന്ത്യ) ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷത്തിൽ ആരംഭിക്കുന്ന പ്രധാന ഉത്സവമാണ് വൈക്കത്തഷ്ടമി. ഉത്സവത്തിന്റെ സമാപനം അഷ്ടമി നാളിലായതിനാലാണ്‌ ആ പേരു സിദ്ധിച്ചത്. ഈ ദിവസം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്. അഷ്ടമി ദിവസം ഉദയനാപുരം, വൈക്കം എന്നിവിടങ്ങളിലെ ദേവന്മാരുടെ എഴുന്നള്ളത്ത് അനേകം ഭക്തന്മാരെ ആകർഷിക്കുന്നു.

    ReplyDelete
  35. ഐതിഹ്യം
    വൈക്കം ക്ഷേത്രം, പടിഞ്ഞാറേ ഗോപുരത്തിനുമുൻപിൽ നിന്നുള്ള ദൃശ്യം

    വൃശ്ചിക മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമിയാണിത്. ഈ ദിവസം ശിവൻ ശ്രീ പരമേശ്വരരൂപത്തിൽ ജഗദ് ജനനിയായ പാർവ്വതിദേവിയുമായി വ്യാഘ്രപാദമഹർഷിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട്, അനുഗ്രഹങ്ങൾ നൽകി എന്നാണ് ഐതിഹ്യം. ലോകപ്രസിദ്ധമായ വൈക്കത്തഷ്ടമി ഇതിന്റെ ഓർമ്മക്കായി ആഘോഷിക്കുന്നു. നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ വൈക്കം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശിവന്റെ പുത്രൻ ഉദയനാപുരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ സുബ്രമണ്യനാണ് വിശ്വസിക്കപ്പെടുന്നു [1]. അതിനാൽ അഷ്ടമിനാളിലെ ഈ ക്ഷേത്രേശന്മാരുടെ കൂടിയെഴുന്നള്ളത്ത് പിതുപുത്ര-സമാഗമമായി കണക്കാക്കുകയും ഇതു ദർശിക്കാൻ നിരവധി ജനങ്ങൾ വൈക്കം ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.

    പുരാതന സംസ്കൃത പുസ്തകങ്ങൾ ആയ ഭാർഗ്ഗവ പുരാണവും സനൽകുമാര സംഹിതയും പറയുന്നത് ,ഈ സ്ഥലം വ്യാഘ്ര ഗേഹം അല്ലെങ്കിൽ വ്യാഘ്രപുരം എന്ന് അറിയപ്പെട്ടിരുന്നു എന്നാണ്. വ്യാഘ്രപാദ മഹർഷിക്കു ശിവ ദർശനം കിട്ടിയത് ഈ സ്ഥലത്തു വച്ചാണെന്നും പറയപ്പെടുന്നു.അതിനാൽ വ്യാഘ്രപാദപുരം എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.പിന്നീട് തമിഴ് ഭാഷ പ്രചരിച്ചപ്പോൾ അതു 'വൈക്കം' എന്നു മാറിയതാവാം എന്നാണ് ഐതിഹ്യം.

    അഷ്ടമി ഉത്സവം
    അഷ്ടമി കൊടിയേറ്റ്

    അഷ്ടമി ഉത്സവാഘോഷയാത്രയുടെ അവസാനത്തിൽ വൈക്കത്തേയും ഉദയനാപുരത്തേയും എഴുന്നള്ളിച്ചിട്ടുള്ള ആനകൾ "മനസില്ലാ മനസോടെ " യാത്ര ചോദിക്കുന്ന ഹൃദയ സ്പർശിയായ രംഗം പിതു-പുത്ര ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിപുലമായ സദ്യ ഉണ്ടാകാറുണ്ട്. ഈ പന്ത്രണ്ടു ദിവസത്തെ ശുദ്ധമായ ശിവസ്തുതിയും വൈക്കത്തപ്പനെ തൊഴുതു പ്രാർത്ഥിക്കലും പുണ്യമായി കരുതപ്പെടുന്നു. വൃശ്ചിക മാസത്തിലും കുംഭ മാസത്തിലും അഷ്ടമിനാൾ ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ച് വൈക്കം പെരുംതൃക്കാവിലേക്ക് കൊണ്ടുവരാറുണ്ട്. [2]

    അതുപോലെ പണ്ടു കാലത്ത് ഉദയനാപുരത്തെ ഉത്സവകാലത്ത് വൈക്കത്തപ്പനെ എഴുന്നള്ളിച്ച് അങ്ങോട്ടും കൊണ്ടുപോയിരുന്നു. എന്നാൽ ഒരു തവണ ഊരാണ്മക്കാരിൽ ചിലർ എതിർത്തു.അതു വകവയ്ക്കാതെ മറുഭാഗക്കാർ എഴുന്നള്ളിപ്പിച്ചു.എഴുന്നള്ളത്ത് വടക്കേ ഗോപുരത്തിനു പുറത്തായപ്പോൾ വിരോധികൾ, എഴുന്നള്ളിച്ച ആനയുടെ തുമ്പിക്കൈ വെട്ടി മുറിച്ചു.അങ്ങിനെ രണ്ടു ഭാഗക്കാരും തമ്മിൽ കലശലായ ലഹള ആയതിനെത്തുടർന്നു ആ പ്രാവശ്യം വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ് ഉണ്ടായില്ല. അന്നു മുതൽ ആ പതിവ് നിർത്തലാക്കിയതായി പറയപ്പെടുന്നു.

    അഷ്ടമി ഉത്സവത്തിന്റെ ഏഴാംനാളിലാണ് പ്രശസ്തവും അതിമനോഹരവുമായ ഋഷഭവാഹനം എഴുന്നള്ളിപ്പ്. അന്ന്‌, ഭഗവാൻ തന്റെ വാഹനമായ നന്ദിയുടെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്നതാണ് വിശ്വാസം. രാത്രി അത്താഴപൂജയും ശ്രീബലിയും ശ്രീഭൂതബലിയും കഴിഞ്ഞ് പതിനൊന്നരയോടെയാണ് ഋഷഭവാഹനത്തിൽ വിളക്കിനെഴുന്നള്ളുന്നത്. സാധാരണ പോലെ ആനപ്പുറത്തെഴുന്നള്ളിക്കുന്നതിന് പകരം കൂറ്റൻ വെള്ളിക്കാളപ്പുറത്ത്, വൈക്കത്തപ്പന്റെ തങ്കവിഗ്രഹം ആടയാഭരണങ്ങൾ, തങ്കനിർമ്മിതമായ ചന്ദ്രക്കല, ഉദരബന്ധം, കട്ടിമാലകൾ, പൂമാലകൾ എന്നിവകൊണ്ട് അലങ്കരിച്ച്, അവകാശികളായ നാല്പതോളം മൂസ്സതുമാർ ചേർന്ന് മുളംതണ്ടിലേറ്റിയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളത്തിന് നെറ്റിപ്പട്ടം കെട്ടിയ ഒൻപതാനകൾ അകമ്പടിയാകുമ്പോൾ അതിൽ രണ്ടാനകൾക്ക് സ്വർണ്ണത്തിൽ തീർത്ത നെറ്റിപ്പട്ടമാവും അണിയിക്കുക. രണ്ട് തങ്കക്കുടകളും ആലവട്ടവും വെൺചാമരമടക്കമുള്ള മുന്തിയ ആനച്ചമയങ്ങളുമുണ്ടാകും. തെക്കേമുറ്റത്ത് എഴുന്നള്ളി നിൽക്കുമ്പോൾ പ്രദക്ഷിണ വഴിയിൽ ദീപങ്ങൾ നിരക്കും. ഏഴ് പ്രദക്ഷിണങ്ങളുള്ളതിൽ ഓരോന്നിനും ഓരോ തരം വാദ്യങ്ങളാണുപയോഗിക്കുക. അഷ്ടമിയുടെ ഏറ്റവും ആർഭാടപൂർണ്ണമായ എഴുന്നള്ളിപ്പാണിത്.

    അഷ്ടമി ദർശനം

    പ്രസിദ്ധമായ വൈക്കത്തഷ്ടമി ദർശനം അന്നേ ദിവസം വെളുപ്പിനു നാലര മുതൽ ആരംഭിക്കുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ ആൽച്ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്കു പത്നീസമേതനായി ഭഗവാൻ ശ്രീപരമശിവൻ ദർശനം നൽകി അനുഗ്രഹിച്ചുവത്രേ, ആ പുണ്യമുഹൂർത്തത്തിലാണ് അഷ്ടമിദർശനം നടത്തുന്നത്.

    ReplyDelete
  36. ഉദയനാപുരം ക്ഷേത്രം

    അഷ്ടമി വിളക്കും ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തും

    ഉദയനാപുരത്തപ്പന്റെ വരവാണ്‌ അഷ്ടമി വിളക്കിലെ പ്രധാന ചടങ്ങ്‌. ഇതു രാത്രിയാണ് നടത്തുന്നത്. പുലർച്ചെ ഉദയനാപുരത്തപ്പനെ യാത്രയയപ്പ്‌ നടത്തുകയും ചെയ്യുന്നു. ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും മഹാദേവക്ഷേത്രത്തിലേക്ക് ആഘോഷപൂർവമായ വരവ് നടക്കും. താരകാസുരനെ കൊന്ന് വിജയ ശ്രീലാളിതാനായെത്തുന്ന ദേവസേനാപതിയായ സുബ്രഹ്മണ്യനെ അച്ഛനായ വൈക്കത്തപ്പനും ഉപദേവതമാരും ചേർന്നു സ്വീകരിക്കുന്നു എന്ന സങ്കൽപത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. വൈക്കത്തെ വലിയ കവല മുതൽ നിലവിളക്കുകൾ കത്തിച്ചുവച്ചും പൂക്കൾ വിതറിയുമാണ് ഉദയനാപുരത്തപ്പനെ ഭക്തജ-നങ്ങൾ എതിരേൽക്കുന്നത്.

    വലിയ കാണിക്ക

    അഷ്ടമിക്ക് എഴുന്നള്ളി നിൽക്കുന്ന വൈക്കത്ത് പെരുംതൃക്കോവിലപ്പന് ആദ്യമായി കാണിക്ക അർപ്പിക്കാനുള്ള അവകാശം കല്പിച്ച് അനുവദിച്ചിട്ടുള്ളത് കറുകയിൽ കൈമൾക്കാണ്. പാരമ്പര്യത്തിന്റെ സ്മരണയുമായി കറുകയിൽ കൈമൾ വലിയ കാണിക്ക സമർപ്പിക്കുന്നതോടെ മറ്റുള്ളവർക്ക് കാണിക്ക അർപ്പിക്കാം. കറുകയിൽ കൈമൾ പല്ലക്കിലേറിയാണ് കാണിക്ക അർപ്പിക്കാൻ വരുന്നത്. വൈക്കത്തപ്പന്റെ തിരുമുൻപിൽ പ്രഭുത്വം കാണിച്ചുവരുന്ന കൈമളുടെ പാപം ഇല്ലാതാക്കാൻ ആക്ഷേപിച്ച് അയക്കാറുള്ളതും വളരെ പ്രത്യേകതയുള്ളതാണ്. ദർശനം ആരംഭിച്ചു കഴിഞ്ഞാണ് ഉദയനാപുരത്തപ്പന്റെ വരവ് ആരംഭിക്കുന്നത്.

    വിട പറച്ചിൽ

    ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിച്ചതിനു ശേഷമെത്തുന്ന മകനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേൽക്കുന്നു. കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് "കൂടി പൂജ' എന്നാണ് അറിയപ്പെടുന്നത്. തുടർന്ന് "വലിയ കാണിക്ക" ആരംഭിക്കുന്നു. കറുകയിൽ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടർന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടർന്ന് ഉദയനാപുരത്തപ്പന്റെ ഹൃദയസ്പൃക്കായ വിടവാങ്ങൽ നടക്കുന്നു. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ "വിട പറച്ചിൽ" എന്നാണ് പറയുക. അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ജഗദീശ്വരനായിട്ടുപോലും പുത്രനായ സുബ്രഹ്മണ്യനെപ്പറ്റിയോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം.

    മുക്കുടി നിവേദ്യം

    ആറാട്ടിന്റെ പിറ്റേദിവസം, അഷ്ടവൈദ്യരിൽ പെട്ട വെള്ളാട്ടില്ലത്തെ മൂസത് നമ്പൂരി ഔഷധക്കൂട്ടുകൾ അടങ്ങിയ പച്ചമരുന്നുകൾ അരച്ചുരുട്ടി ശ്രീകോവിലിൽ സമർപ്പിക്കുകയും ശാന്തിക്കാരൻ അതെടുത്ത് മുക്കുടിയുണ്ടാക്കി പന്തീരടിപ്പൂജക്ക് ദേവനു നിവേദിച്ചതിനു ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു. ഇതാണ് "മുക്കുടി നിവേദ്യം" എന്നറിയപ്പെടുന്നത്. ഇത് ഉദരരോഗങ്ങൾക്ക് നല്ല ഔഷധമാണെന്നാണ് വിശ്വാസം.

    ReplyDelete
  37. എന്താണ് അഷ്ടമി ? എന്താണ് നവമി?

    ഒരിയ്ക്കല്‍ അഷ്ടമിയും നവമിയും കൂടി മഹാവിഷ്ണുവിനെ സമീപിച്ചു.ഞങ്ങളെ എല്ലാവരും അവഗണിക്കുന്നു. ജനങ്ങള്‍ ഞങ്ങള്‍ വരുന്നദിവസം ജനങ്ങള്‍ എല്ലാ ശുഭ കാര്യങ്ങളും ഉപേക്ഷിക്കുന്നു.
    ഇതനുമാത്രം എന്ത് പാപംമാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്. അവരുടെ സങ്കടം കണ്ടു മഹാവിഷ്ണു അവരെ ആശ്വസിപ്പിച്ചു. ഞാന്‍ സ്വീകരിക്കുന്ന കൃഷ്ണാവതാരം അഷ്ടമി തിഥിയിലും രാമ അവതാരം നവമി തിഥിയിലും നടക്കും എന്ന് പറഞ്ഞു .ആ ദിവസങ്ങള്‍ ജനങ്ങള്‍ വളരെ ആഘോഷമായി കൊണ്ടാടുമെന്നും അരുളിച്ചെയ്തു.
    ഇതിനെയാണ് കൃഷ്ണഷ്ടമിയെന്നും ,രാമനവമിയെന്നും പറയുന്നത്.

    ReplyDelete
  38. ദേവി സ്തുതികള്‍

    ദേഹി ദേഹി ധനം ദേഹി
    ധനവര്‍ഷിണി ധനദേവതാ ധനം ദേഹി ദേഹി
    ദേവി ദേവി ധനലക്ഷ്മീ ദേവി ധനം ദേഹി !
    ദേഹി ദേഹി സ്വര്‍ണ്ണധാരിണീ !
    മഹാലക്ഷ്മി അംശ സ്വര്‍ണ്ണ മഹാദേവി
    ശംഖു ചക്രധാരിണി ചോറ്റാനിക്കര വാസിനി
    ലക്ഷ്മീ നാരായണീ കനകവര്‍ഷിണി
    ദേഹി ദേഹി ധനം ദേഹി
    അമ്മേ നാരായണാ ദേവി നാരായണാ
    ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
    സകല യോഗ കടാക്ഷ ,ദുഃഖ, ദുഷ്ട ,
    നിഗ്രഹ ധനം ദേഹി ദേഹി
    നമസ്തുതേ മഹാലക്ഷ്മി അംശ
    മഹാഭഗവതി നമസ്തുതേ !
    ***************

    സ്വയംവര മന്ത്രം
    "ഓം ഹ്രീം യോഗിനി യോഗിനി
    യോഗേശ്വരി യോഗേശ്വരി
    യോഗ ഭയങ്കരി യോഗ ഭയങ്കരി
    സകലസ്ഥാവര ജംഗമസ്യമുഖഹൃദയം
    മമ വശം ആകര്‍ഷയ ആകര്‍ഷയ സ്വാഹ"

    **********************

    പാര്‍വതീശ മന്ത്രം


    ദാമ്പത്യ ഭദ്രതയ്ക്കും പ്രേമസാഫല്യത്തിനും പാര്‍വതീശ മന്ത്രം .

    ഓം ഹ്രീം യോഗിന്യൈ
    യോഗവിദ്യായൈ
    സര്‍വ്വസൂക്ഷ്മായൈ
    ശാന്തിരൂപായൈ
    ഹരപ്രിയങ്കര്യൈ ഭഗമാലിന്യൈ
    ശ്രീരുദ്ര പ്രിയായൈ ഹ്രീം ഹ്രീം നമ:
    **************************

    ReplyDelete
  39. വീട്ടമ്മമാരുടെ നിത്യ ഗണപതിഹോമം:


    രാവിലെ എഴുന്നേറ്റു, കൈ, കാല്‍, മുഖം വൃത്തിയായി

    കഴുകി(കുളിച്ചാല്‍ ഏറെ നല്ലത്) അടുപ്പില്‍ തീ
    കത്തിക്കുക. അടുപ്പില്‍ ചകിരിയും ചിരട്ടയും വെച്ച്
    എണ്ണ മുക്കിയ തിരി കത്തിച്ചു ചകിരിമേല്‍ വെക്കുക.
    അടുപ്പില്‍ പാചകത്തിനുള്ള പാത്രം വെച്ച് പാചകം
    തുടങ്ങുകയും ചെയ്യാം.തീ നന്നായി കത്തി തുടങ്ങിയാല്‍ ഒന്നുരണ്ടു കഷണം തേങ്ങാപ്പൂളുകള്‍ അടുപ്പിലേക്ക്
    ഗണപതി ഭഗവാനെ ധ്യാനിച്ച്‌ ഇരുകൈകള്‍ കൊണ്ടു
    അടുപ്പില്‍ ഹോമിക്കുക. കൂടെ ലേശം അവലും
    ശര്‍ക്കരയും നെയ്യും കൂടി ചേര്‍ത്ത് നാളികേരം
    ഹോമിച്ചാല്‍ ഏറെ ഉത്തമം.
    അടുപ്പിന്റെ ശുദ്ധം കൂടി ഈ സമയം
    നമ്മള്‍ നോക്കണം. മത്സ്യമാംസങ്ങള്‍ പാകം ചെയ്യുന്ന അടുപ്പാകരുത് ഹോമിക്കാന്‍ ഉപയോഗിക്കുന്നത്.
    കൂട്ടാന്‍, അരി എന്നിവ മാത്രമേഈ അടുപ്പില്‍
    വേവിക്കാന്‍ പാടുള്ളൂ.
    ഹോമദ്രവ്യങ്ങള്‍ അടുപ്പില്‍
    കരിഞ്ഞാല്‍ ആ കരിക്കട്ട എടുത്തു നെയ്യില്‍ ചാലിച്ച് നെറ്റിയില്‍ തൊടുന്നത് ഗണപതി ഹോമത്തിന്റെ
    പൂര്‍ണ ഫലം നല്‍കും.
    ഇത് തികച്ചും ഐശ്വര്യപൂര്‍ണ്ണവും വിഘ്നവിനാശകവുമാണ്.
    ************************************************

    ഐതിഹ്യമാല .

    പറയി പെറ്റ പന്തിരുകുലം .
    പിതാവ് - വരരുചി
    മാതാവ് -പഞ്ചമി .

    മക്കള്‍ 12 പേര്‍: 1. അഗ്നിഹോത്രി , 2. രജകന്‍,
    3. ഉളിയന്നൂര്‍ തച്ചന്‍ , 4. വള്ളോന്‍ ,
    5. വടുതലനായര്‍ , 6. കാരയ്ക്കല്‍ മാതാ ,
    7. ഉപ്പുകൊറ്റന്‍ ,8. തിരുവരങ്കം പാണനാര്‍ ,
    9. നാറാണത്തുഭ്രാന്തന്‍ , 10. അകവൂര്‍ ചാത്തന്‍ ,
    11. പാക്കനാര്‍ ,12. വായില്ലാക്കുന്നിലപ്പന്‍.
    ****************************************

    ശ്രീമഹാലക്ഷ്മ്യഷ്ടകം :-

    നമസ്തേസ്തു മഹാമായേ! ശ്രീപീഠേ സുരപൂജിതേ
    ശംഖചക്രഗദാഹസ്തേ! മഹാലക്ഷ്മി നമോസ്തുതേ
    നമസ്തേ ഗരുഡാരൂഢേ! കോലാസുരഭയങ്കരി
    സര്‍വ്വപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ
    സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരി
    സര്‍വ്വദുഃഖഹരേ! ദേവി! മഹാലക്ഷ്മി നമോസ്തുതേ
    സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി!
    ***************************************

    ശ്രീ ഗണനായകാഷ്ടകം:-

    ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
    ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം.
    മൌഞ്ജീകൃഷ്ണാജിനധരം നാഗയജ്ഞോപവീതിനം
    ബാലേന്ദുവിലസന്മൌലിം വന്ദേഹം ഗണനായകം.
    അംബികാഹൃദയാനന്ദം മാതൃഭി: പരിപാലിതം
    ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം.
    ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭൂഷിതം
    ചിത്രരൂപധരം ദേവം വന്ദേഹം ഗണനായകം.
    ഗജവക്ത്രം സുരശ്രേഷ്ഠം കര്‍ണ്ണചാമരഭൂഷിതം
    പാശാങ്കുശധരം ദേവം വന്ദേഹം ഗണനായകം.
    മൂഷികോത്തമമാരുഹ്യ ദേവാസുരമഹാഹവേ
    യോദ്ധുകാമം മഹാവീര്യം വന്ദേഹം ഗണനായകം.
    യക്ഷകിന്നരഗന്ധര്‍വ്വസിദ്ധവിദ്യാധരൈസ്സദാ
    സ്തൂയമാനം മഹാത്മാനം വന്ദേഹം ഗണനായകം.
    സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
    സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം.
    ഗണാഷ്ടകമിദം പുണ്യം ഭക്തിതോ യ: പഠേന്നര:
    വിമുക്ത: സര്‍വ്വപാപേഭ്യോ രുദ്രലോകം സ ഗച്ഛതി.
    ******************************************

    ReplyDelete
  40. ശ്രീമഹാലക്ഷ്മ്യഷ്ടകം:-


    നമസ്തേസ്തു മഹാമായേ! ശ്രീപീഠേ സുരപൂജിതേ
    ശംഖചക്രഗദാഹസ്തേ! മഹാലക്ഷ്മി നമോസ്തുതേ
    നമസ്തേ ഗരുഡാരൂഢേ! കോലാസുരഭയങ്കരി
    സര്‍വ്വപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ
    സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരി
    സര്‍വ്വദുഃഖഹരേ! ദേവി! മഹാലക്ഷ്മി നമോസ്തുതേ
    സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി!
    മന്ത്രമൂര്‍ത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ!
    ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരി !
    യോഗജേ! യോഗസംഭൂതേ! മഹാലക്ഷ്മി നമോസ്തുതേ!
    സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തി മഹോദരേ!
    മഹാപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ!
    പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
    പരമേശി ജഗന്മാതര്‍മ്മഹാലക്ഷ്മി! നമോസ്തുതേ!
    ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
    ജഗല്‍സ്ഥിതേ! ജഗന്മാതര്‍മ്മഹാലക്ഷ്മി നമോസ്തുതേ!
    മഹാലക്ഷ്മ്യഷ്ടകസ്തോത്രം യ: പഠേത് ഭക്തിമാന്നര:
    സര്‍വ്വസിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതി സര്‍വ്വദാ
    ഏകകാലേ പഠേന്നിത്യം മഹാപാപവിനാശനം
    ദ്വികാലം യ: പഠേന്നിത്യം ധനധാന്യസമന്വിതം
    ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം.
    മഹാലക്ഷ്മീര്‍ഭവേന്നിത്യം പ്രസന്നാ വരദാ ശുഭാ.



    മന്ത്രമൂര്‍ത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ!
    ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരി !
    യോഗജേ! യോഗസംഭൂതേ! മഹാലക്ഷ്മി നമോസ്തുതേ!
    സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തി മഹോദരേ!
    മഹാപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ!
    പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
    പരമേശി ജഗന്മാതര്‍മ്മഹാലക്ഷ്മി! നമോസ്തുതേ!
    ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
    ജഗല്‍സ്ഥിതേ! ജഗന്മാതര്‍മ്മഹാലക്ഷ്മി നമോസ്തുതേ!
    മഹാലക്ഷ്മ്യഷ്ടകസ്തോത്രം യ: പഠേത് ഭക്തിമാന്നര:
    സര്‍വ്വസിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതി സര്‍വ്വദാ
    ഏകകാലേ പഠേന്നിത്യം മഹാപാപവിനാശനം
    ദ്വികാലം യ: പഠേന്നിത്യം ധനധാന്യസമന്വിതം
    ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം.
    മഹാലക്ഷ്മീര്‍ഭവേന്നിത്യം പ്രസന്നാ വരദാ ശുഭാ.

    ReplyDelete
  41. ദേവീ മാഹാത്മ്യം:-




    യാ ദേവീ സര്‍വ്വഭൂതേഷു
    വിഷ്ണുമായേതി ശബ്ദിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ചേതനേത്യഭിധീയതേ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ബുദ്ധിരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    നിദ്രാരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ക്ഷുധാരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ഛായാരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ശക്തിരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    തൃഷ്ണാരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ക്ഷാന്തിരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:
    യാ ദേവീ സര്‍വ്വ ഭൂതേഷു
    ജാതിരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ലജ്ജാരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ശാന്തിരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ശ്രദ്ധാരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    കാന്തിരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ലക്ഷ്മീരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    വൃത്തിരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    സ്മൃതിരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ദയാരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    തുഷ്ടിരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    മാതൃരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    യാ ദേവീ സര്‍വ്വ ഭൂതേഷു
    ഭ്രാന്തിരൂപേണ സംസ്ഥിതാ
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:


    ചിതിരൂപേണ യാ
    കൃസ്നമേതദ്വാപ്യസ്ഥിതാ ജഗത്
    നമസ്തസ്യൈ നമസ്തസ്യൈ
    നമസ്തസ്യൈ നമോ നമ:

    ReplyDelete
  42. ശ്രീ ഗുരുവായൂരപ്പന്‍:-

    1. ഹരേ ജഗന്നാഥന്‍ പരന്‍നാരായണന്‍
    അരികത്തുണ്ടല്ലോ തുണയായെപ്പോഴും.
    ___________________________________

    2. ജഗന്നിവാസാ കരുണാമുരാരേ
    മുകുന്ദ ഭക്തപ്രിയ വാസുദേവാ
    വരുന്ന രോഗങ്ങള്‍ അകന്നുപോകാന്‍
    വരം തരേണെന്റെ ഗുരുവായൂരപ്പാ.
    ___________________________________

    3. ഗുരുവായൂര്‍ പുരാദീശാ
    പ്രസീദ കരുണാകര
    ഹിമാമവസ്ഥാ സമ്പ്രാപ്താ
    അനാഥാകി ഉപേക്ഷസ്സെ.
    ___________________________________

    4. ദേഹേന വാ ഹതധിയാ
    ഹൃദയേന വാചാ മോഹേന
    മോഹന തനോ പവനാലയേശാ
    ആഹാമയാ ഹൃദാമഹം സകലാപരാധം
    സ്നേഹാല്‍ ക്ഷമസ്വ കൃപയാ പരിപാഹിമാംശ.
    _____________________________________

    5. മിന്നും പൊന്നിന്‍കിരീടം തരിവളകടകം
    കാഞ്ചി പൂഞ്ചേല മാലാ ധന്യ ശ്രീവത്സം
    കൌസ്തുഭമിടകലരും ചാരുതോരന്തരാളം
    ശംഖു ചക്രം ഗദാ പങ്കജമിതിവിലസും
    നാല് തൃക്കൈകളോടെ സങ്കീര്‍ണ്ണ ശ്യാമവര്‍ണ്ണം
    ഹരിവപുരമയം പുരയേന്മംഗളം വാ.
    _____________________________________

    6. യാ ത്വരാ ദ്രൌപദി ത്രാണേ,
    യാ ത്വരാ ഗജരക്ഷണേ,
    മൈയാര്‍ത്തേ കരുണാമൂര്‍ത്തേ
    യാ ത്വരാ കോ ഗമത് ഹരേ!
    ______________________________________

    7. ഗുരുവായൂര്‍ പുരാധീശാ
    കരുണാമൃത സാഗര
    പുരുഷോത്തമ വൈകുണ്ഠ
    പ്രസീദ കരുണാകര.

    ReplyDelete
  43. വിദ്യാര്‍ത്ഥികള്‍ക്ക് സരസ്വതീമന്ത്രം:-


    സരസ്വതി വിദ്യയുടെ ദേവിയാണ്.
    പഠിക്കുന്ന കുട്ടികള്‍ രാവിലെയും സന്ധ്യക്കും
    കുളി കഴിഞ്ഞു ഈ സരസ്വതീ മന്ത്രം പൊരുള്‍
    മനസ്സിലാക്കി നിത്യം ചൊല്ലിയാല്‍ വിദ്യയും
    യശസ്സും ഉണ്ടാകും. അലസത അകലും.

    മന്ത്രം:
    " ബുദ്ധിം ദേഹി യശോ ദേഹി
    കവിത്വം ദേഹി ദേഹി മേ
    മൂഢത്വം സംഹര ദേവി
    ത്രാഹിമാം ശരണാഗതം. "

    പൊരുള്‍:
    ദേവി എനിക്ക് ബുദ്ധി നല്‍കൂ.പ്രശസ്തി നല്കൂ.
    പാണ്ഡിത്യമരുളൂ .അജ്ഞതയകറ്റൂ.ഞാന്‍ നിന്നെ
    ശരണാഗതി പ്രാപിക്കുന്നു.

    ______________________________________________

    " സരസ്വതി നമസ്തുഭ്യം
    വരദേ കാമരൂപിണീം
    വിദ്യാരംഭം കരിഷ്യാമി
    സിദ്ധിര്‍ ഭവതുമേസദാ. "

    വരങ്ങളേകുന്ന സരസ്വതീദേവി നിന്നെ നമസ്ക്കരിക്കുന്നു .പഠിക്കാന്‍ തുടങ്ങുന്ന എനിക്ക്
    നീ വിജയം നല്‍കി സഹായിക്കേണമേ

    ReplyDelete
  44. ഗണേശ സ്തുതി:-

    പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകം

    തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുര്‍ത്ഥകം.

    ലംബോദരം പഞ്ചമം ച ഷഷ്ഠം വികടമേവച

    സപ്തമം വിഘ്നരാജം ച ധൂമ്രവര്‍ണ്ണം തഥാഷ്ടമം

    നവമം ഫാലചന്ദ്രം ച ദശമംതുവിനായകം

    ഏകാദശം ഗണപതിം ദ്വാദശംതു ഗജാനനം

    ReplyDelete
  45. അമൂല്യവാണികള്‍

    നമ്മുടെ മനസ്സ് ഈശ്വരന് അര്‍പ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണ് നമ്മള്‍
    വഴിപാടുകള്‍ നടത്തുന്നത്. അല്ലാതെ ഈശ്വരന് നമ്മളില്‍ നിന്ന് യാതൊന്നുംതന്നെ
    ആവശ്യമില്ല. പ്രപഞ്ചത്തിന്‍റെ നാഥനായിരിക്കുന്ന അവിടുത്തേക്ക്‌ എന്താണ് കുറവുള്ളത്?
    സൂര്യന് മെഴുകുതിരിയുടെ ആവശ്യമെന്ത്?
    പൊതുവെ ജനങ്ങളുടെ മനസ്സ് സ്വത്തിലും
    പണത്തിലുമാണ് ബന്ധിച്ചു കാണുന്നത്. അതിനാല്‍ പണം സമര്‍പ്പിക്കുമ്പോള്‍ മനസ്സ്
    സമര്‍പ്പിക്കുന്നതിനു തുല്യമാണ്. അതുപോലെ ഒരുവന് പാല്‍പ്പായസം ഇഷ്ടമാണെങ്കില്‍ അത്
    സമര്‍പ്പിക്കുനതും മനസ്സ് സമര്‍പ്പിക്കുന്നതിനെ തുല്യമാണ്. ഇങ്ങിനെ മനസ്സിനെ
    ബന്ധിച്ചിരിക്കുന്ന ഓരോ വസ്തുക്കളെ ഈശ്വരനു സമര്‍പ്പിക്കുകയാണ് വഴിപാടിലൂടെ
    ചെയ്യുന്നത്.
    പലപ്പോഴും എന്തെങ്കിലും ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടാനാണ്‌ ജനങ്ങള്‍
    ക്ഷേത്രങ്ങളില്ച്ചെന്നു വഴിപാടുകള്‍ നടത്താറുള്ളത്. അങ്ങിനെ ചെയ്യുന്നത്
    തെറ്റെന്നല്ല. പക്ഷെ അപ്പോഴും മനസ്സില്‍ ഈശ്വരനല്ല പ്രാധാന്യം സാധിച്ചു കിട്ടാനുള്ള
    ആഗ്രഹങ്ങള്‍ക്കാണ്. അവിടെ മനസ്സിന്‍റെ സമര്‍പ്പണം വരുന്നില്ല. ഒന്നും
    ആഗ്രഹിക്കാതെയാണ് വഴിപാടുനടത്തുന്നതെങ്കില്‍ അത് ഉത്തമം തന്നെ. ക്ഷേത്രത്തില്‍ പോയി
    കാര്യസാധ്യത്തിനുവേണ്ടി വഴിപാട് നടത്തി തിരിച്ചു പോയതുകൊണ്ടായില്ല. മക്കള്‍, അവിടെ
    കുറച്ചു നേരമെങ്കിലും ജപം, കീര്‍ത്തനം തുടങ്ങിയവ ചെയ്തു ഈശ്വര സ്മരണയില്‍ കഴിയണം

    ReplyDelete
  46. ക്ഷേത്ര ദര്‍ശന ആചാരങ്ങള്‍

    -അതീവ ഭക്തിയോട് കൂടി മാത്രം ക്ഷേത്രങ്ങളില്‍
    പ്രവേശിക്കുക

    - ക്ഷേത്ര പൂജാരികളെ സ്പര്‍ശിക്കാതിരിക്കുക.

    -കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌.

    -ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്‌, പൂക്കള്‍ തുടങ്ങിയ ദ്രവ്യങ്ങള്‍
    ശുദ്ധമായിരിക്കണം.

    -വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്‌.

    -ഉപദേവത ക്ഷേത്രങ്ങളില്‍ ദര്‍ശനവും നമസ്കാരവും ചെയ്തതിനു ശേഷം വേണം പ്രധാന ദേവനെ ദര്‍ശിക്കാന്‍.

    -വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.

    -ലഹരിവസ്തുക്കള്‍ ഉപയോഗിച്ച്‌ കൊണ്ട്‌ ക്ഷേത്രപ്രവേശനം പാടില്ല.

    -സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരേയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്‌വരേയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്‌. കുട്ടികളെ ചോറൂണ്‌ കഴിഞ്ഞതിനു ശേഷം മാത്രമേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ട്‌ പോകാവൂ.

    -വിവാഹം കഴിഞ്ഞ ഉടനെ തന്നെ വധൂവരന്‌മാര്‍ ചുറ്റമ്പലത്തില്‍ കയറാന്‍ പാടില്ല.

    - നിവേദ്യ സമയത്ത്‌ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല.

    - ബലിക്കല്ലില്‍ കാലു കൊണ്ടോ കൈ കൊണ്ടോ സ്പര്‍ശിക്കാന്‍
    പാടില്ല.

    -തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.

    -അനാവശ്യസ്ഥലങ്ങളില്‍‌ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കി
    ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു

    - ക്ഷേത്രത്തിനുള്ളില്‍ പരിപൂര്‍ണ നിശബ്ദത പാലിക്കണം.

    - കുശലപ്രശ്നങ്ങള്‍ ഒഴിവാക്കുക.-

    - ക്ഷേത്രാചാരങ്ങളെ കര്‍ശനമായും പാലിക്കുക.

    - നാലമ്പലത്തിന്‌ ഉള്ളില്‍ മൊബൈല്ഫോണ്‍ , മുതലായ ഉപകരണകള്‍ പ്രവ്‌ര്‍ത്തിപ്പിക്കരുത്‌

    പ്രദക്ഷിണ നിയമങ്ങള്‍

    ഗണപതി- ഒന്ന്‌

    ശിവന്‍ – മൂന്ന്‌

    മഹാവിഷ്ണു – നാല്‌

    ശാസ്താവ്‌ – അഞ്ച്‌

    സുബ്രമണ്യന്- ആറ്

    ഭഗവതി – നാല്‌

    സൂര്യന്‍ – രണ്ട്‌

    ശിവ ക്ഷേത്രത്തില്‍ ചന്ദ്രകല രൂപത്തില്‍ പ്രദക്ഷിണം ചെയ്യണം.

    എങ്ങനെയാണ് പ്രദക്ഷിണ സമയത്ത്‌ നടക്കേണ്ടത്‌?

    ആസന്ന പ്രസവാ നാരീ തൈലപൂര്‍ണം യഥാഘടം

    വഹന്തീശന കൈര്യാതി തഥാകാര്യാല്‍ പ്രദക്ഷിണം

    പ്രസവം അടുത്ത ഒരു സ്ത്രീ തലയില്‍ എണ്ണ നിറഞ്ഞ കുടം എങ്ങനെ കൊണ്ടുപോകുന്നുവോ അതുപോലെ ശ്രദ്ധയോടെ വേണം പ്രദക്ഷിണം ചെയ്യുവാന്‍.

    പ്രദക്ഷിണ കാലവിധികള്‍

    കാലത്ത് ചെയ്യുന്ന പ്രദക്ഷിണം രോഗനാശകവും മദ്ധ്യാഹ്നകാലത്ത് ചെയ്യുന്ന പ്രദക്ഷിണം സര്‍വാഭീഷ്ട ദായകവും സായാഹ്ന കാലത്ത് ചെയ്യുന്ന
    പ്രദക്ഷിണം എല്ലാ പാപങളേയും ഹനിക്കുന്നതും അര്‍ദ്ധരാത്രീ ചെയ്യുന്നത് മുക്തിപ്രദവൂമത്രേ

    —————————————————————————————

    വേദങ്ങളിലെ മഹത്‌ വാക്യങ്ങള്‍

    ഋഗ്വേദം – പ്രജ്ഞാനം ബ്രഹ്മ
    യജൂര്‍ വേദം – അഹം ബ്രഹ്മാസ്മി
    സാമ വേദം – തത്വമസി
    അഥര്‍വ വേദം -അയമാതമ ബ്രഹ്മ

    ——————————————————————————————————

    വേദ സൂക്തമായ സദാചാര മൂല്യങ്ങള്‍

    സത്യം, ധൈര്യം , ഭൂതദയ ,ജീവകാരുണ്യം , ദാനം, ക്ഷമാശീലം , ശരീര ശുദ്ധി , ഹൃദയശുദ്ധി, ആത്മസംയമനം , വിദ്യാ പ്രേമം, സമുദായ സ്നേഹം, മാതാ-പിതാ- ഗുരു ബഹുമാനം ,രാജ്യസ്നേഹം, ധര്‍മ പ്രേമം ,അന്യരുടെ സുഖ ദുഖങ്ങള്‍ അറിയുന്ന സഹാനുഭൂതി, മനോവാക്കുകളുടെ നിയന്ത്രണം ,സഹിഷ്ണുത, സത്സംഗം , സഹവര്‍ത്തിത്വം,തപസ്സ് എന്നിവയാണ്‌.

    ReplyDelete
  47. സനാതനധര്മത്തിന്റെ അടിസ്ഥാന ശിലകള്

    സനാതനധര്മം

    (ഹിന്ദുമതം എന്ന വാക്ക് മനപൂര്വം വിട്ടുകളയുന്നതാണ്. ) ഒരു ജീവിത രീതിയാണ്. ധര്മനിഷ്ടമായ് എങ്ങനെ ജീവിക്കാം എന്നു അതു കാണിച്ചു തരുന്നു. സനാതനധര്മ്മത്തിന്റെ നിയമങ്ങള് ആണ് യമനിയമങ്ങള്. നൂറ്റാണ്ടുകളായി പരിപാലിക്കപ്പെടുന്ന വ്യക്തി വികസനത്തിന് സമൂഹത്തിനു ഉതകുന്ന നിയമങ്ങള് ആണ് ഇവ. ഇത് ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായിട്ടുള്ളതല്ല.
    യമ൦
    1. അഹിംസ (Non Injury)
    മറ്റുള്ളവരെ മനസാ വാചാ കര്മണാ ഉപദ്രവിക്കാതിരിക്കുക. എല്ലാ ജീവികളും ഈശ്വരാംശമാണെന്ന് കരുതുക. അഹം ബ്രഹ്മാസ്മി. നീ തന്നെ ഈശ്വരനാകുന്നു. അതുപോലെ എല്ലാം ഈശ്വരനാണെന്നു കരുതുക. മറ്റുള്ള ജീവജാലങ്ങളില് ഈശ്വരനെ കാണുന്ന ഒരാള്ക്ക് മറ്റു ജീവികളെ എങ്ങനെ ഉപദ്രവിക്കാന് ആകും?
    2. സത്യം (Truthfulness)
    സത്യം പരിപാലിക്കുക. അഹിതമായ സത്യം പറയാതിരിക്കുക. തന്റേതായ ഒരു രഹസ്യവും ഉണ്ടാവാതിരിക്കുക. ജീവിതം ഒരു തുറന്ന പുസ്തകം ആവട്ടെ. സ്വന്തം തെറ്റുകള് അംഗീകരിക്കുക.
    3. ആസ്തേയം (Non Stealing)
    ആഗ്രഹത്തെ അടക്കുകയാണെങ്കില് , തന്റെ വരുമാനത്തില് ഒതുങ്ങി ജീവിക്കുകയാണെങ്കില് മോഷ്ടിക്കേണ്ടി വരില്ലല്ലോ. അര്ഹത ഇല്ലാത്തത് ഒന്നും തനിക്ക് വേണ്ട എന്നു തീരുമാനിക്കുക. തന്റെ സാമ്പത്തിക നിലയ്ക്കും അപ്പുറത്തെ ജീവിതം നയിക്കുവാനാണല്ലോ കടം വാങ്ങുന്നത്. അതും ഒഴിവാക്കുക. മറ്റുള്ളവരെ ചതിക്കാതിരിക്കുക.
    4 . ബ്രഹ്മചര്യം (Divine Conduct)
    കാമത്തെ അടക്കുക. വിവാഹത്തിനു മുന്പ് 100% ബ്രഹ്മചര്യം പാലിക്കുക. വിവാഹം ഒരു പുണ്യ കര്മമാണ്. ഏക പതി / പത്നി വ്രതം കര്ശനമായീ പാലിക്കുക. ശ്രീരാമനേയും സീതയെയും പോലെ. മനസാ വാചാ കര്മണാ ബ്രഹ്മചര്യം പാലിക്കുക. ധര്മാനുസൃതമായി ജീവിക്കുക.
    5. ക്ഷമ (Patience)
    ക്ഷമയോളം നല്ലൊരു ശീലമില്ല. വാക് തര്ക്കങ്ങളില് ഏര്പ്പെടാഥിരിക്കുക. മറ്റുള്ളവരുടെ ആശയങ്ങളെ അംഗീകരിക്കുക. സംഭാഷണങ്ങളില് മിതത്വം പാലിക്കുക. ഗുരുജനങ്ങളോടു൦ പ്രായമുള്ളവരോടും ബഹുമാനം പാലിക്കുക.
    6. ധൃതി (Steadfastness)
    മനചാഞ്ചല്യം കൂടാതെ മുന്നേര്ക. നിരന്തരമായി പ്രയത്നം ചെയ്യുക. പരീക്ഷണങ്ങളെ അതിജീവിക്കുവാനുള്ള മനക്കരുത്ത് ഉണ്ടാക്കി എടുക്കണം. ആലസ്യം എന്നത് നമ്മുടെ നിഘണ്ടുവില് കാണേണ്ട വാക്കല്ല. ലക്ഷ്യം പ്രാപിക്കുവാന് പ്രാര്ഥനയോടെ മുന്നേര്ക. തീരുമാനങ്ങളില് ഉറച്ചു നില്ക്കണം. പരാതി പെടാതെ ഈശ്വരവിശ്വാസത്തോടെ മുന്പോട്ട് പോവുക
    7. ദയ (Compassion)
    എല്ലാത്തിലും എല്ലാവരിലും ഈശ്വരനെ കാണുക. എല്ലാത്തിനോടും ദയാവായ്പോട് പെരുമാറുക. നമ്മെ ഉപദ്രവിക്കുന്നവരോട് പോലും ക്ഷമിക്കുക.
    8. ആര്ജവം (Honesty)
    (സത്യസന്ധത ) ജീവിതതില് സത്യസന്ധതയോടുകൂടി പെരുമാറുക.എത്ര ദുഷ്കരമായ സാഹചര്യത്തില് പോലും സത്യസന്ധത കൈവിടാതിരിക്കുക. അത് ഏത് തൊഴിലില് ആയാലും സത്യസന്ധത കാണിക്കണം.
    9. മിതാഹാരം (Moderate Food)
    ഭക്ഷണ കാര്യത്തില് മിതത്വം പാഴിക്കണം. കഴിവതും മാംസാഹാരം ഒഴിവാക്കുക. മദ്യപാനം പോലുള്ള ദുശീലങ്ങളില് നിന്ന് മാറി നില്ക്കണം.
    10. ശൌച്ം (Purity)
    (ശുചിത്വം) -മനസിലും വാക്കിലും ശരീരത്തിലും ശുചിത്വം പാലിക്കനമ്. എപ്പോഴും നല്ല ആള്ക്കാരുമായി സഹവര്ത്ിത്വം പുലര്ത്തുക.

    ReplyDelete
  48. സ്തോത്രങ്ങള്‍
    സര്‍വദേവതാ സ്തോത്രം

    ബ്രഹ്മാണം ശൂലപാണിം ഹരിമമരപതിം

    ഭാസ്ക്കരം സ്കന്ദമിന്ദും

    വിഷ്ണും വഹ്നിം ധനേശം വരുണമപി യമാ൯
    ‍ധർ‍മ്മമാര്യാ൯ ഫണീന്ദ്രാ൯

    ദേവാ൯ ദേവീസമേതാ൯ ഗ്രഹമുനിപിതൃഗോ
    പക്ഷിനക്ഷത്ര വൃക്ഷാ൯

    ത്രൈലോക്യസ്ഥാ൯ സമസ്താ൯ സകല
    പരിവൃഢാ൯‍
    സർവ്വഭൂത്യൈനമാമി . “

    സര്‍വ ദേവതകളേയും ഒരുമിച്ചു സ്തുതിക്കുന്ന ഒരു ദിവ്യ സ്തുതിയാണിത്‌.

    —————————————————————————————–

    ലിംഗാഷ്ടകം

    ബ്രഹ്മമുരാരി സുരാര്‍ച്ചിത ലിംഗം
    നിര്‍മ്മല ഭാസിത ശോഭിത ലിംഗം
    ജന്മജദു:ഖ വിനാശക ലിംഗം
    തത്പ്രണമാമി സദാശിവ ലിംഗം!

    ദേവമുനി പ്രവരാര്‍ച്ചിത ലിംഗം
    കാമദഹനകരുണാകരലിംഗം
    രാവണദര്‍പ്പ വിനാശക ലിംഗം
    തത്പ്രണമാമി സദാശിവലിംഗം!

    സര്‍വ്വസുഗന്ധ സുലേപിത ലിംഗം
    ബുദ്ധി വിവര്‍ദ്ധന കാരണലിംഗം
    സിദ്ധ സുരാസുര വന്ദിത ലിംഗം
    തത് പ്രണമാമി സദാശിവലിംഗം!

    കനകമഹാമണി ഭൂഷിത ലിംഗം
    ഫണിപതി വേഷ്ടിത ശോഭിത ലിംഗം
    ദക്ഷസുയജ്ഞ വിനാശന ലിംഗം
    തത്പ്രണമാമി സദാശിവ ലിംഗം!

    കുങ്കുമ ചന്ദനലേപിത ലിംഗം
    പങ്കജഹാര സുശോഭിത ലിംഗം
    സഞ്ചിത പാപ വിനാശന ലിംഗം
    തത്പ്രണമാമി സദാശിവ ലിംഗം!

    ദേവഗണാര്‍ച്ചിത സേവിത ലിംഗം
    ഭാവൈര്‍ ഭക്തിഭിരേവച ലിംഗം
    ദിനകരകോടി പ്രഭാകര ലിംഗം
    തത്പ്രണമാമി സദാശിവ ലിംഗം!

    അഷ്ടദളോപരി വേഷ്ടിത ലിംഗം
    സര്‍വ്വസമുദ്ഭവ കാരണലിംഗം
    അഷ്ടദരിദ്രവിനാശന ലിംഗം
    തത്പ്രണമാമി സദാശിവ ലിംഗം!

    സുരഗുരു സുരവര പൂജിതലിംഗം
    സുരവന പുഷ്പ സദാര്‍ച്ചിത ലിംഗം
    പരമപദം പരമാത്മക ലിംഗം
    തത്പ്രണമാമി സദാശിവ ലിംഗം!

    ലിംഗാഷ്ടകമിദം പുണ്യം
    യ: പഠേത് ശിവസന്നിധൌ
    ശിവലോകമവാപ്നോതി

    ശിവേന സഹമോദതേ

    ——————

    ശ്രീദേവി അഷ്ടകം (സമ്പല്‍ സമൃദ്ധിക്ക്‌)


    ത്രിനേത്രാം ശങ്കരീം ഗuരീം
    ഭോഗമോക്ഷപ്രദാം ശിവാം
    മഹാമായാം ജഗദ്ബീജാം
    ത്വാം ജഗദീശ്വരീം
    ശരണാഗത ജീവാനാം

    സര്‍വ്വദുഃഖ വിനാശിനീം
    സുഖസമ്പദ്കരാം നിത്യാം
    വന്ദേത്വം പ്രകൃതിം പരാം.
    ____________________________

    ശ്രീ മഹാലക്ഷ്മിഅഷ്ടകം
    നമസ്തേസ്തു മഹാമായേ! ശ്രീപീഠേ സുരപൂജിതേ
    ശംഖചക്രഗദാഹസ്തേ! മഹാലക്ഷ്മി നമോസ്തുതേ
    നമസ്തേ ഗരുഡാരൂഢേ! കോലാസുരഭയങ്കരി
    സര്‍വ്വപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ
    സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ടഭയങ്കരി
    സര്‍വ്വദുഃഖഹരേ! ദേവി! മഹാലക്ഷ്മി നമോസ്തുതേ
    സിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനി!
    മന്ത്രമൂര്‍ത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ!
    ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരി !
    യോഗജേ! യോഗസംഭൂതേ! മഹാലക്ഷ്മി നമോസ്തുതേ!
    സ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തി മഹോദരേ!
    മഹാപാപഹരേ! ദേവി മഹാലക്ഷ്മി നമോസ്തുതേ!
    പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
    പരമേശി ജഗന്മാതര്‍മ്മഹാലക്ഷ്മി! നമോസ്തുതേ!
    ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
    ജഗല്‍സ്ഥിതേ! ജഗന്മാതര്‍മ്മഹാലക്ഷ്മി നമോസ്തുതേ!
    മഹാലക്ഷ്മ്യഷ്ടകസ്തോത്രം യ: പഠേത് ഭക്തിമാന്നര:
    സര്‍വ്വസിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതി സര്‍വ്വദാ
    ഏകകാലേ പഠേന്നിത്യം മഹാപാപവിനാശനം
    ദ്വികാലം യ: പഠേന്നിത്യം ധനധാന്യസമന്വിതം
    ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം.
    മഹാലക്ഷ്മീര്‍ഭവേന്നിത്യം പ്രസന്നാ വരദാ ശുഭാ.
    ————————————————————

    ReplyDelete
  49. അഷ്ടലക്ഷ്മി സ്തോത്രം

    1. ധനലക്ഷ്മി
    ധിമി ധിമി ധിന്ധിമി ധിന്ധിമി
    ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
    ഘുമഘുമ ഘുംഘുമ ഘുംഘുമ ഘുംഘുമ
    ശംഖനിനാദ സുവാദ്യനുതേ
    വേദപുരാണേതിഹാസ സുപൂജിത !
    വൈദികമാര്‍ഗ്ഗ പ്രദര്‍ശയുതേ
    ജയ ജയ ഹേ മധുസൂദന കാമിനി
    ധനലക്ഷ്മി രൂപിണി പാലയമാം
    .2. ആദിലക്ഷ്മി

    സുമനസ വന്ദിത സുന്ദരി ! മാധവി !
    ചന്ദ്രസഹോദരി ! ഹേമമയേ !
    മുനിഗണ മണ്ഡിത മോക്ഷ പ്രദായിനി
    മഞ്ജുളഭാഷിണി വേദനുതേ
    പംകജവാസിനി ദേവസുപൂജിത
    സദ്ഗുണവര്‍ഷിണി ശാന്തിയുതേ
    ജയ ജയ ഹേ ! മധുസൂദന കാമിനി
    ആദിലക്ഷ്മി ! സദാ പാലയമാം .


    3. ധാന്യലക്ഷ്മി
    അയികലികല്മഷനാശിനി കാമിനി
    വൈദികരൂപിണി വേദമയേ
    ക്ഷീരസമുദ്ഭവ മംഗളരൂപിണി
    മന്ത്രനിവാസിനി ! മന്ത്രനുതേ !
    മംഗളദായിനി അംബുജവാസിനി
    ദേവഗണാര്‍ചിത പാദയുതേ
    ജയ ജയ ഹേ മധുസൂദന കാമിനി
    ധാന്യലക്ഷ്മി സദാ പാലയമാം .


    4. ധൈര്യലക്ഷ്മി
    ജയവരവാണി ! വൈഷ്ണവി ഭാര്‍ഗ്ഗവി
    മന്ത്രസ്വരൂപിണി മന്ത്രമയേ
    സുരഗണപൂജിത ശീഘ്രഫലപ്രദ
    ജ്ഞാനവികാസിനി ശാസ്ത്രനുതേ
    ഭവഭയഹാരിണി ! പാപവിമോചിനി
    സാധുജനാര്‍ച്ചിത പാദയുതേ
    ജയ ജയ ഹേ ! മധുസൂദന കാമിനി
    ധൈര്യലക്ഷ്മി ! സദാ പാലയമാം.5. ഗജലക്ഷ്മി
    ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
    സര്‍വ്വഫലപ്രദ ശാസ്ത്രമയേ
    രഥഗജതുരംഗപദാതി സമാവൃത
    പരിജന മണ്ഡിത ലോകനുതേ
    ഹരിഹര ബ്രഹ്മസുപൂജിത സേവിത
    താപനിവാരണ പാദയുതേ
    ജയ ജയ ഹേ ! മധുസൂദന കാമിനി
    ഗജലക്ഷ്മി രൂപിണി പാലയമാം .

    6. സന്താനലക്ഷ്മി
    അയികരിവാഹനമോഹിനിചക്രിണി
    രാഗവിവര്‍ദ്ധിനി ജ്ഞാനമയേ
    ഗുണഗണവാരിധി ലോകഹിതൈഷിണി
    സപ്തസ്വര ഭൂഷിതഗാനനുതേ
    സകലസുരാസുര ദേവമുനീശ്വര
    മാനവ വന്ദിത പാദയുതേ
    ജയ ജയ ഹേ ! മധുസൂദന കാമിനി
    സന്താനലക്ഷ്മി സദാ പാലയമാം

    7.ജയലക്ഷ്മി

    ജയ കമലാസിനി ! സദ്ഗതിദായിനി
    ജ്ഞാനവികാസിനി ! ഗാനമയേ
    അനുദിനമര്‍ച്ചിത കുങ്കുമ ധൂസര
    ഭൂഷിത വാസിത വാദ്യനുതേ
    കനകധാരസ്തുതി വൈഭവ വന്ദിത
    ശങ്കര ദേശിക മാന്യപദേ
    ജയ ജയ ഹേ ! മധുസൂദന കാമിനി
    വിജയലക്ഷ്മി സദാ പാലയമാം .


    8. വിദ്യാലക്ഷ്മി

    പ്രണത സുരേശ്വരി ! ഭാരതി ! ഭാര്‍ഗ്ഗവി !
    ശോകവിനാശിനി രത്നമയേ
    മണിമയ ഭൂഷിത കര്‍ണ്ണവിഭൂഷണ
    ശാന്തി സമാവൃത ഹാസ്യമുഖേ
    നവനിധിദായിനി ! കലിമലഹാരിണി
    കാമിതഫലപ്രദഹസ്തയുതേ
    ജയ ജയ ഹേ ! മധുസൂദന കാമിനി
    വിദ്യാലക്ഷ്മി സദാ പാലയമാം .
    ——————————————————————————

    ReplyDelete
  50. തുളസീ വന്ദനം

    നമസ്തുളസി കല്യാണി
    നമോ വിഷ്ണുപ്രിയേ ശുഭേ
    നമോ മോക്ഷപ്രദേ ദേവീ
    നമ:സമ്പദ്പ്രദായിനി

    ——————————————————————————-

    സ്ത്രീകള്‍ക്ക്‌ ദീര്‍ഘമാംഗല്യത്തിന്

    ലളിതേ സുഭഗേ ദേവി
    സുഖസൌഭാഗ്യദായിനി
    അനന്തം ദേഹി സൌഭാഗ്യം
    മഹ്യം തുഭ്യം നമോനമ:

    ———————————————————————————–

    ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ രണ്ടു കൈകളിലേക്കും നോക്കി ഇപ്രകാരം പ്രാര്‍ഥിക്കുക

    കരാഗ്രവസതെ ലക്ഷ്മി
    കരമധ്യേ സരസ്വതി
    കരമൂലേ സ്ഥിതാഗൌരി
    പ്രഭാതെ കരദര്‍ശനം

    ———————————————————————————–

    അതിനുശേഷം ഭൂമിയെ സ്പര്‍ശിച്ചു ശിരസ്സില് വെച്ചുകൊണ്ട്‌ ഇപ്രകാരം പ്രാര്‍ഥിക്കുക

    സമുദ്രവസനേ ദേവീ
    പര്‍വതസ്തന മണ്ഡലെ
    വിഷ്ണുപത്നിം നമസ്തുഭ്യം
    പാദസ്പര്‍ശം ക്ഷമസ്യമേ

    ——————————————————————————————-

    മൃത്യൂന്ജയ മന്ത്രം

    ഓം ത്രയംബകം യജാമഹേ
    സുഗന്ധിം പുഷ്ടി വര്‍ധനം
    ഉര്‍വാരുക മിവബന്ധനാത്
    മൃത്യൊര്‍മൂക്ഷീയ മാമൃതാത്
    -------------------------------------------------------------------------------------------------------------
    ശനീശ്വര മന്ത്രം

    നീലാഞ്ജന സമാനാഭം
    രവിപുത്രം യമാഗ്രജം
    ഛായാ മാര്‍ത്താണ്ഡ സംഭൂതം
    ത൦ നമാമി ശനൈശ്വര൦
    -------------------------------------------------------------------------------------------------------

    ReplyDelete
  51. തുളസീ വന്ദനം

    നമസ്തുളസി കല്യാണി
    നമോ വിഷ്ണുപ്രിയേ ശുഭേ
    നമോ മോക്ഷപ്രദേ ദേവീ
    നമ:സമ്പദ്പ്രദായിനി

    ——————————————————————————-

    സ്ത്രീകള്‍ക്ക്‌ ദീര്‍ഘമാംഗല്യത്തിന്

    ലളിതേ സുഭഗേ ദേവി
    സുഖസൌഭാഗ്യദായിനി
    അനന്തം ദേഹി സൌഭാഗ്യം
    മഹ്യം തുഭ്യം നമോനമ:

    ———————————————————————————–

    ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ രണ്ടു കൈകളിലേക്കും നോക്കി ഇപ്രകാരം പ്രാര്‍ഥിക്കുക

    കരാഗ്രവസതെ ലക്ഷ്മി
    കരമധ്യേ സരസ്വതി
    കരമൂലേ സ്ഥിതാഗൌരി
    പ്രഭാതെ കരദര്‍ശനം

    ———————————————————————————–

    അതിനുശേഷം ഭൂമിയെ സ്പര്‍ശിച്ചു ശിരസ്സില് വെച്ചുകൊണ്ട്‌ ഇപ്രകാരം പ്രാര്‍ഥിക്കുക

    സമുദ്രവസനേ ദേവീ
    പര്‍വതസ്തന മണ്ഡലെ
    വിഷ്ണുപത്നിം നമസ്തുഭ്യം
    പാദസ്പര്‍ശം ക്ഷമസ്യമേ

    ——————————————————————————————-

    മൃത്യൂന്ജയ മന്ത്രം

    ഓം ത്രയംബകം യജാമഹേ
    സുഗന്ധിം പുഷ്ടി വര്‍ധനം
    ഉര്‍വാരുക മിവബന്ധനാത്
    മൃത്യൊര്‍മൂക്ഷീയ മാമൃതാത്
    -------------------------------------------------------------------------------------------------------------
    ശനീശ്വര മന്ത്രം

    നീലാഞ്ജന സമാനാഭം
    രവിപുത്രം യമാഗ്രജം
    ഛായാ മാര്‍ത്താണ്ഡ സംഭൂതം
    ത൦ നമാമി ശനൈശ്വര൦
    -------------------------------------------------------------------------------------------------------

    ReplyDelete
  52. ശിവ താണ്ഡവ സ്തോത്രം


    ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
    ഗളേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
    ഡമഡ്ഡ മഡ്ഡ മഡ്ഡ മന്നിനാദവഡ്ഡമര്‍വ്വയം
    ചകോരചണ്ഡതാണ്ഡവം തനോതു ന: ശിവ ശിവം

    ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്‍ഝരീ
    വിലോലവീചിവല്ലരീ വിരാജമാനമൂര്‍ദ്ധനീ
    ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാടപട്ടപാവകേ
    കിശോരചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമം

    ധരാധരേന്ദ്രനന്ദിനീ വിലാസബന്ധു ബന്ധുര-
    സ്‌ഫുരത്‌ ദൃഗന്ത സന്തതി പ്രമോദ മാനമാനസേ
    കൃപാകടാക്ഷധോരണീ നിരുദ്ധദുര്‍ദ്ധരാപദി
    ക്വചിച്ചിദംബരേ മനോ വിനോദമേതു വസ്തുനി

    ജടാഭുജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
    കദംബകുങ്കുമദ്രവ പ്രലിപ്ത ദിഗ്വ ധൂമുഖേ
    മദാന്ധ സിന്ധുരസ്‌ഫുരത്ത്വ ഗുത്തരീയമേദുരേ
    മനോവിനോദമത്‌ഭുതം ബിഭര്‍ത്തു ഭൂതഭര്‍ത്തരി

    സഹസ്രലോചനപ്രഭൃത്യ ശേഷലേഖശേഖര
    പ്രസൂനിധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂ:
    ഭുജംഗരാജമാലയാ നിബദ്ധജാഡജൂഡക:
    ശ്രിയേ ചിരായ ജായതാം ചകോരബന്ധുശേഖര:

    ലലാടചത്വരജ്വലത്‌ ധനഞ്ജയസ്‌ഫുരിംഗഭാ
    നിപീതപഞ്ചസായകം നമന്നിലിമ്പനായകം
    സുധാമയൂഖലേഖയാ വിരാജമാനശേഖരം
    മഹാകപാലിസമ്പദേ ശിരോജഡാലമസ്തു ന:

    കരാളഫാലപട്ടികാത്‌ ധഗദ്ധഗദ്ധഗജ്ജ്വലാ
    ധനഞ്ജയാധരീകൃത പ്രചണ്ഡപഞ്ചസായകേ
    ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക-
    പ്രകല്‍പ്പനൈകശില്‍പ്പിനി ത്രിലോചനേ മതിര്‍മമ:

    നവീനമേഘമണ്ഡലീ നിരുദ്ധദുര്‍ദ്ധരസ്‌ഫുരത്‌
    കുഹൂനിശീഥിനീതമ: പ്രബന്ധബന്ധുകന്ധര:
    നിലിമ്പനിര്‍ഝരീ ധരസ്തനോതു കൃത്തിസിന്ധുര:
    കലാനിധാനബന്ധുര: ശ്രിയം ജഗത്‌ദുരന്ധര:

    പ്രഫുല്ല നീലപങ്കജപ്രപഞ്ച കാളിമച്ഛഢാ
    വിഡംബികണ്ഡകന്ധരാ രുചിപ്രബന്ധകന്ധരം
    സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
    ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ

    അഗര്‍വ്വസര്‍വ്വമംഗളാകലാകദംബമഞ്ജരീ
    രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
    സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
    ഗജാന്തകാന്തകാന്തകം തമന്തകാന്തകം ഭജേ

    ജയത്വദഭ്ര വിഭ്രമഭ്രമത്‌ഭുജംഗമസ്‌ഫുരത്‌-
    ദ്ധഗ ദ്ധഗദ്വിനിര്‍ഗ്ഗമത്‌ കരാളഫാലഹവ്യവാട്‌
    ധിമിത്‌ ധിമിത്‌ ധിമിത്‌ ധനന്‍മൃദംഗതുംഗമംഗള-
    ധ്വനിക്രമപ്രവര്‍ത്തിത പ്രചണ്ഡതാണ്ഡവ: ശിവ:

    ദൃഷദ്വിചിത്രതല്‍പ്പയോര്‍ ഭുജംഗമൌക്തികസ്രജോര്‍-
    ഗ്ഗരിഷ്ഠരത്നലോഷ്ഠയോ: സുഹൃദ്വിപക്ഷപക്ഷയോ
    തൃണാരവിന്ദചക്ഷുഷോ: പ്രജാമഹീമഹേന്ദ്രയോ
    സമം പ്രവര്‍ത്തയന്‍മന: കദാ സദാശിവം ഭജേ

    കദാ നിലിമ്പനിര്‍ഝരീ നികുഞ്ജകോടരേ വസന്‍
    വിമുക്തദുര്‍മതിം: സദാ ശിരസ്ഥമഞ്ജലിം വഹന്‍
    വിമുക്തലോലലോചനോ ലലാമഫാലലഗ്നക:
    ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യഹം

    ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
    പഠന്‍ സ്‌മരന്‍ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
    ഹരേ ഗുരൌ സുഭക്തിമാശു യാതി നാന്യഥാഗതിം
    വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം

    ReplyDelete
  53. ദാരിദ്ര്യ _ദുഃഖ _ ദഹന _സ്തോത്രം



    വിശ്വേശ്വരായ നരകാര്‍ണ്ണവതാരണായ
    കര്‍ണ്ണാമൃതായ ശശിശേഖരഭൂഷണായ
    കര്‍പ്പൂരകുന്ദധവളായ ജടാധരായ
    ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ

    ഗൌരിപ്രിയായ രജനീശകലാധരായ
    കാലാന്തകായ ഭുജഗാധിപകങ്കണായ
    ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ
    ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ

    ഭക്തിപ്രിയായ ഭവരോഗഭയാപഹായ
    ഉഗ്രായ ദുര്‍ഗ്ഗഭവസാഗരതാരണായ
    ജ്യോതിര്‍മയായ പുനരുദ്‌ഭവവാരണായ
    ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ

    ചര്‍മ്മാംബരായ ശവഭസ്‌മവിലേപനായ
    ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
    മഞ്ജീരപാദയുഗളായ ജടാധരായ
    ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ

    പഞ്ചാനനായ ഫണിരാജവിഭൂഷണായ
    ഹേമാംശുകായ ഭുവനത്രയമണ്ഡനായ
    ആനന്ദഭൂമിവരദായ തമോഹരായ
    ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ

    ഭാനുപ്രിയായ ദുരിതാര്‍ണ്ണവതാരണായ
    കാലാന്തകായ കമലാസനപൂജിതായ
    നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
    ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ

    രാമപ്രിയായ രഘുനാഥവരപ്രദായ
    നാഗപ്രിയായ നരകാര്‍ണ്ണവതാരണായ
    പുണ്യായ പുണ്യചരിതായ, സുരാര്‍ച്ചിതായ
    ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ

    മുക്തേശ്വരായ ഫലദായഗണേശ്വരായ
    ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
    മാതംഗചര്‍മ്മവസനായ മഹേശ്വരായ
    ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ

    ഗൌരീവിലാസ ഭുവനായ മഹോദയായ
    പഞ്ചാനനായ ശരണാഗതവക്ഷകായ
    ശര്‍വ്വായ സര്‍വജഗതാമതിദായകസ്‌മൈ
    ദാരിദ്ര്യദു:ഖദഹനായ നമ:ശിവായ

    ഫലശ്രുതി

    വസിഷ്ഠേന കൃതം സ്‌തോത്രം
    സര്‍വസമ്പത്‌കരം പരം
    ത്രിസന്ധ്യം യ: പഠേത്‌ നിത്യം
    സ ഹി സ്വര്‍ഗ്ഗമവാപ്‌നുയാത്‌.

    ReplyDelete
  54. ശ്രീസൂക്തം ജപിച്ച് താമരപ്പൂവ് കൊണ്ടു ദേവിയെ പൂജിക്കുക എന്നത് ഏതു വീടുകളിലും നടത്താവുന്ന ഒരു ലളിത കര്‍മ്മമാണ്‌. വെള്ളിയാഴ്ച്ച, പൌര്ണമി തുടങ്ങിയ ദിവസങ്ങളില്‍ ഈ കര്‍മ്മത്തിനു കൂടുതല്‍ വിശിഷ്യമുണ്ട്. കൂടാതെ നന്ത്യാര്‍വട്ടപ്പൂവ്, കൂവളത്തില, കൂവല ഫലം തുടങ്ങിയവ കൊണ്ടും നിരവധി കര്‍മ്മങ്ങള്‍ ഉണ്ട് ഇവ ഗ്രന്ഥങ്ങളില്‍ വിശദ മാക്കുന്നുണ്ട്.

    ധനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവതയായ ലക്ഷ്മിദേവിയെക്കുറിച്ചുള്ള മന്ത്രമാണ് ശ്രീസൂക്തം. ഈതൊരു ഋഗ്വേദ മന്ത്രമാണ്. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. മലയാളത്തില്‍ ചീവൊതി എന്നും ശീവോതി എന്നും പറയാറുള്ളതും ഈ ദേവിയെക്കുറിച്ചാണ്‌. മഹാവിഷ്ണുവിന്റെ ഭാര്യയാണ്‌ ലക്ഷ്മി എന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്.

    ശ്രീസൂക്തം:-


    ഹിരണ്യവര്ണ്ണാം ഹരിണീം സുവര്‍ണ്ണരാജതസ്രജാം
    ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
    താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനിം
    യസ്യാം ഹിരണ്യം വിന്ദേയം ഗാമസ്വം പുരുഷാനഹം .

    ആശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്ഥിനാതപ്രമോദിനീം
    ശ്രിയം ദേവിമുപവ്യയേ ശ്രീര്മാ ദേവിര്‍ജുഷതാം
    കാം സോസ്മിതാം ഹിരണ്യപ്രാകാരാം ആര്ദ്രാം ജ്വലന്തീം ത്രുപ്താം തര്പയന്തിം
    പദമേ സ്ഥിതാം പദ്മവര്ണ്ണാം താമിഹോപഹവ്യയെ ശ്രിയം.

    ചന്ദ്രാം പ്രഭാസം യശസാം ജ്വലന്തീം ശ്രീയാം ലോകേ ദേവജുഷ്ട മുധാരം
    താം പദ്മിനീമീം ശരണമഹം പ്രപധ്യേ അലക്ഷ്മീര്മേ നശ്യ താം ത്വം വൃണേ
    ആദിത്യവര്ണേ തമസോ ധിജാതോ വനസ്പതിസ് തവ വൃക്ഷോത ബില്വ :,
    തസ്യ ഫലാനി തപസാ നുധന്തു മയാന്തരായാശ്ച ബാഹ്യ അലക്ഷ്മി.

    ഉപൈതു മാം ദേവ സഖ കീര്ത്തിശ്ച മണിനാ സഹ ,
    പ്രാധുര്‍ ഭൂതോസ്മി രാഷ്ട്രെസ്മിന്‍ കീര്തിം വൃദ്ധിം ദധത്‌ മേ
    ക്ഷുത് പിപാസമലാം ജ്യെഷ്ടാം അലക്ഷ്മിം നാശയാമ്യഹം ,
    അഭൂതിംമസമൃധീം ച സര്‍വ്വാന്‍ നിര്നുദ മേ ഗ്രഹാദ്

    ഗന്ധദ്വാരാം ദുരാംദര്ഷാം നിത്യപുഷ്ടാം കരീഷിണീം ,
    ഈശ്വരീ സര്‍വ ഭൂതാനം താം ഇഹോപഹ്വയെ ശ്രിയം
    മാനസ കമമാകൂതീം വചസ്സത്യ മസീമഹി ,
    പശൂനാം രൂപമാന്നസ്യ മയി ശ്രീ ശ്രയതാം യശഹ

    കര്ധമേന പ്രജാ ഭൂതാ മയി സംഭവ കര്ധമ ,
    ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം
    ആപ സൃജന്തു സ്നിഗ്ദ്ധനി ചിക്ലിത വാസമേ ഗൃഹേ ,
    നിച ദേവീം മാതരം സ്രിയം വാസയ മേ കുലേ

    ആര്ദ്രാം പുഷ്കരിണീം പുഷ്ടീം സുവര്ണ്ണാം ഹേമമാലിനീം ,
    സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജതവേദോമ ആവഹ
    ആര്ധ്രാം യകരിണീം യഷ്ടിം പിന്ഗളാം പദ്മമാലിനീം ,
    ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജതവേദോ മ അവാഹ

    താമ ആവഹ ജതവേദോ ലക്ഷ്മി മനപഗാമിനീം ,
    യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോസ്വാന്‍ വിന്ധേയം പുരുഷാനഹം

    മഹാ ദേവ്യൈ ച വിദ്മഹേ , വിഷ്ണു പത്നീച ധീമഹി ,
    തന്നോ ലക്ഷ്മി പ്രചോദയാത്

    ReplyDelete
  55. സരസ്വതി സ്തോത്രം


    യാകുന്ദേന്ദു തുഷാരഹാര ധവളാ
    യാ ശുഭ്ര വസ്ത്രാവൃതാ
    യാ വീണാ വരദണ്ഡ മണ്ഡിത കരാ
    യാ ശ്വേത പദ്മാസനാ
    യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിര്‍
    ദേവൈ സദാ പൂജിതാ
    സാ മാം പാതു സരസ്വതീ ഭഗവതീ
    നിശ്ശേഷ ജാഡ്യാപഹാ

    ReplyDelete
  56. ശിവ അഷ്ടോത്തര നാമാവലി




    വേദങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള മന്ത്രജപങ്ങള്‍ ആണ് ഇവ.ശിവപൂജയില്‍ വളരെയധികം ഉപയോഗിക്കുന്ന മന്ത്രങ്ങള്‍ ആണ് ശിവ അഷ്ടോത്തര നാമാവലി.


    ഓം ശിവായ നമഃ
    ഓം മഹേശ്വരായ നമഃ
    ഓം ശംഭവെ നമഃ
    ഓം പിനാകിനെ നമഃ
    ഓം ശശിശേഖരായ നമഃ
    ഓം വാമദേവായ നമഃ
    ഓം വിരൂപാക്ഷായ നമഃ
    ഓം കപര്‍ദിനെ നമഃ
    ഓം നീലലോഹിതായ നമഃ
    ഓം ശങ്കരായ നമഃ
    ഓം ശൂലപാണയെ നമഃ
    ഓം ഖട്വാ ങിനെ നമഃ
    ഓം വിഷ്ഹ്ണുവല്ലഭായ നമഃ
    ഓം ശിപിവിഷ്ഹ്ടായ നമഃ
    ഓം അംബികാനാതായ നമഃ
    ഓം ശ്രീകണ്ഠായ നമഃ
    ഓം ഭക്തവത്സലായ നമഃ
    ഓം ഭവായ നമഃ
    ഓം ശര്‍വായ നമഃ
    ഓം ത്രിലോകേശായ നമഃ
    ഓം ഷിതികണ്ഠായ നമഃ
    ഓം ശിവപ്രിയായ നമഃ
    ഓം ഉഗ്രായ നമഃ
    ഓം കപാലിനെ നമഃ
    ഓം കാമാരയെ നമഃ
    ഓം അന്ധകാസുര സൂദനായ നമഃ
    ഓം ഗംഗധരായ നമഃ
    ഓം ലലാതാക്ഷായ നമഃ
    ഓം കാലകാലായ നമഃ
    ഓം കൃീപാനിധയെ നമഃ
    ഓം ഭീമായ നമഃ
    ഓം പരഷുഹസ്റ്റായ നമഃ
    ഓം മൃഗപാണയെ നമഃ
    ഓം ജടാധരായ നമഃ
    ഓം കൈലാസവാസിനെ നമഃ
    ഓം കവചിനെ നമഃ
    ഓം കഠോരായ നമഃ
    ഓം ത്രിപുരാന്തകായ നമഃ
    ഓം വൃീഷ്ഹാ.ങ്കായ നമഃ
    ഓം വൃീഷ്ഹഭാരൂഢയ നമഃ
    ഓം ഭസ്മൊദ്ധൂലിറ്റ വിഗ്രഹായ നമഃ
    ഓം സാമപ്രിയായ നമഃ
    ഓം സ്വരമയായ നമഃ
    ഓം ത്രയീമൂര്‍ത്തയെ നമഃ
    ഓം അനീശ്വരായ നമഃ
    ഓം സര്‍വഗ്യായ നമഃ
    ഓം പരമാത്മനെ നമഃ
    ഓം സോമസൂര്യാഗ്നിലോചനായ നമഃ
    ഓം ഹവിഷ്ഹെ നമഃ
    ഓം യഗ്യമമായ നമഃ
    ഓം സോമായ നമഃ
    ഓം പഞ്ചവക്തരായ നമഃ
    ഓം സദാശിവായ നമഃ
    ഓം വിശ്വേശ്വരായ നമഃ
    ഓം വീരഭദ്രായ നമഃ
    ഓം ഗണനാഥായ നമഃ
    ഓം പ്രജാപതയെ നമഃ
    ഓം ഹിരണ്യരെതസെ നമഃ
    ഓം ദുര്‍ധര്‍ശായ നമഃ
    ഓം ഗിരീഷായ നമഃ
    ഓം ഗിരിഷായ നമഃ
    ഓം അനഘായ നമഃ
    ഓം ഭുജണ്‍^ഗഭൂഷ്ഹണായ നമഃ
    ഓം ഭര്‍ഗായ നമഃ
    ഓം ഗിരിധന്വനെ നമഃ
    ഓം ഗിരിപ്രിയായ നമഃ
    ഓം കൃതിവാസസെ നമഃ
    ഓം പുരാരാതയെ നമഃ
    ഓം ഭഗവതെ നമഃ
    ഓം പ്രമതാധിപായ നമഃ
    ഓം മൃത്യുജ്ഞയായ നമഃ
    ഓം സൂക്ഷ്മതനവെ നമഃ
    ഓം ജഗദ്വാപിനെ നമഃ
    ഓം ജഗദ്ഗുരുവെ നമഃ
    ഓം വ്യോമകേശായ നമഃ
    ഓം മഹാശേനജനകായ നമഃ
    ഓം ചാരുവിക്രമായ നമഃ
    ഓം രുദ്രായ നമഃ
    ഓം ഭൂതപതയെ നമഃ
    ഓം സ്താണവെ നമഃ
    ഓം അഹിര്‍ബുധന്യായ നമഃ
    ഓം ദിഗമ്പരായ നമഃ
    ഓം അഷ്ഠമൂര്‍ത്തയെ നമഃ
    ഓം അനേകാത്മനെ നമഃ
    ഓം സാത്വികായ നമഃ
    ഓം ശുദ്ദവിഗ്രഹായ നമഃ
    ഓം ശാശ്വതായ നമഃ
    ഓം ഖണ്ഡപരശവെ നമഃ
    ഓം അജായ നമഃ
    ഓം പാശവിമോചകായ നമഃ
    ഓം മൃഡായ നമഃ
    ഓം പശുപതയെ നമഃ
    ഓം ദേവായ നമഃ
    ഓം മഹാദേവായ നമഃ
    ഓം അവ്യയായ നമഃ
    ഓം ഹരയെ നമഃ
    ഓം ഭഗനേത്രാതിദെ നമഃ
    ഓം അവ്യക്തായ നമഃ
    ഓം ദക്ഷാധ്വരഹരായ നമഃ
    ഓം ഹരായ നമഃ
    ഓം പൂശദന്താപിതെ നമഃ
    ഓം അവ്യഗ്രായ നമഃ
    ഓം സഹസ്രാക്ഷായ നമഃ
    ഓം സഹസ്രപദെ നമഃ
    ഓം അപവര്‍ഗപ്രദായ നമഃ
    ഓം അനന്തായ നമഃ
    ഓം താരകായ നമഃ
    ഓം പരമേശ്വരായ നമഃ

    ReplyDelete
  57. നവ ഗ്രഹ സ്തോത്രം :-


    ജപാകുസുമസങ്കാശം
    കാശ്യപേയം മഹാദ്യുതിം
    തമോരീം സര്‍വ്വപാപഘ്നം
    പ്രണതോസ്മി ദിവാകരം

    ദ:ധിശംഖതുഷാരാഭം
    ക്ഷീരോദാര്‍ണവസംശയം
    നമാമി ശശിനം സോമം
    സംഭോര്‍മ്മകുടഭൂഷണം

    ധരണീഗര്‍ഭസംഭൂതം
    വിദ്യുത് കാന്തിസമപ്രഭം
    കുമാരം ശക്തിഹസ്തം തം
    മംഗളം പ്രണമാമ്യഹം

    പ്രിയംഗുകലികാശ്യാമം
    രൂപേണാപ്രതിമം ബുധം
    സൌമ്യം സൌമ്യഗുണോപേയം
    തം ബുധം പ്രണമാമ്യഹം

    ദേവാനാം ച ഋഷീണാം ച
    ഗുരും കാഞ്ചനസന്നിഭം
    ബുദ്ധിഭൂതം ത്രിലോകാത്മജം
    തം നമാമി ബൃഹസ്പതിം

    ഹിമകുന്ദമൃണാലാഭം
    ദൈത്യാനാം പരമം ഗുരും
    സര്‍വ്വശാസ്ത്രപ്രവക്താനാം
    ഭാര്‍ഗ്ഗവം പ്രണമാമ്യഹം

    നീലാംജനസമാഭാസം
    രവിപുത്രം യമാഗ്രഹം
    ഛായാമാര്‍ത്താണ്ഡസംഭൂതം
    തം നമാമി ശനൈശ്ചരം

    അര്‍ദ്ധകായം മഹാവീര്യം
    ചന്ദ്രാദിത്യവിമര്‍ദ്ദനം
    സിംഹികാഗര്‍ഭസംഭൂതം
    തം രാഹും പ്രണമാമ്യഹം

    പലാശപുഷ്പസംകാശം
    താരകാഗ്രഹമസ്തകം
    രൌദ്രം രൌദ്രാത്മകം ഘോരം
    തം കേതും പ്രണമാമ്യഹം

    ഇതിവ്യാസമുഖോദ്ഗീതം
    യ: പഠേത് സുസമാഹിത:
    ദിവാ വാ യദി വാ രാത്രൈ
    വിഘ്നശാന്തിഭവിഷ്യതി

    നരനാരീനൃപാണാം ച
    ഭവേത് ദു:സ്വപ്നനാശനം
    ഐശ്വര്യമതുലം തേഷാം
    ആരോഗ്യം പുഷ്ടിവര്‍ദ്ധനം

    ഗ്രഹനക്ഷത്രജാ: പീഢാ:
    തസ്കരാഗ്നിസമുദ്ഭവോ:
    താ: സര്‍വ്വാ: പ്രശമം യാന്തി
    വ്യാസേ ബ്രൂതോ ന സംശയ:

    ReplyDelete
  58. ദുര്‍ഗാ സ്തോത്രം




    ഇരുപത്തൊന്നു തവണ ഈ മന്ത്രം ജപിച്ച് വെളുത്ത പുഷ്പങ്ങളാല്‍ ദുര്‍ഗാ ദേവിയെ അര്‍ച്ചന ചെയ്‌താല്‍ സര്‍വൈശ്വര്യ സമൃദ്ധിയും, ചുവന്ന പുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്‌താല്‍ ശത്രുജയവും സിദ്ധിക്കും എന്ന് ഫലശ്രുതി.

    ഭാരത യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന്‍ ശ്രീ കൃ്ഷ്ണന്‍ അര്‍ജുനനോട് ഈമന്ത്രം ഇരുപത്തൊന്നു തവണ ജപിച്ചു ദുര്‍ഗാ ദേവിയെ ആരാധിക്കുവാനായി ഉപദേശിച്ചു. അര്‍ജുനന്റെ ആരാധനയില്‍ സംപ്രീതയായ ദേവി പ്രത്യക്ഷയായി അര്‍ജുനന് ജയമുണ്ടാകുവാനുള്ള അനുഗ്രഹം നല്കി.

    നമസ്തേ സിദ്ധസേനാനീ ആര്യേ മന്ദരവാസിനി
    കുമാരി കാളി കാപാലി കപിലേ കൃഷ്ണപിങ്ഗലേ

    ഭദ്രകാളി നമസ്തുഭ്യം മഹാ കാളി നമോസ്തുതേ
    ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി

    കാത്യായനി മഹാ ഭാഗേ കരാളി വിജയേ ജയേ
    ശിഖിപിച്ഛ ധ്വജധരേ നാനാഭരണ ഭൂഷിതേ

    അട്ടശൂലപ്രഹരണേ ഖഡ്ഗ ഖേടകധാരിണി
    ഗോപേന്ദ്രസ്യാനുജേ ജ്യേഷ്ഠേ നന്ദഗോപ കുലോദ്ഭവേ

    മഹിഷാ സൃക്പ്രിയേ നിത്യം കൌശികി പീതവാസിനി
    അട്ടഹാസേ കോകമുഖേ നമസ്തേസ്തു രണപ്രിയേ

    ഉമേ ശാകംഭരി ശ്വേതേ കൃഷ്ണേ കൈടഭനാശിനി
    ഹിരണ്യാക്ഷി വിരൂപാക്ഷി സുധൂമ്രാക്ഷി നമോസ്തുതേ

    വേദശ്രുതി മഹാപുണ്യേ ബ്രഹ്മണ്യേ ജാതവേദസി
    ജംബൂകടകചൈത്യേഷു നിത്യം സന്നിഹിതാലയേ

    ത്വം ബ്രഹ്മവിദ്യാ വിദ്യാനാം മഹാ നിദ്രാ ച ദേഹിനാം
    സ്കന്ദ മാതര്‍ ഭഗവതി ദുര്‍ഗ്ഗേ കാന്താരവാസിനി

    സ്വാഹാകാര സ്വധാചൈവ കലാ കാഷ്ഠാ സരസ്വതി
    സാവിത്രി വേദ മാതാ ച തഥാ വേദാന്ത ഉച്യതേ

    സ്തുതാസി ത്വം മഹാ ദേവി വിശുദ്ധേനാന്തരാത്മനാ
    ജയോ ഭവതു മേ നിത്യം ത്വത് പ്രസാദ് രണാജിരേ

    കാന്താര ഭയ ദുര്‍ഗേഷു ഭക്താനാമാലയേഷു ച
    നിത്യം വസതി പാതാലേ യുദ്ധേ ജയസി ദാനവാന്‍

    ത്വം ജൃംഭിണീ മോഹിനീ ച മായാ ഹ്രീ ശ്രീ സ്തഥൈവ ച
    സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ

    തുഷ്ടി:പുഷ്ടിര്‍ ധൃതിര്‍ ദീപ്തിശ്ചണ്ഡാദിത്യ വിവര്‍ധിനി

    ReplyDelete
  59. മൃത്യുഞ്ജയ മന്ത്രം:-






    മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത്‌ ഒരുതവണയെങ്കിലും ജപിക്കുന്നത്‌ നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.

    ധ്യാനം :
    നമ: ശിവാഭ്യാം
    നവയൌവനാഭ്യാം
    പരസ്പരാശ്ലിഷ്ട
    വപുര്‍ധരാഭ്യാംനാഗേന്ദ്രകന്യാം
    വൃഷകേതനാഭ്യാം നമോനമ:
    ശങ്കര പാര്‍വതിഭ്യാം.

    മന്ത്രം :
    ഓം ത്ര്യംബകം യജാമഹെ
    സുഗന്ധിം പുഷ്ടി വര്‍ദ്ധനം
    ഉര്‍വാരുകമിവ ബന്ധനാത്
    മൃത്യോര്‍ മുക്ഷീയ മാമൃതാത്.


    മന്ത്രാര്‍ത്ഥം :

    വെള്ളരിവണ്ടിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ
    മരണത്തിന്‍റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ
    എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി
    എന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ

    ഈ ജന്‍മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

    അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു സ്വയം ഉണങ്ങി ഇല്ലാതാവുന്നു. മനുഷ്യനും മുക്ത്തിയിലെക്കുള്ള ഒരു മാര്‍ഗമായി ഇതിനെ കാണാവുന്നതാണ്.

    ReplyDelete
  60. നിത്യ ജപത്തിനുള്ള മന്ത്രങ്ങള്‍ !!!

    ശ്രീ മഹാവിഷ്ണു:-

    മഹാവിഷ്ണു ജപത്തിനുള്ള മന്ത്രം താഴെ കൊടുത്തിരിക്കുന്നു. നിത്യ പാരായണത്തിനു ഈ മന്ത്രം ഉത്തമമാണ്.

    ധ്യാനം:-
    ഉദ്യത്കോടിദിവാകരാഭമനിശം ശംഖം ഗദാം പങ്കജം
    ചക്രം ബിഭ്രതമിന്ദിരാവസുമതീസംശോഭിപാര്‍ശ്വദ്വയം
    കോടിരാംഗദഹാരകുണ്ഡലധരം പീതാബരം കൌസ്തുഭം
    ദ്ദീപ്തംവിശ്വധരംസ്വവക്ഷസിലസല്‍ശ്രീവത്സചിഹ്നം ഭജേ

    സാദ്ധ്യോ നാരായണോ ഋഷി:
    ദേവീഗായത്രീഛന്ദ:
    ശ്രീമന്നാരായണോ ദേവതാ
    ഓം നമോ നാരായണായ.

    _____________________________

    ശ്രീ പരമശിവന്‍ :-

    ഈ നാമജപം ശ്രീപരമശിവന്‍റെ നിത്യപാരായണത്തിനു ഉത്തമമാണ്. വളരെ ഭക്തിയോടും ശുദ്ധിയോടും ഈ നാമം ജപിക്കുക.

    ധ്യാനം :-
    ഓം ധ്യായേന്നിത്യം മഹേശം രജതഗിരിനിഭം ചാരുചന്ദ്രാവതംസം
    രത്നാകല്പ്പോജ്വലാംഗം പരശുമൃഗവരാഭീതിഹസ്തം പ്രസന്നം
    പത്മാസീനം സമന്താത്സ്തുതമമരഗണൈര്‍വ്യാഘ്രകൃത്തീംവസാനം
    വിശ്വാദ്യം വിശ്വവന്ദ്യം നിഖിലഭയഹരം പഞ്ചവക്ത്രം ത്രിനേത്രം

    വാമദേവഋഷി:
    പംക്തി ഛന്ദ:
    ഈശാനോ ദേവതാ-
    ഓം നമശ്ശിവായ
    ______________________________

    വിഷ്ണു :-

    വിഷ്ണു ഭക്തന്മാര്‍ ഈ ജപം നിത്യേന ചെയ്യുക.


    ധ്യാനം:-
    ഭാസ്വത്ഭാസ്വത്സഹസ്രപ്രഭമരിദരകൌ-
    മോദകീപങ്കജാനി.
    ദ്രാഘിഷ്ഠൈര്‍ബ്ബാഹുദണ്ഡൈര്ദ്ദധതമജിതമാ-
    പീതവാസോ വാസനം.
    ധ്യായേത്‌ സ്ഫായത്കിരീടോജ്വലമകുടമഹാ-
    കുണ്ഡലം വന്യമാലാ-
    വത്സശ്രീകൌസ്തുഭാഡ്യം സ്മിതമധുരമുഖം
    ശ്രീധരാശ്ശിഷ്ട പാര്‍ശ്വം.

    സാദ്ധ്യനാരായണ: ഋഷി
    ദേവീഗായത്രീഛന്ദ:
    ശ്രീമന്നാരായണോ ദേവതാ
    ഓം നമോ നാരായണായ.
    _________________________________

    ശിവന്‍ :-
    ശിവഭക്തര്‍ക്ക് നിത്യപാരായണം ചെയ്യാവുന്ന മന്ത്രമാണിത്.

    ധ്യാനം :-
    ബിഭ്രദ്ദോര്‍ഭി: കുഠാരം മൃഗമഭയവരൌ
    സുപ്രസന്നോ മഹേശ:
    സര്‍വ്വാലങ്കാര ദീപ്ത: സരസിജനിലയോ
    വ്യാഘ്രചര്മ്മാത്തവാസാ:
    ധ്യേയോ മുക്താപരാഗാമൃതരസകലിതാ-
    ദ്രിപ്രഭ: പഞ്ചവക്ത്ര-
    സ്ത്ര്യക്ഷ: കോടീരകോടീഘടിതതുഹിനരോ-
    ചിഷ്കലാതുംഗമൌലി:

    വാമദേവ ഋഷി:
    പംക്തി ഛന്ദ:
    സദാശിവരുദ്രോ ദേവതാ
    ഓം നമ:ശിവായ.
    _________________________________

    ശ്രീ രാമന്‍ :-

    ശ്രീ രാമാ ഭക്തര്‍ക്ക്‌ നിത്യജപത്തിനുള്ള മന്ത്രം.

    ധ്യാനം:-
    കാളാംഭോധര കാന്തികാന്തമനിശം വീരാസനാദ്ധ്യാസിനം
    മുദ്രാം ജ്ഞാനമയീം ധദാനമപരം ഹസ്താംബുജം ജാനുനി
    സീതാം പാര്‍ശ്വഗതാം സരോരുഹകരാം വിദ്യുന്നിഭാം രാഘവം
    പശ്യന്തം മുകുടാം ഗദാദിവിവിധാ കല്പോജ്വലാംഗംഭജേ.

    ബ്രഹ്മാ ഋഷി:
    ഗായത്രീഛന്ദ:
    ശ്രീരാമോ ദേവതാ
    ഓം രാം രാമായ നമ:

    _____________________________________________

    ReplyDelete
  61. നിത്യ ജപത്തിനുള്ള മന്ത്രങ്ങള്‍ !!!

    ശ്രീകൃഷ്ണന്‍ :-
    ധ്യാനം
    കൃഷ്ണോ ന: ശിഖിപിഞ്ച് ഛസംയൂതകചോ
    ബാലാകൃതി: കര്‍ണ്ണയോ-
    സ്തന്മുദ്രാമകരോജ്വാലോ ലകുടകം
    ഹസ്തേ വഹന്‍ ദക്ഷിണേ
    ദോര്‍വ്വാമം സദരം കടൌ വിനിദധ-
    ല്ലംബാഗ്രമര്ദ്ധോരുകം
    ബീഭൂദ്ദീപ്തവിഭൂഷണം സുലളിതോ
    രക്ഷേത് സ്ഥിതോ ഗോവ്രജേ

    നാരദ: ഋഷി:
    ഗായത്രീഛന്ദ:
    ശ്രീകൃഷ്ണോ ദേവതാ

    ഓം ക്ലീം കൃഷ്ണായ നമ:
    ______________________________________

    ദുര്‍ഗ്ഗാ :-

    ധ്യാനം
    ദുര്‍ഗ്ഗാം ധ്യായതു ദുര്‍ഗ്ഗതിപ്രശമനീം
    ദുര്‍വ്വാദളശ്യാമളാം
    ചന്ദ്രാര്‍ദ്ധോജ്ജ്വാല ശേഖരാം ത്രിനയനാ-
    മാപീതവാസോവസം

    ചക്രം ശംഖമിഷും ധനുശ്ച ദധതീം
    കോദണ്ഡബാണാംശയോ-
    ര്മ്മുദ്രേ വാ ഭയകാമദേ സകടിബ-
    ന്ധാഭീഷ്ടദാം വാ നയോ:.

    ശ്രീ നാരദ ഋഷി:
    ഗായത്രീഛന്ദ:
    ശ്രീദുര്‍ഗ്ഗാ ദേവതാ

    ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:

    _____________________________________________

    സരസ്വതി :-

    സരസ്വതീ ദേവിയുടെ നിത്യ നാമജപത്തിനുള്ള മന്ത്രം.

    ധ്യാനം
    യാ കുന്ദേന്ദുതുഷാരഹാരധവളാ
    യാ ശുഭ്രവസ്ത്രാവൃതാ
    യാ വീണാവരദണ്ഡമണ്ഡിതകരാ
    യാ ശ്വേതപദ്മാസനാ
    യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി-
    ര്‍ദ്ദേവൈ: സദാ പൂജിതാ
    സാ മാം പാതു സരസ്വതീ ഭഗവതീ
    നിശ്ശേഷജാഡ്യാപഹാ.

    ബ്രഹ്മാ ഋഷി:
    ഗായത്രീഛന്ദ:
    സരസ്വതീ ദേവതാ

    ഓം സം സരസ്വത്യൈ നമ:
    _________________________________________________
    ശാസ്താവ് :-

    ശാസ്താവിന്‍റെ നിത്യ നാമ ജപത്തിനുള്ള മന്ത്രമാണിത്.


    ധ്യാനം
    സ്നിഗ്ദ്ധാരാളവിസാരികുന്തളഭരം
    സിംഹാസനാദ്ധ്യാസിനം
    സ്ഫൂര്‍ജ്ജത് പത്രസുക്നുപ്ത കുണ്ഡല മഥേ-
    ഷ്വിഷ്വാസഭൃദ്ദോര്‍ദ്ദ്വയം
    നിലക്ഷൌമവസം നവീനജലദ-
    ശ്യാമം പ്രഭാസത്യക-
    സ്ഫായദ് പാര്‍ശ്വയുഗം സുരക്തസകലാ-
    കല്പം സ്മരേദാര്യകം.

    രേവന്ത: ഋഷി:
    ഗായത്രീഛന്ദ:
    ശാസ്താ ദേവതാ

    ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ

    ______________________________________

    സുബ്രഹ്മണ്യന്‍:-

    ധ്യാനം
    സിന്ദൂരാരുണവിഗ്രഹം സുരഗണാ-
    നന്ദപ്രദം സുന്ദരം
    ദേവം ദിവ്യവിലേപമാല്യമരുണാ-
    കല്പപ്രകാമോജ്ജ്വലം
    നാനാവിഭ്രമഭൂഷണവ്യതികരം
    സ്മേരപ്രഭാസുന്ദരം
    വന്ദേ ശക്ത്യഭയൌ ദധാനമുദിതാ-
    ഭീഷ്മപ്രഭാവം ഗുഹം.

    സനല്‍കുമാര: ഋഷി:
    ഗായത്രീ ഛന്ദ:
    സുബ്രഹ്മണ്യോ ദേവതാ
    ഓം വചല്‍ഭുവേ നമ:

    ________________________________________

    ഗണപതി :-
    ധ്യാനം
    വിഘ്നേശാം സപരശ്വധാക്ഷപടികാ
    ദന്തോല്ലസല്ലഡ്ഢുകൈര്‍-
    ദോര്‍ഭി: പാശസൃണീസ്വദന്തവരദാ-
    ഢൈര്‍വ്വാ ചതുര്‍ഭീര്‍യ്യുതം
    ഗുണ്ഡാഗ്രാഹിതബീജപൂരമുരുകുക്ഷിം
    ത്രീക്ഷണം സംസ്മരേത്
    സിന്ദൂരാഭമിഭ്യാസ്യമിന്ദുശകലാ-
    ദ്യാകല്പമബ്ജാസനം.

    ഗണക: ഋഷി:
    നിചൃഗ്ഗായത്രീഛന്ദ:
    ശ്രീ മഹാഗണപതിര്‍ദ്ദേവതാ
    ഓം ഗം ഗണപതയേ നമ:
    -------------------------------------------

    ഭദ്രകാളി :-
    ഭദ്രകാളി ഭക്തര്‍ക്ക്‌ നിത്യജപത്തിനുള്ള മന്ത്രം.


    ധ്യാനം
    അഞ്ജനാചലനിഭാ ത്രിലോചനാ
    സേന്ദുഖണ്ഡവിലസത് കപര്‍ദ്ദികാ
    രക്തപട്ടപരിധായിനീ ചതു-
    ശ്ചാരുദംഷ്ട്രപരിശോഭിതാനനാ
    ഹാരനൂപുരമഹാര്‍ഹകുണ്ഡലാ-
    ദ്വുജ്വലാ ഘുസൃണരജ്ഞിതസ്തനാ
    പ്രതരൂഢഗുണസത് കപാലിനീ
    ഖഡ്ഗചര്‍മ്മവിധൃതാസ്തു ഭൈരവീ.

    ഈശ്വര ഋഷി:
    പംക്തി ഛന്ദ:
    ശക്തിഭൈരവീദേവതാ

    ഓം ഐം ക്ലീം സൌ: ഹ്രീം ഭദ്രള്യൈ നമ:
    _______________________________________________

    ReplyDelete
  62. നാമജപത്തിനുള്ള ചിട്ടകള്‍ :-


    1, പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളില്‍ സത്വശുദ്ധി വര്‍ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിക്കണം.

    2, നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.

    3, സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.
    അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും.

    4, കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.

    5, മാന്തോല്‍, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.

    6, ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാന്‍ സഹായകമാണ്.

    7, മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.

    8, നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാന്‍ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.

    9, ജപമാല ഉണര്‍വ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളര്‍ത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീര്‍ച്ച് പ്പെടുത്തണം.

    10, ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍
    വൈവിധ്യം വരികയും അത് ശ്രദ്ധനിലനിര്‍ത്താനും, മുഷിച്ചില്‍ അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.

    11, ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.

    12, ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീര്‍ത്തനമോ പാടുക. ദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.

    സാധനകള്‍ ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്‌താല്‍ ഫലം ലഭിക്കുക തന്നെ ചെയ്യും.

    ReplyDelete
  63. നാമജപം :-



    ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീര്‍ത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധി കൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്.
    അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. ഇത് ജപധ്യാനത്തിനുള്ള ഉത്തമ സമയമാണ്. ശുദ്ധിയായി ജപത്തിനിരിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കുക. ഇത് ജപത്തിന്‍റെ ഫലത്തെ വര്‍ധിപ്പിക്കും. സമകായശിരോഗ്രീവനായി വേണം ഇരിക്കാന്‍. പത്മാസനം, സിദ്ധാസനം അല്ലെങ്കില്‍ സുഖാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ വരെ ഇരിക്കാന്‍ കഴിയണം. ഇരിപ്പിടമായി കുശ, മാന്‍തോല്‍ അല്ലെങ്കില്‍ പരവതാനി ഇവയില്‍ ഏതെങ്കിലും ഒന്നിനുമീതെ ഒരു മുണ്ട് വിരിക്കുക. ഇത് ഹൃദയത്തിലുള്ള ദിവ്യ വൈദ്യുതിപ്രകാശത്തെ ഉദ്ദീപിപ്പിക്കുന്നു.
    ജപത്തോടു കൂടി ധ്യാനവും ശീലിക്കുക. ക്രമത്തില്‍ ജപം വിട്ടു ധ്യാനം മാത്രമായിത്തീരും. കാലത്തും, ഉച്ചയ്ക്കും, സന്ധ്യക്കും രാത്രിയും ജപത്തിനിരിക്കണം.

    ജപം മൂന്നു തരത്തിലുണ്ട്.

    മാനസിക ജപം - മനസ്സുകൊണ്ട് ജപിക്കുക
    ഉപാംശു ജപം -മൂളുക
    വൈഖരീ ജപം- ഉറക്കെയുള്ള ജപം.
    ഇവയില്‍ മാനസിക ജപമാണ് ഏറ്റവും ശ്രേഷ്ഠമായാത്.

    വിഷ്ണു ധ്യാനത്തിന് "ഓം നമോ നാരായണായ" എന്നും, ശിവധ്യാനത്തിനു "ഓം നമ:ശ്ശിവായ" എന്നും കൃഷ്ണ ഭക്തര്‍ " ഓം നമോ ഭഗവതേ വാസുദേവായ" എന്നും രാമഭാക്തര്‍ "ഓം ശ്രീരാം ജയരാം ജയ ജയ രാം" ദേവീ ഭക്തരാനെങ്കില്‍ ദുര്‍ഗ്ഗാ മന്ത്രമോ അല്ലെങ്കില്‍ ഗായത്രീ മന്ത്രമോ ജപിക്കാം. ഒരേ മന്ത്രം തന്നെ ദിവസവും ജപിക്കുന്നതാണ് ഉത്തമം.

    കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.

    കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

    ReplyDelete
  64. ചാനക്യനീതി :-


    ത്രിലോകാധിപതിയായ വിഷ്ണുഭഗവാനെ ശിരസാ നമിച്ചശേഷം അനേകശാസ്ത്രങ്ങളില്‍ നിന്നും എടുത്തിട്ടുള്ള രാജനീതിയെ പറയുന്നു.

    ഈ ശാസ്ത്രം വേണ്ടവിധം അഭ്യസിക്കുന്ന ഉത്തമ പുരുഷന്മാര്‍ക്ക് പ്രസിദ്ധമായ ധര്മാശാസ്ത്ര ഗ്രന്ഥങ്ങളിലെ നന്മ തിന്മകള്‍ ചെയ്യേണ്ടവ ചെയ്യരുതാത്തവ എന്നിവ മനസ്സിലാകും.

    യാതൊന്നു പഠിക്കുന്നത് കൊണ്ടു സര്വജ്ഞനാകുമോ അങ്ങിനെയുള്ള ഈ ശാസ്ത്രം ലോകൊപകാരത്തിനു വേണ്ടി ഞാന്‍ പറയാം.

    വിഡ്ഢിയായ ശിഷ്യനെ പഠിപ്പിക്കുക, ദുഷ്ടയായ സ്ത്രീയെ പരിപാലിക്കുക, ദീനന്‍മാരോട് സഹവസിക്കുക എന്നീ കാരണങ്ങളാല്‍ പണ്ഡിതന്‍പോലും ദുഃഖ പാത്രമാകും.

    ദുഷ്ടയായ (അപഥസഞ്ചാരിനിയായ) ഭാര്യ, ശഠനായ (കാപട്യം നിറഞ്ഞ) മിത്രം, എല്ലാ കാര്യങ്ങളിലും മറുപടി തരുന്ന വേലക്കാരന്‍, പാമ്പിന്‍റെ വാസം ഇവയുള്ള വീട്ടില്‍ താമസിക്കുന്നത് മരണതുല്യമാണ്.

    ആപത്തു കാലത്തേക്ക്വേണ്ടി പണം സൂക്ഷിക്കണം, ഭാര്യയെ ധനത്തെക്കാള്‍ ശ്രദ്ധയോടെ രക്ഷിക്കണം, എന്നാല്‍ ഇവ രണ്ടിനെക്കാള്‍ ഉപരി സ്വരക്ഷ നോക്കണം.

    ആപത്തു കാലത്തേക്ക്വേണ്ടി പണം സൂക്ഷിക്കണം, എന്നാല്‍ ഐശ്വര്യവാന് എന്താപത്തു ? ധനം ചഞ്ചലയാണ്. ഒരു അനക്കം തട്ടിയാല്‍ മതി ശേഖരിച്ചുവച്ച ധനവും നഷ്ടമാകും.

    യാതൊരു സ്ഥലത്ത് ബഹുമാനിക്കപ്പെടുന്നില്ലയോ, ജീവരക്ഷ ചെയ്യാനുള്ള (ജോലി, കൃഷി തുടങ്ങിയവ) ഉപായം ഇല്ലയോ, ബന്ധുബലം ഇല്ലയോ, വിദ്യാഭ്യാസത്തിനുള്ള സാധ്യതയില്ലയോ അങ്ങിനെയുള്ളിടത്ത് താമസിക്കരുത്‌.

    ധനികന്‍, ശ്രോത്രിയന്‍ (വിദ്വാന്‍), രാജാവ്, നദി എന്നീ അഞ്ചെണ്ണം എവിടെ ഇല്ലയോ അവിടെ ഒരു ദിവസം പോലും തങ്ങരുത്.

    ജീവനോപായം, ഭയം, ലജ്ജ, ദാക്ഷിണ്യം, ത്യാഗശീലത ഇവ ഇല്ലാത്ത സ്ഥലത്തെ ആളുകളുമായി യാതൊരു ഇടപാടും അരുത്.

    കഠിനമായ ജോലികളില്‍ വേലക്കാരനെയും, വിഷമഘട്ടങ്ങളില്‍ ബന്ധുക്കളെയും, ആപല്‍ഘട്ടങ്ങളില്‍ മിത്രങ്ങളെയും, സമ്പത്തു നശിക്കുമ്പോള്‍ ഭാര്യയേയും അറിയാം.

    രോഗം, പട്ടിണി, ശത്രുപീഡ, രാജസന്നിധാനം, ശ്മശാനം ഇവയിലെല്ലായിടത്തും ആര് കൂട്ടുണ്ടോ അവരാണ് ബന്ധു.

    നിശ്ചയമായവയെ ഉപേക്ഷിച്ചു നിശ്ചയമില്ലാത്തതിന്‍റെ പിന്നാലെ പോകുന്നവര്‍ക്ക് നിശ്ചയമായവയും നഷ്ടമാകും. അനിശ്ചിതമായവ നേരത്തെതന്നെ നഷ്ടമാണുതാനും.

    വിരൂപയാണെങ്കില്‍ പോലും അവനവന്‍റെ തുല്യമായ കുലത്തില്‍ ജനിച്ച കന്യകയെ വിവാഹം കഴിക്കുക. സുന്ദരിയും സുശീലയും ആണെങ്കിലും നീചകുലത്തില്‍ നിന്നും അരുത്.

    നദി, ആയുധധാരി, കൊമ്പ് നഖം ഇവയുള്ള ഹിംസ്ര മൃഗങ്ങള്‍, സ്ത്രീകള്‍, രാജകുടുംബാഗങ്ങള്‍ ഇവരെ വിശ്വസിക്കരുത്.

    വിഷത്തില്‍ നിന്നാണെങ്കില്‍പോലും അമൃതും, അശുദ്ധ വസ്തുവില്‍ നിന്നാണെങ്കില്‍ പോലും സ്വര്‍ണവും, നീചനില്‍ നിന്നാണെങ്കില്‍ പോലും ഉത്തമമായ വിദ്യയും, ദുഷ്കുലത്തില്‍ നിന്നാണെങ്കില്‍ പോലും സ്വഭാവശുദ്ധിയുള്ള കന്യകയും സ്വീകരിക്കാം.

    സ്ത്രീകള്‍ക്ക് ആഹാരം രണ്ട് ഇരട്ടി, നാണം നാല് ഇരട്ടി, സാഹസം ആറ് ഇരട്ടി, കാമം എട്ടു ഇരട്ടി.

    ReplyDelete
  65. ചാനക്യനീതി
    ഗുരു ഉപദേശമില്ലാതെ പുസ്തകം മാത്രം വായിച്ചു പഠിച്ചുള്ള അറിവ് സഭാ മധ്യത്തില്‍ ശോഭിക്കുകയില്ല.

    ഉപകാരം ചെയ്തവര്‍ക്ക് പ്രത്യുപകാരം ചെയ്യണം. ഹിംസിക്കാന്‍ വരുന്നവനെ ഹിംസിക്കുന്നതില്‍ ദോഷമില്ല. അതുകൊണ്ട് ദുഷ്ടന്മാര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കണം.

    അത്യാഗ്രഹം ഉണ്ടെങ്കില്‍ മറ്റു ദോഷങ്ങളോ, പരദൂഷണം പറയുമെങ്കില്‍ മറ്റു പാപങ്ങളോ, സത്യാപാലന ശീലം ഉണ്ടെങ്കില്‍ മറ്റു തപസ്സോ, ശുദ്ധമായ മനസ്സുണ്ടെങ്കില്‍ മറ്റു തീര്തഥങ്ങളോ, സുജനത ഉണ്ടെങ്കില്‍ മറ്റു ഗുണങ്ങളോ, മാഹാത്മ്യം (ശീലഗുണം) ഉണ്ടെങ്കില്‍ മറ്റു അലങ്കാരങ്ങളോ, വിദ്യ ഉണ്ടെങ്കില്‍ മറ്റു ധനമോ, മാനഹാനി ഉണ്ടെങ്കില്‍ മരണമോ ആവശ്യമില്ല.

    നിര്ധനനായ പുരുഷനെ വേശ്യയും, പരാജിതനായ രാജാവിനെ പ്രജകളും, പഴങ്ങളില്ലാത്ത വൃക്ഷത്തെ പക്ഷികളും, വീടിനെ ആഹാരം കഴിച്ചു വയറു നിറഞ്ഞ അഥിതിയും ഉപേക്ഷിക്കും.

    യജഞത്തില്‍ ദക്ഷിണവാങ്ങിയ വിപ്രന്‍ യജമാനനെയും, വിദ്യാഭ്യാസം കഴിഞ്ഞ ശിഷ്യന്‍ ഗുരുവിനെയും, തീപിടിച്ച കാടിനെ മൃഗങ്ങളും ഉപേക്ഷിക്കും.

    ദുഷ്ടമായ ആചാരം ഉള്ളവര്‍, പാപദൃഷ്ടികള്‍, ദുഷ്ടമായ സ്ഥലത്ത് വസിക്കുന്നവര്‍, ദുര്ജനങ്ങള്‍ ഇങ്ങിനെ ഉള്ളവരുടെ മിത്രങ്ങള്‍ ഇവര്‍ പെട്ടെന്ന് നശിക്കുന്നു.

    തുല്യരില്‍ സ്നേഹവും, രാജാവിനടുത്തു സേവാപാടവവും, കച്ചവടത്തില്‍ വൈശ്യത്ത്വവും, ദിവ്യയായ സ്ത്രീ വീട്ടിലും ശോഭിക്കുന്നു.

    ദാനം, അധ്യയനം, കര്‍മം ഇവ എല്ലാ ദിവസവും ചെയ്യണം. ദിവസവും ഒന്നോ, ഒരു മുറിയോ, അതിന്‍റെ പകുതി എങ്കിലും ശ്ലോകമോ അഥവാ ഒരക്ഷരം എങ്കിലും പഠിച്ചിരിക്കണം.

    ഭാര്യാ വിയോഗം, സ്വന്തക്കാരില്‍ നിന്നുമുള്ള അപമാനം, യുദ്ധത്തില്‍ രക്ഷപെട്ട ശത്രു, ദുഷ്ടനായ രാജാവിനെ സേവിക്കേണ്ടി വരിക, ദാരിദ്ര്യം, വിവരംകെട്ട മനുഷ്യരുടെ സഭ ഇവ തീയുടെ സഹായം ഇല്ലാതെ തന്നെ ശരീരം ദഹിപ്പിക്കും.

    നദീതീരത്തുള്ള വൃക്ഷം, മറ്റുള്ളവരുടെ വീട്ടില്‍ പാര്‍ക്കുന്ന ഭാര്യ, മന്ത്രിയില്ലാത്ത രാജാവ് ഇവര്‍ പെട്ടന്ന് നശിക്കുന്നു.

    വിപ്രന് വിദ്യയും, രാജാവിന് സൈന്യവും, വൈശ്യനു ധനവും, ശൂദ്രന് പരിചരണ ശേഷിയും ബലമാണ്‌.

    എല്ലാ മലകളിലും മാണിക്യമോ, എല്ലാ ആനകളിലും മുത്തോ, എല്ലായിടത്തും സന്യസികളോ, എല്ലാ വനങ്ങളിലും ചന്ദനമോ കാണുകയില്ല.

    ബുദ്ധിമാന്മാര്‍ മക്കളെ നീതിശാസ്ത്രവും, ആചാരമര്യാദകളും പഠിപ്പിക്കണം. കാരണം ഇവയില്‍ മിടുക്കന്‍മാരയവരയേ ലോകം ആദരിക്കുകയുള്ളൂ .

    ഈ വിധം വിദ്യ അഭ്യസിപ്പിക്കാത്ത മാതാപിതാക്കാന്‍മാര്‍ കുട്ടിയുടെ ശത്രുക്കളാണ്. ആ കുട്ടികള്‍ അരയന്നങ്ങളുടെ മധ്യത്തിലെ കൊറ്റികളെ പോലെ അവഹേളിതരാകും.

    ലാളിക്കുന്നതിനാല്‍ വളരെ ദോഷങ്ങളും, അടിക്കുന്നത് കൊണ്ടു വളരെ ഗുണങ്ങളും ഉണ്ട്. അതിനാല്‍ മക്കളെയും ശിഷ്യന്മാരെയും അടിക്കുകയെ ചെയ്യാവു, ലാളിക്കരുത്.

    നമുക്ക് മുന്പില്‍വച്ച് മധുരവാകുകള്‍ പറയുകയും.

    ReplyDelete
  66. ദേവന്‍മാരുടെ വിശേഷദിവസങ്ങള്‍ :-

    വിഷ്ണു:
    ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും( ശ്രീകൃഷ്ണ ജയന്തി), ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയും( കുചേല ദിനം), കൂടാതെ എല്ലാ മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ചയും ഏകാദശിയും വൃശ്ചികമാസത്തില്‍ മണ്ഡലം തുടങ്ങി ധനുമാസം അവസാനിക്കുന്നത്വരെയും എല്ലാ മാസത്തിലെയും തിരുവോണനക്ഷത്രവും വിശേഷമാകുന്നു.

    ശിവന്‍:
    ധനുമാസത്തില്‍ തിരുവാതിരയും കുംഭമാസത്തില്‍ ശിവരാത്രിയും മാസത്തില്‍ ആദ്യംവരുന്ന തിങ്കളാഴ്ചയും പ്രദോഷവും പ്രധാനമാണ്.

    ഗണപതി:
    ചിങ്ങമാസത്തിലെ വിനായക ചതുര്ത്ഥിയും, തലാമാസത്തില്‍ തിരുവോണം ഗണപതിയും മീന മാസത്തിലെ പൂരം ഗണപതിയും മാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ചയും വിദ്യാരംഭദിവസവും പ്രധാനമാണ്.

    ശാസ്താവ്:
    വിദ്യാരംഭം, മണ്ഡലകാലം, മാസത്തിലെ ആദ്യത്തെ ബുധനാഴ്ച, ആദ്യത്തെ ശനിയാഴ്ച എന്നിവ പ്രധാനമാണ്.

    സുബ്രഹ്മണ്യന്‍:
    കന്നിമാസത്തിലെ കപിലഷഷ്ഠി, തുലാമാസത്തില്‍ സ്കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം( പൂയം നക്ഷത്രം), കൂടാതെ മാസംതോറുമുള്ള ഷഷ്ഠി, പൂയം നക്ഷത്രം, ആദ്യത്തെ ഞാറാഴ്ച എന്നിവ പ്രധാനമാണ്.

    ശ്രീരാമന്‍:
    മേടമാസത്തിലെ ശ്രീരാമനവമി, എല്ലാ മാസത്തിലെയും നവമി, ഏകാദശിതിഥികളും ബുധനാഴ്ചകളും വിശേഷപ്പെട്ടതാണ്.

    _______________________________________

    ദേവിമാരുടെ പ്രധാനദിവസങ്ങള്‍

    ഭഗവതി: (ദുര്‍ഗ്ഗ)
    ദുര്‍ഗ്ഗാഭഗവതിക്ക് കാര്‍ത്തികയും പ്രത്യേകിച്ച് വൃശ്ചികമാസത്തിലെ കാര്‍ത്തികയും ചൊവ്വാ, വെള്ളി ദിവസങ്ങളും പ്രധാനമാണ്.

    സരസ്വതി:
    കന്നിമാസത്തിലെ നവരാത്രികാലം പ്രത്യേകിച്ച് മഹാനവമി, വിദ്യാരംഭദിവസം( വിജയദശമി) എന്നിവ പ്രധാനമാണ്.

    ഭദ്രകാളി:
    ചൊവ്വാ, വെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവും, പ്രത്യേകിച്ച് മകരചൊവ്വയും( മകരമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച) മീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്.

    ReplyDelete
  67. അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ :-

    സാക്ഷികള്‍:-

    സാക്ഷികള്‍ പതിന്നാലാണ് ഇവര്‍ സര്‍വ്വ സാക്ഷികള്‍ എന്ന് പറയുന്നു.
    സൂര്യന്‍, ചന്ദ്രന്‍, അഗ്നി, ജലം, ഹൃദയം, കാളന്‍, പകല്‍, രാത്രി, പ്രാതസന്ധ്യ, സായംസന്ധ്യ, ധര്‍മ്മം, വായു, ആകാശം, ഭൂമി.

    സനാതന ധര്‍മ്മം:-(സ്കന്ദ പുരാണം)

    സത്യം പറയണം, പ്രിയം പറയണം, അപ്രിയമായ സത്യം പറയാതിരിക്കണം, പ്രിയമാണെങ്കിലും അസത്യം പറയാതിരിക്കണംഇവയാണ് സനാതന ധര്‍മ്മം.

    വീരാസനം:-

    ഇടതുകാലിന്‍റെ മുട്ടിന്‍മേല്‍ വലതുകാല്‍വച്ചും, ഇടതു കൈമുട്ട് വലതുകാലിന്‍റെ അഗ്രത്തില്‍ വച്ചും വലതു കൈയ്യില്‍ ജ്ഞാനമുദ്ര ധരിച്ചും ഉള്ള ഇരിപ്പ്.

    സപ്തമാതൃക്കള്‍:-

    ബ്രാഹ്മി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നിവരാണ്.

    കൂവളം നട്ടാല്‍:-

    ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു. അശ്വമേധയാഗം നടത്തിയഫലം, ആയിരം പേര്‍ക്ക് അന്നദാനം നടത്തിയഫലം, ഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയഫലം എന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു.

    ReplyDelete
  68. ക്ഷേത്രദര്‍ശനം


    ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ശ്രീ കോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി പുറം മതില്‍ ഇതാണ് ക്ഷേത്രത്തിലെ രീതി.

    കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

    മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്‍കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

    പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

    ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര്‍ പ്രവേശിക്കരുത്.

    സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്‌വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന്‍ മാരെ ദര്ശിപ്പിക്കാവൂ.

    ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്‍ശനം അരുത്. സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.

    മംഗല്യം ചാര്‍ത്തികഴിഞ്ഞ വധുവരന്മാര്‍ ചുറ്റമ്പലത്തില്‍ കടന്നു ദേവദര്‍ശനം നടത്തരുത്.

    പുറം മതില്‍ കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്.

    ക്ഷേതങ്ങളിലെ ബലിക്കല്ല്കളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല.ഇവ പാര്‍ഷദന്മാര്‍ എന്നറിയപ്പെടുന്നു.

    ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്‍.

    തിരുനടയില്‍ പ്രവേശിച്ചാല്‍ നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.

    തൊഴുമ്പോള്‍ താമരമൊട്ടുപോലെ വിരലിന്‍റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം തോഴന്‍.

    കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപിടിച്ചും ഹൃദയഭാഗത്ത് ചേര്ത്തുവച്ചും തൊഴാം.

    ശിവമൂര്‍ത്തികള്‍ക്ക് ഇടതുവശവും വൈഷ്ണവമൂര്‍ത്തികള്‍ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്‍റെ നേര്‍ക്കുനിന്നു തൊഴരുത്.

    ഗണപതി ക്ഷേത്രത്തില്‍ ഏത്തം ഇടണം.36, 24, 16, 12, 7, 5, 3 ഇതില്‍ ഏതെങ്കിലും തവണ ഏത്തമിടാം, അതിനുശേഷം ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കുന്നത് ഗണപതിക്ക്‌ പ്രിയങ്കരമാണ്.

    തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.

    ReplyDelete
  69. ഗണപതി :-


    ഗണാനാം ത്വാ ഗണപതിഹും
    ഹവാമഹേ കവിം കവീനാം
    ഉപമശ്രമശ്രമം

    ജ്യേഷ്ടരാജം ബ്രഹ്മണാം
    ബ്രഹ്മണസ്പത‌ആന ശൃണ്വന്നോ
    ദിപി സീധസാദനം

    ഓം ശ്രീ മഹാ ഗണപതയേ നമഃ


    സാധാരണയായി മഹാഗണപതിയെ വിഘ്നങ്ങളകറ്റുന്നവനായാണ് കണക്കാക്കുന്നത്.പൊതുവേ ഏതുകാര്യം തുടങ്ങുന്നതിനു മുന്‍പും ഗണേശ സ്മൃതി നല്ലതാണേന്നാണ് വിശ്വസിയ്ക്കുന്നത്. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.

    മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത് ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു. രണ്ടു കൈകളില്‍ താമരയും മറ്റു രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലും പിടിച്ചിരിക്കുന്നു.
    പരമശിവന്റേയും പാര്‍വതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്‍പ്പന. എലിയാണ് അദ്ദേഹത്തിന്റെ വാഹനം. ഗണേശന്‍, വിനായകന്‍, ബാലാജി,വിഘ്നേശ്വരന്‍ എന്നീ പേരുകളിലും ഗണപതി അറിയപ്പെടുന്നു. ശുഭകാര്യങ്ങളുടെ ഈശ്വരനായാണു ഗണപതി അറിയപ്പെടുന്നത്.

    കുട്ടികളെ എഴുത്തിനിരുത്തുമ്പോള്‍

    ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ
    എന്നാണ് ഹൈന്ദവര്‍ എഴുതിയ്ക്കുന്നത്.

    രൂപം
    * ആനയുടെ ശിരസ്സ് - ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു
    * ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താ പദ്ധതിയെ സൂചിപ്പിയ്ക്കുന്നു.
    * സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉള്‍ക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.
    * ഒരു കാലുയര്‍ത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നില്‍പ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനില്‍പ്പിനെ സൂചിപ്പിയ്ക്കുന്നു.
    * നാലു കയ്യുകള്‍ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ.
    * കയ്യിലുള്ള മഴു ലൗകിക ജീവിതത്തില്‍ നിന്നും ആശകളില്‍ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകള്‍ ഉടലെടുക്കുക.
    * ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലില്‍ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു.
    * സാധകന് അഭയം നല്‍കുന്നതാണ് മൂന്നാമത്തെ കയ്യ്..അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.
    * പദ്മം ധ്യാനത്തിലെ ഒരു ഉയര്‍ന്ന അവസ്ഥയാണ്. മനുഷ്യന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയായി സനാതന ദര്‍ശനം കണക്കാക്കുന്ന, അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്

    ശിവനും പാര്‍വതിക്കും കാവല്‍ നിന്ന ഗണപതി ശിവനെ കാണാന്‍‌വന്ന പരശുരാമനെ തടഞ്ഞുനിര്‍ത്തിയെന്നും ഇതില്‍ ക്രുദ്ധനായ പരശുരാമന്‍ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും ഒരു കഥ പറയുന്നു. എന്നാല്‍ ആദി പരാശക്തിയായ ദേവി ഒരു കളിമണ്‍ പ്രതിമയുണ്ടാക്കി അതിനു ദിവ്യശക്തികൊണ്ടു ജീവന്‍ കൊടുത്തു. അവന്‍ ദേവിയുടെ സ്വന്തം ശരീരത്തിന്റെ പകര്‍പ്പു തന്നെയായിരുന്നു. ഈ പുത്രന്‍ അവന്റെ അമ്മയുടെ കാവല്‍ ഭടനായി ആജ്ഞകള്‍ അക്ഷരം പ്രതി അനുസരിച്ചു പോന്നു. ഒരിയ്കല്‍ കുളിക്കുന്ന സ്ഥലത്തിനു കാവലായി ബാലാജി നിര്‍ത്തി പാര്‍വതി ദേവി നീരാട്ടിനു പോയി. ഈ സമയത്തു ശിവന്‍ നന്ദിയെയും മറ്റു ഭൂതഗണങ്ങളെയും വിട്ടു പര്‍വതിയെ വിളിപ്പിയ്ക്കാന്‍ ശ്രമിച്ചു . ബാലാജി പക്ഷെ ആരെയും അനുവദിച്ചില്ല.ശിവന്‍ നേരിട്ടു വന്നെങ്കിലും ശിവനെയും ബാലനായ ഗണപതി കടത്തിവിട്ടില്ല. ഇതില്‍ ക്രുദ്ധനായ ശിവന്‍ ബാലാജിയുമായി ഘോരമായ യുദ്ധം ചെയ്യുകയും അവസാനം അവന്റെ തലവെട്ടിക്കളയുകയും ചെയ്തു. പാര്‍വതി കുളികഴിഞ്ഞു വരുമ്പോഴാണു സംഗതികള്‍ ശിവനു മനസ്സിലാവുന്നതു തന്നെ. യുദ്ധ ശേഷം ശിവനും തളര്‍ന്നു പോയിരുന്നു. എന്നാല്‍ ആദിപരാശക്തിയായ ദേവിയുടെ പുത്രദു:ഖത്താലുള്ള കോപഗ്നി ഇതിനുള്ളില്‍ ജ്വലിച്ചു തുടങ്ങിയിരുന്നു. ബ്രഹ്മാവും വിഷ്ണുവും മറ്റു ദേവകളും ചേര്‍ന്ന് ശിവന്റെ അഭിപ്രായപ്രകാരം തെക്കോട്ട്‌ നടക്കുകയും ആദ്യം കാണുന്ന ജീവിയുടെ തല വെട്ടി തലയില്ലാത്ത ബാലാജിയില്‍ ഉറപ്പിക്കുകയും ചെയ്തു എന്ന്‍‌ ഒരു ഐതിഹ്യ കഥ.

    ശുഭ കാര്യങ്ങള്‍ക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവര്‍ക്കിടയില്‍ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം.

    ReplyDelete
  70. ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭ്ജം
    പ്രസന്നവദനം ധ്യായേത്‌ സര്‍വ്വവിഘേനൊപശാന്തയേ.

    ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
    ലംബോദരം വിശാലാക്ഷം വന്ദേഹ്ഹം ഗണനായകം.

    ചിത്രരത്നവിചിത്രാംഗം ചിത്രമാലാവിഭുഷിതം
    കാമരുപധരം ദേവം വന്ദേഹ്ഹം ഗണനായകം.

    അംബികാഹൃദയാനന്ദം മാതൃഭിഃ പരിവേഷ്ടിതം
    ഭക്തപ്രിയം മദോന്മത്തം വന്ദേഹ്ഹം ഗണനായകം.

    സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം
    സര്‍വ്വസിദ്ധിപ്ര്ദാതാരം വന്ദേഹ്ഹം ഗണനായകം.

    യതോ വേദവാചോ വികുണ്ഠാ മനോഭിഃ
    സദാ നേതി നേതീതി യത്‌ താ ഗൃണന്തി
    പരബ്രഹ്മരൂപം ചിദാനന്ദഭൂതം
    സദാ തം ഗണേശം നമാമോ ഭജാമഃ.

    ഗജാനനം ഭൂതഗണാദിസേവിതം
    കപിത്ഥജംബുഫലസാരഭക്ഷിണം
    ഉമാസുതം ശോകവിനാശകാരണം
    നമാമി വിഘേനശ്വരപാദപങ്കജം.

    ReplyDelete
  71. നരസിംഹ വര്‍ണന
    നരസിംഹ വര്‍ണന ഭഗവദത്തില്‍ :-


    മീമാംസമാനസ്യ സമുത്ഥിതോഗ്രതോ
    നൃസിംഹരൂപസ്തദലം ഭയാനകം
    പ്രതപ്തചാമീകര ചണ്ഡലോചനം
    സ്ഫുരത്സടാകേസരജൃംഭിതാനനം
    കരാളദംഷ്ട്രം കരവാള ചഞ്ചല-
    ക്ഷുരാന്തജിഹ്വം ഭ്രുകുടീ മുഖോല്‍ബാണം
    സ്തബ്ധോര്‍ദ്ധ്വകര്‍ണ്ണം ഗിരികന്ദരാത്ഭുത-
    വ്യാത്താസ്യന്യാസം ഹനുഭേദ ഭീഷണം
    ദിവിസ്പൃശല്‍ കായമദീര്‍ഘപീവര-
    ഗ്രീവോരുവക്ഷ:സ്ഥലമല്പമദ്ധ്യമം
    ചന്ദ്രാംശു ഗൗരൈശ്ഛുരിതം തനൂരുഹൈ-
    ര്‍വ്വിഷ്വഗ്ഭുജാനീക ശതം നഖായുധം

    മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം.

    ReplyDelete
  72. ശബരിമല :-

    പശ്ചിമഘട്ടത്തിലെ പതിനെട്ടു മലനിരകളുടെ മധ്യത്തിലായി ശബരിമല സ്ഥിതിചെയ്യുന്നു. അവിടെയാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ധര്‍മ്മശാസ്താക്ഷേത്രം നിലകൊള്ളുന്നത്. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് ശ്രീ അയ്യപ്പന്‍റെ ക്ഷേത്രം.

    ഐതിഹ്യം

    പണ്ട് പാലാഴിമഥന സമയത്ത് പാലാഴി കടഞ്ഞെടുത്ത അമൃത്‌ അസുരന്‍മാര്‍ സൂത്രത്തില്‍ കൈക്കലാക്കി. അത് തിരിച്ചെടുക്കാനായി വിഷ്ണു മോഹിനീ രൂപം സ്വീകരിച്ചു. ഈ രൂപത്തില്‍ ആകൃഷ്ട്ടനായ ശിവഭഗവാന് മോഹിനിയില്‍ ജനിച്ചതാണ് അയ്യപ്പനെന്നാണ് വിശ്വാസം. മഹിഷി വധമായിരുന്നു അയ്യപ്പന്‍റെ അവതാര ഉദ്ദേശം.

    കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോള്‍ പമ്പാതീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടുമക്കളില്ലാതെ വിഷമിക്കുകയായിരുന്ന രാജാവ് ആ കുട്ടിയെ കൊട്ടാരത്തില്‍ കൊണ്ടുപോയി . കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് “മണികണ്ഠന്‍“ എന്നു പേരും നല്കി.

    ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്ന പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്കു ശേഷം രാജാവിന്‌ സ്വന്തം കുഞ്ഞു പിറക്കുകയും. ആ കുഞ്ഞിനെ രാജാവാക്കുവാന്‍ രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു.ഇതിനായി മന്ത്രി രാജ്ഞിയെ വശത്താകുകയും, അവരുടെ ഗൂഡപദ്ധതി പ്രകാരം രാജ്ഞിക്ക് വയറുവേദന വരുകയും കൊട്ടാരവൈദ്ധ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിക്കുകയും ചെയ്തു.

    ഗൂഡപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാല്‍ മഹിഷിയെയും വധിച്ച് പുലികളുമായി അയ്യപ്പന്‍ വിജയശ്രീലാളിതനായി മടങ്ങിയെത്തി. പുലിയുടെ പുറത്തിരുന്നു വരുന്ന അയ്യപ്പനെ കണ്ടു നാട്ടുകാരെല്ലാം ഭയക്കുകയും ഓടിയോളിക്കുകയും ചെയ്തു.
    അയ്യപ്പന്‍ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മിക്കുകയും . അവിടെ പ്രതിഷ്ഠ നടത്തുകയും ചെയ്തെന്നാണ് വിശ്വാസം. പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് “ഇരുമുടിക്കെട്ട്” എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം.

    ReplyDelete
  73. അയ്യപ്പനും വാവരും

    വാവരുമായി യുദ്ധമുണ്ടായെങ്കിലും പിന്നീട് ഇവര്‍ ഉറ്റ ചങ്ങാതിമാരായി. വാവരുടെയും കടുത്തയുടെയും സഹായത്തോടെ അയ്യപ്പന്‍ പന്തളം രാജ്യത്തെ ശത്രുക്കളില്‍ നിന്നും രക്ഷിച്ചു. അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയില്‍ നിലകൊള്ളുന്നു

    ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകര വിളക്ക്. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് ഈഉത്സവം നടക്കുന്നത്. അന്നേദിവസം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാല്‍ പൂജകളും നടക്കുന്നു. ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയില്‍ നിന്ന് ഏകദേശം 10-16 കിലോമീറ്റര്‍ ദൂരമുള്ള പൊന്നമ്പലമേട്ടില്‍ പരശുരാമന്‍ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തില്‍ വനദേവതമാര്‍ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേടന്മാരുടെ ആഘോഷവേളയില്‍ കത്തിച്ചിരുന്ന കര്‍പൂരമാണ് മകരജ്യോതി എന്നു പറയുന്നവരും ഉണ്ട്.

    തിരുവിതാംകൂര്‍ മഹാരാജാവ്‌ ശ്രീ ചിത്തിരതിരുനാള്‍ 1973ല്‍ അയ്യപ്പന്‌ സമര്‍പ്പിച്ച 420 പവന്‍ തൂക്കമുള്ള തങ്കയങ്കി മണ്‌ഡലപൂജയ്‌ക്കാണ്‌ ശബരിമലമുകളിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നത്‌. മണ്‌ഡലപൂജയ്‌ക്ക്‌ രണ്ടുനാള്‍ മുമ്പാണ്‌ അനുഷ്‌ഠാനത്തിന്‍െറ പുണ്യവുമായി തങ്കയങ്കി രഥയാത്ര ആറന്മുള നിന്നു പുറപ്പെടുന്നത്‌.

    ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പന്‍ എന്നൊരു വിശ്വാസമുണ്ട്. ഇതിന്‍റെ പ്രതീകമാണ് 18 പടികള്‍. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് “പടിപൂജ“ അഥവാ “ഗിരിദേവതാപൂജ“ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. അയ്യപ്പന്‍റെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകള്‍ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്.

    18 മലകള്‍ ഇവയാണ് ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.

    ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി ശാസ്താവാണ്. കിഴക്കോട്ട് ദര്‍ശനമായി മരുവുന്നു. തൊട്ടടുത്താണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ ഉപദേവതയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. മറ്റൊരു ഉപപ്രതിഷ്ഠ കന്നിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെ ഉണ്ട്.

    ReplyDelete
  74. ശബരിമലയില്‍ പോകുന്നെങ്കില്‍ അത് എരുമേലി വഴിയായിരിക്കണം എന്ന് പഴമക്കാര്‍ പറയും. എരുമേലിയില്‍ നിന്നും കോട്ടപ്പടി, പേരൂര്‍തോട്, അഴുത, കരിമല, ചെറിയാനവട്ടം, നീലിമല, ശരംകുത്തിയാല്‍ വഴി ശബരിമലയിലെത്താം.

    എരുമേലിയില്‍ നിന്നും റാന്നിയിലേക്കും അവിടെ നിന്നും പ്ലാപ്പള്ളിയിലേക്കും പ്ലാപ്പള്ളിയില്‍ നിന്നും പമ്പയിലേക്കും വഴിയുണ്ട്. എരുമേലിയില്‍ നിന്നും മുക്കൂട്ടുതറ വഴിയും പമ്പയിലെത്താം.

    തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ വരുന്നത് വടശ്ശേരിക്കര, പ്ലാപ്പള്ളി, നിലയ്ക്കല്‍, ചാലക്കയം വഴിയാണ്. മണ്ണാറക്കുളത്തിയില്‍ നിന്നും ചാലക്കയത്തിലേക്കുള്ള റോഡിലൂടെയുള്ള യാത്ര വളരെ സുഗമമായിരിക്കും.

    പമ്പയില്‍ നിന്നും നീലിമല ശബരിപീഠം വഴിയും സുബ്രഹ്മണ്യന്‍ റോഡ് ചന്ദ്രാംഗദന്‍ റോഡ് വഴിയും സന്നിധാനത്തെത്താം. വണ്ടിപ്പെരിയാറില്‍ നിന്നും മൗണ്ട് എസ്റേറ്റ് വഴി ഒരു റോഡ് സന്നിധാനത്തിലേക്കുണ്ട്. പമ്പയുടെ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റേഷന്‍ ചെങ്ങന്നൂരാണ്. ഇവിടെ നിന്നും പമ്പ വരെ 89 കിലോമീറ്റര്‍ ദൂരമുണ്ട്. കോട്ടയം റെയില്‍വെ സ്റേഷനില്‍ നിന്നും 123 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പമ്പയിലെത്താം. തീര്‍ത്ഥാടനകാലത്ത് പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്താറുണ്ട്.

    എരുമേലിയില്‍ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ താണ്ടി കാനനത്തിലൂടെ കാല്‍നടയായുള്ള ഈ യാത്ര ഭക്തര്‍ക്ക്‌ ആത്മനിര്‍വൃതിയേകുന്ന ഒന്നാണ്‌. പേരൂര്‍ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങള്‍. എരുമേലിയില്‍ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയില്‍ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയില്‍ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂര്‍ തോടില്‍ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാര്‍ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യന്‍ നിര്‍മ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തില്‍ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂര്‍ തോട്ടിലെത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടര്‍ന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തര്‍ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരന്‍ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഭക്തര്‍ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയില്‍ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തര്‍ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠന്‍ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓര്‍മ്മയ്‌ക്ക്‌ അഴുതയില്‍ നിന്നെടുത്ത കല്ല്‌ ഭക്തര്‍ ഇവിടെ ഇടുന്നു. തുടര്‍ന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടര്‍ന്ന്‌ ഭക്തര്‍ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളില്‍ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാര്‍ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു

    ReplyDelete
    Replies
    1. ഇതു ഞാൻ കോപ്പി എടുത്തു ഞാൻ ഉൾപ്പെടുന്ന ഒരു ഗ്രുപ്പിൽ ഇട്ടു.

      Delete
  75. മഹിഷാസുര മര്‍ദിനി

    അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വ-വിനോദിനി നന്ദനുതേ
    ഗിരിവര വിന്ധ്യ-ശിരോ‌உധി-നിവാസിനി വിഷ്ണു-വിലാസിനി ജിഷ്ണുനുതേ
    ഭഗവതി ഹേ ശിതികണ്ഠ-കുടുമ്ബിണി ഭൂരികുടുമ്ബിണി ഭൂരികൃതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    സുരവര-ഹര്ഷിണി ദുര്ധര-ധര്ഷിണി ദുര്മുഖ-മര്ഷിണി ഹര്ഷരതേ
    ത്രിഭുവന-പോഷിണി ശങ്കര-തോഷിണി കല്മഷ-മോഷിണി ഘോഷരതേ
    ദനുജ-നിരോഷിണി ദിതിസുത-രോഷിണി ദുര്മദ-ശോഷിണി സിംധുസുതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    അയി ജഗദമ്ബ മദമ്ബ കദമ്ബവന-പ്രിയവാസിനി ഹാസരതേ
    ശിഖരി-ശിരോമണി തുങ-ഹിമാലയ-ശൃങ്ഗനിജാലയ-മധ്യഗതേ
    മധുമധുരേ മധു-കൈതഭ-ഗഞ്ജിനി കൈതഭ-ഭഞ്ജിനി രാസരതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    അയി ശതഖണ്ഡ-വിഖണ്ഡിത-രുണ്ഡ-വിതുണ്ഡിത-ശുണ്ഡ-ഗജാധിപതേ
    രിപു-ഗജ-ഗണ്ഡ-വിദാരണ-ചണ്ഡപരാക്രമ-ശൗണ്ഡ-മൃഗാധിപതേ
    നിജ-ഭുജദംഡ-നിപാടിത-ചണ്ഡ-നിപാടിത-മുണ്ഡ-ഭടാധിപതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    അയി രണദുര്മദ-ശത്രു-വധോദിത-ദുര്ധര-നിര്ജര-ശക്തി-ഭൃതേ
    ചതുര-വിചാര-ധുരീണ-മഹാശയ-ദൂത-കൃത-പ്രമഥാധിപതേ
    ദുരിത-ദുരീഹ-ദുരാശയ-ദുര്മതി-ദാനവ-ദൂത-കൃതാന്തമതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    അയി നിജ ഹുംകൃതിമാത്ര-നിരാകൃത-ധൂമ്രവിലോചന-ധൂമ്രശതേ
    സമര-വിശോഷിത-ശോണിതബീജ-സമുദ്ഭവശോണിത-ബീജ-ലതേ
    ശിവ-ശിവ-ശുമ്ഭനിശുംഭ-മഹാഹവ-തര്പിത-ഭൂതപിശാച-പതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    ധനുരനുസങ്ഗരണ-ക്ഷണ-സങ്ഗ-പരിസ്ഫുരദങ്ഗ-നടത്കടകേ
    കനക-പിശങ്ഗ-പൃഷത്ക-നിഷങ്ഗ-രസദ്ഭട-ശൃങ്ഗ-ഹതാവടുകേ
    കൃത-ചതുരങ്ഗ-ബലക്ഷിതി-രങ്ഗ-ഘടദ്-ബഹുരങ്ഗ-രടദ്-ബടുകേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    അയി ശരണാഗത-വൈരിവധൂ-വരവീരവരാഭയ-ദായികരേ
    ത്രിഭുവനമസ്തക-ശൂല-വിരോധി-ശിരോധി-കൃതാ‌உമല-ശൂലകരേ
    ദുമി-ദുമി-താമര-ദുന്ദുഭി-നാദ-മഹോ-മുഖരീകൃത-ദിങ്നികരേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    സുരലലനാ-തതഥേയി-തഥേയി-തഥാഭിനയോദര-നൃത്യ-രതേ
    ഹാസവിലാസ-ഹുലാസ-മയിപ്രണ-താര്തജനേമിത-പ്രേമഭരേ
    ധിമികിട-ധിക്കട-ധിക്കട-ധിമിധ്വനി-ഘോരമൃദങ്ഗ-നിനാദരതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    ജയ-ജയ-ജപ്യ-ജയേ-ജയ-ശബ്ദ-പരസ്തുതി-തത്പര-വിശ്വനുതേ
    ഝണഝണ-ഝിഞ്ഝിമി-ഝിങ്കൃത-നൂപുര-ശിഞ്ജിത-മോഹിതഭൂതപതേ
    നടിത-നടാര്ധ-നടീനട-നായക-നാടകനാടിത-നാട്യരതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹര കാന്തിയുതേ
    ശ്രിതരജനീരജ-നീരജ-നീരജനീ-രജനീകര-വക്ത്രവൃതേ
    സുനയനവിഭ്രമ-രഭ്ര-മര-ഭ്രമര-ഭ്രമ-രഭ്രമരാധിപതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    മഹിത-മഹാഹവ-മല്ലമതല്ലിക-മല്ലിത-രല്ലക-മല്ല-രതേ
    വിരചിതവല്ലിക-പല്ലിക-മല്ലിക-ഝില്ലിക-ഭില്ലിക-വര്ഗവൃതേ
    സിത-കൃതഫുല്ല-സമുല്ലസിതാ‌உരുണ-തല്ലജ-പല്ലവ-സല്ലലിതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    അവിരള-ഗണ്ഡഗളന്-മദ-മേദുര-മത്ത-മതങ്ഗജരാജ-പതേ
    ത്രിഭുവന-ഭൂഷണഭൂത-കളാനിധിരൂപ-പയോനിധിരാജസുതേ
    അയി സുദതീജന-ലാലസ-മാനസ-മോഹന-മന്മധരാജ-സുതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ ..contd

    ReplyDelete
  76. കമലദളാമല-കോമല-കാന്തി-കലാകലിതാ‌உമല-ഭാലതലേ
    സകല-വിലാസകളാ-നിലയക്രമ-കേളികലത്-കലഹംസകുലേ
    അലികുല-സംകുല-കുവലയമംഡല-മൗളിമിലദ്-വകുലാലികുലേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    കര-മുരളീ-രവ-വീജിത-കൂജിത-ലജ്ജിത-കോകില-മഞ്ജുരുതേ
    മിലിത-മിലിന്ദ-മനോഹര-ഗുഞ്ജിത-രഞ്ജിത-ശൈലനികുഞ്ജ-ഗതേ
    നിജഗണഭൂത-മഹാശബരീഗണ-രംഗണ-സംഭൃത-കേളിതതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    കടിതട-പീത-ദുകൂല-വിചിത്ര-മയൂഖ-തിരസ്കൃത-ചന്ദ്രരുചേ
    പ്രണതസുരാസുര-മൗളിമണിസ്ഫുരദ്-അംശുലസന്-നഖസാംദ്രരുചേ
    ജിത-കനകാചലമൗളി-മദോര്ജിത-നിര്ജരകുഞ്ജര-കുമ്ഭ-കുചേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുത

    വിജിത-സഹസ്രകരൈക-സഹസ്രകരൈക-സഹസ്രകരൈകനുതേ
    കൃത-സുരതാരക-സങ്ഗര-താരക സങ്ഗര-താരകസൂനു-സുതേ
    സുരഥ-സമാധി-സമാന-സമാധി-സമാധിസമാധി-സുജാത-രതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    പദകമലം കരുണാനിലയേ വരിവസ്യതി യോ‌உനുദിനം ന ശിവേ
    അയി കമലേ കമലാനിലയേ കമലാനിലയഃ സ കഥം ന ഭവേത്
    തവ പദമേവ പരമ്പദ-മിത്യനുശീലയതോ മമ കിം ന ശിവേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    കനകലസത്കല-സിന്ധുജലൈരനുഷിഞ്ജതി തെ ഗുണരങ്ഗഭുവം
    ഭജതി സ കിം നു ശചീകുചകുമ്ഭത-തടീപരി-രമ്ഭ-സുഖാനുഭവമ്
    തവ ചരണം ശരണം കരവാണി നതാമരവാണി നിവാശി ശിവം
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    തവ വിമലേ‌உന്ദുകലം വദനേന്ദുമലം സകലം നനു കൂലയതേ
    കിമു പുരുഹൂത-പുരീംദുമുഖീ-സുമുഖീഭിരസൗ-വിമുഖീ-ക്രിയതേ
    മമ തു മതം ശിവനാമ-ധനേ ഭവതീ-കൃപയാ കിമുത ക്രിയതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    അയി മയി ദീനദയാളുതയാ കരുണാപരയാ ഭവിതവ്യമുമേ
    അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാനുമിതാസി രമേ
    യദുചിതമത്ര ഭവത്യുരരീ കുരുതാ-ദുരുതാപമപാ-കുരുതേ
    ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ

    ReplyDelete
  77. അഷ്ടദ്രവ്യം:-

    യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങൾ (അരയാൽ, അത്തി, പ്ലാശ്, പേരാൽ ഇവയുടെ കമ്പുകൾ വെൺകടുക്, എള്ള്, പായസം, നെയ്യ്);
    ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങൾ (തേങ്ങ, ശർക്കര, തേൻ, കരിമ്പ്, അപ്പം, അട, എള്ള്, പഴം എന്നിവ. കരിമ്പ്, മലർപ്പൊടി, പഴം, അവൽ, എള്ള്, മോദകം, നാളികേരം, മലർ എന്നിവ

    ReplyDelete
  78. അഷ്ടദിക്കുകള്‍ :-

    എട്ടു ദിക്കുകൾ. (കിഴക്ക്, തെക്കുകിഴക്ക്, തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക്)

    ReplyDelete
  79. അഷ്ടകർമങ്ങൾ :-

    1) (ഗന്ധയുക്തി) ശൗചം ആചമനം വിരേചനം ഭാവന പാകം ബോധനം ധൂപനം വാസനം (ദേഹം സുഗന്ധപൂരിതമാക്കുന്നത്) എന്നിവ;
    2) (മന്ത്രവാദം) വശ്യം മോഹനം സ്തംഭനം ഉച്ചാടനം ആകർഷണം വിദ്വേഷണം ഭേദന മാരണം എന്നിവ

    ReplyDelete
  80. അഷ്ടനാഗങ്ങൾ :-

    അനന്തൻ, ഗുളികൻ, വാസുകി, ശങ്ഖപാലൻ, തക്ഷകൻ, മഹാപദ്മൻ, കാർക്കോടകൻ, പദ്മൻ എന്നിവർ

    ReplyDelete
  81. ദശപുഷ്പം :-
    പത്തിനം പൂക്കൾ (ഔഷധമായി ഉപയോഗിക്കുന്ന കേരളത്തിലെ പത്തിനം സസ്യങ്ങൾ - വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന (നെൽപാത), കയ്യോന്നി (കൈതോന്നി, കയ്യുണ്ണി), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ എന്നിവ)

    ReplyDelete
  82. ദശപുഷ്‌പങ്ങൾ


    ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾക്കു തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു.
    ദശപുഷ്പങ്ങൾ

    ദശ പുഷ്പങ്ങൾ തഴെ പറയുന്നവ ആണ്:

    വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി),
    കറുക,
    മുയൽ ചെവിയൻ (ഒരിചെവിയൻ),
    തിരുതാളി,
    ചെറുള,
    നിലപ്പന(നെൽപാത),
    കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ),
    പൂവാംകുറുന്തൽ (പൂവാംകുറുന്നില),
    മുക്കുറ്റി,
    ഉഴിഞ്ഞ

    ഇന്ദ്രവല്ലി ,കേശരാജ, ഭാർഗവി, ഹരികോന്തിജം, ഭദ്രാ, ജലപുഷ്പ, സംഭാരീ, സഹദേവി, ലക്ഷ്മണ, താലപത്രിക എന്നിങ്ങനെ സംസ്കൃതനാമങ്ങളുമുണ്ടു്.

    കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള‌ വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്‌. കർക്കിടകത്തിൽ ശീവോതിക്ക്‌ -വെക്കുന്നതിലും ദശപുഷ്പങ്ങൾ പ്രധാന ഇനമാണു്‌.

    ഹൈന്ദവ ഉത്സവദിനമായ ധനുമാസത്തിലെ തിരുവാതിരനാളിൽ സ്ത്രീകൾ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവിൽ കുളിക്കുന്നതിനു മുൻപ്‌ ദശപുഷ്പം ചൂടുന്നു. തിരുവാതിര ദിവസം സുമംഗലികൾ തലയിൽ ചൂടുന്നു. തിരുവാതിരവ്രതകാലത്ത്‌ ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നതു്. കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തരക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്കു്‌ ഉപയോഗിക്കുന്നു.

    സുഖചികിത്സയുടെ കാലമായ കർക്കിടകമാസത്തിൽ ദശപുഷ്പങ്ങളാണു പ്രധാനമായും ചികിത്സയ്ക്കുപയോഗിക്കുന്നത്‌. ദശപുഷ്പങ്ങളോരോന്നിന്റെയും ദേവത, ഫലപ്രാപ്തി, ഔഷധഗുണം, മറ്റു പേരുകൾ എന്നീ വിശദാംശങ്ങൾ:

    ReplyDelete
  83. നമസ്തെ മധു , നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. നന്ദി ....തുടര്‍ന്നും പ്രതീക്ഷിക്കുന്നു

      Delete
  84. 8 ഗോപലങ്ങളും ജപഫലങ്ങളും

    1 ആയുര്‍ ഗോപാലം (ദീര്ഖായുസ്സ്)

    ദേവകി സുതഗോവിന്ദ:
    വാസുദേവോ ജഗല്പതെ
    ദേഹിമേ ശരണം കൃഷ്ണ:
    ത്വമാഹം ശരണംഗത:

    2 സന്താന ഗോപാലം (സന്താനലബ്ധി)

    ദേവകി സുതഗോവിന്ദ:
    വാസുദേവോ ജഗല്പതെ:
    ദേഹിമേ തനയം കൃഷ്ണ :
    ത്വമാഹം ശരണംഗത:

    3 രാജഗോപലം (വശ്യം)

    കൃഷ്ണ കൃഷ്ണ മഹയോഗിന്‍
    ഭക്താനമാഭയംകര
    ഗോവിന്ദ: പരമാനന്ദ:
    സര്‍വം മേ വശമാനായ

    4 ദശാക്ശരി ഗോപാലം (അഭിഷ്ടസിധി)

    ഗോപീജനവല്ലഭായ സ്വാഹ

    5 വിദ്യാ ഗോപാലം (വിദ്യലാഭം)

    കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
    സര്‍വഞ്ഞ്ഹത്വം പ്രസീദാമേ
    രമാരമന വിശ്വേശ:
    വിദ്യാമാശുപ്രയച്ചമേ

    6 ഹയഗ്രിവഗോപാലം (സര്വഞ്ഞ്ഹാനലബ്ധി

    ഉദ്ഗിരല്‍ പ്രന്നവോല്‍ ഗീഥ
    സരവവാഗിശ്വരെശ്വര
    സര്‍വ വേദമായ ചിന്ത്യ:
    സര്‍വം ബോധയ ബോധയ

    7 മഹാബലഗോപലം (ശക്തിവര്ധന)

    നമോ വിഷ്ണവേ സുരപതയെ
    മഹാബലായ സ്വാഹ

    8 ദ്വാടശാക്ഷരഗോപലം (ചതുര്‍വിധ പുരുഷര്ധലബ്ധി)

    ഓം നമോ ഭഗവതേ വാസുദേവായ

    ReplyDelete
  85. This comment has been removed by the author.

    ReplyDelete
  86. എല്ലാ ദിവസവും സ്മരിക്കേണ്ട 5 ദേവതകള്‍

    ഗണപതി,ദുര്‍ഗ,ശിവന്‍,വിഷ്ണു,സൂര്യന്‍


    7 ഭൂഖണ്ഡങ്ങള്‍

    1 ജംബുകം --ഏഷ്യ

    2 പ്ലക്ഷം --തെക്കേ അമേരിക്ക

    3 പുഷ്കരം --വടക്കേ അമേരിക്ക

    4 ക്രൌന്ജം --ആഫ്രിക്ക

    5 ശാകം --യൂറോപ്പ്

    6 ശാലിമം --ഓസ്ട്രേലിയ

    7 കുശം --അനടാര്ടിക

    ReplyDelete
  87. കൌരവര്‍ 101 പേരുടെ പേര് :

    ദുര്യോധനൻ
    ദുശ്ശാസനൻ
    ദുസ്സഹൻ
    ദുശ്ശലൻ
    ജലഗന്ധൻ
    സമൻ
    സഹൻ
    വിന്ദൻ
    അനുവിന്ദൻ
    ദുർദ്ധർഷൻ
    സുബാഹു
    ദുഷ്പ്രധർഷണൻ
    ദുർമ്മർഷണൻ
    ദുർമ്മുഖൻ
    ദുഷ്ക്കർണ്ണൻ
    കർണ്ണൻ
    വികർണ്ണൻ
    ശലൻ
    സത്വൻ
    സുലോചനൻ
    ചിത്രൻ
    ഉപചിത്രൻ
    ചിത്രാക്ഷൻ
    ചാരുചിത്രൻ
    ശരാസനൻ
    ദുർമ്മദൻ
    ദുർവിഗാഹൻ
    വിവിത്സു
    വികടിനന്ദൻ
    ഊർണ്ണനാഭൻ
    സുനാഭൻ
    നന്ദൻ
    ഉപനന്ദൻ
    ചിത്രബാണൻ
    ചിത്രവർമ്മൻ
    സുവർമ്മൻ
    ദുർവിമോചൻ
    അയോബാഹു
    മഹാബാഹു
    ചിത്രാംഗദൻ
    ചിത്രകുണ്ഡലൻ
    ഭീമവേഗൻ
    ഭീമബലൻ
    വാലകി
    ബലവർദ്ധനൻ
    ഉഗ്രായുധൻ
    സുഷേണൻ
    കുണ്ഡധാരൻ
    മഹോദരൻ
    ചിത്രായുധൻ
    നിഷംഗി
    പാശി
    വൃന്ദാരകൻ
    ദൃഢവർമ്മൻ
    ദൃഢക്ഷത്രൻ
    സോമകീർത്തി
    അനൂദരൻ
    ദൃണസന്ധൻ
    ജരാസന്ധൻ
    സത്യസന്ധൻ
    സദാസുവാക്ക്
    ഉഗ്രശ്രവസ്സ്
    ഉഗ്രസേനൻ
    സേനാനി
    ദുഷ്പരാജയൻ
    അപരാജിതൻ
    കുണ്ഡശായി
    നിശാലാക്ഷൻ
    ദുരാധരൻ
    ദൃഢഹസ്തൻ
    സുഹസ്തൻ
    വാതവേഗൻ
    സുവർച്ചൻ
    ആദിത്യകേതു
    ബഹ്വാശി
    നാഗദത്തൻ
    ഉഗ്രശായി
    കവചി
    ക്രഥനൻ
    കുണ്ഡി
    ഭീമവിക്രൻ
    ധനുർദ്ധരൻ
    വീരബാഹു
    അലോലുപൻ
    അഭയൻ
    ദൃഢകർമ്മാവ്
    ദൃണരഥാശ്രയൻ
    അനാധൃഷ്യൻ
    കുണ്ഡഭേദി
    വിരാവി
    ചിത്രകുണ്ഡലൻ
    പ്രഥമൻ
    അപ്രമാഥി
    ദീർഘരോമൻ
    സുവീര്യവാൻ
    ദീർഘബാഹു
    സുവർമ്മൻ
    കാഞ്ചനധ്വജൻ
    കുണ്ഡാശി
    വിരജസ്സ്
    യുയുത്സു (കരണൻ)
    ദുശ്ശള

    ReplyDelete
  88. ഭദ്രകാളി ഭക്തര്‍ക്ക്‌ നിത്യജപത്തിനുള്ള മന്ത്രം.


    ധ്യാനം

    അഞ്ജനാചലനിഭാ ത്രിലോചനാ
    സേന്ദുഖണ്ഡവിലസത് കപര്‍ദ്ദികാ
    രക്തപട്ടപരിധായിനീ ചതു-
    ശ്ചാരുദംഷ്ട്രപരിശോഭിതാനനാ
    ഹാരനൂപുരമഹാര്‍ഹകുണ്ഡലാ-
    ദ്വുജ്വലാ ഘുസൃണരജ്ഞിതസ്തനാ
    പ്രതരൂഢഗുണസത് കപാലിനീ
    ഖഡ്ഗചര്‍മ്മവിധൃതാസ്തു ഭൈരവീ.

    ഈശ്വര ഋഷി:
    പംക്തി ഛന്ദ:
    ശക്തിഭൈരവീദേവതാ

    ഓം ഐം ക്ലീം സൌ: ഹ്രീം ഭദ്രള്യൈ നമ:

    ReplyDelete
  89. ചാണക്യസൂത്രങ്ങള്‍
    ആമുഖം
    വലിയൊരു ലക്ഷ്യം മുന്നില്‍ക്കണ്ട് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെയൊക്കെ സമചിത്തതയോടെ നേരിട്ട് ആഗ്രഹസഫലീകരണം
    സാധ്യമാക്കിയ ചാണക്യന് അല്‍ഭുത ശക്തികളൊന്നും ഉണ്ടായിരുന്നില്ല. മനോക്കരുത്ത്, ലക്ഷ്യബോധം, വിശ്രമമില്ലാത്ത പരിശ്രമം, അനുയോജ്യമായ അന്തരീക്ഷം ഇവയായിരുന്നു തന്റെ ലക്ഷ്യസാധ്യത്തിന് ചാണക്യന് കൈമുതലായി ഉണ്ടായിരുന്നത്. ചാണക്യന് നന്ദവംശത്തോടുണ്ടായിരുന്ന ഒടുങ്ങാത്ത പകയുടെ പരിണത ഫലമാണ് ബി. സി. 300-ലെ ചന്ദ്രഗുപ്ത മൌരന്റെ മൌര്യസാമ്രാജ്യം. രാക്ഷ്ട്രീയത്തിലും സാമൂഹിക ശാസ്ത്രത്തിലും അദ്ധ്യാത്മിക ചിന്തയിലും ഉയര്‍ന്ന ചിന്തകള്‍ വച്ച് പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗ്രന്ഥമാണ് അര്‍ത്ഥശാസ്ത്രം. ചാണക്യസൂത്രങ്ങളിലൂടെയുള്ള ഒരു ഓട്ട പ്രദിക്ഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എല്ലാ ശ്ലോകങ്ങളുടെയും വിസ്തരിച്ചുള്ള വിവരണത്തെക്കാള്‍ പ്രാധാന്യമുള്ള കുറേ ശ്ലോകങ്ങളുടെ ആശയങ്ങള്‍ മാത്രമെ പോസ്റ്റാക്കുന്നുള്ളു. ഞാനൊരു സംസ്കൃതപണ്ഡിതനല്ല. താഴ്ന്ന ക്ലാസുകളില്‍ പഠിച്ച അറിവു മാത്രമേയുള്ളൂ. എന്റെ പരിമിതമായ അറിവിനകത്ത് നിന്നു കൊണ്ട് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. എത്ര കണ്ട് വിജയിക്കും എന്ന് അറിയില്ല. ഇതില്‍ വരാവുന്ന തെറ്റുകുറ്റങ്ങള്‍ സാദരം ക്ഷമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ഉദ്യമത്തിന് ഞാന്‍ അവലംബമായി സ്വീകരിച്ചിരിക്കുന്നത് ശ്രീ. എം പി. നീലകണ്ഠന്‍ നമ്പൂതിരിയുടെ ‘ചാണക്യദര്‍ശനം’ എന്ന വ്യാഖ്യാന ഗ്രന്ഥമാണ്. വ്യാഖ്യാനകാരനോടുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

    ReplyDelete
  90. അദ്ധ്യായം 1

    ദുഷ്ടാ ഭാര്യാ ശാഠ്യ മിത്രം
    ഭൃത്യശ്ചോത്തര ദായക:
    സസര്‍പ്പേച ഗൃഹേ വാസോ
    മൃത്യുരേവ ന സംശയ:

    വായില്‍തോന്നിയത് കോതക്ക് പാട്ട് എന്ന കണക്കെ എന്തും വിളിച്ചു പറയുന്നവളും ദു:സ്വഭാവിയുമായ ഭാര്യയുണ്ടെങ്കില്‍, കള്ളനും വഞ്ചകനുമായ സുഹൃത്തുണ്ടെങ്കില്‍, മര്യാദയില്ലാത്ത പരിചാരകനുണ്ടെങ്കില്‍, പാമ്പുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ ആ വീട് വാസയോഗ്യമല്ല.

    മൂര്‍ഖശിഷ്യോപദേശേന
    ദുഷ്ടസ്ത്രീ ഭരണേന ച
    ദുഖിതൈ: സം‌പ്രയോഗേണ
    പണ്ഡിതോ പ്യ വസീദന്തി

    മരമണ്ടനായ ശിഷ്യനെ ഉപദേശിക്കുക, വഴിവിട്ട ജീവിതം നയിക്കുന്ന സ്ത്രീയെ സംരക്ഷിക്കാന്‍ മുതിരുക, സമ്പത്തുമുഴുവന്‍ ധൂര്‍ത്തടിക്കുന്നവന്റെ സ്നേഹിതനാവുക. ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നവര്‍ പിന്നീട് ദുഖിക്കും.

    ആപദര്‍ത്ഥേ ധനം രക്ഷേല്‍
    ദാരാന്‍ രക്ഷേത് ധനേരപി
    ആത്മാനം സതതം രക്ഷേത്
    ദാരേരൈപി ധനൈരപി

    ധനം സൂക്ഷിച്ചു വയ്ക്കുക. ആപത്ത് കാലത്തും സ്ത്രീകള്‍ക്ക് രോഗവും മറ്റ് വ്യധകളും ഉണ്ടാവുമ്പോഴും സൂക്ഷിച്ചു വച്ച പണത്തെ ഉപയോഗപ്പെടുത്തണം. പക്ഷെ തന്നെ സംരക്ഷിക്കേണ്ട അവസരത്തില്‍ അതിനു തടസമാവുന്നത് മുന്‍പ് സൂക്ഷിച്ചു വച്ചിരുന്ന പണവും മുന്‍പ് സംരക്ഷിച്ച സ്ത്രീയുമാണെങ്കില്‍ കൂടിയും(ഭര്യയയാല്‍ക്കൂടി)അവയെ ഉപേക്ഷിച്ച് സ്വയം രക്ഷിക്കുക.

    യസ്മിന്ദേശേ ന സമ്മാനോ
    ന വൃത്തിര്‍ ന ച ബാന്ധവാ:
    ന ച വിദ്യാ ഗമ: കശ്ചില്‍
    തം ദേശം പരിവര്‍ജ്ജയേല്‍

    നമ്മെ നിരന്തരം പരിഹസിക്കുന്നവരും, നമ്മുടെ അന്തസിന് വിലകല്‍പ്പിക്കാത്തവരും, നമ്മുടെ ഉപജീവനത്തിന് തടസമുണ്ടാക്കുന്നവരും, കുടുംബജീവിതം നയിക്കാന്‍ അനുവദിക്കാത്തവരും ആയ ജനങ്ങള്‍ വസിക്കുന്ന പ്രദേശത്ത് നാം ഒരിക്കലും ജീവിച്ചു കൂട.

    ജാനിയാല്‍ പ്രേഷണേ ഭൃത്യാന്‍
    ബാന്ധവാന്‍ വ്യസനാ ഗമേ
    മിത്രം ചാ പത്തികാലേഷു
    ഭാര്യാം ച വിഭവക്ഷണയേല്‍

    ധനം മുഴുവന്‍ നഷ്ടപ്പെട്ട അവസരത്തിലാണ് ഭാര്യ, ബന്ധുക്കള്‍, സ്നേഹിതര്‍, പരിചാരകര്‍ തുടങ്ങിയവരുടെ യഥാര്‍ത്ഥമുഖം പ്രത്യക്ഷപ്പെടുക.

    ആതുരേ വ്യസനേ പ്രാപ്തേ
    ദുര്‍ഭിക്ഷേ ശസ്ത്യസങ്കടേ
    രാജദ്വാരേ ശ്മശാനേ ച
    യസ്തിഷ്ഠതി സ ബാന്ധവ:

    രോഗശയ്യയിലാവുമ്പോഴും നിര്‍ഭാഗ്യം വന്നണയുമ്പോഴും ക്ഷാമം നേരിടുമ്പോഴും ശത്രുക്കള്‍ എതിര്‍ക്കുമ്പോഴും നമ്മെ കൈവിടാതെ കൂടെയുണ്ടാവുന്നവനാണ് യഥാര്‍ത്ഥ ബന്ധു.

    യോ ധ്രുവാണി പരിത്യജ്യ
    അധ്രുവം പരിഷേവതേ
    ധ്രുവാണി തസ്യ നശ്യന്തി
    അധ്രുവം നഷ്ടമേവ ച

    സങ്കല്പത്തിലുള്ള ലക്ഷ്യം നേടാന്‍ വേണ്ടി കയ്യിലിരിക്കുന്നത് നഷ്ടപ്പെടുത്തരുത്; അങ്ങനെയായാല്‍ രണ്ടും ഒരുപോലെ നഷ്ടപ്പെടും.

    നഖീനാം ച നദീനാം ച
    ശൃംഗിണാം ശാസ്ത്രപാണിനാം
    വിശ്വാസോ നൈവ കര്‍ത്തവ്യ:
    സ്ത്രീഷു രാജ കുലേഷു ച

    കൊമ്പുള്ളതോ,നഖങ്ങളുള്ളതോ ആയ മൃഗങ്ങളെ, കുത്തിയൊഴുകുന്ന നദീ പ്രവാഹത്തെ, കോപിഷ്ഠനായ ആയുധധാരിയെ, അപമാനിക്കപ്പെട്ട സ്ത്രീയെ- ഒരിക്കലും വിശ്വസിക്കരുത്.

    സ്ത്രീണാം ദ്വിഗുണാഹാരോ
    ബുദ്ധിസ്ത്സാം ചതുര്‍ ഗുണ
    സാഹസം ഷഡ്ഗുണം ചൈവ
    കാമോ ഷടഗുണ ഉച്യതേ

    പുരുഷനോട് താരതമ്യം ചെയ്താല്‍ സ്ത്രീകള്‍ രണ്ടിരട്ടി ഭക്ഷണം കഴിക്കുന്നു, നാലിരട്ടി സാമര്‍ത്ഥ്യം കാണിക്കുന്നു, ആറിരട്ടി ധൈര്യം പ്രകടിപ്പിക്കുന്നു, എട്ടിരട്ടി സംഭോഗതൃഷ്ണ ഉള്‍ക്കൊള്ളുന്നു.

    ReplyDelete
  91. അദ്ധ്യായം 2
    അനൃതം സാഹസം മായ
    മൂര്‍ഖത്വം അതി ലുബ്ധത
    അശൌചത്വം നിര്‍ദ്ദയത്വം
    സ്ത്രീണാം ദോഷാ: സ്വഭാവജ:

    കള്ളം പറയുക, എടുത്തുചാടുക, വഞ്ചിക്കുക, മണ്ടത്തരവും അത്യാര്‍ത്തിയും കാണിക്കുക, ഇതെല്ലാം തന്നെ സ്ത്രീയുടെ അടിസ്ഥാന സ്വഭാവങ്ങളാണ്.

    ഭോജ്യം ഭോജന ശക്തിശ്ച
    രതി ശക്തിര്‍ വരാംഗനാ
    വിഭവോ ദാന ശക്തിശ്ച
    നാല്പസ്യ തപസ: ഫലം

    കഠിനപ്രയത്നം കൊണ്ടേ എന്തും നേടാനാവൂ. വിഭവ സ‌മൃദ്ധമായ സദ്യ, അതിസുന്ദരിയായ ഭാര്യ, പരിചരണ സാമര്‍ത്ഥ്യമുള്ള പത്നി, സത്ഫലം ഉളവാക്കുന്ന സമ്പത്ത് ഇവയെല്ലം അത്ര എളുപ്പത്തിലൊന്നും സ്വായത്തമാക്കാന്‍ കഴിയില്ല.

    യസ്യ പുത്രോ വശീഭൂതോ
    ഭാര്യാ ഛന്ദാ:നു ഗാമിനി
    വിഭവേ യശ്ഛ സന്തുഷ്ട
    സ്തസ്യ സ്വര്‍ഗ്ഗ ഇഹൈവ ഹി

    അനുസരണയുള്ള ഒരു മകനുണ്ടെങ്കില്‍, വിശ്വസ്തയായ ഒരു ഭാര്യയുണ്ടെങ്കില്‍, ചെലവിന് ഒപ്പം വരുമാനമുണ്ടെങ്കില്‍- ഈ ലോക ജീവിതം സ്വര്‍ഗമാക്കാം.

    തേ പുത്രാ യോ പിതുര്‍ഭക്ത:
    സാ പിതാ യസ്തു പോഷക:
    തന്മിത്രം യസ്യ വിശ്വാസ:
    സാ ഭാര്യാ യത്ര നിര്‍വൃതി:

    യഥാര്‍ത്ഥപുത്രന്‍ പിതൃഭക്തനായിരിക്കണം, യഥാര്‍ത്ഥ പിതാവ് പുത്രസംരക്ഷകനായിരിക്കണം, യഥാര്‍ത്ഥ സുഹൃത്ത് വിശ്വസ്തനായിരിക്കണം, യഥാര്‍ത്ഥ ഭാര്യ പതിവ്രതയായിരിക്കണം.

    പരോക്ഷേ കാര്യഹന്താരം
    പ്രത്യക്ഷേ പ്രിയവാദിനം
    വര്‍ജ്ജയേത് താദൃശ്യം മിത്രം
    വിഷകുംഭം പയോ മുഖം

    മുഖത്ത് നോക്കി നല്ലത് പറയുകയും മാറിനിന്ന് ദുഷിച്ച് പറയുകയും ചെയ്യുന്ന സുഹൃത്തുക്കളുണ്ടാവാം, അവരെ ഒരിക്കലും വച്ച് വാഴിക്കരുത്. കാരണം അവര്‍ മുകളില്‍ പരന്ന് കിടക്കുന്ന വെണ്ണയോടും അടിയില്‍ ഊറി നില്‍ക്കുന്ന വിഷത്തോടും കൂടിയ പാത്രമാണ്.തുടരും...

    ReplyDelete
  92. ന വിശ്വസേല്‍ കുമിത്രേ ച
    മിത്രേ ചാ:പി ന വിശ്വസേല്‍
    കഥാചില്‍ കുപിതം മിത്രം
    സര്‍വ്വ ഗുഹ്യം പ്രകാശയേല്‍

    വിശ്വസ്തനല്ല എന്ന് കണ്ടാല്‍ ആ സുഹൃത്തിനെ ഉടന്‍ ഉപേക്ഷിക്കണം. വിശ്വസിക്കാന്‍ കൊള്ളാത്ത ഒരുവനോട് ഒരിക്കലും രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത്, അങ്ങനെ ചെയ്താല്‍ അത് പിന്നീട് അവന്റെ കയ്യില്‍ ഒരു ആയുധമായിതീരും.

    മനസാ ചിന്തിതം കാര്യം
    വാചാ നൈവ പ്രകാശയേല്‍
    മന്ത്രേണ രക്ഷയേത് ഗൂഢം
    കാര്യേ ചാ:പി നിയോജയേല്‍

    ലക്ഷ്യമിട്ട പദ്ധതികള്‍ പുറത്ത് പറയരുത്, മനസില്‍ സൂക്ഷിച്ചു വയ്ക്കുക. അനേകകാലം അത് സൂക്ഷിച്ചു വയ്ക്കുക, മാറ്റങ്ങള്‍ വരുത്തുക, മോടിപിടിപ്പിക്കുക-പിന്നീട് അത് പ്രവൃത്തി പഥത്തിലെത്തിക്കുക.

    കഷ്ടം ച ഖലു മൂര്‍ഖത്വം
    കഷ്ടം ച ഖലു യൌവ്വനം
    കഷ്ടാത് കഷ്ടതരം ചൈവ
    പരഗേഹ നിവാസനം

    വിഡ്ഡിത്തം വലിയ ശാപമാണ്. യൌവനം അതിലും വലിയ ശാപം- എന്നാല്‍ അന്യ ഗൃഹജീവിതമാണ് അങ്ങേയറ്റത്തെ ശാപം..

    ശൈലേ ശൈലേ ന മാണിക്യം
    മൌക്തികം ന ഗജേഗജേ
    സാധവോ ന ഹി സര്‍വ്വത്ര
    ചന്ദനം ന വനേ വനേ

    എല്ല പര്‍വ്വതങ്ങളും രത്നം വിളയിക്കുന്നില്ല. എല്ലാ ഗജമസ്തകങ്ങള്‍ക്കുള്ളിലും മുത്തുകള്‍ അടങ്ങുന്നില്ല. എല്ലായിടത്തും അഭിമാനികളെ കണ്ടെത്താനും കഴിയില്ല. എല്ലാ വനങ്ങളിലും ചന്ദനം പൂക്കുന്നുമില്ല.

    പുത്രാശ്ച വിവിധൈ: ശീലേര്‍
    നിയോജ്യാ: സതതം ബുധൈ:
    നീതിജ്ഞാ ശീല സമ്പന്നാ
    ഭവന്തി കുല പൂജിതാ:

    ബുദ്ധിശാലികളായ മാതാപിതാക്കളുടെ കര്‍മ്മം സന്താനോല്പാദനത്തില്‍ മാത്രം ഒതുങ്ങുന്നില്ല; സമൂഹത്തില്‍ മാന്യമായ സ്ഥാനത്ത് ജനക്ഷേമകരമായ പ്രവൃത്തികള്‍ ചെയ്യുന്നവനാക്കി പുത്രനെ വളര്‍ത്തിയെടുക്കുക എന്നതും അവരുടെ കടമയാണ്.

    ലാളനാത് ബഹതോ ദോഷാ-
    സ്താഢനാത് ബഹതോ ഗുണ:
    തസ്മാത് പുത്രം ച ശിഷ്യം ച
    താഢയേത് ന തു ലാളയേത്

    കുട്ടികളെ വളരെ ലാളിക്കരുത്,അവര്‍‍ ചീത്തയാകും, ശാസനകൊണ്ടും ശിക്ഷകൊണ്ടും അവരെ വളര്‍ത്തുക.

    കാന്താവിയോഗ: സ്വജനാപമാന:
    ഋണസ്യ ശേഷ: കുനൃപസ്യ സേവാ
    ദരിദ്രഭാവോ വിഷമാ സഭാ ച
    വിനാഗ്നിനൈതേ പ്രദഹന്തി കായം

    കളത്രവിരഹം, കുട്ടികളില്‍ നിന്നുള്ള വാത്സല്യ നഷ്ടം, കടം, ദാരിദ്ര്യം, മോഷ്ടാക്കളുമായുള്ള കൂട്ടുകെട്ട് ഇവ ഒരു മനുഷ്യനെ തീ തീറ്റിക്കുകയും , ആയാളെ ക്രമേണ നശിപ്പിക്കുകയും ചെയ്യും.

    നദീതീരെ ച യേ വൃക്ഷാ
    പരഗേഹേഷു കാമിനീ
    മന്ത്രി ഹീനാംശ്ച രാജാന:
    ശീഘ്രം നശ്യന്തൃസംശയം

    പുഴക്കരയില്‍ നില്‍ക്കുന്ന വൃക്ഷം, അന്യന്റെ വീട്ടിലെ താമസക്കാരി, ദുര്‍മന്ത്രികളുടെ ഇടയില്‍പ്പെട്ട രാജാവ്- ഇവ നാശമാവും..

    നിര്‍ദ്ധനം പുരുഷം വേശ്യാ
    പ്രജാ ഭഗ്നം നൃപം ത്യജേല്‍
    ഖഗാ വീതഫലം വൃക്ഷം
    ഭൂക്ത്വാ ചാഭ്യാഗതാ ഗൃഹം

    പതിവുകാരന്‍ സാമ്പത്തികരഹിതനാവുമ്പോള്‍ വേശ്യ അവനെ ഉപേക്ഷിക്കുന്നു, രാജാവിന് രക്ഷിക്കാന്‍ കഴിയാതെയാവുമ്പോള്‍ പ്രജകള്‍ അയാളെ വിട്ടൊഴിയുന്നു, പൂവും കായുമില്ലാത്ത മരങ്ങളെ പക്ഷികള്‍ ഉപേക്ഷിക്കുന്നു, യാദൃശ്ചികമായി വന്നു ചേരുന്ന അതിഥിയും ഭക്ഷണം കഴിഞ്ഞാലുടനെ പടിയിറങ്ങുന്നു..

    ദുരാചാരി ദൂരദൃഷ്ടിര്‍
    ദൂരാ:വാസി ച ദുര്‍ജ്ജന:
    യന്‍‌മൈത്രീ ക്രിയതേ പുംഭിര്‍
    നര: ശീഘ്രം വിനശൃതി

    ദുഷിച്ച ആചാരങ്ങളോട് കൂടിയവന്‍, ദുഷ്ട ലക്ഷ്യങ്ങളോട് കൂടിയവന്‍, ദൂരദേശത്ത് താമസിക്കുന്നവന്‍ എന്നിവരെ ഉപേക്ഷിക്കുക- കാരണം ഇത്തരക്കാരോട് കൂടുന്നവര്‍ പെട്ടെന്ന് നശിക്കും.

    സമാനേ ശോഭതേ പ്രീതി:
    രാജ്ഞി സേവാ ച ശോഭതേ
    വാണിജ്യം വ്യവഹാരേഷു
    ദിവ്യാ സ്ത്രീ ശോഭതേ ഗൃഹേ

    ഏറ്റവും നല്ല കൂട്ടുകെട്ട് സമാനജോലിക്കാര്‍ തമ്മിലാണ്. ഏറ്റവും നല്ല സേവനം രാജാവിന്റെ കീഴിലാണ്. ഏറ്റവും നല്ല തൊഴില്‍ വ്യാപാരമാണ്, ഗൃഹസൌഖ്യത്തിന് ഏറ്റവും അത്യാവശ്യം ഭാര്യയാണ്.

    ReplyDelete
  93. അദ്ധ്യായം 3
    കസ്യ ദോഷ: കുലേ നാസ്തി
    വ്യാധിനാ കോ ന പീഢിത:
    വ്യസനം കേന ന പ്രാപ്തം
    കസ്യ സൌഖ്യം നിരന്തരം

    അപവാദം കേള്‍ക്കാത്ത ഗൃഹമില്ല, രോഗം ബാധിക്കാത്ത മനുഷ്യനില്ല, ദുശീലത്തിന് അടിമപ്പെടാത്ത പുരുഷനുമില്ല; ആര്‍ക്കും ശാശ്വത സന്തോഷം ലഭിച്ചിട്ടുമില്ല.

    ആചാര കുലമാഖ്യാതി
    ദേശമാഖ്യാതി ഭാഷണം
    സംഭ്രമ സ്നേഹമാഖ്യാതി
    വപുരാഖ്യാതി ഭോജനം

    ഒരാളിന്റെ സ്വഭാവത്തില്‍ നിന്നും ജാതിയും, ഭാഷയില്‍ നിന്ന് ദേശവും, ആതിഥ്യത്തില്‍ നിന്ന് സ്നേഹവും, ശരീരവലിപ്പത്തില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും നമുക്ക് മനസിലാക്കാം.

    സുകുലേ യോജയോത്കന്യാം
    പുത്രം വിദ്യാസു യോജയേല്‍
    വ്യസനേ യോജയേച്ഛത്രു
    മിത്രം ധര്‍മ്മേ നിയോചയേല്‍

    ബുദ്ധിമാനായ പിതാവ് മകളെ ഉയര്‍ന്ന തറവാട്ടിലേക്ക് അയക്കും, പുത്രന്‍‌മാര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കും, ശത്രുവിനെ ഏറ്റവും ശക്തമായ അപകടത്തില്‍പ്പെടുത്തും, സുഹൃത്തിനെ ഏറ്റവും മാന്യമായ ജോലിക്ക് നിയോഗിക്കും.

    പ്രളയേ ഭിന്നമര്യാദ
    ഭവന്തി കില സാഗരാ:
    സാഗരാ ഭേദമിച്ഛന്തി
    പ്രളയേ/പി ന സാധവ:

    പ്രളയകാലത്ത് കടല്‍ക്ഷോഭം കാരണം കരമുഴുവന്‍ ഇടിഞ്ഞാലും, മഹാന്‍‌മാരുടെ മനസ്സ് ഏതു പ്രളയത്തിലും ശാന്തമായിരിക്കും.

    മൂര്‍ഖസ്തു പരിഹര്‍ത്തവ്യ
    പ്രത്യക്ഷേ ദ്വിപദ: പശു:
    ഭിന്നന്തി വാക്ശല്യേന
    അദൃഷ്ട: കണ്ടകോ യഥാ

    നാല്‍ക്കാലിയെപ്പോലെ വിഡ്ഢികളാണ് മൂര്‍ഖന്‍‌മാരെങ്കിലും അവരെ രൂപം കൊണ്ട് തിരിച്ചറിയാന്‍ പ്രയാസമാണ്. വിദ്വാന്‍‌മാരെപ്പോലും കുത്തി വേദനിപ്പിക്കുന്ന സംസാരം കൊണ്ടേ തിരിച്ചറിയാനാവൂ.
    തുടരും...

    ReplyDelete
  94. രൂപയൌവ്വന സമ്പന്നാ:
    വിശാല കുല സംഭവാ:
    വിദ്യാഹീന ന ശോഭന്തേ
    നിര്‍ഗ്ഗന്ധാ ഇവ കിംശുകാ:

    യുവാവ് അതി സുന്ദരനും, ഉന്നതകുലജാതനും, അത്യുത്സാഹിയും, കഠിനപ്രയത്നം ചെയ്യുന്നവനുമായാലും അയാള്‍ വിദ്യാസമ്പന്നനല്ലെങ്കില്‍ അയാള്‍ക്ക് ആരാധകര്‍ ഉണ്ടാവില്ല; എങ്ങനെയെന്നാല്‍ മണമില്ലാത്ത മുരുക്കിന്‍ പൂവിനെ ശലഭങ്ങള്‍ ആശ്രയിക്കാത്തതു പോലെ..

    കോകിലാനാം സ്വരേ രൂപം
    സ്ത്രീണാം രൂപം പതിവ്രതം
    വിദ്യാ രൂപം കുരൂപാണാം
    ക്ഷമാരൂപം തപസ്വിനാം

    കുയിലിന്റ്റെ സൌന്ദര്യം ശബ്ദത്തിലാണ് ശരീരത്തിലല്ല, സ്ത്രീ സൌന്ദര്യം ബാഹ്യമല്ല ആന്തരമാണ്, വിരൂപന്റെ സൌന്ദര്യം വിജ്ഞാനത്തിലാണ്, ഋഷിമാരുടെ സൌന്ദര്യം അവരുടെ ദര്‍ശനത്തിലാണ്.

    ത്യജദേകം കുലസ്യാ/ര്‍ത്ഥേ
    ഗ്രാമസ്യാ/ര്‍ത്ഥേ കുലം ത്യജേല്‍
    ഗ്രാമം ജനപദസ്യാ/ര്‍ത്ഥേല്‍
    ആത്മാ/ര്‍ത്ഥേ പൃഥിവിം ത്യജേത്

    ഒരു ഗൃഹം രക്ഷപ്പെടുമെങ്കില്‍ അതില്‍ ഒരംഗത്തെ പുറത്താക്കാം, ഒരു ഗ്രാമത്തിന്റെ രക്ഷക്കായി ഒരു ഗൃഹത്തെ ബഹിഷ്കരിക്കാം, ഒരു നഗരത്തിന്റെ നിലനില്‍പ്പിന് ആവശ്യമെന്നു കണ്ടാല്‍ ഒരു ഗ്രാമത്തെ പൂര്‍ണ്ണമായും ബഹിഷ്കരിക്കാം, എന്നാല്‍ സ്വന്തം രക്ഷക്കായി ചിലപ്പോള്‍ ഈ ഭൂമിയെത്തനെ ഉപേക്ഷിക്കേണ്ടി വന്നേക്കാം...

    ഉദ്യോഗേ നാസ്തി ദാരിദ്ര്യം
    ജപതോ നാസ്തി പാതകം
    മൌനേ ച കലഹോ നാസ്തി
    നാസ്തി ജാഗരിതോ ഭയം

    അദ്ധ്വാനിയായ ഒരള്‍ക്ക് ദാരിദ്ര്യം ഉണ്ടാവില്ല, ഈശ്വരവിശ്വാസിക്ക് ദോഷഭയം ഉണ്ടാവില്ല, നിശബ്ദനായിരുന്നാല്‍ കലഹത്തിനും സാധ്യതയില്ല.. ഇത്രയൊക്കെ ജാഗ്രത നമുക്കുണ്ടെങ്കില്‍ ജീവിത വിജയം സുനിശ്ചയം.

    അതിരൂപേണ വൈ സീത
    അതിഗര്‍വ്വേണ രാവണ:
    അതിദാനാല്‍ ബലിര്‍ ബദ്ധോ
    അതി സര്‍വ്വത്ര വര്‍ജ്ജയേല്‍

    അതിസൌന്ദര്യം കാരണം സീത അപഹരിക്കപ്പെട്ടു, അളവറ്റ അഹങ്കാരം രാവണനെ അധ:പതിപ്പിച്ചു, അത്യധികമായ ദാനധര്‍മ്മം മഹാബലിയെ സ്ഥാനഭ്രംശനാക്കി...അധികമായാല്‍ എല്ലാം ആപത്താണ്..അതിനെ അകറ്റി നിര്‍ത്തുക.

    കോ ഹി ഭാര: സമര്‍ത്ഥാനാം
    കിം ദൂരം വ്യവസായിനാം
    കോ വിദേശ: സവിദ്യാനാം
    ക: പര: പ്രിയവാദിനാം

    കരുത്തനും ശക്തനും നേടാന്‍ കഴിയാത്തതായി ഒന്നുമില്ല, കച്ചവടക്കാര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥലവുമില്ല, പണ്ഡിതന്‍‌മാര്‍ക്ക് ഒരു നാടും വിദേശമല്ല, നല്ല ഒരു സംഭാഷണപ്രിയന് അപരിചിതമായ വ്യക്തിയോ വിഷയമോ ഇല്ല.

    ഏകേനാ/പി സുവൃക്ഷേണ
    പുഷ്പിതേന സുഗന്ധിനാ
    വാസിതം തദ്വനം സര്‍വ്വം
    സുപുത്രേണ കുലം തഥാ

    സുഗന്ധവാഹികളായ പുഷ്പങ്ങളോടുകൂടിയ ഒരു വൃക്ഷത്തിന് കാനന പ്രദേശത്തെ മുഴുവനും സൌരഭ്യപൂര്‍ണ്ണമാക്കാന്‍ കഴിയും. അതേ പോലെ മഹത്വമേറിയ ഒരു പുത്രനാല്‍ കുടുംബവും ബന്ധുക്കളും ബഹുമാനിക്കപ്പെടും.

    ഏകേന ശുഷ്ക വൃക്ഷേണ
    ദഹ്യമാനേന വന്‍‌ഹിനാ
    ദഹ്യതേ തദ്വനം സര്‍വ്വം
    കുപുത്രേണ കുലം തഥാ

    ഉണങ്ങിയ വൃക്ഷത്തിന് തീ പിടിച്ചാല്‍ അത് ആ വനപ്രദേശത്തെയാകെ നശിപ്പിക്കും. അതുപോലെ ഒരു ദുഷ്ടസന്തതിയുടെ പ്രവര്‍ത്തികള്‍ അയാളുടെ കുടുംബത്തിനു മാത്രമല്ല വംശത്തിനു മുഴുവന്‍ നാണക്കേടുണ്ടാക്കും.

    ഏകേനാ/പി സുപുത്രേണ
    വിദ്യായുക്തേന സാധൂനാ
    ആഹ്ലാദിതം കുലം സര്‍വ്വം
    യഥാ ചന്ദ്രേണ ശാര്‍വ്വരി

    അന്ധകാരത്തില്‍ ആകാശം നിറയെ പൂനിലാവ് പരത്താന്‍ ഒരു ചന്ദ്രന്‍ മതി. അതുപോലെ കുടുംബത്തിനും ദേശത്തിനും പ്രസിദ്ധി വിതറാന്‍ ഒരു സല്‍‌പുത്രന് കഴിയും.

    കിം ജാതൈര്‍ ബഹുഭി:പുത്രൈ:
    ശൊകസന്താപ കാരകൈ:
    വരമേക: കുലാ/ /ലംബി
    യത്ര വിശ്രാമ്യതേ കുലം

    ദു:ഖമുണ്ടാക്കുന്ന ആയിരം പുത്രന്‍‌മാരേക്കാള്‍ ,സമര്‍ത്ഥനായ ഒരു പുത്രന് വശം ശ്രേഷ്ടമാക്കാന്‍ കഴിയും.

    ലാളയേല്‍ പഞ്ച വര്‍ഷാണി
    ദശാവര്‍ഷാണി താഢയേല്‍
    പ്രാപ്തേഷു ഷോഡശേ വര്‍ഷേ
    പുത്രം മിത്രവദ് ആചരേല്‍

    പുത്രനെ അഞ്ചുവയസ്സുവരെ ലാളിക്കുക, അഞ്ച് മുതല്‍ പത്ത് വരെ ശിക്ഷിക്കുക, പത്ത് മുതല്‍ പതിനാറുവരെ ഉപദേശിക്കുക, പതിനാറുമുതല്‍ പിന്നീട് സുഹൃത്തായി കണക്കാക്കുക.

    ReplyDelete
  95. അദ്ധ്യായം 4
    മാംസഭക്ഷൈ: സുരാപാനൈ
    മൂര്‍ഖൈശ്ചക്ഷരവര്‍ജ്ജിതൈ
    പശുഭി: പുരുഷാകാരൈര്‍
    ഭാരാ//ക്രാന്താ ചമേദിനി

    മാസംഭക്ഷിക്കുന്നവരും മദ്യപാനികളും ദുഷ്ടന്‍‌മാരും അക്ഷരാഭ്യാസമില്ലാത്തവരും പുരുഷവേഷം കെട്ടിയവരുമായ ഇരുകാലി മൃഗങ്ങളുടെ ഭാരം താങ്ങാനാവാതെ ഭൂമി വിലപിക്കുന്നു.

    യാവത്സ്വസ്ഥേ ഹൃയം ദേഹോ
    യാവന്മൃത്യുശ്ച ദുരത:
    താവദാത്മഹിതം കുര്യാല്‍
    പ്രാണന്താന്തേ കിം കരിഷ്യതി

    യൌവനകാലത്ത് നമുക്ക് നല്ല ആരോഗ്യവും സാമ്പത്തികശേഷിയും ഉണ്ടായിരിക്കും ആപ്പോഴാണ് സല്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പറ്റിയ സമയം. പടികടന്ന് എത്തുന്ന മരണം വാതില്‍ക്കലെത്തുമ്പോള്‍ സുകൃതം ചെയ്യാന്‍ സമയം കിട്ടാതെ പോകും. നാളെ നാളെ എന്ന ചിന്ത അബദ്ധമാണ്, പകരം ഇന്ന് ഇന്ന് എന്ന് ചിന്തിക്കുക.

    കാമധേനു ഗുണാ വിദ്യാ
    ഹൃകാലേ ഫലദായിനീ
    പ്രവാസേ മാതൃസദൃശീ
    വിദ്യാ ഗുപ്തം ധനം സ്മൃതം

    വിജ്ഞാനം കാമധേനുവിനെപ്പോലെയാണ് . ഉള്ളു നിറയെ ഫലമൂല്യമുള്ളതാണ് കാമധേനു. വിജ്ഞാനത്തിന്റെ ഫലം സ്വദേശത്തല്ല വിദേശത്താണ് ലഭിക്കുക. അമ്മയുടെ സ്നേഹം പോലെ വിജ്ഞാനവും ധനമാണ്.

    വരമേകോ ഗുണി പുത്രോ
    നിര്‍ഗുണൈശ്ചൈ: ശതൈരവി
    ഏകശ്ചന്ദ്രസ്തമോ ഹന്തി
    ന ച താരാ: സഹസ്ര ച

    വിഡ്ഢികളായ നൂറു പുത്രന്‍മാരെക്കാള്‍ നല്ലത് സമര്‍ത്ഥനായ ഒരു പുത്രനെ ആഗ്രഹിക്കുന്നതാണ്. ആകാശത്ത് ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും നിലാവ് പരക്കണമെങ്കില്‍ ചന്ദ്രന്‍ ഉദിക്കുകതന്നെ വേണം.

    കുഗ്രാമവാസ: കുലഹീന സേവാ
    കുഭോജനം ക്രോധമുഖീച ഭാര്യാ
    പുത്രശ്ച മൂര്‍ഖോ വിധവാ ച കന്യാ
    വിനാ/ഗ്നിനാ ഷഢ്പ്രദഹന്തി കായം

    ദുസ്വഭാവികളായ അയല്‍ക്കാര്‍, ദുഷ്ടയജമാനന്റെ ദാസ്യവേല, വിശന്നിരിക്കുമ്പോള്‍ കിട്ടുന്ന ദുഷ്ടഭക്ഷണം, കാരണമില്ലാതെ കോപിക്കുന്ന ഭാര്യ, വിഡ്ഢിയായ പുത്രന്‍, വിധവയായ മകള്‍ ഇതൊക്കെ ജീവിതത്തെ ദുസഹമാക്കുന്നു.

    കിം തയാ ക്രിയതേ ധേന്വാ
    യാ ന ഭോഗ്ധ്രി ന ഗര്‍ഭിണി
    കോ/ര്‍ത്ഥ: പുത്രേണ ജാതേന
    യോ ന വിദ്വാന്‍ ന ഭക്തിമാന്‍

    പ്രസവിക്കാത്തതും പാലുനല്‍കാത്തതുമായ പശുവിനെ ആര്‍ക്കും വേണ്ട. അതുപോലെ സ്നേഹശൂന്യനും വിദ്യാശൂന്യനുമായ പുത്രനെ പ്രസവിച്ചിട്ടെന്തു കാര്യം.

    തുടരും...

    ReplyDelete
  96. സംസാര താപദഗ്ദ്ധാനാം
    ത്രയോ വിശ്രാന്തി ഹേതവ:
    അപത്യം ച കളത്രം ച
    സതാം സംഗതിരേവ ച

    ഒരു നല്ല സന്തതി, പതിവ്രതയായ ഭാര്യ, സംസ്കാരമുള്ള സുഹൃത്തുക്കള്‍ ഇവ മൂന്നും പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തില്‍ നമുക്ക് ആശ്വാസം നല്‍കും.

    സകൃജ്ജല്പന്തി രാജാന:
    സകൃജ്ജല്പന്തി പണ്ഡിതാ:
    സകൃല്‍ കന്യാ: പ്രതീയന്തേ
    ത്രീണേയ്താ‍നി സകൃല്‍ സകൃല്‍

    ചക്രവര്‍ത്തി ഒരിക്കല്‍മാത്രം കല്പന പുറപ്പെടുവിക്കുന്നു, പണ്ഡിതന്മാര്‍ ഒരിക്കല്‍മാത്രം പ്രഭാഷിക്കുന്നു, പുത്രികള്‍ ഒരിക്കല്‍മാത്രം വരണമാല്യം അണിയുന്നു. ലോകത്തില്‍ ഒട്ടേറെ കാര്യം ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുമുണ്ട്, എന്നാലും ഈ മൂന്ന് കാര്യങ്ങള്‍ ആവര്‍ത്തിക്കാറില്ല.

    ഏകാകിനാ തപോ ദ്വാഭ്യാം
    പഠനം ഗായനം ത്രിഭി:
    ചതുര്‍ഭിര്‍ ഗമനം ക്ഷേത്രം
    പഞ്ചഭിര്‍ ബഹുഭിര്‍ രണ:

    ധ്യാനവും അദ്ധ്വാനവും ഒരാളെക്കൊണ്ട് ചെയ്യാന്‍ കഴിയും, രണ്ട് ശിഷ്യന്മാര്‍ ഒന്നിച്ചിരുന്നാല്‍ വിജ്ഞാനം വര്‍ദ്ധിക്കും. മൂന്ന് ഗായകര്‍ സമ്മേളിച്ചാല്‍ ഗാനരംഗം ഹൃദ്യമാവും, നാലുപേരൊരുമിച്ച് യാത്ര ചെയ്താല്‍ മംഗളമാവും. എന്നാല്‍ സൈന്ന്യം രൂപീകരിക്കുമ്പോള്‍ ആധികം ആളുകള്‍ ഉണ്ടായിരിക്കണം.

    സാ ഭാര്യാ യാ ശുചിര്‍ ദക്ഷാ
    സാ ഭാര്യാ യാ പതിവ്രതാ
    സാ ഭാര്യാ യാ പതിപ്രീതാ
    സാ ഭാര്യാ സത്യവാദിനി

    യഥാര്‍ത്ഥ ഭാര്യ തപസ്വിനിയും ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ ശ്രദ്ധാലുവും സന്തതികളുടെ സംരക്ഷകയും കള്ളം പറയാത്തവളും ആയിരിക്കും.

    അപുത്രസ്യ ഗൃഹം ശൂന്യം
    ദിശാ: ശൂന്യാസ്ത്വ ബാന്ധവാ:
    മൂര്‍ഖസ്യ ഹൃദയം ശൂന്യം
    സര്‍വശൂന്യാ ദരിദ്രതാ

    കുട്ടികളില്ലാത്ത കുടുംബം ശൂന്യമാണ്. ബന്ധങ്ങളില്ലാത്ത ഗൃഹനാഥന്‍ ലക്ഷ്യമില്ലാത്തവനാണ്. ദുഷ്ടബുദ്ധികള്‍ക്ക് ഹൃദയമേ കാണില്ല. എന്നാല്‍ ഒരു ദരിദ്രനാവട്ടെ ഇത് മൂന്നും- ഗൃഹവും ലക്ഷ്യബോധവും ഹൃദയവിശാലതയും- ഇല്ലാത്തവനായിരിക്കും.

    അനഭ്യാസേ വിഷം ശാസ്ത്രം
    അജീര്‍ണേ ഭോജനം വിഷം
    ദരിദ്രസ്യ വിഷം ഗോഷ്ഠി
    വൃദ്ധസ്യ തരുണീ വിഷം

    അഭ്യാസം കൂടാതെയുള്ള പഠനം വിഷമയമാണ്. വിശക്കാതെ ഭക്ഷണം കഴിക്കുന്നത് വിഷമയമാവും. സഭയില്‍ ദരിദ്രന്റെ സ്ഥാനം വിഷതുല്യം. യുവതിക്ക് വൃദ്ധന്റെ ഭാര്യാപദം വിഷസമം.

    അദ്ധ്വാ ജരാ മനുഷ്യാണാം
    വജിനാം ബന്ധനം ജരാ
    അമൈഥുനം ജരാ സ്ത്രീണാം
    വസ്ത്രാ‍ണാമാതപോ ജരാ

    കൂടുതല്‍ സഞ്ചരിക്കുന്നയാള്‍ക്ക് വാര്‍ദ്ധക്യം പെട്ടെന്ന് വരുന്നു. രാവും പകലും വണ്ടിയില്‍ പൂട്ടുന്ന കുതിര പെട്ടെന്ന് ക്ഷീണിക്കുന്നു. ലൈഗീകതൃഷ്ണ ശമിപ്പിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ പെട്ടെന്ന് വയസാകും. എപ്പോഴും വെയിലത്ത് കിടക്കുന്ന വസ്ത്രങ്ങള്‍ പെട്ടെന്ന് പഴയതാവും.

    ക: കാല: കാനി മിത്രാണി
    കോ ദേശ: കൌ വ്യയാ//ഗമൌ
    കശ്ചാ/ഹം കാ ച മേ ശക്തി:
    ഇതി ചിന്ത്യം മുഹൂര്‍മുഹു:

    ബുദ്ധിമാനായ മനുഷ്യന്‍ എപ്പോഴും സമയത്തിന്റെ ആനുകൂല്യത്തെപ്പറ്റിയും, സുഹൃത്തുക്കളുടെ ആനുകൂല്യത്തെപ്പറ്റിയും, വാസസ്ഥലത്തിന്റെ ആനുകൂല്യത്തെപ്പറ്റിയും, വരുമാനത്തിന്റെ ആനുകൂല്യത്തെപ്പറ്റിയും കരുതലോടെയിരിക്കും. എല്ലറ്റിനുമൊടുവില്‍ തന്നെപ്പറ്റിയും തന്റെ കഴിവുകളെപ്പറ്റിയും ഇടയ്ക്കിടക്ക് പരിശോധിക്കേണ്ടതാണ്.

    ജനിതാ ചോപനേതാ ച
    യസ്തു വിദ്യാം പ്രയഛതി
    അന്നദാതാ ഭയത്രാതാ
    പഞ്ചൈതേ പിതര: സ്മൃതാ:

    ജന്മം നല്‍കിയ പിതാവ്, ജാതകര്‍മ്മം ചെയ്ത പുരോഹിതന്‍, വിദ്യാഭ്യാസം നല്‍കിയ ഗുരു, വിശന്നപ്പോള്‍ ആഹാരം തന്നയാള്‍, ആപത്തില്‍ സംരക്ഷണം നല്‍കിയ ആള്‍- ഇവരാണ് അഞ്ചുതരം പിതാക്കന്മാര്‍.

    രാജപത്നി ഗുരോ പത്നി
    മിത്രപത്നി തഥൈവ ച
    പത്നിമാതാ സ്വമാതാ ച
    പഞ്ചൈതാം മാതര: സ്മൃതാ:

    രാജപത്നി, ഗുരുപത്നി, സുഹൃത്തിന്റെ പത്നി, ഭാര്യാ മാതാവ്, സ്വന്തം മാതാവ്- ഇവരെ അഞ്ച് അമ്മമാരായി കണക്കാക്കണം.

    അഗ്നിര്‍ദേവോ ദ്വിജാദീനാം
    മുനീനാം ഹൃദി ദൈവതം
    പ്രതിമാ സ്വല്പബുദ്ധിനാം
    സര്‍വ്വത്ര സമദര്‍ശിന:

    ബ്രാഹ്മണര്‍ക്ക് അഗ്നി ദൈവമാണ്, മഹര്‍ഷികള്‍ക്ക് സങ്കല്പമാണ് ദൈവം, അല്പബുദ്ധികളായ ആരാധകര്‍ക്ക് പ്രതിമയോ വിഗ്രഹമോ ദൈവമാകാം, പ്രപഞ്ചത്തെ ഒന്നായി കാണുന്നവര്‍ക്ക് പ്രപഞ്ചമാണ് ദൈവം.

    ReplyDelete
  97. അദ്ധ്യായം 5
    ഗുരുരഗ്നിര്‍ ദ്വിജാദിനാം
    വര്‍ണ്ണാനാം ബ്രാഹ്മണോഗുരു:
    പതിരേവ ഗുരു: സ്ത്രീണാം
    സര്‍വ്വസ്യാ/ഭ്യാഗതോ ഗുരു:

    ഉയര്‍ന്ന ജാതിക്കാര്‍ക്ക് അഗ്നിയാണ് ഗുരു(ദൈവം), നാലു ജാതിക്കും ഗുരു ബ്രാഹ്മണനാണ്, സ്ത്രീക്ക് ഭര്‍ത്താവാണ് ഗുരു, അതിഥി എല്ലാവര്‍ക്കും ഗുരുവാണ്.

    യഥാ ചതുര്‍ഭി: കനകം പരീക്ഷ്യതേ
    നിഘര്‍ഷണഛേദന താപതാഢനൈ:
    തഥാ ചതുര്‍ഭി: പുരുഷ പരീക്ഷ്യതേ
    ത്യാഗേന ശീലേന ഗുണേന കര്‍മ്മണാ

    ഉരച്ചും, മുറിച്ച് പഴുപ്പിച്ച് തല്ലിപതം വരുത്തിയിട്ടുമാണ് സ്വര്‍ണ്ണത്തിന്റെ മാറ്റളക്കുന്നത്. മനുഷ്യന്റെ നന്മ അറിയുന്നത് അവന്റെ ത്യാഗം കൊണ്ടും, സ്വഭാവം കൊണ്ടും, ഗുണം കൊണ്ടും, പ്രവര്‍ത്തി കൊണ്ടുമാണ്.

    താവദ് ഭയേഷു ഭേദവ്യം
    യാവദ്ഭയമനാഗതം
    ആഗതം തു ഭയം ദൃഷ്ട്വാ
    പ്രഹര്‍ത്തവ്യം അശങ്കയാ

    പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ബുദ്ധിമാനത് നേരത്തെ മനസിലാക്കി നേരിടാന്‍ തയ്യാറെടുക്കും. പ്രശ്നത്തെ നേരിടുമ്പോള്‍ ധൈര്യത്തോടെ ഉറച്ച് നില്‍ക്കുകയും ചെയ്യും

    നി:സ്പൃഹോ നാ/ധികാരിസ്യാ-
    നാകാമി മണ്ഡനപ്രിയ:
    നാ/വിദഗ്ദ്ധ: പ്രിയം ബ്യൂയാത്
    സ്ഫുടാവക്താ ന വഞ്ചക്:

    ഭരണാധികാരികള്‍ ഒരു കൂസലുമില്ലാതെ അഴിമതി കാണിക്കുന്നു, യുവാക്കള്‍ ലജ്ജയില്ലാതെ അണിഞ്ഞൊരുങ്ങുന്നു. സാമര്‍ത്ഥ്യമില്ലാത്തവന് സംഭാഷണ വിദഗ്ദ്ധനാവന്‍ കഴിയില്ല. തുറന്ന മനസുള്ളവന് രഹസ്യം സൂക്ഷിക്കാന്‍ കഴിയില്ല.

    മൂര്‍ഖാണാം പണ്ഡിതാ ദ്വേഷാ:
    അധ:മാനാം മഹാധന:
    വാരാ//മ്ഗനാ: കുലസ്ത്രീണാം
    സുഭഗാനാം ച ദുര്‍ഭഗാ:

    പണ്ഡിതന്‍‌മാരെ പാമരന്‍‌മാര്‍ അസൂയയോടെ നോക്കുന്നു. പണക്കാരെ പാവങ്ങള്‍ അസൂയയോടെ കാണുന്നു. സ്വഭാവശുദ്ധിയുള്ള സ്ത്രീകളെ വേശ്യകള്‍ കോപത്തോടെ നോക്കുന്നു. ഭര്‍തൃമതികളെ വിധവകളും, ഭാഗ്യവാന്‍‌മാരെ നിര്‍ഭാഗ്യവാന്‍‌മാരും അസൂയയോടെ വീക്ഷിക്കുന്നു.

    ആലസ്യേആപഹതാ വിദ്യാ
    പരഹസ്തഗതാ: സ്ത്രീയ:
    അല്പബീജം ഹതം ക്ഷേത്രം
    ഹന്തം സൈന്യം അനായകം

    പണ്ഡിതന്‍‌മാര്‍ അലസരാകുമ്പോള്‍ പാണ്ഡ്യത്യം നശിക്കുന്നു. ഗൃഹനാഥ പരപുരുഷനെ സ്വീകരിക്കുമ്പോള്‍ സല്പേരില്ലാതാവുന്നു. കളകള്‍ കാരണം വയലിലെ വിളവ് നശിക്കുന്നു. നായകനില്ലാത്ത സൈന്യം പരാജയപ്പെടുന്നു.

    അഭ്യാസാദ്ധ്യാര്യതേ വിദ്യാ
    കുല ശീലേന ധാര്യതേ
    ഗുണേന ജ്ഞായതേ ത്വാര്യ:
    കോപോ നേത്രേണ ഗമ്യതേ

    വിജ്ഞാനം പരിശീലനത്തെ ആശ്രയിച്ചിരിക്കുന്നു. കുടുംബമഹിമ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഉന്നത വ്യക്തികള്‍ അവരുടെ ഗുണങ്ങളെ ആശ്രയിക്കുന്നു. അതുപോലെ കോപം നേത്രങ്ങളെ ആശ്രയിച്ച് പ്രകടമാകുന്നു.

    വിത്തേന രക്ഷതേ ധര്‍മ്മാ
    വിദ്യാ യോഗേന രക്ഷതേ
    മൃദുനാ രക്ഷതേ ഭുപ:
    സസ്ത്രിയാ രക്ഷതേ ഗൃഹം

    ധനത്താല്‍ ധര്‍മ്മം രക്ഷിക്കപ്പെടുന്നു. അഭ്യാസം കൊണ്ട് ജ്ഞാനം രക്ഷിക്കപ്പെടുന്നു. വിനയം രാജാവിനെ രക്ഷിക്കുന്നു. വീടിന്റെ രക്ഷ സ്ത്രീയുടെ പരിശുദ്ധിയാണ്.

    അന്യഥാ വേദപാണ്ഡിത്യം
    ശാസ്ത്രമാചാരമന്യഥാ
    അന്യാഥാ കുവച: ശാന്തം
    ലോകാ: ക്ലിശ്യന്തി ചാന്യഥാ

    അറിവിനെയും വേദത്തെയും അപമാനിക്കുന്നവര്‍ ശപിക്കപ്പെട്ടവരാണ്. പരിശുദ്ധനായ ഒരളെ അകാരണമായി ആക്ഷേപിക്കരുത്. തെറ്റുകളെക്കൊണ്ട് ജനങ്ങള്‍ അനാവശ്യമായി കഷ്ടപ്പെടുന്നു.

    തുടരും...

    ReplyDelete
  98. ദാരിദ്ര്യനാശനം ദാനം
    ശീലം ദുര്‍ഗ്ഗതി നാശനം
    അജ്ഞാന നാശിനി പ്രജ്ഞാ
    ഭാവനാ ഭയ നാശിനി

    ദാനം കൊണ്ട് ദാരിദ്ര്യത്തെ കുറച്ചൊക്കെ അകറ്റി നിര്‍ത്താം. സല്‍‌സ്വഭാവം കൊണ്ട് ആപത്തുകള്‍ ഒഴിവാക്കാം. ബുദ്ധിശക്തികൊണ്ട് അജ്ഞത അകറ്റാം. ഭയമില്ലാതാക്കാന്‍ ഈശ്വരസേവ കൊണ്ട് കഴിയും.

    ‘ജന്മ‌മൃത്യു ഹി യാത്യേകോ
    ഭുനക്ത്യേക: ശുഭാ/ശുഭം
    നരകേഷു പതത്യേക
    ഏകോ യാതി പരാം ഗതിം‘

    മനുഷ്യന്‍ ഏകനായി ജനിക്കുന്നു, ഏകനായി സുഖമോ ദു:ഖമോ അനുഭവിക്കുന്നു, ഏകനായി ഈ ലോകത്തോട് വിട പറയുന്നു.

    തൃണം ബ്രഹ്മവിദ: സ്വര്‍ഗ്ഗ-
    സ്തൃണം ശൂരസ്യ ജീവിതം
    ജിതാ/ശസ്യ തൃണം നാരി
    നി:സ്പൃഹസ്യ തൃണം ജഗല്‍

    വലിയ ലക്ഷ്യം നേടിയാല്‍ മറ്റ്പലതും നിസാരങ്ങളായി തീരും. ആത്മസാക്ഷാത്കാരം നേടിയവന് സ്വര്‍ഗ്ഗം വേണ്ട. യോദ്ധാവ് ജയിക്കാന്‍ വേണ്ടി ജീവന്‍ വെടിയുന്നു. ഏറ്റവും വലിയ വേദാന്തിക്ക് സ്ത്രീ നിസാരയാണ്. വികാരങ്ങളെ കീഴടക്കിയവന് ലോകം ഒന്നുമല്ല.

    ‘വിദ്യാമിത്രം പ്രവാസേഷു
    ഭാര്യാമിത്രം ഗ്രഹേഷു ച
    വ്യാധിതസ്യൌഷധം മിത്രം
    ധര്‍മ്മേ മിത്രം മൃതസ്യ ച

    വിദേശത്ത് വിദ്യ നിങ്ങള്‍ക്ക് തുണയാകും, സ്വദേശത്ത് സല്‍‌സ്വഭാവിയായ ഭാര്യ തുണയേകും, രോഗിക്ക് തുണ ഔഷധങ്ങള്‍, മരിക്കുമ്പോള്‍ ധര്‍മ്മം മാത്രമായിരിക്കും നിങ്ങള്‍ക്ക് തുണയാകുന്നത്.

    വൃഥാ വൃഷ്ടി: സമുദ്രേഷു
    വൃഥാ തൃപ്തേഷു ഭോജനം
    വൃഥാ ദാനം ധനാഢ്യേഷു
    വൃഥാ ദിപോ ദിപാ/പി ച

    സമുദ്രത്തില്‍ മഴപെയ്യുന്നതും, വയറു നിറഞ്ഞയാള്‍ക്ക് ഭക്ഷണം ലഭിക്കുന്നതും, ധനികന് സംഭാവന ലഭിക്കുന്നതും, പകല്‍ വിളക്ക് കത്തിച്ചുവെയ്ക്കുന്നതും വിഫല പ്രയത്നങ്ങളാണ്.

    നാ/സ്തി മേഘസമം തോയം
    നാ/സ്തി ചാത്മസമം ബലം
    നാ/സ്തി ചക്ഷു: സമം തേജോ
    നാ/സ്തി ധാന്യസമം പ്രിയം

    മേഘജലം പോലെ പരിശുദ്ധ ജലം വേറൊന്നുമില്ല, മനക്കരുത്ത് പോലെ അസാമാന്യ ബലം വേറൊന്നുമില്ല, നേത്രതേജസ് പോലെ മറ്റൊരു തേജസുമില്ല, ധാന്യങ്ങളെപ്പോലെ തൃപ്തി തരുന്ന മറ്റ് വസ്തുക്കളുമില്ല.

    അധനാ ധനമിച്ഛന്തി
    വാചം ചൈവ ചതുഷ്പദാ:
    മാനവാ: സ്വര്‍ഗ്ഗമിച്ഛന്തി
    മോക്ഷമിച്ഛന്തി ദേവതാ:

    ധനമില്ലാത്തവന്‍ ധനവും മൃഗങ്ങള്‍ ഭാഷയും മനുഷ്യര്‍ സ്വര്‍ഗ്ഗവും ദേവന്‍‌മാര്‍ മോക്ഷവും ആഗ്രഹിക്കുന്നു.

    ചലാ ലക്ഷ്മിശ്ചലാ: പ്രാണ-
    ശ്ചലം ജീവിത യൌവ്വനം
    ചലാചലേ ച സംസാരേ
    ധര്‍മ്മ ഏകോ ഹി നിശ്ചല:

    ഐശ്വര്യമില്ലെങ്കില്‍ ലക്ഷ്മി ചഞ്ചലയാണ്. ജീവന്‍ എപ്പോഴും ചലിച്ച് കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതവും യൌവ്വനവും ചലിച്ച് കൊണ്ടിരിക്കുന്നു. പ്രപഞ്ചം തന്നെ ചലനാത്മകമാണ്. ചലനം ചലനം സര്‍വ്വത്ര; എന്നാല്‍ ഒരു വസ്തുമാത്രം അചഞ്ചലമാണ്- അതാണ് ധര്‍മ്മം.

    നരാണാം നാപിതോ ധൂര്‍ത്ത:
    പക്ഷീണാംചൈവ വായസ:
    ചതുഷപദാം ശ്രിഗാലസ്തു
    സ്ത്രീണാം ധൂര്‍ത്താ ച മാലിനി

    പുരുഷന്‍‌മാരില്‍ ഏറ്റവും സമര്‍ത്ഥനായി ക്ഷുരകനെ കണക്കാക്കാം, പക്ഷികളില്‍ സമര്‍ത്ഥന്‍ കാക്കയാണ്, മൃഗങ്ങളില്‍ സമര്‍ത്ഥന്‍ കുറുക്കനാണ്, സ്ത്രീകളില്‍ പൂ വില്‍ക്കുന്നവള്‍ ഈ പദവിക്ക് അര്‍ഹയാണ്.

    ReplyDelete
  99. അദ്ധ്യായം 6
    ശ്രുത്വാ ധര്‍മ്മം വിജാനാതി
    ശ്രുത്വാ ത്യജതി ദുര്‍മതി:
    ശ്രുത്വാ ജ്ഞാനമവാപ്നോതി
    ശ്രുത്വാ മോക്ഷമവാപ്നുയാല്‍

    വേദപഠനം കേട്ടാല്‍ വേദാന്തതത്വങ്ങള്‍ ഹൃദിസ്ഥമാകും, പണ്ഡിതന്റെ പ്രഭാഷണം കേട്ടാല്‍ മനസിലെ ദുഷ്ചിന്തകള്‍ മാറിപ്പോകും, ആത്മീയഗുരുവിന്റെ ഉപദേശവും സാമീപ്യവും മോക്ഷത്തിലേക്ക് നയിക്കും.

    പക്ഷീണാം കാകശ്ചണ്ഡാലാ:
    പശൂനാം ചൈവ കുക്കുര:
    മുനീനാം കോപി ചണ്ഡാല:
    സര്‍വ്വേഷാം ചൈവ നിന്ദക:

    പക്ഷികളില്‍ കാക്കയും മൃഗങ്ങളില്‍ നായയും വെറുക്കപ്പെട്ടതാണ്. ക്ഷിപ്രകോപികളായ സന്യാസിമാരെ ആരും ഇഷ്ടപ്പെടാറില്ല. ആളുകള്‍ക്ക് പാരപണിയുന്നവരെ ആരും അടുപ്പിക്കാറില്ല.

    ഭസ്മനാ ശുദ്ധ്യതേ കാംസ്യം
    താമ്രമമ്ലേന ശുദ്ധ്യതി
    രജസാ ശുദ്ധ്യതേ നാരീ
    നദീ വേഗേന ശുദ്ധ്യതി

    പിച്ചളപാത്രത്തെ ചാരം കൊണ്ടും ചെമ്പുപാത്രത്തെ നാരങ്ങ കൊണ്ടും ശുദ്ധിയാക്കാം, സ്ത്രീകള്‍ ആര്‍ത്തവത്താലും നദികള്‍ ഒഴുക്കുകൊണ്ടും പരിശുദ്ധി നേടുന്നു.

    ഭ്രമന്‍ സം‌പൂജ്യതേ രാജാ
    ഭ്രമന്‍ സം‌പൂജ്യതേ ദ്വിജ:
    ഭ്രമന്‍ സം‌പൂജ്യതേ യോഗി
    സ്ത്രീ ഭ്രമന്തി വിനശ്യതി

    ഗ്രാമങ്ങള്‍ തോറും ചുറ്റു നടക്കുന്ന രാജാവ് പൂജിക്കപ്പെടുന്നു, വിദേശയാത്ര ചെയ്യുന്ന ബ്രാഹ്മണനും ദേശാന്തരം നടത്തുന്ന സന്യാസിമാരും സം‌പൂജ്യരാവുന്നു, എന്നാല്‍ നാടു ചുറ്റി നടക്കുന്ന സ്ത്രീ നശിക്കുന്നു.

    താദൃശീ ജായതേ ബുദ്ധിര്‍
    വ്യവസായോ/പി താദൃശ:
    സഹായാസ്താദൃശാ ഏവ
    യാദൃശി ഭവിതവ്യതാ

    പണമുള്ളവന് ബുദ്ധിയുണ്ടാവുന്നു. അവരുടെ ലോക കാര്യങ്ങള്‍ ചടുലമാവുന്നു, അവരെ സഹായിക്കാന്‍ സമാനഗതിയിലുള്ളവര്‍ വന്നുചേരുന്നു, അവരുടെ ജീവിതം ഈ വിധത്തില്‍ ചിട്ടയാവുന്നു.

    കാല: പചതി ഭൂതാനി
    കാല: സംഹരതേ പ്രജ:
    കാല: സുപ്തേഷു ജാഗര്‍തി
    കലോ ഹി ദുരതിക്രമ:

    സമയം എല്ലാത്തിനെയും നിയന്ത്രിക്കുന്നു. അത് എല്ലാത്തിനെയും സംഹരിക്കുന്നു. നാമുറങ്ങുമ്പോള്‍ അത് ഉണര്‍ന്നിരിക്കുന്നു. നാമറിയാതെ അത് നമ്മെ പിടികൂടുന്നു. സമയമെന്നത് നിയന്ത്രണവിധേയമല്ല.

    ന പശ്യതി ച ജന്മാന്ധ:
    കാമാന്ധോ നൈവ പശ്യതി
    ന പശ്യതി മദോന്മത്തോ
    ഹ്യര്‍ത്ഥി ദോഷാന്‍ ന പശ്യതി

    അന്ധനു കാഴ്ച്ചയില്ല, കാമാന്ധന് ഒട്ടും കാഴ്ച്ചയില്ല, മദ്യപാനിക്ക് തീരെ കാഴ്ച്ചയില്ല, സ്വാര്‍ത്ഥതയുള്ളവന് അശേഷം കാഴ്ച്ചയില്ല.....

    തുടരും...

    ReplyDelete
  100. സ്വയം കര്‍മ്മ കരോത്യാത്മാ
    സ്വയം തത്ഫലമശ്നുതേ
    സ്വയം ഭ്രമതി സംസാരേ
    സ്വയം തസ്മാദ് വിമുച്യതേ

    കര്‍മ്മം ചെയ്യുന്ന നാം തന്നെ അതിന്റെ ഫലവും അനുഭവിക്കുന്നു. പലരൂപത്തിലും ഭാവത്തിലും നാം ഭൂമിയിലെത്തുന്നു. ആ രൂപഭാവങ്ങളെ ഭേദിച്ച് നാം അറിയാതെ തന്നെ സ്രഷ്ടാവിലേക്ക് മടങ്ങുന്നു; ഒരു ജീവിത ചക്രം പൂര്‍ത്തീകരിക്കപ്പെടുന്നു.

    രാജാ രാക്ഷ്ട്രകൃതം ഭുംക്തോ
    രാജ്ഞാ പാപം പുരോഹിത:
    ഭര്‍ത്താ ച സ്ത്രീകൃതം പാപം
    ശിഷ്യപാപം ഗുരു സ്തഥാ

    പ്രജകളുടെ ദുഷ്കര്‍മ്മത്തിന്റെ ഫലം രാജാവ് അനുഭവിക്കുന്നു, രാജാവിന്റെ ദുഷ്കര്‍മ്മങ്ങള്‍ പുരോഹിതന്‍ അനുഭവിക്കുന്നു, ഭാര്യയുടെ പ്രവര്‍ത്തിദോഷങ്ങള്‍ ഭര്‍ത്താവിനെ ബാധിക്കുന്നു. ശിഷ്യന്‍‌മാരുടെ ദു:സ്വഭാവങ്ങള്‍ ഗുരുനാഥനെ അലട്ടുന്നു.

    ഋണകര്‍ത്താ പിതാ ശത്രു:
    മാതാ ച വ്യഭിചാരിണി
    ഭാര്യാ രൂപവതി ശത്രു:
    പുത്ര: ശത്രുരപണ്ഡിത:

    കടം വരുത്തിവച്ച് മരിച്ച അച്ഛന്‍ പുത്രന് ശത്രുവിന് സമമാണ്, വ്യഭിചാരിണിയായ സ്ത്രീ അമ്മയാണെങ്കില്‍ പോലും ശത്രുവാണ്, ഭാര്യ സുന്ദരിയാണെങ്കില്‍ ഭര്‍ത്താവിന് ശത്രുത്വം തോന്നാം, വിഡ്ഢിയായ പുത്രനെ പിതാവും ശത്രുവായി കണും.

    ലുബ്ധം അര്‍ത്ഥേന ഗൃഹ്ണിയാല്‍
    സ്തബ്ധം അഞ്ജലി കര്‍മ്മണാ
    മൂര്‍ഖ ഛന്ദോ/നുവൃത്തേന
    യഥാര്‍ത്ഥേന പണ്ഡിത

    അത്യാര്‍ത്തിയുള്ളവനെ പണംകൊണ്ട് സ്വാധീനിക്കാം, അഹങ്കാരിയെ നമിച്ച് പ്രീതിപ്പെടുത്താം, വിഡ്ഢിയെ അനുകൂലിച്ച് സന്തോഷിപ്പിക്കാം, പക്ഷെ ഒരു പണ്ഡിതനെ സത്യപ്രസ്താവന കൊണ്ട് മാത്രമേ സന്തോഷിപ്പിക്കാന്‍ കഴിയൂ.

    വരം ന രാജ്യം ന കുരാജ രാജ്യം
    വരം ന മിത്രം ന കുമിത്രമിത്രം
    വരംനശിഷ്യേഅനകുശിഷ്യ ശിഷ്യോ
    വരം ന ദാരാ ന കുദാരദാരാ

    ചീത്ത നാടിനെക്കാള്‍ നല്ലത് നാടില്ലാതിരിക്കലാണ്, ചീത്തസുഹൃത്തിനെക്കാള്‍ നല്ലത് സുഹൃത്തില്ലാതിരിക്കലാണ്, വിഡ്ഢിയായ വിദ്യാര്‍ത്ഥിയെക്കാള്‍ നല്ലത് വിദ്യാര്‍ത്ഥി ഇല്ലാതിരിക്കുന്നതാണ്, തന്നിഷ്ടക്കാരിയായ ഭാര്യയെക്കാള്‍ നല്ലത് ഭാര്യയില്ലാതിരിക്കലാണ്.

    സിംഹാദേകം ബകാദേകം
    ശിക്ഷേച്ഛത്വാരി കുക്കുടാല്‍
    വായസാത്പഞ്ച ശിക്ഷേ ച
    ഷഢ് ശുനസ്ത്രീണി ഗര്‍ദ്ദഭാല്‍

    പക്ഷിമൃഗാദികളില്‍ നിന്നും മനുഷ്യന് ഏറെ ഗുണപാഠങ്ങള്‍ ലഭിക്കുന്നുണ്ട്. സിംഹവും കൊക്കും ഓരോ ഉപദേശം നല്‍കുന്നു. കോഴിയില്‍ നിന്ന് നാലും കാക്കയില്‍ നിന്ന് അഞ്ചും നായയില്‍ നിന്ന് ആറും കഴുതയില്‍ നിന്ന് മൂന്നും പാഠങ്ങള്‍ മനുഷ്യന് പഠിക്കാം.

    പ്രഭുതം കാര്യമല്പം വാ
    യന്നര: കര്‍തുമിച്ഛതി
    സര്‍വ്വാരംഭേണ തത്കാര്യം
    സിംഹാദേകം പ്രചക്ഷതേ

    സിംഹം ഇരയുടെ മേല്‍ സര്‍വ്വശക്തിയും പ്രയോഗിച്ച് ചാടി വീഴുന്നു, ഇരയെ കീഴ്പ്പെടുത്തന്നവരെയ്ക്കും അത് വിശ്രമിക്കുകയുമില്ല. ഇത് പോലെ നമ്മുടെ പദ്ധതികളെല്ലാം അതി ശക്തമായിത്തന്നെ പ്രയോഗത്തില്‍ വരുത്തണം, അത് പൂര്‍ത്തീകരിക്കുന്നതു വരെ വിശ്രമിക്കയുമരുത്.

    ഇന്ദ്രിയാണി ച സംയമ്യ
    ബകവല്‍ പണ്ഡിതോ നര:
    ദേശകാലബലം ജ്ഞാത്വാ
    സര്‍വ്വകാര്യാണി സാധയേല്‍

    വെള്ളം നിറഞ്ഞ പാടത്ത് കൊക്ക് നിശ്ചലനായി ഏകാഗ്ര ദൃഷ്ടിയോടെ നിന്ന് മുന്നില്‍ വന്നുപെടുന്ന മത്സ്യത്തെ മാത്രം കൊത്തി വിഴുങ്ങുന്നു. എന്ന്‌ പറഞ്ഞാല്‍ അങ്ങുമിങ്ങും കാണുന്ന മത്സ്യങ്ങളെ ലക്ഷ്യം വയ്ക്കാതെ ക്ഷമയോടെ കാത്തിരുന്ന് തന്റെ കൈപ്പിടിയില്‍ ഒതുങ്ങും എന്ന് പൂര്‍ണ്ണ ഉറപ്പുള്ള മത്സ്യത്തെ മാത്രം പിടിക്കുന്നു.

    പ്രത്യുത്ഥാനം ച യുദ്ധം ച
    സംവിഭാഗം ച ബന്ധുഷു
    സ്വയമാക്രമ്യ ഭുക്തം ച
    ശിക്ഷേച്ഛത്വാരി കുക്കുടാല്‍

    പ്രഭാതത്തില്‍ ഉണര്‍ന്ന്, കര്‍മ്മനിരതനായി, ഭക്ഷണം കണ്ടെത്തി, കൂട്ടുകാര്‍ക്ക് പങ്കിട്ടു കൊടുക്കുന്ന കോഴിയില്‍ നിന്ന് നമുക്ക് നാലു പാഠങ്ങള്‍ പഠിക്കാം.

    ഗൂഢമൈഥുന ചാരിത്വം ച
    കാലേ കാലേ ച സംഗ്രഹം
    അപ്രമത്തമ വിശ്വാസം
    പശ്ചശിക്ഷേച്ച വായസാല്‍

    രഹസ്യ മൈഥുനം, ഭാവിക്കുവേണ്ടി കരുതിവയ്ക്കല്‍, സദാ ജാഗ്രത, സര്‍വ്വത്ര അവിശ്വാസം, ശുഭാപ്തി വിശ്വാസം ഇവയാണ് കാക്ക നമുക്ക് നല്‍കുന്ന അഞ്ച് ഉപദേശങ്ങള്‍.

    ബഹ്വാശി സ്വല്പസന്തുഷ്ട:
    സുനിദ്രോ ലഘുചേതന:
    സ്വാമിഭക്തശ്ച ശൂരശ്ച
    ഷഡതോ ശ്വാനതോ ഗുണോ:

    നായ എപ്പോഴും അമിതമായി ഭക്ഷിക്കുന്നു, ഭക്ഷണം കിട്ടിയില്ലെങ്കിലും അതിന് പരാതിയില്ല. എപ്പോഴും ഉറങ്ങുകയാണെന്ന് തോന്നും, പക്ഷെ ഏത് ചെറിയ അനക്കം കേട്ടാലും അത് ഞെട്ടി ഉണരുന്നു. മനുഷ്യനോട് വിശ്വസ്തത പുലര്‍ത്തുന്ന നായ അതേസമയം തന്റെ വര്‍ഗ്ഗത്തോട് അതിശക്തമായി പോരാടുകയും ചെയ്യുന്നു.

    ശുശ്രാന്തോ/പി വഹേല്‍ ഭാരം
    ശീതോഷ്ണം ന ച പശ്യതി
    സന്തുഷ്ടശ്ചരതേ നിത്യം
    ത്രിണി ശിക്ഷേച്ച ഗര്‍ദഭാല്‍

    വിശ്രമമില്ലാതേയും പരാതിയില്ലാതേയും ഭാരം ചുമക്കുക, ചൂടും തണുപ്പും ഒരു പോലെ കണക്കാക്കുക, ഏതുകാര്യത്തിലും സന്തുഷ്ടനായിരിക്കുക- ഈ മൂന്ന് കാര്യങ്ങളാണ് കഴുത നമ്മെ പഠിപ്പിക്കുന്നത്.

    ReplyDelete
  101. അദ്ധ്യായം 7
    അര്‍ത്ഥനാശം മനസ്താപം
    ഗൃഹേ ദുശ്ചരിതാനി ച
    വഞ്ചനം ചാ/പമാനം ച
    മതിമാന്‍ ന പ്രകാശയേല്‍

    ധനനഷ്ടം, ഹൃദയത്തിലേറ്റ മുറിവ്, കുടുംബത്തിനെ കുറിച്ചുള്ള അപഖ്യാതി, തനിക്ക് സംഭവിച്ച വഞ്ചനയുടെ കഥ- ഇത്രയും കാര്യങ്ങള്‍ ബുദ്ധിമാന്‍ ഒരിക്കലും വെളിപ്പെടുത്തരുത്.

    ധനധാന്യാ പ്രയോഗേഷു
    വിദ്യാ സംഗ്രഹണേഷു ച
    ആഹാരേ വ്യവഹാരേ ച
    ത്യക്തലജ്ജ: സുഖി ഭവേല്‍

    ധനധാന്യങ്ങളുടെ ക്രയവിക്രയത്തില്‍, വിദ്യ സമ്പാദിക്കുന്നതില്‍, ഭക്ഷണത്തില്‍, തുടങ്ങിയ മറ്റ് ജീവിതചര്യകളില്‍, ഒട്ടും മടി കാണിക്കാതെ, കൂസലില്ലാതെ കര്‍ത്തവ്യമനുഷ്ഠിക്കുന്നവന് സുഖം അനുഭവിക്കാന്‍ സാധിക്കും.

    സന്തോഷാ/മൃത തൃപ്താനാം
    യത്സുഖം ശാന്ത ചേതസാം
    ന ച തദ് ധന ലുബ്ധാനാം
    ഇതശ്ചേതശ്ച ധാവതാം

    അധികരിച്ച പണമോ ധനമോ മനസമാധാനം തരില്ല, ഏതവസ്ഥയേയും തുല്യമായി കാണാനുള്ള മാനസികാവസ്ഥയാണ് സമാധാനം.

    സന്തോഷ തൃഷു കര്‍ത്ത‌വ്യ:
    സ്വദാരേ ഭോജനേ ധനേ
    ത്രിഷു ചൈവ ന കര്‍ത്തവ്യോ/-
    ദ്ധ്യയനേ തപ ദാനയോ

    ഭാര്യ, സ്വാദുള്ള ഭക്ഷണം, സമ്പത്ത്- ഈ കാര്യങ്ങളില്‍ ഉള്ളത് കൊണ്ട് തൃപ്തിയടയുക, എന്നാല്‍ ജ്ഞാന സമ്പാദനം, തപസ്സ്, ദാനം എന്നീ കാര്യങ്ങളില്‍ നിങ്ങള്‍ ഒരിക്കലും തൃപ്തിയടയരുത്.

    വിപ്രയോര്‍, വിപ്രവഹ്യോശ്ച
    ദം‌പത്യോ: സ്വാമിഭൃത്യയോ:
    അന്തരേണ ന ഗന്തവ്യം
    ഹാലസ്യ വൃഷഭസ്യ ച

    സംസാരിച്ചിരിക്കുന്ന രണ്ട് പണ്ഡിതന്‍‌മാര്‍, പടര്‍ന്നു കത്തുന്ന തീ, സ്വകാര്യം പറയുന്ന ദമ്പതിമാര്‍, ഭൃത്യനെ ശാസിക്കുന്ന യജമാനന്‍, പാടത്ത് ഉഴാന്‍ കെട്ടിയിട്ടിരിക്കുന്ന കാളകള്‍- ഇവയുടെ ഇടയില്‍ക്കൂടി മുറിച്ച് കടക്കരുത്.

    പാദാഭ്യാം ന സ്പൃശേദഗ്നിം
    ഗുരും ബ്രാഹ്മണമേവച
    നൈവ ഗം ന കുമാരിം ച
    ന വൃദ്ധം ന ശിശും തഥാ.

    അഗ്നി, ഗുരു, ബ്രാഹ്മണന്‍, പശു, യുവതി, വൃദ്ധന്‍‌, ശിശു - ഇവരെ ഒരിക്കലും ചവിട്ടരുത്.

    ശകടം പഞ്ചഹസ്തേന
    ദശഹസ്തേന വാജിനം
    ഹസ്തിം ച ശതഹസ്തേന
    ദേശത്യാഗേന ദുര്‍ജ്ജനം

    കാളവണ്ടിക്കരികില്‍ നിന്ന് 5 മുഴവും, ഒരു കുതിരയില്‍ നിന്ന് 10 മുഴവും, ആനയില്‍ നിന്ന് ആയിരം മുഴവും മാറി നില്‍ക്കണം. ദുര്‍ജ്ജനത്തില്‍ നിന്നും അകന്ന് നില്‍ക്കുന്നതിന് കണക്കില്ല, സാധിക്കുമെങ്കില്‍ ദുര്‍ജ്ജനങ്ങളെ വിട്ട് മറ്റൊരു നാട്ടിലേക്ക് മാറി താമസിക്കുന്നതാണ് നല്ലത്.

    ഹസ്തി അങ്കുശമാത്രേണ
    വാജി ഹസ്തേന താഡയേല്‍
    ശൃംഗി ലഗുഡ ഹസ്തേന
    ഖഡ്ഗഹസ്തേന ദുര്‍ജ്ജന:

    ആനയെ തോട്ടികൊണ്ട് മെരുക്കാം, കുതിരയെ ചാട്ട കൊണ്ട് മെരുക്കാം, കാലികളെ വടി കൊണ്ട് മെരുക്കാം- എന്നാല്‍ ദുഷ്ടജനത്തെ മെരുക്കുന്നതിന് വാളു തന്നെ വേണം.

    തുഷ്യന്തി ഭോജനേ വിപ്ര
    മയൂരാ ഘന ഗര്‍ജിതേ
    സാധവ പരസമ്പത്തൈ:
    ഖല: പരവിപത്തിഷു

    ബ്രാഹ്മണനെ സന്തോഷിപ്പിക്കുന്നത് ഭക്ഷണമാണ്, മയിലിനെ ആഹ്ലാദിപ്പിക്കുന്നത് മേഘനാദമാണ്, സജ്ജനങ്ങളെ സന്തോഷിപ്പിക്കുന്നത് അന്യന്റെ സുഖജീവിതമാണ്- എന്നാല്‍ ദുഷ്ടജനങ്ങള്‍ സന്തോഷിക്കുന്നത് അന്യന് ആപത്തുവന്ന് കാണുമ്പോഴാണ്...


    തുടരും...

    ReplyDelete
  102. അനുലോപേന ബലിനം
    പ്രതിലോപേന ദുര്‍ജ്ജനം
    ആത്മതുല്യബലം ശത്രും
    വിനയേന ബലേന വാ:

    കരുത്തനായ ശത്രുവിന്റെ കാലുപിടിച്ച് കരുണ യാചിക്കാം, പക്ഷെ ദുര്‍ജ്ജനം എത്ര നിസാരനായിരുന്നാലും കരുണ കാണിക്കുകയോ കാലുപിടിക്കുകയോ ചെയ്യരുത് എതിര്‍ക്കുക തന്നെ വേണം. ശത്രു തനിക്കൊപ്പം കരുത്തനാണെങ്കില്‍ ഈ രണ്ട് രീതിയും പ്രയോഗിക്കണം.

    ബാഹു വീര്യം ബലം രാജ്ഞാ
    ബ്രാഹ്മണോ ബ്രഹ്മവിദ് ബലി
    രൂപയൌവനമാധുര്യം
    സ്ത്രീണാം ബലവദൂത്തമം

    രാജാവിന്റെ അധികാരം വാളിന്റെ രൂപത്തിലും പണ്ഡിതന്റെ അധികാരം വിദ്യയുടെ രൂപത്തിലും സ്ത്രീയുടെ അധികാരം സൌന്ദര്യത്തിലും സ്ഥിതി ചെയ്യുന്നു.

    യത്രോദകം തത്ര വസന്തി ഹംസാ:
    തഥൈവ ശുഷ്കം പരിവര്‍ജയന്തി
    ന ഹംസ തുല്യേന നരേണ ഭവ്യം
    പുനസ്ത്യജന്തേ പുനരാശ്രയന്തേ

    ശുദ്ധജലമുള്ളിടത്ത് അരയന്നങ്ങള്‍ കാണും, ആ ജലം വറ്റുമ്പോള്‍ അവ മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോകുന്നു. പക്ഷെ മനുഷ്യര്‍ കൂടെക്കൂടെ സ്വഭാവം മാറ്റരുത്.

    ഉപാര്‍ജിതാനാം വിത്താനാം
    ത്യാഗ ഏവ ഹി രക്ഷണം
    തടാഗോദര സംസ്ഥാനാം
    പരിവാഹ ഇവാ/0ഭസാം

    സമ്പാദിച്ച് കൂട്ടിയ ധനത്തെ ശരിയാംവണ്ണം ചെലവഴിക്കുന്നതിലൂടെ സംരക്ഷിക്കാം, അത് പോലെ തടാകത്തിലെ ശുദ്ധജലത്തെ അകത്തേക്കും പുറത്തേക്കും ഒഴുക്കി സം‌രക്ഷിക്കുക.

    സ്വര്‍ഗ്ഗസ്ഥിതാനാം ഇഹ ജീവലോകേ
    ചത്വാരി ചിഹ്നാനി വസന്തി ദേഹേ
    ദാനപ്രസംഗോ മധുരാ ച വാണി
    ദേവാ/ര്‍ച്ചനം ബ്രാഹ്മണതര്‍പ്പണം ച

    ഭൂമിയില്‍ സ്വര്‍ഗ്ഗീയസുഖമനുഭവിക്കുന്നവര്‍ക്ക് പൊതുവില്‍ നാലു ഗുണങ്ങള്‍ കാണാം- അവര്‍ ദാനശീലരാണ്, മാധുര്യത്തോടെ സംസാരിക്കുന്നവരാണ്, നിത്യവും ദേവപൂജ ചെയ്യുന്നവരാണ്, ബ്രാഹ്മണരെ സല്‍ക്കരിക്കുന്നവരാണ്.

    ഗമ്യതേ യതി മൃഗേന്ദ്ര മന്ദിരം
    ലഭ്യതേ കരികപോലെ മൌക്തികം
    ജംബുകാ//ലയഗതേ ച പ്രാപ്യതേ
    വത്സ-പുച്ഛ-ഖര-ചര്‍മ്മ-ഖണ്ഡനം

    സിംഹത്തിന്റെ ഗുഹയില്‍ നിന്നും ചിലപ്പോള്‍ മണിമുത്തുകള്‍ ലഭിച്ചേക്കാം. പക്ഷെ കുറുക്കന്റെ ഗുഹയില്‍ നിന്ന് വാലിന്റെ, രോമത്തിന്റെ, എല്ലിന്റെ, നഖത്തിന്റെ കഷണങ്ങളേ ലഭിക്കുകയുള്ളൂ.

    ReplyDelete
  103. അദ്ധ്യായം 8
    അധമാ ധനമിഛന്തി
    ധനം മാനം ച മദ്ധ്യമ:
    ഉത്തമാ മാനമിഛന്തി
    മാനോ ഹി മഹതാം ധനം

    ധനം മാത്രം കൊതിക്കുന്നവന്‍ അധമന്‍, അഭിമാനവും ധനവും കൊതിക്കുന്നവന്‍ മധ്യമന്‍, അഭിമാനത്തെ ധനമായി കരുതുന്നവന്‍ ഉത്തമന്‍.

    ഇക്ഷുരാപ പയോമൂലം
    താംബൂലം ഫലമൌഷധം
    ഭക്ഷയിത്വ/പി കര്‍ത്തവ്യാ:
    സ്നാനദാനാ//ദികാ: ക്രിയ:

    ആദ്യം വിധിച്ചത് ജലപാനവും ഔഷധ സേവയുമാണെങ്കില്‍ അത് കഴിഞ്ഞിട്ട് മതി കുളിയും ജപവും

    തൈലാ/ഭ്യംഗേ, ചിതാ ധൂമേ
    മൈഥുനേ ക്ഷൌര കര്‍മ്മിണി
    താവദ്ഭവതി ചണ്ഡാളോ
    യാവത്‌സാനം ന ചാ//ചരേല്‍

    എണ്ണതേച്ചതിനു ശേഷവും, ശവസംസ്കാരത്തില്‍ പങ്കെടുത്ത ശേഷവും, സംഭോഗ ശേഷവും, ക്ഷൌര ശേഷവും അശുദ്ധിമാറാന്‍ കുളിയാണ് ഉത്തമം.

    അജീര്‍ണ്ണേ ഭേഷജം വാരി
    ജീര്‍ണ്ണേ വാരി ബലപ്രദം
    ഭോജനേ ചാമൃതം വാരി
    ഭോജനാന്തേ വിഷപ്രദം

    അജീര്‍ണ്ണത്തിന് ജലം ഔഷധമാണ്, ദഹനക്ഷീണം മാറ്റാനും ജലം വേണം, ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കുന്നത് അമൃതിനു തുല്യമാണ് എന്നാല്‍ ഭക്ഷണ ശേഷം ജലപാനം ചെയ്യുന്നത് വിഷ തുല്യമാണ്.

    ഹതം ജ്ഞാനം ക്രിയാഹീനം
    ഹതശ്ചാ/ജ്ഞാനതോ നര:
    ഹതം നിര്‍നായകം സൈന്യം
    സ്ത്രീയോ നഷ്ടാ ഹ്യഭര്‍ത്യക:

    പ്രയോഗിക്കാത്ത വിദ്യ നിരര്‍ത്ഥകമാകമാണ്. ഉള്ള അറിവ് പ്രകടിപ്പിക്കാത്തവന്‍ ജീവിതം പാഴാക്കുകയാണ് ചെയ്യുന്നത്. സേനാനായകനില്ലാത്ത സൈന്യം ഉപയോഗശൂന്യമാണ്. ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭാര്യയും വ്യര്‍ത്ഥയായിത്തീരുന്നു.

    ബുദ്ധകാലേ മൃതഭാര്യാ
    ബന്ധു ഹസ്തേ ഗതം ധനം
    ഭോജനം ച പരാധീനം
    ത്രിസ പുംസാം വിഡം‌ബതാ:

    യൌവ്വനകാലത്ത് ഭാര്യയെ നഷ്ടപ്പെടുമ്പോഴും, സമ്പത്ത് ബന്ധുക്കള്‍ കയ്യടക്കുമ്പോഴും, ആഹാരത്തിന് അന്യനെ ആശ്രയിക്കേണ്ടി വരുമ്പോഴും നമ്മുടെ പുരുഷത്വം വൃഥാവിലാവുന്നു.

    നാഗ്നി ഹോത്രം വിനാ വേദം
    ന ച ദാനം വിനാ ക്രിയാ
    ന ഭാവേന വിനാ സിദ്ധി
    സ്തസ്‌മാദ് ഭാവോ ഹി കാരണം

    യജ്ഞം കൂടാതെയുള്ള വേദപഠനം, ദാനം കൂടാത്ത യജ്ഞം, സിദ്ധി കൂടാത്ത പൂജ ഇവയൊന്നും ഫലം ചെയ്യില്ല. ഈ മൂന്ന് കര്‍മ്മങ്ങളുടെയും അടിസ്ഥാനം മനസ്സാണ്.

    കാഷ്ഠ പാഷാണ ധാതുനാം
    കൃത്വാ ഭാവേന സേവനം
    ശ്രദ്ധയാ ച തയാ സിദ്ധ-
    സ്തസ്യ വിഷ്ണു: പ്രസീദതി

    വിഗ്രഹം ശിലയോ, ലോഹമോ, മരമോ ആയിരിക്കട്ടെ; അതില്‍ ഈശ്വരസാന്നിധ്യം ഉണ്ട് എന്ന വിശ്വാസമാണ് പ്രധാനം. വിശ്വാസത്തിന്റെ തീവ്രതയാണ് അനുഗ്രഹത്തിന്റെ അളവുകോല്‍.....


    തുടരും...

    ReplyDelete
  104. ന ദേവോ വിദ്യതേ കാഷ്ഠേ
    ന പാഷാണേ ന മൃണ്മയേ
    ഭാവേ ഹി വിദ്യതേ ദേവ
    സ്തസ്‌മാല്‍ ഭാവോഹി കാരണം

    വിഗ്രഹം കല്ലായാലും മരമായാലും അതില്‍ ദൈവം സ്ഥിതിചെയ്യുന്നില്ല. ദൈവം കുടികൊള്ളുന്നത് നമ്മുടെ മനസ്സിലാണ്. ഈ ധാരണയില്‍ ഉപാസിച്ചാലേ ഫലമുണ്ടാവൂ, എവിടെയാണോ ഭക്തിയും വിശ്വാസവും നിറഞ്ഞു നില്‍ക്കുന്നത് അവിടെ വിളിക്കാതെ തന്നെ ദൈവം എത്തിച്ചേരും.

    ശാന്തി തുല്യം തപോനാസ്തി
    ന സന്തോഷാല്‍ പരം സുഖം
    ന തൃഷ്ണയാ:പരോ വ്യാധിര്‍
    ന ച ധര്‍മ്മേ ദയാ പര:

    ശാന്തി ഏറ്റവും വലിയ അനുഗ്രഹമാണ്. സംതൃപ്തി ഏറ്റവും വലിയ ആനന്ദമാണ്. ദുരാഗ്രഹം ഏറ്റവും വലിയ രോഗമാണ്. അനുകമ്പയേക്കാള്‍ വലിയ മതമില്ല.

    ക്രോധോ വൈവസ്വതോ രാജാ
    തൃഷ്ണാ വൈതരണിനദി
    വിദ്യാ കാമദ്രുധാ ധേനു:
    സന്തോഷോ നന്ദനം വനം

    വികാരങ്ങളില്‍ ഏറ്റവും ശക്തമായത് കോപമാണ്. അത്യാഗ്രഹം തരണം ചെയ്യാന്‍ കഴിയാത്ത നദിയാണ്. എന്തും സാധിച്ചു തരുന്ന കാമധേനുവാണ് വിദ്യ. വനമേഖല അത്യാഹ്ലാദം തരുന്നതുമാണ്.

    ഗുണോ ഭൂഷയതേ രൂപം
    ശീലം ഭൂഷയതേ കുലം
    സിദ്ധിര്‍ ഭൂഷയതേ വിദ്യാം
    ഭോഗോ ഭൂഷയതേ ധനം

    സൌന്ദര്യം ശോഭിക്കുന്നത് ഗുണത്തോടുകൂടിയാണ്, കുടുംബ മഹിമ ഖ്യാതിയാര്‍ജ്ജിക്കുന്നത് സ്വഭാവം വിവരിച്ചിട്ടാണ്, വിദ്യാഭ്യാസം അംഗീകരിക്കപ്പെടുന്നത് പ്രകടിപ്പിക്കുമ്പോഴാണ്, ധനം അംഗീകരിക്കപ്പെടുന്നത് സുഖഭോഗങ്ങളെക്കൊണ്ടാണ്.

    നിര്‍ഗുണസ്യ ഹതം രൂപം
    ദു:ശീലസ്യ ഹതം കുലം
    അസിദ്ധസ്യ ഹതാ വിദ്യാ
    അഭോഗേന ഹതം ധനം

    സുന്ദരനാണെങ്കിലും സാമര്‍ത്ഥ്യമില്ലെങ്കില്‍ വിലയുണ്ടാവില്ല. ദു:സ്വഭാവികള്‍ വംശത്തിന് നാണക്കേടാണ്. വിദ്യ പ്രയോഗിക്കാത്ത പണ്ഡിതന്‍ അപഹാസ്യനാണ്. ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത പണം നിരര്‍ത്ഥകമാണ്.

    ശുചിര്‍ ഭൂമിഗതം തോയം
    ശുദ്ധാ നാരി പതിവ്രതാ
    രുചി:ക്ഷേമകരോ രാജാ

    ഭൂഗര്‍ഭജലം പരിശുദ്ധമാണ്, പതിവ്രതയായ ഭാര്യ പുകഴ്ത്തപ്പെടുന്നു, പ്രജാക്ഷേമതല്‍‌പരനായ രാജാവ് പ്രകീര്‍ത്തിക്കപ്പെടുന്നു, സന്തുഷ്ടനായ ബ്രാഹ്മണന്‍ പൂജിക്കപ്പെടുന്നു.

    അസന്തുഷ്ടാ ദ്വിജാ നഷ്ടാ:
    സന്തുഷ്ടാശ്ച മഹീഭൃത:
    സലജ്ജാ ഗണികാ നഷ്ടാ
    നിര്‍ലജ്ജാശ്ച കുലാംഗനാ:

    അസന്തുഷ്ടനായ ബ്രാഹ്മണനും, സന്തുഷ്ടനായ രാജാവും, ലജ്ജയുള്ള വേശ്യയും, ലജ്ജയില്ലാത്ത ഗൃഹനായികയും സ്വയം നശിക്കുന്നു.

    ReplyDelete
  105. അദ്ധ്യായം 9
    മുക്തിമിച്ഛസി ചേത്താത
    വിഷയാന്‍ വിഷവല്‍ ത്യജ
    ക്ഷമാ//ര്‍ജ്ജവം ദയാ ശൌചം
    സത്യം പീയുഷവദ് ഭജ


    നിങ്ങള്‍ക്ക് അധ:പതിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദുശീലങ്ങളെ കൂട്ടുപിടിക്കുക, ഉയര്‍ച്ചയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ക്ഷമയും, സഹിഷ്ണുതയും, സത്യവും, സമഭാവനയും അമൃതമായി സ്വീകരിക്കുക.

    പരസ്പരസ്യ മര്‍മ്മാണി
    യേ ഭാഷന്തേ നരാധമ:
    ത ഏവം വിലയം യാന്തി
    വാല്‌മീകോദര സര്‍പ്പവല്‍

    പരദൂഷണക്കാരെ, മാളത്തിലകപെട്ട പാമ്പിനെപ്പോലെ നശിപ്പിക്കേണ്ടതാണ്.

    ഗന്ധ: സുവര്‍ണ്ണേ, ഫലമിക്ഷുദണ്ഡേ,
    നാ/കാരി പുഷ്പം ഖലു ചന്ദനസ്യ,
    വിദ്വാന്‍ ധനാഢ്യശ്ച, നൃപശ്ചിരായു:
    ധാതു: പുരോ: കോ/പി ന ബുദ്ധിതോ/ഭൂല്‍

    ബ്രഹ്മാവ് സ്വര്‍ണ്ണത്തിന് സുഗന്ധവും, കരിമ്പിന് മധുരമുള്ള പഴങ്ങളും, ചന്ദനമരത്തിന് മണമുള്ള പൂക്കളും, പണ്ഡിതന് സമ്പത്തും, സമുദായ സ്നേഹിക്ക് ദീര്‍ഘായുസും നല്‌കിയില്ല. ഈ വക കാര്യങ്ങളില്‍ ബ്രഹ്മാവിന് ഉപദേശം നല്‍‌കാന്‍ ആളില്ലായിരുന്നു.

    സര്‍വ്വൌഷധീനാമമൃത പ്രധാനാ
    സര്‍വ്വേഷു സൌഖ്യേഷ്വശനം പ്രധാനം
    സര്‍വ്വേന്ത്രിയാണാം നയനം പ്രധാനം
    സര്‍വ്വേഷു ഗാത്രേഷു ശിര: പ്രധാനം

    ഔഷധങ്ങളില്‍ വിശിഷ്ടം അമൃതാണ്, സുഖാനുഭവങ്ങളില്‍ മെച്ചം ഭോജനമാണ്, ജ്ഞാനേന്ദ്രിയങ്ങളില്‍ ഉത്തമം നേത്രങ്ങളാണ്, ശരീരത്തില്‍ ഉത്കൃഷ്ടം ശിരസ്സാണ്.

    “ ദുതോ ന സഞ്ചരതി ഖേ ച ചലേച്ച വാര്‍ത്താ
    പൂര്‍വ്വം ന ജല്പിതമിദം ന ച സംഗമോ/സ്തി
    വ്യോമനി സ്ഥിതം രവി ശശിഗ്രഹണം പ്രശസ്തം
    ജാനാതി യോ ദ്വിജവര: സ കഥം ന വിദ്വാന്‍

    ആകാശത്തിലേക്ക് ആളെ അയക്കാന്‍ സാധ്യമല്ല, വിദൂര അന്തരീക്ഷത്തില്‍ നിന്നും എന്തെങ്കിലും സന്ദേശം ഭൂമിയിലെത്താനും സാധ്യമല്ല, അപ്പോള്‍ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കൃത്യമായി പ്രവചിക്കുന്ന ബ്രാഹ്മണന്‍ എന്ത് കൊണ്ട് ആദരിക്കപ്പെടുന്നില്ല?

    വിദ്യാര്‍ത്ഥി സേവക: പാന്ഥ:
    ക്ഷുധാ//ര്‍തോ ഭയകാതര:
    ഭാ‍ണ്‌ഡാരി പ്രതിഹാരി ച
    സപ്ത സുപ്താന്‍ പ്രബോധയേല്‍

    വിദ്യാര്‍ത്ഥി, ഭൃത്യന്‍, വഴിപോക്കന്‍, വിശപ്പുള്ളവന്‍, പേടിച്ചരണ്ടവന്‍, കാവല്‍‌ക്കാരന്‍, ഖജനാവ് സംരക്ഷകന്‍ ഇവര്‍ ഏഴുപേരും ഉറങ്ങാന്‍ പാടില്ല, ഇവര്‍ ഉറങ്ങുന്നത് കണ്ടാല്‍ ഉണര്‍ത്തേണ്ടത് നമ്മുടെ കടമയാണ്.

    അഹിം നൃപം ച ശാര്‍ദ്ദൂലം
    കിഢിം ച ബാലകം തഥാ
    പരശ്വാനം ച മൂര്‍ഖം ച
    സപ്ത സുപ്താന്‍ ന ബോധയേല്‍

    ഉറങ്ങുന്ന പാമ്പ്, സിംഹം, പുലി, രാജാവ്, ബാലകന്‍, ദുഷ്ടന്‍, നായ ‌- ഇവരെ ഏഴുപേരേയും ഉണര്‍ത്തരുത്, അവര്‍ ഉറങ്ങിക്കോട്ടെ.....


    തുടരും...

    ReplyDelete
  106. “ അര്‍ത്ഥാ/ധീതാശ്ച യൈര്‍‌വേദാ
    സ്തഥാ ശൂദ്രാന്നഭോജിനാ:
    തേ ദ്വിജാ: കിം കരിഷ്യന്തി
    നിര്‍വിഷാ ഇവ പന്നഗ:“

    ബ്രാഹ്മണന്‍ വേദാദ്ധ്യായനം നടത്തുന്നത് പണമുണ്ടാക്കാനും, താഴ്ന്നവരെ ആശ്രയിക്കുന്നത് ജീവിക്കാനും വേണ്ടിയാണ്. ഇത് കാണുന്ന ജനത്തിന് ബ്രാഹ്മണരോടുള്ള വിശ്വാസവും ബഹുമാനവും നഷ്ടമാവുന്നു.

    യസ്മിന്‍ രുഷ്ഠേ ഭയം നാസ്തി
    തുഷ്ഠേ നൈവ ധനാ//ഗമ:
    നിഗ്രഹോ//നുഗ്രഹോ നാസ്തി
    സ രുഷ്ഠേ: കിം കരിഷ്യതി

    ആരുടെ കോപമാണൊ ഭയം ജനിപ്പിക്കാത്തത്, ആരുടെ സന്തുഷ്ടിയാണോ ലാഭമുണ്ടാക്കാത്തത്, ആരുടെ അധികാരത്തില്‍ ശിക്ഷിക്കപ്പെടുന്നില്ലയോ, ആരുടെ ഔദാര്യത്തില്‍ പ്രതിഫലം നല്‍കുന്നില്ലയോ- അയാളുടെ കോപത്തെ ആര് പേടിക്കും.

    നിര്‍വിഷേണാ/പി സര്‍പ്പേണ
    കര്‍ത്തവ്യാ മഹതീ ഫണാ
    വിഷമസ്തു ന ചാപ്യസ്തു
    ഘടാടോപോ ഭയങ്കര:

    വിഷമില്ലാത്ത പാമ്പും ശത്രുക്കളെ കണ്ടാല്‍ പത്തിവിടര്‍ത്തി ആഞ്ഞു കൊത്തും, ശത്രുക്കള്‍ക്കറിയില്ലല്ലോ ഈ പാമ്പിന് വിഷമില്ലായെന്ന കാര്യം.

    സ്വഹസ്ത ഗ്രഥീതാ മാലാ
    സ്വഹസ്ത ഘൃഷ്ഠ ചന്ദനം
    സ്വഹസ്ത ലിഖിതം സ്തോത്രം
    ശക്രസ്യാപി ശ്രിയം ഹരേല്‍

    ഈശ്വരപൂജ സ്വയം ചെയ്യേണ്ടതാണ്, മാല സ്വയം നിര്‍മ്മിക്കേണ്ടതാണ്, ചന്ദനം സ്വയം അരച്ച് കുറി തൊടണം, പ്രാര്‍ത്ഥനയ്ക്ക് സ്വയം എഴുതിയ ഭജന പാടേണ്ടതാണ്- ഇതിലേതെങ്കിലും ഒരു പ്രവര്‍ത്തി നമ്മെ സ്വര്‍ഗ്ഗത്തിലെത്തിക്കും.

    ഇക്ഷുദണ്ഡാസ്തിലാ: ക്ഷുദ്രാ:
    കാന്താ ഹേമ ച മേദിനി
    ചന്ദനം ദധി താംബൂലം
    മര്‍ദ്ദനം ഗുണവര്‍ധനം

    കരിമ്പ്, എള്ള്, ബുദ്ധിശൂന്യത, സ്ത്രീ, സ്വര്‍ണ്ണം, ഭൂമി, ചന്ദനം, തൈര്, താംബൂലം ഇവകളില്‍ നിന്നും കൂടുതല്‍ ഗുണം ലഭിക്കാന്‍ നാം അവയെ വീണ്ടും വീണ്ടും തിരുമ്മുകയോ മര്‍ദ്ദിക്കുകയോ വേണം.

    ദരിദ്രതാ ധീരതയാ വിരാജതേ
    കുവസ്ത്രതാ ശുഭതയാ വിരാജതേ
    കൌന്നതാ ചോഷണുതയാ വിരാജതേ
    കുരുപതാ ശീലതയാ വിരാജതേ

    ക്ഷമയുണ്ടെങ്കില്‍ ദാരിദ്ര്യം സഹിക്കാം, വൃത്തിയുണ്ടെങ്കില്‍ സാധാരണ വസ്ത്രവും ഈടുറ്റതാണ്, ചൂടുള്ളതാണെങ്കില്‍ മോശപ്പെട്ട ഭക്ഷണവും നമുക്ക് ഇഷ്ടപ്പെടും, സ്വഭാവശുദ്ധിയുണ്ടെങ്കില്‍ ഏത് വൈരൂപ്യവും നിസ്സാരമാണ്.

    മൂര്‍ഖശ്ചിരായുര്‍ ജതോ/പി
    തസ്‌മാജ്ജാതമൃതോ വര:
    മൃത: സ ചാ/ല്പദു:ഖായ
    യാവജ്ജീവം ജഡോ ദഹേല്‍

    വിഡ്ഢിയും ദുഷ്ടനും ദീര്‍ഘായുസ്സുമായ പുത്രന്‍ നമ്മെ അവസാനം വരെ ദു:ഖിപ്പിക്കുന്നു. എന്നാല്‍ അതി സമര്‍ത്ഥനായാലും അല്പായുസായാലും, ആ മകന്‍ താത്കാലിക ദു:ഖം മാത്രമേ നല്‍കുന്നുള്ളൂ.

    ReplyDelete
  107. അദ്ധ്യായം 10
    ധനഹീനോ ന ഹീനശ്ച
    ധനിക: സ സുനിശ്ചയ:
    വിദ്യാരത്‌നേന യോ ഹീന:
    സ ഹീന: സര്‍വ്വവസ്തുഷു:

    പണ്ഡിതന്‍ പണമില്ലെങ്കിലും ദരിദ്രനാകുന്നില്ല, പാണ്ഡിത്യമില്ലാത്തവന്‍ പണമുണ്ടെങ്കില്‍ കൂടി ദരിദ്രന്‍ തന്നെ.

    സുഖാര്‍ത്ഥി വാ ത്യജേദ്ധ്വിദ്യാം
    വിദ്യാര്‍ത്ഥി വാ ത്യജേല്‍ സുഖം
    സുഖാര്‍ത്ഥിന: കുതോ വിദ്യാ
    വിദ്യാര്‍ത്ഥിന: കുതോ സുഖം

    സുഖിക്കലാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ വിദ്യ നേടുക എന്നത് എളുപ്പമല്ല. വിദ്യയാണ് ലക്ഷ്യമെങ്കില്‍ സുഖത്തെ ത്യജിച്ചേ മതിയാവൂ.

    കവയ: കിം ന പശ്യന്തി
    കിം ന കുര്‍വന്തി യോഷിത
    മദ്യപാ: കിം ന ജല്പന്തി
    കിം ന ഭക്ഷന്തി വായസാ:

    കവി ഭാവനയില്‍ എന്തെല്ലാം കാണുന്നു, സ്ത്രീകള്‍ എന്ത് മാത്രം അദ്ധ്വാനിക്കുന്നു, മദ്യപാനികള്‍ എന്തെല്ലാം ജല്പനങ്ങള്‍ നടത്തുന്നു, കാക്ക എന്തെല്ലാം ഭക്ഷിക്കുന്നു.

    രംഗം കരോതി രാജാനം
    രാജാനം രംഗമേവ ച
    ധനിനം നിര്‍ധനം ചൈവ
    നിര്‍ധനം ധനിനം വിധി:

    വിധിയും വിധാതാവും എന്ന ശക്തികള്‍ യോജിച്ചാല്‍ ഭിക്ഷക്കാരന്‍ രാജാവാകും, ഇടഞ്ഞാല്‍ രാജാവ് ഭിക്ഷക്കാരനാവും.

    ലുബ്ധാനാം യാചക: ശത്രു
    മൂര്‍ഖാനാം ബോധക: രിപു
    ജാരസ്ത്രീണാം പതി:ശത്രു‌-
    ശ്ചോരാണാം ചന്ദ്രമാ രിപു:

    അത്യാഗ്രഹിക്ക് ഭിക്ഷക്കാരന്‍ ശത്രുവാണ്, ബുദ്ധിശൂന്യന് ബുദ്ധിമാന്‍ ശത്രുവാണ്, വേശ്യക്ക് ഭര്‍ത്താവ് ശത്രുവാണ്, കള്ളന് നിലാവ് ശത്രുവാണ്.

    യേഷാം ന വിദ്യ ന തപോ ന ദാനം
    ന ജ്ഞാനം ന ശീലം ന ഗുണോ ന ധര്‍മ്മ:
    തേ മര്‍ത്ത്യലോകേ ഭുവി ഭാരഭൂതാ
    മനുഷ്യരൂപേണ മൃഗശ്ചരന്തി

    അറിവും, തപോഗുണവും,ദാനധര്‍മ്മങ്ങളും, ജ്ഞാന സമ്പത്തും, സല്‍‌സ്വഭാവവും, ധര്‍മ്മനിഷ്ഠയും ഇല്ലാത്ത ആളെ മനുഷ്യരൂപം പൂണ്ട മൃഗമായേ കാണാന്‍ സാധിക്കൂ.

    ആത്മദ്വേഷാല്‍ ഭവേന്മൃത്യു:
    പരദ്വേഷാല്‍ ധനക്ഷയ:
    രാജദ്വേഷാല്‍ ഭവേന്നാശോ
    ബ്രഹ്മദ്വേഷാല്‍ കുലക്ഷയ:

    മനസാക്ഷിയെ എതിര്‍ക്കുന്നവന്‍ മരണത്തെ ക്ഷണിച്ചു വരുത്തുന്നു, പരനെ എതിര്‍ക്കുന്നവന് ധന നക്ഷ്ടം സംഭവിക്കുന്നു, രാജാവിനെ എതിര്‍ക്കുന്നവന് നിലനില്‍പ്പില്ലാതാവുന്നു, ബ്രാഹ്മണനെ എതിര്‍ക്കുന്നവന്റെ കുലം മുടിയുന്നു.

    വരം വനം വ്യാഘ്രാഗജേന്ദ്ര സേവിതം
    ദ്രുമാലയം പത്രഫലാംബു ഭോജനം
    തൃണേഷു ശയ്യാ ശതജീര്‍ണവല്‍ക്കലം
    ന ബന്ധുമദ്ധ്യേ ധനഹീന ജീവനം

    ദാരിദ്ര്യത്തിലായവന്‍ ഒരിക്കലും ബന്ധുക്കളെ ആശ്രയിക്കരുത്. അതിനേക്കാള്‍ നല്ലത് കായ്കനികള്‍ ഭക്ഷിച്ച് പുലിയും ആനയും നിറഞ്ഞ കാട്ടില്‍ മുള്ളുകള്‍ക്കും മരക്കൊമ്പുകള്‍ക്കും മീതെ കിടന്നുറങ്ങുകയാണ്....

    ബുദ്ധിര്‍‌യസ്യ ബലം തസ്യ
    നിര്‍ബുദ്ധേസ്തു കുതോ ബലം
    വനേ സിംഹോ മദോന്മത്ത:
    ശശകേന നിപാതിത:

    ബുദ്ധിയാണ് ശക്തി, അതിനെ തോല്‍പ്പിക്കാനുള്ള ശക്തി ശരീരത്തിനില്ല. മുയല്‍ സിംഹത്തെ തോല്‍പ്പിച്ച കഥ ഉദാഹരണം.

    ReplyDelete
  108. അദ്ധ്യായം 11
    ആത്മവര്‍ഗ്ഗം പരിത്യജ്യ
    പരവര്‍ഗ്ഗം സമാശ്രയേല്‍
    സ്വയമേവ ലയം യാതി
    തഥാ രാജാ/ന്യധര്‍മ്മത:

    തന്റെ സമൂഹത്തെ ഉപേക്ഷിച്ച് അന്യസമൂഹത്തിന്റെ ഭാഗമാവുന്നവനും സ്വധര്‍മ്മം മറന്ന് അന്യധര്‍മ്മം സ്വീകരിക്കുന്ന രാജാവും നശിക്കും.

    ഹസ്തിസ്ഥൂല തനു: സ ചാങ്കുശവശ:
    കിം ഹസ്തിമാത്രോങ്കുശോ
    ദീപേ പ്രജ്വലിതേ പ്രണശ്യതി തമ:
    കിം ദിപമാത്രം തമ: വജ്രേണാപി
    ഹതാ: പതന്തി ഗിരയ: കിം വ്രജമാത്രോ ഗിരിം
    തേജോ യസ്യ വിരാജതേ സ ബലവാന്‍
    സ്ഥൂലേഷു കാ പ്രത്യു ക:

    ഭീമാകാര ജീവിയായ ആനയെ നിയന്ത്രിക്കാന്‍ തുലോം ചെറുതായ ആനക്കാരന് കഴിയും. അന്ധകാരത്തെ അകറ്റാന്‍ ഒരു കൈത്തിരിക്ക് കഴിയും. നിരന്തരമായ അടിയേറ്റാല്‍ പര്‍വ്വതങ്ങള്‍ തകരും.
    ആകാരമല്ല , ആശയമാണ് വലുത്...

    കലൌ ദശാസഹസ്രേഷു
    ഹരിസ്ത്യജതി മേദിനിം
    തദര്‍ത്ഥം ജാഹ്നവി തോയം
    തദര്‍ത്ഥം ഗ്രാമദേവതാ

    കലിയുഗം പതിനായിരമെത്തുമ്പോള്‍ ദൈവം ഭൂമിയെ ഉപേക്ഷിക്കും, അയ്യായിരത്തിലെത്തുമ്പോള്‍ പരിശുദ്ധ ഗംഗ വറ്റും, രണ്ടായിരത്തി അഞ്ഞൂറിലെത്തുമ്പോള്‍ ഗ്രാമദേവതകള്‍ അപ്രത്യക്ഷമാകും.

    ഗൃഹാ//സക്തസ്യ നോ വിദ്യാ
    നോ ദയാ മാംസ ഭോജിന:
    ദ്രവ്യലുബ്ധസ്യ നോ സത്യം
    സ്ത്രൈണസ്യ ന പവിത്രതാ

    ഗൃഹാതുരത്വമുള്ള വിദ്യാര്‍ത്ഥി വിദ്വാനാവില്ല, മാംസഭുക്കുകള്‍ ദയാലുക്കളാവില്ല, ധനമോഹികള്‍ സത്യസന്ധരുമാവില്ല...

    ന ദുര്‍ജ്ജന: സാധുദശാമുപൈതി
    ബഹുപ്രകാരൈരപി ശിക്ഷ്യമാണ:
    ആമൂലസിക്ത: പയസാ ഘൃതേന
    ന നിംബവൃക്ഷോ മധുരത്വമേതി

    വേപ്പ് നട്ട് പാലും തൈരും നനച്ചാല്‍ വേപ്പിലയുടെ കയ്പ് ഇല്ലാതാവില്ല, ദുഷ്ടന്‍‌മാരോട് എത്ര വേദം ഉപദേശിച്ചാലും ഫലമില്ല.

    അന്തര്‍ഗതമലോ ദുഷ്ട:
    തീര്‍ത്ഥസ്നാന ശതൈരപി
    ന ശുദ്ധ്യതി യഥാ ഭാണ്ഡം
    സുരായാ ദാഹിതം ച യല്‍

    തീര്‍ത്ഥയാത്രകൊണ്ടോ ക്ഷേത്രദര്‍ശനം കൊണ്ടോ ദുഷ്ടന്റെ സ്വഭാവത്തിന് മാറ്റം വരില്ല, മദ്യം വിളമ്പുന്ന പാത്രം എത്ര വൃത്തിയാക്കിയാലും മദ്യം മണക്കുകതന്നെ ചെയ്യും.

    ന വേത്തി യോ യസ്യ ഗുണ പ്രകര്‍ഷം
    സ തം സദാ നിന്ദതി, നാ/ത്ര ചിത്രം!
    യഥാ കിരാതി കരികുംഭജാതാ
    മുക്താ: പരിത്യജ്യ ബിഭര്‍ത്തി ഗുഞ്ജ

    അല്പജ്ഞന്‍ പണ്ഡിതനടക്കം ആരേയും അവഹേളിക്കും, കുലടകളായ സ്ത്രീകള്‍ കുന്നിക്കുരുവിന് വേണ്ടി മുത്തുകളേയും രത്നങ്ങളേയും വലിച്ചെറിയും.

    യേ തു സംവത്സരം പൂര്‍ണ്ണം
    നിത്യം മൌനേന ഭുഞ്ജതേ
    യുഗകോടി സഹസ്രം തു
    സ്വര്‍ഗ്ഗ ലോകേ മഹീയതേ

    ആര്‍ക്കാണോ ഒരു കൊല്ലം പൂര്‍ണ്ണമായ മൌനം അവലംബിക്കാന്‍ കഴിയുന്നത് അയാള്‍ക്ക് ആയിരം കോടി കൊല്ലം സ്വര്‍ഗ്ഗം അനുഭവിക്കാന്‍ കഴിയും.

    കാമം ക്രോധം തഥാ ലോഭം
    സ്വാദം ശൃംഗാര കൌതുകേ
    അതിനിന്ദാ/തിസേവേ ച
    വിദ്യാര്‍ത്ഥി ഹൃഷ്ട വര്‍ജയേല്‍

    ഒരു വിദ്യാര്‍ത്ഥി കാമം, ക്രോധം, ലോഭം, ശൃംഗാരം, പകിടകളി, പകലുറക്കം, ആത്മസ്തുതി എന്നിവ ഉപേക്ഷിക്കണം...

    തുടരും...

    ReplyDelete
  109. ഏകാഹാരേണ സന്തുഷ്ട:
    ഷട്കര്‍മ്മനിരത: സദാ
    ഋതുകാലാഭിഗാമി ച
    സ വിപ്രോ ദ്വിജ ഉച്യതേ

    ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിമാത്രം ആഹരിക്കുക, ദിനകൃത്യങ്ങള്‍ ശരിയായി പാലിക്കുക, ഗൃഹ ധര്‍മ്മനിഷ്ഠ പാലിക്കുക, വൈകാരിക ആവശ്യത്തിനല്ലാതെ സന്തതി പരമ്പരക്ക് വേണ്ടി മാത്രം സഹശയനം ചെയ്യുക‌- ഇപ്രകാരമുള്ള ആളാണ് ബ്രാഹ്മണന്‍.

    ലൌകികേ കര്‍മണി രത:
    പശുനാം പരിപാലകാ:
    വാണിജ്യകൃഷി കര്‍ത്താ യ:
    സ വിപ്രോ വൈശ്യ ഉച്യതേ

    ഭൌതീകവിഷയങ്ങളില്‍ തല്പരനും, കന്നുകാലികളെ വളര്‍ത്തുകയും കച്ചവടവും കൃഷിയും തൊഴിലായി സ്വീകരിക്കുകയും ചെയ്യുന്ന ബ്രാഹ്മണനാണ് വൈശ്യന്‍.

    ലാക്ഷാദി തൈല നീലാനാം
    കുസുംഭമധു സര്‍പ്പിഷാം
    വിക്രേതാ മദ്യമാംസാനാം
    സ വിപ്ര ശൂദ്ര ഉച്യതേ

    എണ്ണ, നീലം, പൂക്കള്‍, തേന്‍, മാംസം, മദ്യം എന്നീ വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നവന്‍ ബ്രാഹ്മണനായി ജനിച്ചാലും അയാള്‍ ശൂദ്രനായേ അറിയപ്പെടൂ.

    പരകാര്യവിഹന്താ ച
    ദാംഭിക: സ്വാര്‍ത്ഥസാധക:
    ഛലി ദ്വേഷി മൃദു:ക്രൂരോ
    വിപ്ര മാര്‍ജ്ജാര ഉച്യതേ

    അന്യന്റെ പ്രയത്നങ്ങളെ അശേഷം ദയയില്ലാതെ നശിപ്പിച്ചുകൊണ്ട്, അഹങ്കാരം, വഞ്ചന, സ്വാര്‍ത്ഥം, അസൂയ, സൂത്രം, സ്വാര്‍ത്ഥം എന്നിവയോടെ സമൂഹത്തില്‍ ജീവിക്കുന്ന ബ്രാഹ്മണന്‍ മാര്‍ജ്ജാരതുല്യനാണ്!

    വാചി കൂപ തടാഗാന്‍
    ആരാമ സുര വേശ്മനാം
    ഉച്ഛേദനേ നിരാ//ശങ്ക
    സ വിപ്രോ മ്ലേച്ഛ ഉച്യതേ

    നീരുറവകള്‍, തടാകങ്ങള്‍ തുടങ്ങിയ ജലസ്രോതസുകളെ മലിനമാക്കുകയും ഉദ്യാനം ക്ഷേത്രം എന്നിവയെ അവഹേളിക്കുകയും ചെയ്യുന്ന ബ്രാഹ്മണനെ നികൃഷ്ടനായി കണക്കാക്കുന്നു.

    ദേവദ്രവ്യം ഗുരു ദ്രവ്യം
    പരദാരാ/ഭിമര്‍ശനം
    നിര്‍വ്വഹ: സര്‍വ്വഭൂതേഷു
    വിപ്ര: ചണ്ഡാള ഉച്ച്യതേ

    ദേവന്റെ സ്വത്ത്, ഗുരുവിന്റെ സ്വത്ത്, അന്യന്റെ ഭാര്യ ഇവയൊക്കെ കയ്യടക്കുന്ന ബ്രാഹ്മണനെ ചണ്ഡാലനായി കാണണം.

    ReplyDelete
  110. അദ്ധ്യായം 12
    ദാക്ഷിണ്യം സ്വജനേ, ദയാ പരജനേ, ശാ‍ഠ്യം സദാ ദുര്‍ജ്ജനേ
    പ്രീതി: സാധുജനേ, സ്മയ: ഖലജനേ, വിദ്വജ്ജനേ ചാര്‍ജ്ജവം,
    ശൌര്യം ശത്രുജനേ, ക്ഷമാ ഗുരുജനേ, നാരീജനേ ധൃഷ്ടതാ
    ഇത്ഥം യേ പുരുഷാ: കലാസു കുശലാസ്ത്വേഷേവ ലോകസാസ്ഥിതി:

    സ്വജനത്തോട് ദയയും, അന്യരോട് അനുകമ്പയും, ദുര്‍ജ്ജനങ്ങളോട് ശാഠ്യവും, സാധുക്കളോട് ഇഷ്ടവും, ക്രൂരന്‍‌മാരോട് ക്രൌര്യവും, വിദ്വാന്‍‌മരോട് സത്യസന്ധതയും, ശത്രുക്കളോട് ശൌര്യവും, ഗുരുനാഥന്റെ മുന്നില്‍ വിനയവും, സ്ത്രീകളോട് പൌരുഷവും പ്രകടിപ്പിക്കുന്ന പുരുഷന്‍ സകലകലാവല്ലഭനും പ്രപഞ്ചത്തിന്റെ സംരക്ഷകനുമാണ്.

    ആര്‍ത്തേഷു വിപ്രേഷു ദയാന്വിതശ്ച
    യല്‍ ശ്രദ്ധയാ സ്വല്പം ഉപൈതി ദാനം
    അനന്തപാരം സമുപൈതി രാജന്‍
    യദ്ദിയതേ തന്ന ലാഭേല്‍ ദ്വിജേഭ്യ:

    ഹൃദയപൂര്‍വ്വം മഹാന്‍‌മാരായ ബ്രാഹ്മണര്‍ക്ക് ദാനധര്‍മ്മം അനുഷ്ടിക്കുന്ന രാജാവിന് ഇരട്ടി ഈശ്വരാനുഗ്രഹം ലഭിക്കും.

    പത്രം നൈവ കരീരവിടപേ ദോഷോ വസന്തസ്യ കിം
    നോ ലുകോപ്യവലോകതേ യദി ദിവാ സൂര്യസ്യ കിം
    ദൂഷണം വര്‍ഷൈനൈവ പതന്തി ചാതക മുഖേ
    മേഘസ്യ കിം ദൂഷണം യത്പൂര്‍വ്വം വിധിനാ
    ലലാടലിഖിതം തന്മാര്‍ജ്ജിതും ക: ക്ഷമ:

    കണിക്കൊന്ന പൂക്കാത്തതിന് വസന്തത്തെ കുറ്റപ്പെടുത്താമോ? പകല്‍ സമയം മൂങ്ങക്ക് കാഴ്ച്ചയില്ലാത്തതിന് സൂര്യനെ പഴിചാരാമോ? വേഴാമ്പലിന്റെ തുറന്ന വായില്‍ മഴത്തുള്ളി വീഴാത്തതിന് മേഘത്തെ കുറ്റപ്പെടുത്താമോ? ഇതൊക്കെ വിധികളാണ് വിധിയെ തടുക്കന്‍ ആര്‍ക്കുമാവില്ല.

    “വിപ്രാസ്മിന്നഗരേ മഹാന്‍ കഥയ ക:താല ദ്രൂമാണം ഗണ:!
    കോ ദാതാ? രജകോ ദദാതി വസനം പ്രാതഗൃഹിത്വാ നിശി!
    കോ ദക്ഷ: പരദാരവിത്ത ഹരണേ സര്‍വ്വപി ദക്ഷേ ജന:
    കസ്മാജ്ജീവസി ഹേ സഖേ വിഷകൃമിന്യായേന ജീവാമ്യഹം”

    ഒരു യാത്രക്കാരന്‍ ഒരു ബ്രാഹ്മണനോട് ചോദിച്ചു- ഈ നാട്ടിലെ ഏറ്റവും ഉയരമുള്ള ആളുകള്‍ ആരാണ്?
    ബ്രാഹ്മണന്‍ മറുപടി പറഞ്ഞു- കള്ള് ചെത്തുന്ന പനകള്‍
    ഈ നാട്ടിലെ ഏറ്റവും വലിയ ദാതാവാരാണ്?
    അലക്കുകാരന്‍
    ഇവിടുത്തെ അതിസമര്‍ത്ഥന്‍‌ ആരാണ്?
    ഒരാളല്ല, ഈ നാട്ടിലുള്ളവരെല്ലാം അന്യന്റെ ധനത്തേയും ഭാര്യയേയും കവര്‍ന്നെടുക്കുന്നതില്‍ അതിസമര്‍ത്ഥരാണ്!
    അതിശയത്തോടെ യാത്രക്കാരന്‍ അവസാന ചോദ്യം ചോദിച്ചു-എന്നിട്ടും താങ്കള്‍ എങ്ങനെ ഇവിടെ ജീവിക്കുന്നു?
    വികാരഭേദമന്യേ ബ്രാഹ്മണന്‍ മറുപടി പറഞ്ഞു- ഞാനൊരു പുഴുവാണ്. ചെളിയില്‍ ജനിച്ച് ചെളിയില്‍ ജീവിച്ച് ചെളിയില്‍ മരിക്കുന്ന പുഴു.

    സത്യം മാതാ പിതാ ജ്ഞാനം
    ധര്‍മ്മോ ഭ്രാതാ ദയാ സ്വസാ
    ശാന്തി പത്നി ക്ഷമാ പുത്ര:
    ഷഡേതേ മമ ബാന്ധവാ:

    ഒരു ഋഷിയോട് ഒരാള്‍ ചോദിച്ചു- അങ്ങേക്ക് കുടുംബമുണ്ടോ? ആരൊക്കെയാണ് കുടുംബാംഗങ്ങള്‍?
    അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു-സത്യമാണ് എന്റെ അമ്മ, ജ്ഞാനമാണ് എന്റെ അച്ഛന്‍, ധര്‍മ്മമാണ് എന്റെ സഹോദരന്‍, ദയ എന്റെ സഹോദരിയാണ്, സമാധാനമാണ് എന്റെ ഭാര്യ, എനിക്കൊരു മകനുമുണ്ട്, അവനാണ് സഹിഷ്ണുത..ഈ ആറുപേരാണ് എന്റെ കുടുംബാംഗങ്ങള്‍!


    തുടരും...

    ReplyDelete
  111. അനിത്യാനി ശരീരാണി
    വിഭവോ നൈവ ശാശ്വത:
    നിത്യം സന്നിഹിതോ മൃത്യു:
    കര്‍ത്തവ്യോ ധര്‍മ്മ സംഗ്രഹ:

    ശരീരം ശാശ്വതമല്ല, ധനം സ്ഥിരമല്ല. മരണം അരുകില്‍ തന്നെയുണ്ട്, ഇതോര്‍മ്മിച്ച് സദാ സല്‍ പ്രവര്‍ത്തികള്‍ ചെയ്യുക.

    ആമന്ത്രോണോത്സവാ വിപ്രാ
    ഗാവോ നവ തൃണോത്സവാ:
    പത്യുത്സാഹയുതാ നാര്യ:
    അഹം കൃഷ്ണരണോത്സവ:

    ബ്രാഹ്മണന്‍ സദ്യകണ്ടാല്‍ ആഹ്ലാദിക്കും, പശു പുല്‍‌മേടുകണ്ടാല്‍ ആഹ്ലാദിക്കും, ഭര്‍ത്താവിന്റെ പൌരുഷ്യത്തില്‍ ഭാര്യ ആഹ്ലാദിക്കും, ഈശ്വരവിശ്വാസം ആത്മാവിന്റെ ആഹ്ലാദമാണ്..

    മാതൃവല്‍ പരദാരാംശ്ച
    പരദ്രവാണി ലോഷ്ഠവല്‍
    ആത്മവല്‍ സര്‍വ്വഭൂതാനി
    യ: പശ്യതി സ പശ്യതി

    അന്യ സ്ത്രീകളെ അമ്മയെപ്പോലെ കാണുക, അന്യന്റെ ധനത്തെ കല്ലും മണലുമായി കണക്കാക്കുക, സ്വന്തം ആത്മാവിനെ എല്ലാ ജീവികളിലും ദര്‍ശിക്കുക.

    വിനയം രാജപുത്രേഭ്യ:
    പണ്ഡിതേഭ്യ: സുഭാഷിതം
    അനൃതം ദ്യുതകാരേഭ്യ:
    സ്ത്രീഭ്യ: ശിക്ഷേല്‍ ച കൈതവം

    രാജാവില്‍ നിന്ന് വിനയവും, പണ്ഡിതന്‍‌മാരില്‍ നിന്ന് വാഗ്‌സാമര്‍ത്ഥ്യവും, ചൂതുകളിക്കാരനില്‍ നിന്ന് അസത്യവും, സ്ത്രീകളില്‍ നിന്ന് കൌശലവും സ്വായത്തമാക്കാം.

    അനാലോക്യ വ്യയം കര്‍താ
    ഹ്യനാഥ: കലഹപ്രിയ:
    ആതുര: സര്‍വ്വക്ഷേത്രേഷു
    നര:ശീഘ്രം വിനശ്യതി

    പണം ധൂര്‍ത്തടിക്കുന്നവന്‍, വഴക്കുണ്ടാക്കുന്നവന്‍, എപ്പോഴും പരാതിപ്പെടുന്നവന്‍, വ്യഭിചരിക്കുന്നവന്‍- ഇവര്‍ വേഗത്തില്‍ നശിക്കുന്നു.

    വയസ: പരിണാമേ/പി
    യ: ഖല: ഖല: ഏവ സ:
    സുപക്വമപി മാധുര്യ
    നോപയാതിന്ദ്രവാരുണം

    ദുര്‍ജ്ജനങ്ങള്‍ കാലക്രമേണ നല്ലവരാകില്ല, മത്തങ്ങ എത്ര പഴുത്താലും മധുരം രുചിക്കില്ല.

    ReplyDelete
  112. അദ്ധ്യായം 13
    മുഹൂര്‍ത്തമപിജീവേച്ച
    നര:ശുക്ലേന കര്‍മ്മണാ
    ന കല്പമപി കഷ്ടേന
    ലോകദ്വയ വിരോധിനാ

    ഏറ്റവും കുറഞ്ഞ സമയം മാത്രമേ ജീവിച്ചിരിക്കിലും നന്മ ചെയ്യുക, ആയിരം കൊല്ലം ജീവിച്ചിരിക്കുകയാണെങ്കില്‍ അത്രയും കാലം പാപം ചെയ്ത് ജീവിക്കരുത്.

    ഗതേശോകോ നകര്‍ത്തവ്യോ
    ഭവിഷ്യം നൈവ ചിന്തയേല്‍
    വര്‍ത്തമാനേന കലേന
    പ്രവര്‍ത്തന്തേവിചക്ഷണ:

    കഴിഞ്ഞതു കഴിഞ്ഞു അതേകുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടരുത്, വരാന്‍ പോകുന്ന കാര്യത്തെകുറിച്ച് അറിയില്ല അതിനാല്‍ ഭാവിയെകുറിച്ച് ഓര്‍ത്തും വേവലാതി വേണ്ട.

    സ്വഭാവേന ഹി തുഷ്യന്തി
    ദേവാ സത്‌പുരുഷാ: പിതാ
    ജ്ഞാതയാ സ്നാന പാനാഭ്യാം
    വാക്യദാനേന പണ്ഡിതാ:

    ദേവന്‍‌മാരും സജ്ജനങ്ങളും മാതാപിതാക്കളും നല്ല പെരുമാറ്റത്തില്‍ സന്തോഷിക്കുന്നു. ബന്ധുക്കള്‍ നല്ല ഭക്ഷണത്താലും പണ്ഡിതന്‍‌മാര്‍ നല്ല സംസര്‍ഗം കൊണ്ടും തൃപ്തരാവുന്നു.

    അഹോ ബത വിചിത്രാണി
    ചരിതാനിമഹാ//ത്മനാം
    ലക്ഷ്മിം തൃണായമന്യന്തേ
    തദ്വാരേണനമന്തി ച

    മഹാന്‍‌മാര്‍ ധനത്താല്‍ ആകര്‍ഷിക്കപ്പെടുന്നില്ല, മഹാലക്ഷ്മിയെ അവര്‍ തൃണത്തിന് സമമായാണ് കാണുന്നത്. പക്ഷെ പെട്ടെന്ന് ധനാഭിവൃദ്ധിയുണ്ടായാല്‍ അവര്‍ വിനയാന്വിതരാവും.

    യസ്യസ്നേഹോ ഭയം തസ്യ
    സ്നേഹോ ദു:ഖ്യസ്യ ഭാജനം
    സ്നേഹമൂലാനി ദു:ഖാനി
    താനിത്യക്ത്വാ വസേത്സുഖം:

    ഇഷ്ടപ്പെട്ടത് ലഭിക്കാതെ വരുമ്പോള്‍ അത് നേടാനുള്ള മോഹം നമ്മുടെ ദൌര്‍ബല്യമായിത്തീരുന്നു. അതിന്റെ പിന്നാലെ ഭയമടക്കമുള്ള പ്രശ്നങ്ങള്‍ നമ്മെ പിടികൂടുന്നു. ഒന്നിനോടും അധികം താല്പര്യം തോന്നാതിരിക്കലാണ് ഇതില്‍ നിന്നും രക്ഷനേടാനുള്ള വഴി.

    അനാഗത വിധാതാ ച
    പ്രത്യുല്പന്നമതി സ്തഥാ
    ദ്വാവേതൌ സുഖമേധേതേ
    യദഭവിഷ്യോ വിനശ്യതി

    അപകട സന്ധികളില്‍ ആത്മധൈര്യം കൈവെടിയാതെ പ്രശ്നങ്ങളെ നേരിടാനും മന:സാന്നിദ്ധ്യം നഷ്ടപ്പെടാതെ ചിന്തിക്കാനും കഴിയുന്നവന്‍ രക്ഷപ്പെടുന്നു, പക്ഷെ എല്ലാം വിധിയെന്നോര്‍ത്ത് നിഷ്ക്രിയനായാല്‍ അവന്‍ നാശമടയും.

    രാജ്ഞി ധര്‍മ്മിണി ധര്‍മ്മിഷ്ഠാ:
    പാപേ പാപ: സമേ സമാ:
    രാജാനമനുവല്‍‌ത്തന്തേ
    യഥാരാജാ തഥാ പ്രജാ

    രാജാവ് വിശാല ഹൃദയനും ധര്‍മ്മിഷ്ടനുമാണെങ്കില്‍ പ്രജകളും അതുപോലെയിരിക്കും. എന്നാല്‍ രാജാവ് ദുസ്വഭാവിയാണെങ്കില്‍ പ്രജകളും അങ്ങനെയാവുന്നു. രാജാവെങ്ങനെയോ പ്രജകളും അങ്ങനെതന്നെ.

    ജീവന്തം മൃതവന്മന്യേ
    ദേഹിനം ധര്‍മ്മ വര്‍ജ്ജിതം
    മൃതോ ധര്‍മ്മേണ സംയുക്തോ
    ദീര്‍ഘജീവി ന സംശയ:

    ധര്‍മ്മമില്ലാത്തവന്‍ ജീവിച്ചിരിക്കിലും മരിച്ചതിനു തുല്യം, എന്നാല്‍ ധര്‍മ്മത്തെ സംരക്ഷിക്കുന്നവന് മരണമേയില്ല...

    ധര്‍മ്മാര്‍ത്ഥ കാമ മോക്ഷാണാം
    യസൈയകോ/പി ന വിദ്യതേ
    അജാഗളാസ്തനസ്യേവ
    തസ്യ ജന്മ നിരര്‍ത്ഥകം

    ധര്‍മ്മ ബോധമില്ലാത്തവന്‍, സമ്പത്ത് അനുഭവിക്കാത്തവന്‍, സ്നേഹിക്കാന്‍ കഴിയാത്തവന്‍, മോക്ഷം ആഗ്രഹിക്കാത്തവന്‍‌- ഇയാളുടെ ജീവിതം ആടിന്റെ കഴുത്തിലെ മുല പോലെ നിഷ്ഫലം.

    ദഹ്യമാന: സുതീവ്രേണ നീചാ:
    പര-യശോ/ഗ്നിനാ
    അശക്താസ്തപ്തദം ഗന്തും
    തതോ നിന്ദാം പ്രകുര്‍വ്വതേ

    മഹാന്‍‌മാരുടെ നേട്ടങ്ങളെ നോക്കി അസൂയപ്പെടുന്നവന്‍ നികൃഷ്ടനാണ്, മഹാന്‍‌മാരെ പുച്ഛിക്കുന്നതിലൂടെ ഇവര്‍ക്കുണ്ടാകുന്ന സന്തോഷമാണ് ഇവരുടെ നേട്ടം.

    ഈപ്സിതം മനസ: സര്‍വ്വം
    കസ്യ സമ്പദ്യതേ സുഖം
    ദേവാ//യത്തം യത: സര്‍വ്വം
    തസ്മാത്സന്തോഷമാശ്രയേല്‍

    ആഗ്രഹങ്ങള്‍ക്ക് അന്ത്യമില്ല, എല്ലാ ആഗ്രഹങ്ങളും സഫലമാക്കാന്‍ കഴിയില്ല, അതിരുകടന്ന ആഗ്രഹത്തെ നിയന്ത്രിക്കുക.

    യഥാ ധേനു സഹസ്രേഷു
    വത്സോ ഗച്ഛന്തി മാതരം
    തഥാ യച്ച കൃതം കര്‍മ്മ
    കര്‍ത്താരം അനുഗച്ചതി

    മൈതാനത്തില്‍ പുല്ലുമേയുന്ന കന്നുകാലികള്‍ക്കിടയില്‍ നിന്ന് പശുക്കുട്ടി തെറ്റാതെ സ്വന്തം അമ്മയെ കണ്ടെത്തുന്നു. അതുപോലെ കര്‍മ്മഫലവും കര്‍മ്മിയെ പിന്തുടരും.

    യഥാ ഖാത്വാ ഖനിത്രേണ
    ഭൂതലേ വാരി വിന്ദതി
    തഥാ ഗുരുഗതാം വിദ്വാം
    ശുശ്രൂഷുരധിഗച്ഛതി

    ഭൂമിയില്‍ ആഴം കൂടും‌ന്തോറും ജലം ലഭിക്കും, ഗുരുവില്‍ ഭക്തി കൂടും‌ന്തോറും കൂടുതല്‍ ജ്ഞാനം ലഭിക്കും

    ReplyDelete
  113. അദ്ധ്യായം 14
    പൃഥിവ്യാം ത്രിണി രത്നാനി
    ജലം, അന്നം, സുഭാഷിതം
    മൂഢൈ: പാഷാണഖണ്ഡേഷു
    രത്നസംജ്ഞാ വിധീയതേ

    ഭൂമിയില്‍ വിലമതിക്കാനാവാത്ത മൂന്നു രത്നങ്ങളുണ്ട്; ജലം, ആഹാരം, സുഭാഷിതം എന്നിവയാണ് ആ രത്നങ്ങള്‍. എന്നാല്‍ വിഡ്ഢികള്‍ കല്ലിന്‍‌കഷണങ്ങളെ രത്നങ്ങളായി തെറ്റിദ്ധരിക്കുന്നു.

    ആത്മാ/പരാധ വൃക്ഷസ്യ
    ഫലാന്യേതാനി ദേഹീനാം
    ദാരിദ്ര്യരോഗ ദു:ഖാനി:
    ബന്ധന വ്യസനാനി ച

    ദാരിദ്ര്യം, രോഗം, കലഹം, ദു:ഖം, ബന്ധനങ്ങള്‍- ഇവ മനുഷ്യന്റെ ദുഷ്പ്രവര്‍ത്തികളുടെ ഫലമാണ്.

    പുനര്‍വിത്തം പുനര്‍ മിത്രം
    പുനര്‍ഭാര്യ പുനര്‍മഹി
    ഏതത്സര്‍വ്വം പുനര്‍ലഭ്യം
    ന ശരീരം പുന: പുന:

    നഷ്ടപ്പെട്ട പണം, നഷ്ടപ്പെട്ട സുഹൃത്ത്, നഷ്ടപ്പെട്ട ഭാര്യ, നഷ്ടപ്പെട്ട ഭൂമി ഇവയൊക്കെ തിരിച്ചു പിടിക്കാം, എന്നാല്‍ ശരീരം നഷ്ടമായാല്‍ വീണ്ടെടുക്കാന്‍ കഴിയില്ല.

    ബഹൂനാം ചൈവ സത്വാനാം
    സമവായോ രിപുഞ്ജയ:
    വര്‍ഷധാരാധരോ മേഘ:
    തൃണൈരപി നിവാര്യതേ

    ജനം ഒന്നിക്കുമ്പോള്‍ സൈന്യമുണ്ടാവുന്നു, അത് ശത്രുവിനെ നശിപ്പിക്കുന്നു. വക്കോല്‍ നാരുകള്‍ മേയുമ്പോള്‍ മേല്പുരയുണ്ടാകുന്നു, അത് മഴയുടെ ആക്രമണത്തെ ചെറുക്കുന്നു.

    ജലേ തൈലം ഖലേഗുഹ്യം
    പാത്രേ ദാനം മനാഗപി
    പ്രാജ്ഞേ ശാസ്ത്രം സ്വയം യാതി
    വിസ്താരം വസ്തു ശക്തിത:

    ജലം, എണ്ണ, രഹസ്യം, ദുശീലം, സംഭാവന, വിജ്ഞാനം ഇവക്ക് ഒരു പൊതു സ്വഭാവമുണ്ട്. ഇവ ഉദയം ചെയ്യുന്ന കേന്ദ്രത്തില്‍ നിന്നും നാനാ ഭാഗത്തേക്കും പരക്കുന്നു.

    യസ്യ ചാപ്രിയമിച്ഛേത
    തസ്യ ബ്രൂയാല്‍ സദാ പ്രിയം
    വ്യാധോ മൃഗവധം കര്‍ത്യം
    ഗീതം ഗായതി സുസ്വരം

    നിങ്ങള്‍ക്ക് അരോടെങ്കിലും പക തീര്‍ക്കാനുണ്ടെങ്കില്‍ അയാളെ നല്ല രീതിയില്‍ സല്‍ക്കരിക്കുക...എങ്ങനെയെന്നാല്‍ നായാട്ടുകാരന്‍ മൃഗത്തെ അതിന്റെ തന്നെ ശബ്ദം അനുകരിച്ച് വിളിച്ചു വരുത്തി വധിക്കുന്നതു പോലെ!

    അത്യാസന്നാ വിനാശായ
    ദൂരസ്ഥാ ന ഫലപ്രദാ
    സേവിതം മദ്ധ്യഭാഗേന
    രാജാ വഹ്നിര്‍ഗുരു: സ്ത്രീയം

    രാജാവ്, അഗ്നി, ഗുരു, സ്ത്രീ- ഇവ നാലിന്റേയും തൊട്ടരുകില്‍ പോകരുത്. എന്നാല്‍ ഇവയെ ഉപേക്ഷിക്കാനും പാടില്ല, സുരക്ഷിതമായ അകലം പാലിക്കുക.

    അഗ്നിരാപ: സ്ത്രീയോ മൂര്‍ഖ:
    സര്‍പ്പോ രാജ കുലാനി ച
    നിത്യം യത്നേന സേവ്യാനി
    സദ്യ: പ്രാണഹരാണി ഷഡ്

    അഗ്നി, ജലം, സ്ത്രീ, ദുഷ്ടന്‍, പാമ്പ്, രാജകുടുംബാംഗം- ഇവ ചിലപ്പോള്‍ മരണകാരണമായിത്തീരാം.

    പ്രസ്താവ സദൃശം വാക്യം
    പ്രഭാവ സദൃശം പ്രിയം
    ആത്മശക്തി സമം കോപം
    യോ ജാനാതി സപണ്ഡിത:

    തന്നത്താനറിയുന്നവന്‍ തനിക്ക് യോജിച്ച വാക്കുകളേ പറയൂ, യോജിച്ച വിധത്തിലേ കോപിക്കൂ, സംസ്കാരത്തിന് അനുയോജ്യമായേ പെരുമാറൂ, തന്മൂലം അയാള്‍ ഒരിക്കലും പരാജയപ്പെടില്ല.

    ReplyDelete
  114. അദ്ധ്യായം 15
    ഖലാനാം കണ്ടകാനാം ച
    ദ്വിവിധൈവ പ്രതിക്രിയ
    ഉപാനന്‍‌മുഖഭംഗോ വ
    ദൂരതോ വ വിസര്‍ജ്ജനം

    മുള്ളിനേയും മുള്ളിന്റെ സ്വഭാവമുള്ള മനുഷ്യരേയും ഒഴിവാക്കാന്‍; ഒന്നുകില്‍ ചെരുപ്പിനാല്‍ ചവിട്ടി അരയ്ക്കുക അല്ലെങ്കില്‍ വഴിമാറി പോവുക.

    കുചൈലീനംദന്തലോപ സൃഷ്ടം
    ബഹാശിനം നിഷ്ഠൂര ഭാഷിണം ച
    സൂര്യോദയേ ച അസ്തമിതേ ശയാനം
    വിമുഞ്ചതി ശ്രീര്യദി ചക്രപാണി:

    വൃത്തിഹീനമായ വസ്ത്രങ്ങളും, നാറുന്ന വായും, മോശപ്പെട്ട വാക്കുകളും, വൈകി ഉണരലും കൂടി ചേര്‍ന്ന ഒരാളെ നന്നാക്കാന്‍ ഈശ്വരനു പോലും കഴിയില്ല.

    ത്യജന്തി മിത്രാണി ധനൈര്‍ വിഹീനം
    ദാരാശ്ച ഭൃത്യാശ്ച സുഹൃത്ജനാശ്ച
    തം ചാര്‍ത്ഥവന്തം പുനരാശ്രയന്തേ
    അര്‍ത്ഥാഹി ലോകേ പുരുഷസ്യ ബന്ധു

    ഒരുവന്റെ ധനം നഷ്ടമായാല്‍ ഭാര്യ, സുഹൃത്ത്, ബന്ധു, ഭൃത്യന്‍ ഇവരേയും നഷ്ടമാവും. ധനം വീണ്ടെടുത്താല്‍ ഇവരെ വീണ്ടെടുക്കാം.

    അന്യായോപാര്‍ജ്ജിതം ദ്രവ്യം
    ദശ വര്‍ഷാണി തിഷ്ഠതി
    പ്രാപ്തേചൈകാദശേ വര്‍ഷം
    സമൂലം തദ് വിനശ്യതി

    അഴിമതിയിലൂടെയും അക്രമത്തിലൂടെയും സമ്പാദിക്കുന്ന പണം അധികകാലം നിലനില്‍ക്കില്ല. ഏറിയാല്‍ പത്ത് കൊല്ലം, പതിനൊന്നാം കൊല്ലം ആ ധനം അയാളോടൊപ്പം നശിക്കും.

    തദ്രോജനം യദ് ദ്വിജഭുക്തശേഷം
    തത്സൌഹൃദം യത് ക്രിയതേ പരസ്മിന്‍
    സാ പ്രാജ്ഞതാ യാ ന കരോതി പാപം
    ദംഭം വിനാ യ: ക്രിയതേ സധര്‍മ്മ:

    ബ്രാഹ്മണന്റെ ഉച്ഛിഷ്ടത്തെ ഉത്തമ ഭക്ഷണമായി കരുതണം, അപരിചതനോട് കാട്ടുന്ന അനുകമ്പയാണ് യഥാര്‍ത്ഥ സ്നേഹം, അഹങ്കാരമില്ലാതെ നടത്തുന്ന ഈശ്വരപൂജയാണ് യഥാര്‍ത്ഥ കര്‍മ്മം.

    ദുരാഗതം പഥി ശ്രാന്തം
    വൃഥാച ഗൃഹം ആഗതം
    അനര്‍ച്ചയിത്വ യോ ഭുക്തേ
    സ വൈ ചണ്ഡാള ഉച്ചതേ

    ക്ഷീണിതനായ വഴിയാത്രക്കാരന്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി വീടുപടിക്കലെത്തുമ്പോള്‍ അയാളെ ഗൌനിക്കാതെ അകത്തിരുന്ന് സദ്യയുണ്ണുന്ന ഗൃഹനാഥന്‍ ചണ്ഡാളനാണ്.

    പഠന്തി ചതുരോ വേദാന്‍
    ധര്‍മ്മശാസ്ത്രാണ്യനേകശ:
    ആത്മാനം നൈവ ജാനന്തി
    ദര്‍വ്വീ പാകരസം യഥാ

    വേദഗ്രന്ഥങ്ങള്‍ പഠിച്ചു കഴിഞ്ഞിട്ടും ഈശ്വരനെന്താണെന്ന് മനസിലാക്കാത്തവന്‍ വിഭവ സമൃദ്ധമായ സദ്യയുണ്ടിട്ടും സ്വാദറിയാത്ത കുട്ടിക്ക് സമനാണ്.

    അലിരയം നളിനീദള മദ്ധ്യക:
    കമലിനീ മകരന്തം മദാലസ:
    വിധിവശാത്‌പരദേശമുപാഗത:
    കുടജ പുഷ്പരസം ബഹുമാന്യതേ

    സൌഭാഗ്യം നിറഞ്ഞ താമരപ്പൂവിലെ തേന്‍ മതിയാവാതെ വിദേശത്തേക്ക് തേനീച്ചകള്‍ തേനന്വേഷിച്ചു പോകുന്നു, അവിടെ എത്തുമ്പോഴാണ് അറിയുന്നത് അവിടുത്തെ പൂവിന്റെ കൂടെ മുള്ളുണ്ടെന്ന കാര്യം.

    ഛിന്നോ/പി ചന്ദന തരുര്‍ണ ജഹാതി ഗന്ധം
    വൃദ്ധോ/പി വാരണപതിര്‍ ന ജഹാതി ലീലാം
    യന്ത്രാര്‍പ്പിതോ മധുരതാം ന ജഹാതി ചേക്ഷു:
    ക്ഷീണോ/പി ന ത്യജതി ശീലഗുണാന്‍ കുലീന:

    കഷണങ്ങളാക്കി മുറിച്ചാലും ചന്ദനത്തിന്റെ സുഗന്ധം മാറില്ല, എത്ര വൃദ്ധനായാലും കൊമ്പനാന ഇണചേരുന്നു, എത്ര ചതച്ചാലും ചൂരലിന് ബലക്ഷയം സംഭവിക്കില്ല, ഇതു പോലെ എത്ര ദാരിദ്ര്യമുണ്ടായാലും തറവാടികള്‍ അഭിമാനം കൈവെടിയില്ല.

    ReplyDelete
  115. അദ്ധ്യായം 16
    ഗുണൈരുത്തമതാം യാതി
    നോച്ചൈരാസന്ന സംസ്ഥിതാ:
    പ്രാസാദശിഖരസ്യോ/പി
    കക കിം ഗരുഡായതേ

    ഏണിയില്‍ കയറി മറ്റുള്ളവരില്‍ നിന്നും ഉയരത്തിലാവുന്നതിനേക്കാള്‍ ഉത്തമം സദ് പ്രവൃത്തികള്‍ ചെയ്ത് പൊതുജനമദ്ധ്യത്തില്‍ ബഹുമാന്യനും ആരാധിക്കപ്പെടുന്നവനുമാവുകയാണ്. കൊട്ടാരത്തിന്റെ താഴികക്കുടത്തില്‍ കയറി ഇരുന്നതുകൊണ്ട് കാക്ക, ഗരുഡനാവില്ല. സംസ്കൃതം തെറ്റില്ലാതെ പറയാനും എഴുതാനും കഴിയുന്നു എന്ന അഹങ്കാരം ആരേയും വ്യാസനാക്കില്ല, അവര്‍ താഴിക കുടത്തിലിരിക്കുന്ന കാക്കയാണ് ഗരുഡനല്ല. അച്ഛന്റെ തോളിലിരിന്നിട്ട് കുഞ്ഞ്, ഞാന്‍ മുത്തച്ചനാണ് എന്ന് അഹങ്കരിക്കുന്നതും താഴികക്കുടത്തിലെ കാക്കക്ക് സമമാണ്. ഇന്‍ഡ്യാ പൈതൃക വക്താവാകാന്‍ വേണ്ടത് മുന്‍‌ജന്മ പുണ്യമല്ല മറിച്ച് പ്രായം സമ്മാനിക്കുന്ന അറിവാണ്.....വാക്കില്‍ പൈതൃകം അവകാശപ്പെടുന്നവര്‍ താഴികക്കുടത്തിലെ കാക്കയാണ്......

    യോ മോഹാന്മന്യതേ മൂഢോ
    രക്തേയം മയികാമിനി
    സ തസ്യ വശഗോ ഭൂത്വാ
    നൃത്ത്യേല്‍ ക്രീഡാ ശകുന്തവല്‍

    വേശ്യ, തന്നെ മാത്രം സ്നേഹിക്കുന്നു എന്ന് കരുതുന്ന വിഡ്ഡി അവളുടെ കയ്യിലെ കളിപ്പാട്ടമാണ്.

    ഗുണാ: സര്‍വ്വത്ര പൂജ്യന്തേ
    ന മഹത്യോ/പി സമ്പദ:
    പൂര്‍ ണ്ണേന്ദു കിം തഥാ വന്ദ്യോ
    നിഷകളങ്കോ യഥാ കൃശ:

    പണക്കാരനാണെന്ന കാരണത്താല്‍ നിര്‍ഗുണനെ ആരും പൂജിക്കുകയില്ല, പൂര്‍ണ്ണ ചന്ദ്രനേക്കാള്‍ ആരാധിക്കപ്പെടുന്നത് ചന്ദ്രക്കലയാണ്.

    പരപ്രോക്ത ഗുണോ യസ്തു
    നിര്‍ഗ്ഗുണോ/പി ഗുണി ഭവേല്‍
    ഇന്ദ്രോ/പി ലഘുതാം യാതി
    സ്വയം പ്രഖ്യാപിതൈര്‍ ഗുണൈ:

    ആത്മപ്രശംസ അത്യന്തം നിന്ദ്യമാണ്..സ്വന്തം ഗുണങ്ങള്‍ സ്വയം വിളിച്ച് കൂവുന്നത് ആത്മഹത്യക്ക് തുല്യമാണ്. പ്രശംസ മറ്റുള്ളവരാല്‍ ഉണ്ടാവേണ്ടതാണ്. ചാണക്യന്‍ വലിയൊരു പാഠമാണ് ഇതിലൂടെ പഠിപ്പിക്കുന്നത്. ഞാന്‍ അതാണ് ഇതാണ് എന്ന് സ്വയം വിളിച്ച് കൂവുകയല്ല വേണ്ടത്. മറ്റുള്ളവര്‍ പ്രശംസിക്കുമ്പോഴാണ് വ്യക്തി പൂര്‍ണ്ണനാവുന്നത്(പുറം ചൊറിയലല്ല) ഞാന്‍ ഒരു പ്രത്യേക സംഭവത്തിന്റെ അല്ലെങ്കില്‍ സംസ്കാരത്തിന്റെ അല്ലെങ്കില്‍ പൈതൃകത്തിന്റെ ആളാണെന്ന് സ്വയം വിളിച്ച് കൂവുന്നത് അത്യന്തം നിന്ദ്യമാണ്. ഞാനീ ഭയങ്കര സംഭവത്തിന്റെ വക്താവായത് മുജന്മ പുണ്യം കൊണ്ടാണെന്ന് വിളിച്ച് കൂവുന്നത് അതി വിഷമുള്ള മൂര്‍ഖന്‍ പാമ്പിന്റെ സീല്‍ക്കാരമാണ്. മൂര്‍ഖന് വിഷമുണ്ടെന്ന കാര്യം മൂര്‍ഖന്‍ സ്വയം വിളിച്ച് കൂവേണ്ട കാര്യമുണ്ടോ?

    വിവേകിനാമനുപ്രാപ്തേ
    ഗുണാ യാന്തി മനോജ്ഞതാം
    സുതരാം രത്നമാഭാതി
    ചാമികരനിയോജിതം

    ഗുണവിശേഷങ്ങള്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് മിഴിവേറ്റുന്നു, സ്വര്‍ണ്ണത്തില്‍ പതിച്ച രത്നം പോലെ.... നല്ല ഗുണങ്ങളുടെ ആകെ തുകയാണ് ഒരു വ്യക്തിയുടെ വ്യക്തിത്വം എന്ന് പറയുന്നത്. നിരവധി ഗുണങ്ങള്‍ക്കിടയില്‍ ഒരു ചീത്ത ഗുണം മതിയാവും ആ വ്യക്തിത്വത്തെ ഹനിക്കാന്‍. പണ്ഡിതനാണ്, പ്രായം കൂടുതലുണ്ടെങ്കിലും സൌന്ദര്യമുണ്ട് ആരോഗ്യമുണ്ട്, യേശുദാസിനെ പോലെ പാടിയില്ലേലും പാടാനുള്ള കഴിവുണ്ട്,ത്രിദോഷങ്ങള്‍ക്കുള്ള ഒറ്റമൂലിയുണ്ട് അങ്ങനെയങ്ങനെ നിരവധി ഗുണങ്ങളുണ്ടെങ്കിലും അഹങ്കാരമുണ്ടെങ്കില്‍ മറ്റ് ഗുണങ്ങള്‍ ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമോ? നാക്കിലയില്‍ നൂറ്റൊന്ന് കൂട്ടം കറി വിളമ്പിയശേഷം ഒരറ്റത്ത് അല്പം അമേദ്യം കൂടി വിളമ്പിയാല്‍ ആ സദ്യ എങ്ങനെയിരിക്കും..?

    പ്രിയവാക്യ പ്രദാനേന
    സര്‍വ്വേ തുഷ്യന്തി ജന്തവ:
    തസ്മാദ് തദേവ വക്തവ്യം
    വചനേ കാ ദരിദ്രതാ

    ഇഷ്ടപ്പെട്ട സംഭാഷണം ആരേയും വശീകരിക്കും, സത്യമിതായിരിക്കെ എന്തിനാണ് വാക്കില്‍ പിശുക്ക് കാണിക്കുന്നത്..

    ധനേഷു ജീവിതവ്യേഷു
    സ്ത്രീഷു ചാഹാര കര്‍മ്മസു
    അതൃപ്താ: പ്രാണിന: സര്‍വ്വേ
    യാതാ യാസ്യന്തി യാന്തി ച

    പൂര്‍ണ്ണ സംതൃപ്തി ലോകത്തിലാര്‍ക്കും ലഭിക്കില്ല. പണം പോര, സുഖങ്ങള്‍ പോര, സ്ത്രീ സുഖം പോര, ഭക്ഷ്യവസ്തുക്കള്‍ പോര എന്നൊക്കെ അവര്‍ ചിന്തിക്കുന്നു.....കിട്ടുന്തോറും കൂടുതല്‍ വേണമെന്ന് തോന്നും....ജീവിതമെന്നത് പ്രാകൃതമായ വിശപ്പും ദാഹവുമാണ്....

    ക്ഷീയന്തേ സര്‍വ്വ ദാനാനി
    യജ്ഞഹോമ ബലിക്രിയ:
    ന ക്ഷിയതേ പാത്രദാനം
    അഭയം സര്‍വ്വ ദേഹിനാം

    യജ്ഞം, ഹോമം, ബലി എന്നിവയിലൂടെ നമുക്ക് നേടാന്‍ കഴിയുന്ന പുണ്യം വളരെക്കുറച്ച് മാത്രമാണ്. അത് കാലക്രമേണ ക്ഷയിക്കാനും ഇടയുണ്ട്. എന്നാല്‍ സാധു ജനങ്ങളെ തിരിച്ചറിഞ്ഞ് അവര്‍ക്കാവശ്യമുള്ളത് നല്‍കി, അവര്‍ക്ക് അഭയം കൊടുത്താല്‍ ലഭിക്കുന്ന പുണ്യം ഒരിക്കലും ക്ഷയിക്കില്ല.

    പുസ്തകേഷു ച യാ വിദ്യ
    പരഹസ്തേഷു യ ധനം
    ഉല്പന്നേഷ ഉ ച കാര്യേഷു
    നസാ വിദ്യാ ന തദ്ധനം

    ഗ്രന്ഥത്തിലെ വിജ്ഞാനവും അന്യന്റെ പണപ്പെട്ടിയിലെ പണവും ഉപയോഗശൂന്യമാണ്. ആവശ്യം വരുമ്പോള്‍ രണ്ടും പ്രയോജനപ്പെടില്ല. ഗ്രന്ഥത്തിലെ അറിവുകള്‍ നാമെത്ര ഹൃദിസ്ഥമാക്കിയിരുന്നാലും ചില അവസരങ്ങളില്‍ അത് ഓര്‍മ്മിക്കാന്‍ കഴിയില്ല, അതു പോലെ നമുക്ക് പണത്തിന് ആവശ്യമുണ്ടെന്ന് വച്ച് അന്യന്റെ ധനം നമുക്ക് ഉപകരിക്കില്ല.

    ReplyDelete
  116. കാവ്യശാസ്ത്ര വിനോദേന
    കാലോ ഗച്ഛതി ധീമതാം
    വ്യസനേന ച മൂര്‍ഖാണാം
    നിദ്രയാ കലഹേന വ

    ബുദ്ധിമാന്മാര്‍ കാവ്യശാസ്ത്ര വിനോദങ്ങളില്‍ കൂടി ദിവസം കഴിക്കുന്നു, മൂര്‍ഖന്മാര്‍ ഉറങ്ങിയും വഴക്കിട്ടും സ്വയം നശിക്കുന്നു.

    ഗുണൈ: സര്‍വ്വജ്ഞ തുല്യോ/പി
    സീദത്യേഗോ നിരാശ്രയ:
    അനര്‍ഘ്യമപി മാണിക്യം
    ഹേമാശ്രയം അപേക്ഷതേ

    വിദ്വാന്മാര്‍ തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമ്പന്നന്മാരെ തേടി പോവുന്നു, എങ്ങനെയെന്നാല്‍ വിലകൂടിയ രത്നം തന്നാല്‍ അലങ്കരിക്കപ്പെടേണ്ട സ്വര്‍ണ്ണഹാരത്തെ തിരയുന്നതുപോലെ.

    വരം പ്രാണ പരിത്യാഗോ
    മാനഭംഗേന ജീവനാല്‍
    പ്രാണത്യാഗോ ക്ഷണം ദു:ഖം
    മാനഭംഗേ ദിനേ ദിനേ

    അപമാനിക്കപെട്ട ജീവിതത്തിനേക്കാള്‍ അവസാനിപ്പിക്കപ്പെട്ട ജീവിതമാണ് നല്ലത്. ആദ്യത്തേത് മരിച്ചു കൊണ്ട് ജീവിക്കുന്നു. രണ്ടാമത്തേതില്‍ ജീവിച്ചിട്ട് മരിക്കുന്നു....

    ReplyDelete
  117. ഈ പരിശ്രമത്തെ പ്രകീർത്തിക്കാൻ വാക്കുകൾ പോര !!!

    ReplyDelete